Sunday, July 3, 2011

ഈശോയേ നമ:!!!

ജിക്കുഭായിയെ നിങ്ങൾ അറിയുമോ എന്ന് എനിക്കറിയില്ല.  വർഗീസ് അച്ചായനെ സംബന്ധിച്ചും സംഗതി തഥൈവ. ജിക്കുഭായ്  ഒരു പുലിക്കുട്ടിയാണെങ്കിൽ അച്ചായൻ ഒരു കടുവക്കുട്ടിയാണ് ! എന്റെ പഴയകാല ഹോസ്റ്റൽ ബഡീസാണ് ഈ ഗഡീസ്. സീനിയേഴ്സ്.

157 സെന്റിമീറ്ററിലാണ് തന്റെ ഉടൽ നീണ്ടു നിൽക്കുന്നത് എന്നതിനാൽ, എപ്പൊഴും തല അല്പം ഉയർത്തിപ്പിടിച്ചേ ജിക്കുഭായ് നടക്കാറുള്ളു. അച്ഛൻ ആർമിയിൽ ക്യാപ്റ്റനാണ്. പുലിയുടെ കുഞ്ഞ് പുലിയെങ്കിൽ ക്യാപ്റ്റന്റെ കുഞ്ഞ് ക്യാപ്റ്റൻ ആകണമല്ലോ. അതുകൊണ്ട് ജിക്കു ഭായ്, ക്യാപ്റ്റൻ ജിക്കു ഭായ് എന്നാണ് അറിയപ്പെട്ടിരുന്നത്.

അച്ചായൻ ക്ലീൻ ഷേവൻ, സുസ്മേരവദനൻ, കമിഴ്ന്നു വീണാൽ കാൽപ്പണം പൊക്കുന്നവൻ....... ഏതു പ്രതിസന്ധിഘട്ടത്തിലും ജന്മസിദ്ധമായ അതിജീവനശക്തി പുറത്തെടുക്കുന്നവൻ......സ്വന്തം അപ്പന്റെ റബർ വെട്ടുകാർക്കൊപ്പം കൂടി, കൂലിയിനത്തിൽ പോക്കറ്റ്മണി സമ്പാദിക്കുന്നവൻ......രാത്രികാലങ്ങളിൽ ഹോസ്റ്റലിൽ ഗായകൻ......!

അച്ചായന്റെ ഫേയ്മസായ ചില പാട്ടുകളുണ്ട്.

“മലമൂട്ടിൽ നിന്നൊരു മാപ്പിളാ
മാലാഹാ പൊലൊരു പെമ്പിളാ
ഇളം കാറ്റടിച്ചനേരം അവർ
മുളങ്കാട്ടിൽ വച്ചു കണ്ടുമുട്ടി....”

ഇതാണൊന്ന്.

മറ്റൊന്ന് സ്ഥിരം കോളേജ് ടൂറുകളിലും, ക്യാമ്പുകളിലും പാടുന്ന പാട്ടാണ്.

“മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...
വാണീ ഗണപതീ കമലഹാസപത്നീ....
മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...”

അർത്ഥമൊന്നും ചോദിക്കരുത്. ഇതിൽക്കൂടുതൽ ഈ ഗാനസുമങ്ങളെക്കുറിച്ചു വർണിക്കാൻ അടിയന് ആവതില്ല!

“മേരാ മുർഗാ കോ ദേഖാ ക്യാ!?” എന്ന പുണ്യപുരാതനമായ ഹിന്ദി സിൽമാക്കഥയുടെ നിർമ്മാതാവ് കൂടിയാണ് ജിക്കു ഭായ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും അദ്ദേഹം തന്നെ. എന്നു വച്ചാൽ കോളേജ് മാഗസിനിൽ അതിയാൻ എഴുതിയ ഒരു കഥയുടെ പേരാണ് ദാ മുകളിൽ കണ്ടത്. അതോടെ അച്ചായൻ താരമായി!

കഥയെന്നാണ് എല്ലാവരോടും പറഞ്ഞതെങ്കിലും സംഗതി സത്യമായിരുന്നു. കോളേജ് മാഗസിൻ ഇപ്പോൾ സർക്കുലേഷനിൽ ഇല്ലാത്തതിനാൽ ആക്കഥ ഞാനിവിടെ രഹസ്യമായി കുറിക്കാം. ആർക്കും ഫോർവേഡ് ചെയ്യരുത് !

മെയ് മാസത്തിന്റെ മൂർധന്യത്തിൽ വേനൽ ജ്വലിക്കുമ്പോൾ ഹോസ്റ്റൽ അടയ്ക്കുന്നത് സ്ഥിരം പതിവാണ്. അങ്ങനെയൊരു വേനലവധിക്കാലത്താണ് ജിക്കു ഭായ് അച്ചായനെ ബോംബേയ്ക്കു ക്ഷണിച്ചത്.

ഓസിനു ടിക്കറ്റും, ശാപ്പാടും. അച്ചായൻ കമിഴ്ന്നുവീണു. ഭാണ്ഡവും മുറുക്കി ക്യാപ്റ്റനൊപ്പം വച്ചുപിടിച്ചു.

ഇരുവരും ബോംബേയിലെ ഫ്ലാറ്റിലെത്തി.അച്ചായൻ ആകെ അമ്പരപ്പിലായിരുന്നു. ഇത്രവലിയ ഫ്ലാറ്റിലാ ഇവർ താമസിക്കുന്നത് എന്ന് , ക്യാപ്റ്റന്റെ പുളുവടിശീലം കാരണം അതിയാൻ  വിശ്വസിച്ചിരുന്നില്ല!

ലിഫ്റ്റിനരികിൽ വച്ച് ഒരു സർദാർജിയെ കണ്ടുമുട്ടി.

“ഗ്രൌണ്ട് ഫ്ലോറിലെ താമസക്കാരനാണ്”  ജിക്കുഭായ് പറഞ്ഞു.

സർദാർജി മൊഴിഞ്ഞു “സത് ശ്രീ അകാൽ!”

“വാഹിഗുരുജി കാ ഖൽസാ, വാഹീഗുരുജി കി ഫത്തേ!! ” സർദാറിനെ ഇംപ്രസ് ചെയ്യിക്കാനും,അച്ചായനെ ഞെട്ടിക്കാനുമായി ക്യാപ്റ്റൻ ഒറ്റവെടി! സത്യം പറയണമല്ലോ, അച്ചായന്റെ വെടിതീർന്നു!

അതുകേട്ട് ഉച്ചത്തിൽ ചിരിച്ച് സർദാർ ജിക്കുഭായിയെ കെട്ടിപ്പിടിച്ചു. ഭീമാകാരന്റെ കുപ്പായക്കൂടാരത്തിൽ ജിക്കുഭായ് മുങ്ങിപ്പോയി. ഭാഗ്യവശാൽ ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ സർദാർ പിടിവിട്ടു. ആൾ വീണ്ടും പ്രത്യക്ഷനായി !

ഫ്ലാറ്റിലെത്തി. ഊഷ്മളമായസ്വീകരണം. ആദ്യദിവസം ഗംഭീരമായിരുന്നു. ജിക്കൂ’സ്  ഡാഡ് ക്യാപ്റ്റൻ ഗോപാൽജിയും, മോം   സാവിത്രി ജിയും നന്നായി സൽക്കരിച്ചു. പക്ഷേ മൊത്തം പച്ചക്കറി മയം. രണ്ടാം ദിവസം മുതൽ അച്ചായ് മ്ലാനവദനനായി. മൂന്നാം ദിനവും നാലാം ദിനവും പരവേശം കൂടി.ഒരു തുണ്ടു മീനോ, ഇറച്ചിയോ ഇല്ലാതെ എങ്ങനെ ചോറിറങ്ങും!?

അഞ്ചാം ദിനം രാത്രി അച്ചായൻ ആകുലകുമാരനായി വ്യാകുലമാതാവിനെ വിളിച്ചു മുട്ടിപ്പായി പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു മയങ്ങിപ്പോയ ടിയാൻ ഉറക്കമുണർന്നത് ഒരു കോഴികൂവൽ കേട്ടാണ്.
പണ്ട് പള്ളിമേടയിലെ ഏതോ നാടകത്തിൽ “ആരവിടെ? ദാവീദിന്റെ കണ്ടത്തിലും കോഴിയോ!?” എന്ന് ,  ഡയലോഗ് കിട്ടാഞ്ഞ ഒരു വിഖ്യാത നടൻ, അരുളിച്ചെയ്തതു പോലെ അച്ചായനും ആക്രോശിച്ചു “ക്യാപ്റ്റന്റെ ഫ്ലാറ്റിലും കോഴിയോ!? നാശം പിടിക്കാൻ..... മനുഷ്യനെ ഉറങ്ങാനും  സമ്മതിക്കുകേലേ!?”

