Saturday, May 30, 2009

ഗുല്‍ഗുലു.... ഗുലു ഗുഗ്ഗുലു....!!!

.

ഇത് കഴിഞ്ഞ മിലെനിയത്തിലെ കഥയാണ്. തൊണ്ണൂറുകളുടെ അവസാനം. സ്ഥലം ആയുര്‍വേദകോളേജ് ഹോസ്റ്റല്‍, പൂജപ്പുര. ബി.എ.എം.എസ് സ്റ്റുഡന്റ്സ് യു. ജി. ബ്ലോക്കിലും, എം.ഡി. സ്കോളേഴ്സ് പി.ജി. ബ്ലോക്കിലും ആണ് താമസം.

പി. ജി കിട്ടിയാല്‍ പിന്നെ കുശാലാണ്. സ്വന്തമായി സിംഗിള്‍ റൂം. ചിലര്‍ക്ക് ഡബിള്‍ റൂം തന്നെ കിട്ടിയേക്കാം... മസാമാസം കിട്ടുന്ന സ്റ്റൈപ്പന്റ് കൊണ്ട് ബള്‍ബിനു പകരം ട്യൂബ് ലൈറ്റ്, സീലിംഗ് ഫാന്‍, സ്റ്റീരിയോ സംഗീതം, പിന്നെ ടെയ്സ്റ്റിനനുസരിച്ചുള്ള മാഗസിനുകള്‍, പുസ്തകങ്ങള്‍.... അങ്ങനെ.

പാവം ബി.എ.എം.എസ് കാര്‍ക്ക് അസൂയയുണ്ടാകാന്‍ പിന്നെന്തു വേണം?

പി. ജി. ബ്ലോക്കിലെ മറ്റൊരു പ്രത്യേകത മറുനാടന്‍ വിദ്യാര്‍ത്ഥികളുടെ ബാഹുല്യമായിരുന്നു. കന്നട, തെലുങ്ക് (തെലുഗു), മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകള്‍ക്കായിരുന്നു പ്രാമുഖ്യം. അവരൊക്കെ നാഷണല്‍ ക്വോട്ടയില്‍ എന്ട്രന്‍സ് പാസായി വരുന്നവരാണ്. കന്നടക്കാരും തെലുങ്കരും മിക്കവാറും പഠനകാലത്തിനുള്ളില്‍ തന്നെ മലയാളം പഠിച്ചെടുക്കും. മറാത്തി-ഹിന്ദിവാലകള്‍ക്ക് അത് അത്ര എളുപ്പമല്ല താനും!

നമ്മുടെ കഥാനായകന്‍ മറാത്തിയോ ഹിന്ദീവാലയോ അല്ല. ആളൊരു തെലുങ്കനാണ്. പേര് ഗോമതേശ്വര രാജുലു.

കാഴ്ചയില്‍ ഒരു നൂലന്‍! അടി മുതല്‍ മുടി വരെ പത്തിഞ്ചു വീതി ! ഒരു അഞ്ചേമുക്കാലടി ഉയരം. നടു വളച്ച് മുന്നോട്ടാഞ്ഞുള്ള നടത്തം.

അഡ്മിഷനു വന്നപ്പോള്‍ തന്നെ ആളൊരു കില്ലാഡിയാണെന്ന് ഹൊസ്റ്റല്‍ സെക്രട്ടറിയ്ക്കു ബോധ്യപ്പെട്ടതാണ്. (സെക്രട്ടറി എപ്പോഴും ബി.എ.എം.എസ് സ്റ്റുഡന്റായിരിക്കും)സ്വന്തം അളിയനോടൊപ്പമായിരുന്നു വരവ്. സാധാരണ ഔട്ട് ഓഫ് സ്റ്റേറ്റ് പി.ജി സ്റ്റുഡന്റ്സ് തനിയെ അല്ലെങ്കില്‍ അച്ഛനൊപ്പം ആണ് വരിക. ഇവന്‍ വന്നപ്പോള്‍ തന്നെ വാര്‍ഡനെകാണണം എന്നാവശ്യപ്പെട്ടു. വാര്‍ഡന്‍ സ്ഥലത്തില്ല എന്നു പറഞ്ഞപ്പോള്‍ അളിയന്‍ വര്‍ത്താനം തുടങ്ങി. സി.ബി.ഐ യിലാണത്രെ ആള്‍ക്കു പണി! ഇടയ്ക്ക് ഒരു ഐ.ഡി കാര്‍ഡ് പോക്കറ്റില്‍ നിന്നുയര്‍ത്തും, താഴ്ത്തി വയ്ക്കും.... ആര്‍ക്കും അതൊന്നു ശരിക്കുകാണാനും കഴിഞ്ഞില്ല.