പുതപ്പു വലിച്ചു മൂടി പിന്നെയും ഉറങ്ങാൻ തുടങ്ങിയ അച്ചായന്റെ ഉള്ളിൽ ലഡു പൊട്ടിയത് പെട്ടെന്നായിരുന്നു.അടുത്തു കിടന്ന ജിക്കു ഭായിയെ തട്ടിവിളിച്ച് അച്ചായൻ കൂവി.

“കോഴി കൂവി! അതെ.... പൂവൻ കോഴി കൂവി .... ഡാ എണീക്കെടാ!”

“കോഴി കൂവി.... കൊടിമരം നാട്ടി.... കൊടി ഉയർത്തി.....”ജിക്കു ഭായ് മൂന്നാം ക്ലാസിലെ മലയാളം പാഠം ഉരുവിട്ടുകൊണ്ട് തിരിഞ്ഞു കിടന്നു. മെല്ലെ,  സഹപാഠിനിയായിരുന്ന താരാദേവി.കെ.കെ.യുടെ കൈ പിടിച്ച് സ്വപ്നസഞ്ചാരത്തിലെക്കു മടങ്ങി.

അച്ചായന് ഉറക്കം പൂർണമായും നഷ്ടപ്പെട്ടു. ഈ ഫ്ലാറ്റിൽ ഒരു കോഴിയുണ്ട്. ഒരു പൂവൻ കോഴി. താനിവിടെ പച്ചക്കറീം തിന്ന് ഓക്കാനിച്ചു നടക്കുമ്പോ അവനിവിടെ അങ്കവാലുയർത്തി വിഹരിക്കുകയായിരുന്നോ...!

അവനെ തട്ടണം!

നേരം എങ്ങനെയെങ്കിലും ഒന്നു പുലർന്നാൽ മതിയെന്നായി അച്ചായന്. വാച്ചിലാണെങ്കിൽ സമയം 4.10 എ.എം!

ക്യാപ്റ്റൻ ഫാമിലിയുടെ ഒഫീഷ്യൽ ഉറക്കമുണരൽ 6.30 ആക്കി നിജപ്പെടുത്തിയിട്ടുള്ളതാണ്. അതിന് ഒരു മിനിറ്റ് മുൻപോ, പിൻപോ ആരും പള്ളിക്കുറുപ്പുണരാൻ പാടുള്ളതല്ല എന്നതാണ് സുഗ്രീവാജ്ഞ. അതുകൊണ്ട്  കൂർക്കം വലിച്ചുറങ്ങുകയാണ് യുവരാജാ അംഗദൻ!  രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാലെ പള്ളിക്കുറുപ്പുണരൂ എന്നത് നിശ്ചയം. ഈ ലോകത്തുള്ള സകല പട്ടാളക്കുറുപ്പുമാരെയും പ്‌രാകി അച്ചായൻ നേരം വെളുപ്പിച്ചു. ആറരയായപ്പോൾ അവിടുന്നും ഇവിടുന്നും ഒക്കെ അലാം മുഴങ്ങി. കുറുപ്പന്മാർ ഉണർന്ന് പള്ളിക്കു പുറത്തു വന്നു.അച്ചായൻ കണ്ണും ചുവപ്പിച്ച് കതകു തുറന്നു നോക്കിയപ്പോൾ വാതിൽക്കൽ ക്യാപ്റ്റൻ സീനിയർ, കുളിച്ചു കുട്ടപ്പനായി നിൽക്കുന്നു!

അദ്ദേഹം മകനെ വിളിച്ചു പറഞ്ഞു “ ജിക്കു ബേട്ടാ, ആജ്  തേരീ മമ്മീ കേ സാ‍ഥ് , മെ ഷിർഡി ജാ രഹാ ഹൂം.... കൽ ഷാം കോ വാപ്പസ് ആയേംഗേ.....”

“അച്ചനും അമ്മേം ഷിർഡി സായി ബാബേടേ അമ്പലത്തീ പോവാ..... നാളെ വൈകിട്ടേ വരൂ!” പരിഭ്രാന്തനായി ജിക്കുഭായ് പരിഭാഷപ്പെടുത്തി.

‘ഫസ്റ്റ് ഒബേയ്; ദെൻ ക്വെസ്റ്റ്യൻ’! അതാണ് ക്യാപ്റ്റൻ ജിയുടെ പോളിസി. അതുകൊണ്ട് പുത്രൻ ഒന്നും ചോദിച്ചില്ല. വായ് പൊത്തി നിന്നു.

ഷിർദ്ദി സായിബാബാ സന്നിധാനത്തുപോകണം എന്നത് കുറേക്കാലമായുള്ള ആഗ്രഹമായിരുന്നു. ഫ്ലാറ്റ് നോക്കാൻ ആരുമില്ലാത്തതു കാരണം പോകാതിരിക്കുകയായിരുന്നത്രെ, ഇതുവരെ.
ഇപ്പോ വീടേൽ‌പ്പിച്ചുപോകാൻ ആളായി!

രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കുക്ക് ചെയ്തുവച്ചാണ് അവർ പോകുന്നത്. ജിക്കുഭായ് മമ്മിജിയോട് ദീനമായി എതിർത്തുനോക്കി. നോ രക്ഷ. അവർ പുറപ്പെട്ടു.

എന്നാൽ, സായിബാബ എന്നു കേട്ടാൽ ‘പുജ്ഞ’മായിരുന്ന അച്ചായൻ ഈ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്തു!

രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും ചിക്കൻ!

തേടിയ കാലേൽ വള്ളിചുറ്റി!

പൂവനെ കണ്ടുപിടിക്കുക. കയ്യിലുള്ള കാശുകൊടുത്തു വാങ്ങിക്കുക. അവനെ പൊരിക്കുക! അച്ചായന്റെ വായിൽ വെള്ളമൂറി.

“ഇമ്മീഡിയേറ്റ് ആക്ഷൻ റിക്വയേഡ്..... ഫാളിൻ ക്യാപ്റ്റൻ ജിക്കൂ!” അച്ചായ് അലറി.

അടുത്ത നിമിഷം ക്യാപ്റ്റൻ ഓൺ ഹിസ് ഹീൽസ്!

എന്നാൽ ജിക്കുഭായിയുടെ അന്വേഷണത്തിൽ തെളിഞ്ഞ വിവരങ്ങൾ ഒട്ടും ആശാവഹമായിരുന്നില്ല. ആദ്യദിവസം ലിഫ്റ്റിനരികിൽ കണ്ട സർദാർജിയുടെ പെറ്റാണത്രെ ആ‍ പൂവൻ. ആൺ മക്കളില്ലാത്ത അയാൾ അതിനെ പുത്രനു തുല്യം സ്നേഹിക്കുന്നു! വിൽക്കാൻ ഒരു സാധ്യതയുമില്ല. കുൽവന്ത് സിങ്ങ് എന്നാണ് സർദാർജിയുടെ പേര്.

“ഏതു കുല വന്ത സിങ്ങമായാലും ശരി, അവന്റെ പൂ‍വനെ എനിക്കു വേണം!” അച്ചായ:  ഉവാച.
“അതു നടക്കില്ല മോനേ”ജിക്കുഭായ് പറഞ്ഞു.

കീഴടങ്ങാൻ തയ്യാറായിരുന്നില്ല അച്ചായ്. ഒരാഴ്ചയായി കൊതിച്ചു വലഞ്ഞ് താനൊരു ‘മാംസദാഹി’യായി മാറിയിരിക്കുകയാണെന്നും, തന്നെ തടഞ്ഞാൽ ഫലം വിനാശകരമായിരിക്കുമെന്നും ആ മഹാൻ പ്രഖ്യാപിച്ചു.

അച്ചായന് കോഴി എന്നു വച്ചാൽ ജീവനാണ്. സ്വന്തം ജീവൻ കൊടുത്തും അവനെ സ്വന്തമാക്കും. പിന്നെ ഏമ്പക്കം പോകുന്നതു വരെ  ഒരു പരവേശമാണ്. അവൻ ദഹിച്ച് സ്വന്തം ശരീരത്തിന്റെ ഭാഗമായി മാറിയാലേ, ഏമ്പക്കം വരൂ.....!

കുടുംബപരമായി മഹാത്മാഗാന്ധിയുടെ ആരാധകൻ ഒക്കെയാണെങ്കിലും സസ്യാഹാരപ്രേമം എന്ന വീക്‌നെസ് അദ്ദേഹത്തിനില്ല. അതിൽ പശ്ചാത്താപവുമില്ല.

ഇതൊന്നും വെറുതേ പറയുന്നതല്ല. വേദവാക്യമുണ്ട്. അതിനു സദൃശവാക്യവുമുണ്ട്. “കൊന്നാൽ പാപം തിന്നാൽ പോകും” എന്നതത്രെ ആ വാക്യം!

വേദം ഒക്കെ ഉദ്ധരിച്ചതോടെ, ജിക്കു ഭായ് പെട്ടു. അച്ചായ് അചഞ്ചൽ രഹാ. ഒടുവിൽ രണ്ടാളും കൂടി അപ്പാർട്ട്മെന്റ്റ് മുഴുവൻ ഒന്നു ചുറ്റിനടന്നു കണ്ടു.

രണ്ടു മലയാളത്താന്മാർ പമ്മിനടക്കുന്നത് തൊട്ടടുത്ത ഫ്ലാറ്റിലെ ശിവശങ്കരമൂർത്തിയിൽ ചില സംശയങ്ങളുണർത്തിയെങ്കിലും ജിക്കു ഭായ് അതൊക്കെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു.  ഭയങ്കര മുരുകഭക്തനാ മൂർത്തി.

പളനിയിൽ മാത്രമല്ല മരുതമലയിലും താൻ പോയിട്ടുണ്ടെന്ന് ക്യാപ്റ്റൻ തട്ടിവിട്ടു.  തെളിവിനായി ഒരു പാട്ടും പാടി. “മറുതമലൈ മാമുനിയേ മുറുകയ്യാ......!” അതോടെ ആൾ വീണു.

കുലവന്ത സിംഹത്തിന്റെ മടയിലെത്തി. പുറമെ ആരുമില്ല്ല. തുറന്നു കിടന്ന വാതിലിലൂടെ പൂവൻ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു.  സിംഹം പുറത്തു പോയിരിക്കുകയാണ്. സിംഹി അകത്തെവിടെയോ ഉണ്ട്.

സംഗതികളുടെ കിടപ്പുവശവും, പൂവന്റെ നടപ്പുവശവും മനസ്സിലാക്കാൻ അച്ചായന് മിനിറ്റുകളേ വേണ്ടിവന്നുള്ളൂ.

പൂവൻ പുറത്തുവരാൻ കാത്തു നിന്നു. അവൻ പുറത്തു വന്നതോടെ അച്ചായ് വാതിൽ അടച്ചു. പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മിനിമം ഒച്ചപ്പാടോടെ അവന്റെ കഴുത്ത് കൈപ്പിടിയിലാക്കി. ക്ലോക്ക്‌വൈസ് നാലു തിരി...... പൂവൻ സൈലന്റ്!

ജിക്കുഭായിയുടെ ഹൃദയം പടപടാ മിടിച്ചു. ആരെങ്കിലും കണ്ടാൽ അപ്പോ തീർന്നു, മാനം! എന്നാൽ ഒപ്പമുള്ള ‘മാംസദാഹി’യുണ്ടോ കുലുങ്ങുന്നു..... ഒറ്റ മിനിറ്റു കൊണ്ട് ലിഫ്റ്റിൽ കയറി. റൂമിലെത്തി. ക്യാപ്റ്റൻ ദീർഘനിശ്വാസം ഉതിർത്തു. ഒരു കുപ്പി വെള്ളം കുടിച്ചു.

പക്ഷേ അച്ചായൻ ആത്മാർത്ഥതയുള്ളവനായിരുന്നു. പപ്പും പൂടയും പറിച്ച് നിമിഷങ്ങൾക്കുള്ളിൽ പൂവനെ ഡ്രെസ് ചെയ്തു കുട്ടപ്പനാക്കി. ഒരു സർജന്റെ വൈദഗ്‌ധ്യത്തോടെ അവനുമേൽ കത്തി പായിച്ചു. കാലുകൾ രണ്ടും സർജറിക്കു വിധേയമാക്കി. നല്ല ഷെയ്പ്പിൽ മുറിച്ചെടുത്തു. അത് ഫ്രൈ ചെയ്യാൻ !      ബാക്കി വൃത്തിയായി നുറുക്കിയെടുത്തു. അത് കറി വയ്ക്കാൻ !

എന്നിട്ട് തൈരു കൊണ്ടു വരാൻ  ജിക്കുഭാ‍യിക്ക് ഓർഡർ കൊടുത്തു. കാലും,കഷണങ്ങളും തൈരിൽ കുഴച്ചു വച്ചു. പൂവൻ ആള് സീനിയറാ.... മുറ്റിയ ഇറച്ചി സോഫ്റ്റാക്കാൻ ഇതാ ടെക്ക്‌നിക്ക്.

“ഇനി നമുക്ക് പുറത്തുപോയി ചിക്കൻ മസാല വാങ്ങിവരാം!” അച്ചായ് ഉവാച. ഹോസ്റ്റൽ വാസത്തോടെ ചിക്കന്റെ രുചിയറിഞ്ഞ ജിക്കു ഭായിയുടെ കണ്ട്രോളും പോയി!

ഫ്ലാറ്റിൽ നിന്ന് രണ്ടാളും പറന്നിറങ്ങി, മസാലയുമായ് പറന്നെത്തി.

ജനലും വാതിലും, എന്തിന് വെന്റിലേഷൻ വരെ അടച്ചിടാൻ അച്ചായൻ ആവശ്യപ്പെട്ടു. ജിക്കു ഭായ്  ഫസ്റ്റ് ഒബെയ്‌ഡ് ആൻഡ് ദെൻ ക്വെസ്റ്റ്യൻഡ് “എന്തിനാ എല്ലാം അടച്ചിടുന്നേ?”

“മോനേ പുലിക്കുഞ്ഞേ, സിങ്ങന്മാരുടെ ഘ്രാണശക്തി നിനക്കറിയാമ്മേലാ..... ആ കുലവന്ത സിങ്ങം എങ്ങാനും ഇതു മണത്തറിഞ്ഞാ, നമ്മടെകാര്യം കട്ടപ്പൊക!”

അച്ചായൻ ആസ്വദിച്ച് പാചകം ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ മേശപ്പുറത്ത് കറിവേറേ, ഫ്രൈ വേറെ!

പഞ്ചാബി ചിക്കന്റെ രുചിയിൽ രണ്ടാളും മൂക്കു മുട്ടെ തിന്നു. മമ്മിജി ഉണ്ടാക്കി വച്ചുപോയ ചപ്പാത്തി മുഴുവൻ കാലി!

വൃത്തിയായി ഊറിയെടുത്ത എല്ലുകൾ മാത്രം ബാക്കി.

മുറി വൃത്തിയാക്കി, ഫാൻ ഓൺ ചെയ്ത് ജനൽ തുറന്നിട്ടു.

എന്നിട്ട് ഒരു കൂട് ചന്ദനത്തിരി കത്തിച്ചു വച്ച് ജനലും കതകും അടച്ചു.

ഓരോ ഏമ്പക്കം കൂടി വിട്ടതോടെ ‘പൂർണകുമ്പൻ’മാർക്ക് തൊട്ടടുത്ത ബീച്ചിൽ പോയാൽ എന്തെന്നായി.

“കൊന്നാൽ പാപം തിന്നാ‍ൽ പോമെടി മറിയേ...... അതു തിന്നാൽ പോമെടി മറിയേ.....” അച്ചായൻ പാടി.

“പാപം മറിച്ചിട്ടാൽ പമ്പാ.... സർവ പാപ നാശിനി പമ്പാ.....” ജിക്കു ഭായ് ഒരു ഭക്തിഗാനം പാടി!

അങ്ങനെ പാപം മറിച്ചിട്ട്   ബോംബെ മറൈൻ ഡ്രൈവിലെ പമ്പാതീരത്തെത്തി കാഴ്ചകൾ ഒക്കെകണ്ട് മടങ്ങിവരവേ ആണ്  സർദാർജിയുടെ വരവ്. വെടിച്ചില്ലു പോലെ തുളച്ചു കയറുന്ന ഒരു ചോദ്യവുമായി. “മേരാ മുർഗാ കോ ദേഖാ ക്യാ!!??”

കാര്യം, ഹിന്ദിയൊന്നും അറിയാമ്മേലാ എങ്കിലും അഞ്ചാറു ഭാഷകളിൽ കോഴിക്കു പറയുന്ന പേര് അച്ചായനറിയാം. പൂച്ചു പുറത്തായോ എന്നോർത്ത് അമ്പരന്നിരിക്കുകയായിരുന്ന ജിക്കുഭായിയെ ഞെട്ടിച്ചു കൊണ്ട് അച്ചായൻ പറഞ്ഞു.