എന്തായാലും അഡ്മിഷന്‍ കഴിഞ്ഞു. അളിയനും അളിയനും കൂടെ രണ്ടു കെട്ട് സാധന സാമഗ്രികള്‍ കിട്ടിയ റൂമിലാക്കി. കെട്ടുകളൊക്കെ അഴിച്ചു ഒന്നൊന്നായി നിരത്തി വച്ചു. ഒരു ഇലക്ട്രിക് സ്റ്റൌ, ഒരു നെടു നീളന്‍ ഇലക്ട്രിക് കോയില്‍, രണ്ടു പിച്ചളപ്പാത്രം, ടംബ്ലര്‍, ഒരു കെട്ട് ഹാംഗര്‍..... അങ്ങനെ കുറേ കിടുപിടികളും പിന്നെ വസ്ത്രങ്ങളും.

വസ്ത്രങ്ങളുടെ കാര്യത്തില്‍ അഭിപ്രായവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഹോസ്റ്റല്‍ സെക്രട്ടറിയ്ക്ക് ഇലക്ട്രിക് ഹീറ്ററും കോയിലും കണ്ടപ്പോള്‍ കലിയിളകി. അല്ലെങ്കിലേ ഈ ഔട്ടന്മാര്‍ (ഔട്ട് ഓഫ് സ്റ്റേറ്റ് സ്റ്റുഡന്റ്സ്) തോന്നിയമാതിരി സ്റ്റൌവും കോയിലും കുത്തി പി.ജി. ബ്ലോക്കിലെ കറന്റ് കണക്ഷന്‍ മൊത്തത്തില്‍ കുളമാക്കിയിരിക്കുകയാണ്. ആരെങ്കിലും കോയില്‍ കുത്തിയാല്‍ അപ്പോ ഫ്യൂസ് അടിച്ചുപോകും! അതാണവസ്ഥ.

സെക്രട്ടറി അപ്പോള്‍ തന്നെ ഒച്ചവച്ചു. അറിയാവുന്ന മുറി ഹിന്ദിയില്‍ ഹീറ്ററും കോയിലും ചൂണ്ടി “ നഹീ ചലേഗാ... നഹി ചലേഗാ...” എന്ന് നിലവിളി തുടങ്ങി. സി. ബി ഐക്കാരന്‍ വിടുമോ!

“ബിജ് ലീ കീ ബില്‍ ഹം പേ കരേംഗേ...തുജേ ക്യാ പ്രോബ്ലം ഹേ..?”

തിരിച്ചു പറയാന്‍ അറിയില്ലെങ്കിലും ഹിന്ദി മനസ്സിലാക്കാന്‍ സെക്രട്ടറിക്ക് പ്രയാസമൊന്നുമില്ലായിരുന്നു. അവന്‍ ചീറി “പിന്നേ യവന്റെ അമ്മായിയച്ചന്റെയല്ലേ എലക്ട്രിസിറ്റി ബോര്‍ഡ്... യെവനു മാത്രമായിറ്റ് മീറ്ററു വയ്ക്കാന്‍! മൊട കാണിക്കാനാണേ നീയൊന്നും ഇവടെ താമസിക്കാന്‍ പോണില്ല കെട്ടാ....”

സെക്രട്ടറിയുടെ ഒച്ച കേട്ട് മറ്റ് ഔട്ടന്മാര്‍ ഇടപെട്ടു. ക്ഷമാപണം ചെയ്ത് അളിയന്മാരെ രക്ഷിച്ചു. അപ്പോഴേക്കും വാര്‍ഡന്‍ എത്തി. സി.ബി.ഐ വളരെ ഭവ്യതയോടെ വിഷ് ചെയ്തു. എന്തൊരു വിനയം! അര മണിക്കൂറിനുള്ളില്‍ വാര്‍ഡനെ സോപ്പിട്ട് പതപ്പിച്ച് അളിയന്റെ അഡ്മിഷന്‍ പണികള്‍ പൂര്‍ത്തീകരിച്ച് സി.ബി.ഐ. മടങ്ങി.