“ആ..... ഞങ്ങക്കെങ്ങും അറിയാമ്മേല. ആ  ശിവശങ്കരമൂർത്തിയുടെ വീട്ടിലെങ്ങാനും തപ്പ്.  സദാ ‘മുർഗാ മുർഗാ’ന്നു വിളിച്ചു നടക്ക്വാ ആ സാമി!”

മലയാളത്തിലായതുകൊണ്ട്  ഒന്നും പിടികിട്ടാതെ നിന്നു സർദാർജി.

ജീവൻ തിരിച്ചു കിട്ടിയ ജിക്കു ഭായ് ഇടപെട്ടു.

“ഹമേ കുച്ഛ്  പതാ നഹി ജി...... പർ.... പർ......”

“ഹാ.... പർ... പർ... ബോലോ, സച്ച് സച്ച് ബോലോ...”

“ജീ... വോ.....  വോ....ഷിവ് ഷങ്കർ മൂർത്തി ഹേ നാ, ബാജൂവാലാ.... വോ ഹമേഷാ ‘മുർഗാ മുർഗാ’ ബോൽ കേ ഘൂം രഹാ ഥാ ഉധർ......    ബാക്കി കുച്ഛ് ഹമെ പതാ നഹി....!”

“സാലാ  മദ്രാസീ...!” കുലവന്തൻ മൂർത്തിയുടെ ഫ്ലാറ്റിലേക്ക് പാഞ്ഞു.

ചെന്നനേരം സ്വാമി സന്ധ്യാപൂജയുമൊക്കെ കഴിഞ്ഞ് ഇഷ്ടദൈവത്തെ സ്മരിച്ച് “മുറുഗാ മുറുഗാ” എന്നു ജപിച്ച് വരാന്തയിൽ ഉലാത്തുന്നു. കുടവയർ തടവി “മുറുഗാ മുറുഗാ” എന്നു മുറുമുറുക്കുന്ന സ്വാമിയെ ഒരു ക്ഷണമേ സിങ്ങൻ നോക്കിയുള്ളു. ഒറ്റ അലർച്ചയായിരുന്നു പിന്നെ.
“സാലേ! തൂ മേരാ മുർഗാ കൊ ഖാ ലിയാ??”

ഒന്നും പിടികിട്ടാതെ സ്വാമി വീണ്ടും “മുറുഗാ മുറുഗാ” എന്നു ജപിച്ചു.

ക്ഷണനേരത്തിനുള്ളിൽ കുലവന്തൻ അലറിയടുത്തു. അടിവയറ്റിൽ നാലു തൊഴിയും മർമ്മഭേദകമായ മറ്റൊരു ക്രിയയും. താഡന പൂജയും മണിയടിയും സിങ്ങൻ രണ്ടു മിനിറ്റിൽ പൂർത്തിയാക്കി.

ഇടിയും തൊഴിയുമെല്ലാം സ്വീകരിച്ച് മൂത്രമൊഴിക്കാൻ വിഷമിച്ച് മൂർത്തി വാ തുറന്നു.
“കോളിക്കറി വച്ചത് അന്ത മളയാള പസങ്ക!!”

ക്യാപ്റ്റൻ ആൻഡ് അച്ചായ് വിറച്ചു. തീറ്റയ്ക്കു ശേഷം മുറിതുറന്നപ്പോൾ കുക്കുടഗന്ധം തമിഴനു കിട്ടിക്കാണും !

"യുവർ ചിക്കൻ.... ദ മലയാളി ബായ്‌സ്..... കിൽ... കറി....." സ്വാമി പറഞ്ഞൊപ്പിച്ചു.

“സേർച്ച് ദ ഫ്ലാറ്റ്! ” രക്തവദനനായി സിംഹം അലറി.

മുറി തുറന്നപ്പോൾ ചന്ദനസുഗന്ധം. നിഷ്കളങ്കരായി നിന്ന അച്ചായ് ഔർ ഭായ് ബഹുത് ഖുഷ്.
പക്ഷേ മണത്തുനടന്ന സിംഹം ഒരു പ്ലാസ്റ്റിക് കവർ കണ്ടെടുത്തു. അതിനുള്ളിൽ എല്ലിൻ കഷണങ്ങൾ!

മളയാളത്താന്മാർ കുടുങ്ങി. സിംഹത്തിനു മുന്നിൽ പുലിക്കുട്ടിയ്ക്കും കടുവാക്കുട്ടിയ്ക്കും മുട്ടിടിച്ചു.
പുറത്തുപോകും വഴി വെയ്സ്റ്റ് കൊണ്ടുപോയിക്കളയാൻ നിറവയറന്മാർ മറന്നു പോയിരുന്നു!
ബഹളം കേട്ട് ചുറ്റുപാടുമുള്ള താമസക്കാർ തടിച്ചുകൂടി. മൊത്തത്തിൽ  ശിവസൈനികന്മാരുടെ ഒരു താവളമായിരുന്നു അത് !

സർദാർജിയുടെ നിരപരാധിയായ കോഴിയെ മോഷ്ടിച്ച് നിഷ്കരുണം കണ്ടിച്ച് കറിവച്ച മലയാളികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യമുയർന്നു. കേട്ടവർ കേട്ടവർ ഓടിയെത്തി. വന്നവർ വന്നവർ മൂക്കത്തു വിരൽ വച്ചു. സംഗതി പന്തിയല്ലെന്ന് അച്ചായനു മനസ്സിലായി. പിന്നൊരു നിമിഷം പാഴാക്കിയില്ല.

വെട്ടിയിട്ട വാഴത്തടിപോലെ അച്ചായൻ സർദാർജിയുടെ കാൽക്കലേക്കൊരു വീഴ്ച!

“മാപ്പ് സർദാർജീ... മാപ്പ്....!”

അടുത്ത നിമിഷം ജിക്കുഭായിയുടെ തടിയും സിംഹത്തിന്റെ കാൽക്കൽ. കരച്ചിലോടു കരച്ചിൽ..... കണ്ണീർ പ്രവാഹം!

ആകെ വികാരഭരിതനായ സർദാർജി എന്തു ചെയ്യണം എന്നറിയാതെ നിന്നു.

സിക്കുകാരെ മുഴുവൻ അപമാനിച്ചു, ഈ മദ്രാസികൾ എന്നായി ചില സിക്കന്മാർ.

ഹിന്ദുധർമസംസ്ഥാപനാർത്ഥം അയൽക്കാരനായ ശിവസൈനികൻ ഇടപെട്ടു. (അച്ചായ് എന്ന നസ്രാണിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!)

നഷ്ടപരിഹാരമായി സർദാർജിക്ക് 200 രൂപ.

പാപപരിഹാരാർത്ഥം പ്രായശ്ചിത്തം ഷിവ് ജി കേ മന്ദിർ മേ പൂജാ.... സത് സംഗ്!

സിംഹത്തിന്റെ കാൽച്ചുവട്ടിൽ കിടന്ന്  മദ്രാസികൾ തലയാട്ടി. മറ്റെന്തു വഴി! അറുപിശുക്കൻ അച്ചായന്റെ പെട്ടിയിൽ ഭദ്രമായിരുന്ന ഇരുനൂറു രൂപ സ്വാഹാ!

“സീധാ ജാവോ ഷിവ് ജീ കാ മന്ദിർ! ”

അവിടെയെത്തി. പൂജാരിയില്ല. ശിവസൈനികൻ തന്നെ കാർമ്മികത്വം ഏറ്റെടുത്തു. കർപ്പൂരം കത്തിച്ചു. ആരതിയുഴിഞ്ഞു. സൈനികൻ മന്ത്രം ചൊല്ലി. ഏറ്റുചൊല്ലണം.

“ഈശായ നമ:
ജഗദീശായ നമ:
പരമേശായ നമ:
ഭുവനേശായ നമ:”

 അച്ചായന്റെ ചങ്കു പതറി. എന്തൊക്കെയായാലും താനൊരു സത്യകൃസ്ത്യാനിയല്ലേ...? ജപിച്ചില്ലേൽ ഇവന്മാർ വച്ചേക്കില്ല. ഈശോയേ, ഞാനെന്നാ ചെയ്യും! ഇവനു മുന്നിൽ തോൽക്കാൻ പാടുണ്ടോ?

“യേ സാലാ ചുപ് ക്യും? അബേ മന്ത്ര്‌ ബോൽ!” സൈനികൻ അലറി.

കുഴപ്പമുണ്ടാക്കല്ലേ എന്ന് ജിക്കുഭായ് കണ്ണുകളാൽ യാചിച്ചു.

അച്ചായൻ കണ്ണിറുക്കി.  അനന്തരം ഇമകളടച്ച് മന്ത്രിക്കാൻ തുടങ്ങി

ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!

സംതൃപ്തനായ സൈനികൻ പോയി.

വലതുകാൽ വച്ച് ഫ്ലാറ്റിൽ കയറുമ്പോൾ അച്ചായൻ പറഞ്ഞു.

“ഈശോയെ വിട്ടൊരു കളിയില്ല മോനേ!”

ജിക്കു ഭായ്  അച്ചായ് തിരുവടികളുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം വീണു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥ സത്യമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, ഇതിൽ കൊടുത്തിരിക്കുന്ന പേരുകൾ തെറ്റാണ്;  പേരുകൾ ശരി എന്നു തോന്നുന്നെങ്കിൽ കഥ കള്ളമാണ്!

98 comments:

jayanEvoor said...

ഈശോയേ നമ: !!!

പ്രയാണ്‍ said...

വളരെ ചുരുക്കമേ ആദ്യമെത്താന്‍ പാറ്റാറുള്ളൂ....... ഇനി വായിച്ചിട്ടു വരാം...:)

rahul blathur said...

kidilam :)

CNR Nair said...

nannayirikkunnu

ajith said...

“മറുതമലൈ മാമുനിയേ മുറുകയ്യാ......!” അതോടെ ആൾ വീണു.

“മറുതമലൈ മാമുനിയേ ഏവൂരയ്യാ......!” ഇതാ ഞാന്‍ വീണു.

ശങ്കരനാരായണന്‍ മലപ്പുറം said...

ഈശോയേ നമ:

ponmalakkaran | പൊന്മളക്കാരന്‍ said...

kalakki

ചിതല്‍/chithal said...

ജയേട്ടോ, അതങ്ങ് ബോധിച്ചു! സംഭവം കലക്കൻ! അവിടവിടെ ഒരു പയ്യൻ കഥകൾ ടച്ച് വന്നിട്ടുണ്ടു്‌. കിടിലൻ സംഭവങ്ങളുടെ ഒരു നിരപ്പൻ സീക്വൻസ് തന്നെ. കുറച്ചുകാലം കാത്തിരുന്നെങ്കിലെന്താ, ഇതാ ഒരുഗ്രൻ കഥ!

(ഇവന്മാർക്കു്‌ പുറത്തുപോയി കോൾഡ് സ്റ്റോറേജിൽ നിന്ന് വാങ്ങിയാപ്പോരായിരുന്നോ? സീനിയർ പൂവനെയുണ്ട് അടിച്ചോണ്ട് വന്നിരിക്കുന്നു!)

ഞാൻ ഇവിടെ ജുനൈദിന്റെ കൂടെ മദാമ്മമാരേയൊക്കെ കണ്ടുകൊണ്ട് നടന്നുവന്നതേയുള്ളു. ഫോട്ടങ്ങൾ പിന്നെ.

Manoraj said...

പാവം നമ്മുടെ ജിക്കുവിനും ചാണ്ടിച്ചായനും (അതോ സാക്ഷാല്‍ ഹിമലായച്ചായനോ) പണി കോഴിയില്‍ കൊടുത്തുകളഞ്ഞല്ലോ ഡോക്ടറേ..

“മേരാ മുർഗാ കോ ദേഖാ ക്യാ!?” ഡോക്ടര്‍ ഉവാചാ.. ഹി..ഹി..

Manoraj said...

@ചിതല്‍/chithal :ഞാൻ ഇവിടെ ജുനൈദിന്റെ കൂടെ മദാമ്മമാരേയൊക്കെ കണ്ടുകൊണ്ട് നടന്നുവന്നതേയുള്ളു. ഫോട്ടങ്ങൾ പിന്നെ.

പാവം ജുനൈദ്! എന്തിന് ഞാന്‍ ആ പാവത്തോട് ഈ ചതി ചെയ്തെന്നാ ഇപ്പോഴാലോചിക്കുന്നേ. ഒരു കുടുംബം കുളംതോണ്ടല്ലേ ചിതലേ :):)

പ്രയാണ്‍ said...

:):)

ente lokam said...

ഹ ..ഹ ..ഈശോ വിട്ടൊരു കളിയില്ല ..

പഴയ കൂടുകാരന്റെ ട്രെയിനിംഗ് ..ഡോക്ടര്‍ ഇപ്പൊ ഹിന്ദി ഒക്കെ എന്നാ
കാച്ചാ കാച്ചുന്നെ ?!!!....

അത് പോട്ടെ ..ഇന്ന് എങ്ങാന്‍ ഈ കോഴിപ്പണി അച്ചായന്‍ നടത്തിയാല്‍ പണ്ട് ഹനുമാന്‍ വാലില്‍ കൊളുത്തിയ പന്തം പോലെ അങ്ങേരു കാരണം
മുംബായ് ഒന്ന് കൂടി ചുവന്നെനെ .കബനീ നദി
പോലെ ..!!!...കലക്കി ഏവൂര്‍ അച്ചായന്‍ ഈശോ ..!!!


പിന്നെ ഇതൊന്നും പറഞ്ഞത് ഞാന്‍ അല്ല ..അഥവാ
ആണെങ്കില്‍ എഴുതിയതൊന്നും കമന്റ്‌ അല്ല കേട്ടോ ...സൂപ്പര്‍ ..

African Mallu said...

കോഴി കഥ ഗംഭീരം ആയി ....

- സോണി - said...

ആ മുരുകാ... മുര്‍ഗാ... എനിക്കിഷ്ടമായി. നടന്നതായാലും അല്ലെങ്കിലും നന്നായി എഴുതി. അച്ചായചരിതങ്ങള്‍ ഇനിയും സ്റ്റോക്ക് ഉണ്ടെങ്കില്‍ പോരട്ടെ.

Biju Davis said...

ഡോക്‌, വളരെ നന്നായിട്ടുണ്ട്‌. അത്‌ അച്ചായന്മാരുടെ ഒരു സൈക്കോളജിയാ.. 2-3 ഡേയ്സ്‌ ആയാൽ ഒരു ചിക്കനോ, ബീഫോ വേണം.
“പാപം മറിച്ചിട്ടാൽ പമ്പാ.... സർവ പാപ നാശിനി പമ്പാ.....”
ഇതും കലക്കി..

jayanEvoor said...

പ്രയാൺ ചേച്ചി...
ആദ്യമെത്തിയല്ലോ. ഇനി ഭൂതപ്രേത പിശാചുക്കളെയൊന്നും പേടിക്കേണ്ടതില്ല!!

രാഹുൽ ബ്ലാത്തൂർ
സന്തോഷം!

സി.എ.ആർ നായർ
നന്ദി മാഷേ!

അജിത്ത്
ഞാൻ വീണു സാറേ!

ശങ്കരനാരായണൻ മലപ്പുറം
താങ്ക് യു താങ്ക് യു!

പൊന്മളക്കാരൻ
വായനയ്ക്കു നന്ദി!!

jayanEvoor said...

ചിതൽ
ഹ!!
ഇനീപ്പോ വീക്കേ എന്നിനു പഠിക്ക്വന്നെ!
ആ നാണ്വാര് ഇദൊക്കെ കാണ്‌ണൊണ്ടോ, എന്തോ!

ഇപ്പോ മദാമ്മമാരെക്കൊണ്ടൂ നടക്കലാ പണില്ലേ!?
പയ്യൻസ് കലക്കുന്നുണ്ടല്ലോ?
നേരമ്പോക്ക്‌കളോക്കെ തരാവ്‌ന്നില്ലേ?

മനോരാജാവേ!
ഞാനാർക്കും പണികൊടുത്തില്ല!
സത്യായിട്ടും ഈ കഥപാത്രങ്ങൾ ബ്ലോഗർമാരല്ല!!
അ സത്യം സത്യം സത്യം!

പ്രയാൺ ചേച്ചി
ഡബിൾ ചിരിക്കു നന്ദി!

എന്റെ ലോകം
ഹിന്ദിയൊക്കെ ഇമ്മടെ ‘വല്ലഭായി’ സാറിന്റെ സംഭാവനയല്ലിയോ! അല്ലാണ്ട് ഇമ്മക്കെന്തറിയാൻ!

ആഫ്രിക്കൻ മല്ലു
സന്തോഷം!

സോണി
മുറുഗാ! കാപ്പാത്തുങ്കോ!

ബിജു ഡേവിസ്
ഹ! ഹ!!
അതു സത്യാ!

വയനയ്ക്കും, കമന്റുകൾക്കും എല്ലാവർക്കും നന്ദി!!

ബിന്ദു കെ പി said...

ഹ..ഹ..അച്ചായചരിതം കലക്കി...
അല്ല, ആ ജിക്കുഭായീടെ മാതാപിതാക്കൾ തിരിച്ചു വന്നതിനുശേഷമുള്ള പുകിലിനെപ്പറ്റി വല്ല വിവരവും?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"ഹിന്ദി സിൽമാക്കഥയുടെ നിർമ്മാതാവ് കൂടിയാണ് ജിക്കു ഭായ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയും അദ്ദേഹം തന്നെ. എന്നു വച്ചാൽ കോളേജ് മാഗസിനിൽ അതിയാൻ എഴുതിയ ഒരു കഥയുടെ പേരാണ് ദാ മുകളിൽ കണ്ടത്. അതോടെ അച്ചായൻ താരമായി!'

ആദ്യം അന്തം വിട്ടുപോയതാ
ഇതെങ്ങനാ ജിക്കു കഥയെഴുതുമ്പോള്‍ അച്ചായന്‍ ഫേമസ്‌ ആകുന്നത്‌?
ന്ന്
ഏതായലും കഥ അടിപൊളി :)

mayflowers said...

സംഭവം ബഹുരസം..
മുറുഗാ വിളിയും ഈശോയെ നമയും ഒത്തിരി ചിരിപ്പിച്ചു..

mini//മിനി said...

നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥ സത്യമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, ഇതിൽ കൊടുത്തിരിക്കുന്ന പേരുകൾ തെറ്റാണ്; പേരുകൾ ശരി എന്നു തോന്നുന്നെങ്കിൽ കഥ കള്ളമാണ്!
മുന്നറിയിപ്പ് വായിച്ചു,, അപ്പോൾ ഇത്???

കുസുമം ആര്‍ പുന്നപ്ര said...

അച്ചായ ചരിതം കൊള്ളാം

Anonymous said...

Good. Keep writing. Bhavukangal.

Kalavallabhan said...

"ഈ കഥ സത്യമാണെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ, ഇതിൽ കൊടുത്തിരിക്കുന്ന പേരുകൾ തെറ്റാണ്; പേരുകൾ ശരി എന്നു തോന്നുന്നെങ്കിൽ കഥ കള്ളമാണ്!"
ഇതു രണ്ടും അങ്ങനല്ല എന്നു തോന്നുന്നുവെങ്കിൽ എഴുതിയവൻ ശരിയല്ല, എഴുതിയവൻ ശരിയാണെന്നു തോന്നുന്നുവെങ്കിൽ വായിക്കുന്നവൻ ശരിയല്ല.

Unknown said...

ഹെ ന്‍റെ " എവൂരപ്പാ " നമിച്ചു

" മേരാ മുര്‍ഗാ ഇധര്‍ ആസ് പാസ്‌ ഥാ , കോ ഈ ദേക്കാ ഹെ ക്യാ "

prabha said...

മുര്‍ഗാ..കാപ്പത്തുങ്കൊ
ഈശോയൊ ഇതൊരു ചെയ്തായിപ്പോയി ജയാ
ആ കൂട്ടുകാരിതെങ്ങാനും കണ്ടാല്‍ ജയന്റെ കാര്യം കട്ടപ്പുക.

കൊമ്പന്‍ said...

അഹഹഹ് സംഗതി കലക്കി

jayanEvoor said...

ബിന്ദു ചേച്ചീ,
അതൊക്കെ ഇനി ഞാൻ എഴുതണോ.... കാണ്ടം കാണ്ടമായിങ്ങനെ കിടക്കുവല്ലേ!

ഇൻഡ്യാ ഹെറിറ്റേജ്,
കഥ കല്പനയെങ്കിലും സാറിന്റെ ശിഷ്യന്മാർ ഒറിജിനൽ തന്നെ! രണ്ടും തൃപ്പൂണിത്തുറക്കാർ. പേരൊക്കെ ഞാൻ മാറ്റി! ജീവിച്ചു പോണ്ടേ സാർ!

മേയ് ഫ്ലവേഴ്സ്
സന്തോഷം!
ഇനിയും ഇടക്കിടെ ഇവിടെ വന്ന് എന്നെ സന്തോഷിപ്പിക്കണം, കേട്ടോ!

മിനി ടീച്ചർ,
മുന്നറിയിപ്പു മാത്രേ വായിച്ചുള്ളൂ?
ഒന്നും പിടി കിട്ടിയില്ലേ!?

കുസുമം ചേച്ചീ,
നല്ലവാക്കുകൾക്കു നന്ദി!

Dr P Malankot
വായനയ്ക്കു നന്ദി!

കലാവല്ലഭൻ
“ഇതു രണ്ടും അങ്ങനല്ല എന്നു തോന്നുന്നുവെങ്കിൽ എഴുതിയവൻ ശരിയല്ല, എഴുതിയവൻ ശരിയാണെന്നു തോന്നുന്നുവെങ്കിൽ വായിക്കുന്നവൻ ശരിയല്ല.”

ഹ! ഹ! ഹ!!

ബാവ രാമപുരം,
ബഹുത് ബഹുത് ഷുക്രിയാ!

പ്രഭച്ചേച്ചീ,
അതിനല്ലേ നുമ്മ പേരുകള് മാറ്റിയേ!

കൊമ്പൻ
റൊമ്പ നണ്ട്രി!

എല്ലാവർക്കും നന്ദി!

മുകിൽ said...

rasamayi vayichchu. kalakkito.

Anonymous said...

chirichu chirichu maduthu

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുത്തര്‍ കാ മുര്‍ഗാ ...
മുര്‍ഗാകഹാനി ബഹുത് അച്ഛാ ലഗ്ത്താഹെ..
ധന്യവാദ് .

പ്രയാണ്‍ said...

എന്നെ വെച്ചതായാലും വാല്ലോ രേം വാട്ടിയതായാലും എനിക്കത് സുഖിച്ചു ജയന്‍...:)

ജയരാജ്‌മുരുക്കുംപുഴ said...

assalayittundu........ bhavukangal......

Yasmin NK said...

സന്തോഷായ്..കുറേനാളായ് നര്‍മ്മം എന്നു പറയുന്ന ലേബലില്‍ വരുന്ന ഒരു ഉരുപ്പടി വായിച്ച് ഇങ്ങനെ ചിരിച്ചിട്ട്, ഇത് താന്‍ ശുദ്ധഹാസ്യം. റൊമ്പ താങ്ക്സ് അണ്ണാ...

jayanEvoor said...

മുകിൽ

അനോണിമസ്

ഇസ്മായിൽ കുറുമ്പടി

പ്രയാൺ ചേച്ചി

ജയരാജ് മുരുക്കും പുഴ

മുല്ല

എല്ലാവർക്കും നന്ദി!

പ്രയാൺ ചേച്ചീ....
എന്റീശോയേ ഇതെന്നാ പറ്റി!?
ചക്കിനു വച്ചത് കൊക്കിനു കൊള്ളാതെ കുയിലിനു കൊണ്ടോ!??

ചേച്ചിയെ ഞാൻ ഉദ്ദേശിച്ചതേ ഇല്ല!
എന്തു പറ്റി ഇതിപ്പൊ ഇങ്ങനെ തോന്നാൻ!?

Doha Diary said...
This comment has been removed by the author.
സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഹ ഹ ഹ.. കോഴിക്കഥ...കോഴിക്കറി പോലെ രുചികരം ...

Unknown said...

ഇത് കലക്കി ഡോക്ടറെ........
വളരെ നന്നായിട്ടുണ്ട്.........

S Varghese said...

വർഗീസ് അച്ചായനെ സംബന്ധിച്ചും
hope thats not me
:)

നാടകക്കാരന്‍ said...

ഇതാർക്കോഒരു താങ്ങു താങ്ങിയ ലക്ഷണമുണ്ട് ഏതായാലും ആരായാലും ഈശ്ശോയേ നമഹ എന്റെ വഹ ഒരു സ്വാഹയും കൂടെ .

jayanEvoor said...

സുനിൽ പെരുമ്പാവൂർ

അശോക് മാത്യു സാം

എസ്. വർഗീസ്

നാടകക്കാരൻ

എല്ലാവർക്കും നന്ദി!

നാടകക്കാരൻ സൂചിപ്പിച്ചതുപോലെ ഒന്നും ഇല്ല, കേട്ടോ! എന്റെ കോളേജ് കാല ഗഡികളാ‍ാണ് രണ്ടു കഥാപാത്രങ്ങളുടെയും പ്രോട്ടോടൈപ്പുകൾ!

ഒരു ദുബായിക്കാരന്‍ said...

കുറെ കാലത്തിനു ശേഷമാ ഡോക്ടറുടെ ഒരു പോസ്റ്റ്‌ വായിക്കുന്നത്..കുറെ ചിരിച്ചുട്ടോ.

Echmukutty said...

കഥ ഗംഭീരമായിട്ടുണ്ട്.
കഥയേക്കാൾ ഗംഭീരമായത് അവസാനത്തെ രണ്ട് വരികളാണ്. അഭിനന്ദനങ്ങൾ.

നിരീക്ഷകന്‍ said...

എങ്ങിനെ വീണാലും നാലുകാലില്‍ വീഴാനുള്ള കഴിവ് നമുക്ക് സ്വന്തമായി ഉള്ളപ്പോള്‍ ആരെ പേടിക്കണം? എന്തായാലും ഈശോയെ വിളിയും statutory warning ഉം കൂടുതല്‍ ഇഷ്ടമായി ..............

Soman123 said...

nalla kozhi! ithinte 2)0 bagam undo?. allaa,aftr sai darsan, captians thirichu vannu umdaya ankam ariyan thalparypedunnu. illenkil kada muzhuvan avilla.

ഒടിയന്‍/Odiyan said...

കൊന്നാല്‍ പാപം തിന്നാല്‍ തീരുമെന്ന് അച്ചായന്‍ തെളിയിച്ചു...അച്ചായനാണ്‌ താരം.

K@nn(())raan*خلي ولي said...

>> ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !! <<

ഏവൂരായ സ്വാഹ!

അരേ ചുപ്‌ ക്യൂ! അബ് ലികോ ഔര്‍ ഭി.

**

jayanEvoor said...

ദുബായിക്കാരൻ

എച്ച്മുക്കുട്ടി

ഞാൻ

സോമൻ

ഒടിയൻ

കണ്ണൂരാൻ

എല്ല്ലാവർക്കും നന്ദി!

സോമൻ ജീ,
രണ്ടാം ഫാഗം എങ്ങനൊപ്പിക്കും....
നോക്കട്ടെ.

അനില്‍@ബ്ലോഗ് // anil said...

കിടിലോല്‍കിടിലം.
ഇത്തരം ഗഡീസ് ഒരുപാട് കൂടെ ഉള്ളത് ഞങ്ങളുടെ ഭാഗ്യം, ഇനിയും കഥകള്‍ വായിക്കാമല്ലോ.

മഹേഷ്‌ വിജയന്‍ said...

"ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!"

ഡോക്കിട്ടറെ കിടിലോല്‍ കിടിലന്‍...
ആര്‍ത്തിയോടെ ആദ്യം മുതല്‍ അവസാനം വരെ വായിച്ചു തീര്‍ത്തു...
എഴുതുവാണേല്‍ ഇങ്ങനെയൊക്കെ തന്നെ എഴുതണം....അല്ല പിന്നെ..

Typist | എഴുത്തുകാരി said...

ini mathajiyum pithajiyum flat l thirichuvarumpol enthavuno entho.

Bijith :|: ബിജിത്‌ said...

ഇച്ചിരി ചിക്കന്‍ ഇല്ലെങ്കില്‍ യേശുദാസിന് പോലും ഭാവം വരില്ല പിന്നെയാ ഈ പാവം അച്ചായന്‍സ്. ഇല തീറ്റക്കാരായ ക്യാപ്ടന് മുര്‍ഗാതീറ്റക്കാരനായ മകന്‍ ????

അഭി said...

ഈശോയേ നമ:
കൊള്ളാം മാഷെ

Unknown said...

ജയാ കോഴി അന്ന് അവര്‍ ചീട്ടു കളിച്ച്ചിരിക്കുമ്പോള്‍ എങ്ങനെയോ അകത്ത് വന്നു കേറുകയായിരുന്നു.
ചെണ്ട പോലെ അകം പൊള്ള ആയ ഒരു സ്ടൂളില്‍ ആണ് അച്ചായന്‍ ഇരുന്നിരുന്നത് .അതെടുത്തു കോഴിയുടെ മേല്‍
അങ്ങ് വച്ചു മേലെ ഇരുന്നു കളി തുടരുകയും ഒടുക്കം പലതവണ മുര്‍ഗയെ അനേഷിച്ചു സിംഹം വന്നു പോയിട്ടും അയാള്‍ക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല .അകത്തു പെട്ട കോഴി ശ്വാസം കിട്ടാതെയാണ് ദിവന്ഗതന്‍ ആയതു. പിന്നെ .....മസാല വാങ്ങാന്‍ പോയപ്പോഴേ കളൊക്കെ ഞങ്ങള്‍ കളഞ്ഞിരുന്നു ...ഇത്രയും സത്യം .അത്ര കൊജ്ഞാണന്‍
ആക്കല്ലേ ...അയ്യയ്യോ... ഇപ്പൊ ഞാന്‍ ആരാണെന്നു നാട്ടുകാര്‍ക്കൊക്കെ മനസ്സിലായിട്ടുണ്ടാവും.. ആ സിംഗ് ഇപ്പോഴും ജീവനോടെ ഉണ്ടോ ആവൊ --

jayanEvoor said...

അനിൽ @ ബ്ലോഗ്
വളരെ സന്തോഷം!
അവരാണെന്റെ ബലം!

മഹേഷ് വിജയൻ
ആർത്തിക്കാരാ!
ഇനീം വരണേ...!

എഴുത്തുകാരിച്ചേച്ചി
അതൊക്കെ ഇനി പറയാൻ പറ്റുമോ എന്ന് അല്പം കഴിഞ്ഞു പറയാം!

ബിജിത്ത്
അതെ.
യേശുദാസിനാവാമെങ്കിൽ ഏത് അച്ചായനും ആവാം!
വെജിറ്റേറിയൻമാരുടെ മക്കൾ മിക്കവരും ഇങ്ങനാ! ആ ഒരു വാചകം കൂട്ടിച്ചേർത്തേക്കാം!

അഭി
സന്തോഷം!

നചികേതസ്
ഫീകരാ! ഫയങ്കരാ!!
ഇവിടെം വന്നോ!?
മനസ്സമാധാനമായി പത്തു പുളുവടിക്കാനും സമ്മതിക്കില്ലേ!?

G.MANU said...

“കോളിക്കറി വച്ചത് അന്ത മളയാള പസങ്ക!!

കിടിലൻ ഗ്രിപ് മാഷേ... കൂൾ കഥ..

കൊച്ചു കൊച്ചീച്ചി said...

നചികേതസ്സിന്റെ കുറിപ്പുവായിച്ചപ്പോഴാണ് വൈദ്യരുടെ ഭാവനയുടെ richness മനസ്സിലായത്! കലക്കി!

ഇനി മുംബൈ വഴിയെങ്ങും പോണ്ടാട്ടോ, അച്ചായാ. ശിവസേനയേക്കാള്‍ കെട്ട നവനിര്‍മ്മാണ സേനയുള്ള കാലമാണ്, ഈശോയെ നമിച്ചു രക്ഷപ്പെടാനൊന്നും പറ്റില്ല.

Anil cheleri kumaran said...

നല്ലോണം ചിരിപ്പിച്ചു.

ദിവാരേട്ടN said...

പൂവൻ ആള് സീനിയറാ...

കലക്കി....

yousufpa said...

മുർഗി ക അഡ്ഡി മിൽഗയ....
മന്ദിർ സെ..ഈശോയെ നമഹ:

കലക്കി.

anupama said...

പ്രിയപ്പെട്ട ജയന്‍,
വായിച്ചു രസിച്ചു!വളരെ നല്ല ഒരു പോസ്റ്റ്‌!അഭിനന്ദനങ്ങള്‍!

ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു

ശ്രീനാഥന്‍ said...

കഥ വളരെ ഇഷ്ടമായി. തികച്ചും രസകരം.നിയമപ്രകാരമുള്ള മുന്നറിയിപ്പ്: അത് അടിപൊളി.

Areekkodan | അരീക്കോടന്‍ said...

കലക്കൻ സംഭവം

Unknown said...

നല്ലോണം രസിച്ചു.
“മുറുഗാ - മുര്‍ഗി സാമ്യം വിശേഷം!

Muralee Mukundan , ബിലാത്തിപട്ടണം said...

“മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...
വാണീ ഗണപതീ കമലഹാസപത്നീ....
മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...”

വളരെ അർത്ഥസമ്പുഷ്ട്ടമായ ഗാനം...!

ഇതിനാണ് പറയുന്നത് ഏവൂരാൻ ചരിതങ്ങളെന്ന്...!!

Arun Kumar Pillai said...

ഹ ഹ....
ഇന്നാ മുഴുവനും വായിച്ച് തീർത്തത്...

ഹരിതം said...

fine

jayanEvoor said...

മനു ജി

കൊച്ചു കൊച്ചീച്ചി

കുമാരൻ

ദിവാരേട്ടൻ

യൂസുഫ്പ

അനുപമ

ശ്രീനാഥൻ

അരീക്കോടൻ

തെച്ചിക്കോടൻ

ബിലാത്തിച്ചേട്ടൻ

കണ്ണൻ

ഹരിതം

വായനയ്ക്കും
നല്ലവാക്കുകൾക്കും
എല്ലാവർക്കും നന്ദി!

Lipi Ranju said...
This comment has been removed by the author.
Lipi Ranju said...

Lipi Ranju said...

“മുറുഗാ മുറുഗാ” പാവം സ്വാമി ! മുല്ല പറഞ്ഞപോലെ നര്‍മ്മം ഏറ്റു ... :D പിന്നെ എല്ലാ കഥകളും കള്ളക്കഥ എന്ന് പറയുന്നതെന്താ ഡോക്ടറേ... അതിലൊരു കള്ളത്തരം ഇല്ലേ !!! :)

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu............ aashamsakal........

TOMS / thattakam.com said...

വളരെ നന്നായിട്ടുണ്ട്‌.
കഥ ഗംഭീരമായിട്ടുണ്ട്.
“ഈശോയെ വിട്ടൊരു കളിയില്ല മോനേ!”

jayanEvoor said...

നന്ദി സുഹൃത്തുക്കളെ.

ലിപി രഞ്ജു....

ഇത് കള്ളക്കഥ തന്നെയാണ്.
നചികേതസ് പറഞ്ഞതാണ് ശരി.
അത്രയൊക്കെയേ സംഭവിച്ചുള്ളൂ.
ബാക്കിയൊക്കെ പുളുവാ.
എന്റെ ഭാവനകൾ!

വീകെ said...

മുർഗാ... മുർഗാ....!!
ഭാവന കൊള്ളാം...
ആശംസകൾ...

സുന്ദരവിഡ്ഢി said...

namovakam

Hari | (Maths) said...

കഥ അസ്സലായി. രസകരമായ നര്‍മ്മങ്ങളെ മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നു.

"സദാ ‘മുര്‍ഗാ മുര്‍ഗാ’ന്നു വിളിച്ചു നടക്ക്വാ ആ സാമി!" എന്ന വരി ചിരിയുണര്‍ത്തി. ഒപ്പം ത്രെഡായ "ഈശോയെ നമഃ"യും .

കൊന്നാല്‍ പാപം തിന്നേ തീരൂ എന്ന പഴമൊഴിയുടെ യഥാര്‍ത്ഥ അര്‍ത്ഥം 'കൊന്നാല്‍ അതിനുള്ളത് അനുഭവിച്ചേ മതിയാകൂ'എന്നാണ്. ഈ പഴമൊഴിയെ മാംസാഹാരികള്‍ക്കുവേണ്ടി വളച്ചൊടിച്ച ബുദ്ധികേന്ദ്രത്തെ സമ്മതിക്കണം. ഒരു പക്ഷേ, മലയാളത്തില്‍ ഇത്രയേറെ വളച്ചൊടിക്കപ്പെട്ട് പ്രചാരം നേടിയ മറ്റൊരു പഴമൊഴിയുണ്ടാകില്ല.

വഴിപോക്കന്‍ | YK said...

wonderful

ദൃശ്യ- INTIMATE STRANGER said...

മുര്‍ഗാ ..മുര്‍ഗാ..ഹി ഹി ..

ജിമ്മി ജോൺ said...

ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!

ജയൻ ഡോക്ടറേ നമ: !!!

jayanEvoor said...

വീ.കെ.

critical th////

ഹരിമാഷ്

വഴിപോക്കൻ

ഇന്റിമേറ്റ് സ്ട്രെയ്ഞ്ചർ

ജിമ്മി ജോൺ

ഈ ‘കോഴിക്കഥ’ വായിച്ചാസ്വദിച്ചതിന് നന്ദി!

Sandeep.A.K said...

ഈശോയേ നമ: !!!
രസിച്ചു ജയന്‍ചേട്ടാ.. ഈ കഥ സത്യാണോ.. അഥവാ സത്യമല്ലെങ്കില്‍ പിന്നെ സിങ്ങന്റെ കോഴിയെവിടെ പോയ്‌.. സത്യം പറ.. :)

ഇ.എ.സജിം തട്ടത്തുമല said...

വായന അടയാളപ്പെടുത്തുന്നു. സംഭവം നന്നായിട്ടുണ്ട്.

തൊടുപുഴ മീറ്റ് മിസ് ആയി അല്ലെ?

kARNOr(കാര്‍ന്നോര്) said...

ഇത് വായിക്കാൻ വൈകീലോ എന്റെ ശവരിമല മുറുഹാ... ഇതുപോലെ ഒരു കോഴിക്കഥ ഓർമ്മവന്നു. പിന്നെ എഴുതാം :)

ഭാനു കളരിക്കല്‍ said...

ഗംഭീരം.
വി കെ എന്‍ ടച്ചാണല്ലോ.

ആശംസകള്‍ ...

sherly said...

എന്റീശോയേ !!എന്താ കഥ!!!

Unknown said...

കര്‍ത്താവേ ...ഞാനിതാ അര്‍പ്പിക്കുന്നൂ

Sabu Kottotty said...

സർദാർജി ഉവാചാ...
"മേ ഥപ്പട് മാരേഗാ തോ...."
അച്ചായൻ സ്വാഹാ.....
സംബവബഹുലമായ ഒരു ദിവസം ഇത്ര നന്നായി അവതരിപ്പിച്ച രീതിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

Anonymous said...

ഈശോയേ കൊലച്ചതി ആയിപ്പോയി. ചിരിച്ചു ചിരിച്ചു വീണു

jayanEvoor said...

ഇന്നൊരത്ഭുതം സംഭവിച്ചു!
പെട്ടെന്നൊരാൾ കൈ നിറയെ ചോക്ക്ലേറ്റ് ബാറുകളുമായി എന്നെ കാണാൻ വന്നു!
അച്ചായൻ!!

16 വർഷത്തിനുശേഷമാണ് ‘അച്ചായ’നെ കാണുന്നത്...

രണ്ടു മണിക്കൂർ ആർത്തുല്ലസിച്ച ശേഷം ആൾ പോയി!

ലി ബി said...

ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!


:D

വര്‍ഷിണി* വിനോദിനി said...

കള്ളനും കുറുക്കനുമൊക്കെ കപ്പലിലും കോഴിക്കൂട്ടിലും തന്നെ..
രസിപ്പിച്ചു ട്ടൊ..
മനസ്സിൽ നർമ്മം നിറച്ച്‌ ഉറങ്ങട്ടെ..ശുഭരാത്രി..!

Junaiths said...

എന്റെ ഈശോയേ, എന്റെ മുർഗാ... വൈദ്യരേ ആകെ അലക്കോട് അലക്ക് തന്നെ...ചിരിച്ചു വെളുത്തു

Manikandan said...

ഈ കഥ ഇപ്പോഴാ വായിക്കുന്നത്. ഇന്ന് ഒരത്ഭുതമായി വന്ന അച്ചായന് നന്ദി. കഥ എന്തായാലും സൂപ്പർ

Rainy Dreamz ( said...

അച്ചായ ചരിത ആട്ടക്കഥ ഇഷ്ടായി ജയെട്ടാ ഹ ഹ ഹ

jayanEvoor said...

സുസ്മേരവദനനായ അച്ചായന്റെ നാമത്തിൽ സർവ ചരാചരങ്ങൾക്കും, കമന്റ് ദാതാക്കൾക്കും നന്ദി!!

Arif Zain said...

ഹഹ, പിശുക്കനായ അച്ചായന്‍ പിന്നെ എങ്ങനെ ഡോക്ടര്‍ക്ക്‌ ചോക്ലേറ്റ്‌ തന്നു? ഒന്നും ഒരെത്തും പിടിയും കിട്ടുന്നില്ല. കഥ സൂപ്പര്‍

മാണിക്യം said...

ഈ കോഴിയെ ഇതിനു മുന്‍പൊരിക്കല്‍ ഞാന്‍ തിന്നതാണല്ലോ ദേ ഇന്ന്‍ നോക്കുമ്പോ അതിന്റെ പപ്പും പൂടയും എല്ലും ഒന്നും ബാക്കിയില്ല.
:)
"ഈശോയേ നമ: !
ജഗദീശോയേ നമ: !
പരമീശോയേ നമ: !
ഭുവനീശോയേ നമ: !!"

ഹാപ്പി ഈസ്റ്റര്‍!

Hari said...

താരാദേവി k. K സത്യമായിരിക്കും