ആന്ധ്രക്കാരായ മറ്റു പയ്യന്മാരോടൊന്നും ഗോമതേശ്വര്‍ രാജുലുവിന് വലിയ കമ്പനി ഉണ്ടായിരുന്നില്ല.എന്നു മാത്രമല്ല അവര്‍ മലയാളം പറയുന്നത് വലിയ കുറച്ചിലാണെന്നായിരുന്നു “ലു” വിന്റെ വാദം! (കുട്ടികളില്‍ ചിലര്‍ “ലു” എന്നും മറ്റു ചിലര്‍ ഒന്നുകൂടി പരിഷ്കരിച്ച് “ഗുല്‍ഗുലു” എന്നും വിളിക്കാന്‍ തുടങ്ങിയിരുന്നു.)

കുറച്ചു നാളുകള്‍ക്കുള്ളില്‍ മറ്റു കുട്ടികള്‍ക്ക് ഒരു കാര്യം ബോധ്യമായി. കക്ഷിയ്ക്ക് ഇംഗ്ലീഷ് പരിജ്ഞാനം വളരെ കമ്മി. ഒന്നുകില്‍ ഹിന്ദി അല്ലെങ്കില്‍ തെലുങ്ക്. മറ്റൊരു ഭാഷയും പിടിയില്ല.

എന്നാല്‍ ആ അഹങ്കാരമൊന്നും മുഖത്തില്ലെന്നു മാത്രമല്ല മലയാളത്തോട് പരമ പുച്ഛവും!

ഇവനൊരു പണി കൊടുത്തിട്ടു തന്നെ കാര്യമെന്ന് ഹോസ്റ്റലിലെ ആസ്ഥാന വിദൂഷകന്‍ വട്ടോളി തീരുമാനിച്ചു. മുറി ഹിന്ദിയൊക്കെ പറഞ്ഞ് ആളെ സോപ്പിട്ടു.

വഴിയില്‍ വച്ചോ, ടി.വി. റൂമില്‍ വച്ചോ ഒക്കെ കണ്ടാലുടന്‍ വിഷ് ചെയ്യുകയായി “ നമസ്കാര്‍ ജീ...”

മനം കുളിര്‍ത്ത്, പാന്‍ മസാലക്കറയുള്ള പല്ലുകള്‍ കാട്ടി ഗുല്‍ഗുലു ചിരിക്കും.അങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ വട്ടോളി പ്ലാന്‍ ചെയ്തുറപ്പിച്ച നമ്പര്‍ ഇറക്കി!

ഭക്ഷണം കഴിച്ചു വരുന്ന ഗുല്‍ഗുലുവിനോട് ഊണു കഴിഞ്ഞോ എന്ന് ആംഗ്യഭാഷയില്‍ ചോദിച്ചു.

ലു വിന് സംഗതി മനസ്സിലായില്ല. അപ്പോള്‍ വട്ടോളി കൈ കൊണ്ട് ചോറുണ്ണുന്ന ആംഗ്യം ഒന്നു കൂടി കാണിച്ചു. എന്നിട്ടു ചോദിച്ചു “തൂറിയോ...!?”

ഗുല്‍ഗുലു തലയാട്ടി.“ഹാ... ഹാ... യെസ് യെസ്...!”

പിന്നെ അതൊരു സ്ഥിരം ചടങ്ങായി. ഊണു കഴിഞ്ഞു വരുന്ന ഗുല്‍ഗുലുവിനെ വട്ടോളി മെനക്കെട്ടു കാത്തു നില്‍ക്കും. മൂന്നു നാലു ദിവസങ്ങള്‍ക്കു ശേഷം ആംഗ്യം പൂര്‍ണമായി ഒഴിവാക്കി. തൂറിയോ എന്ന ചൊദ്യം മാത്രം.

പക്ഷേ ഗുല്‍ഗുലുവും ബുദ്ധിമാനാണല്ലോ....! തല കുലുക്കലല്ലാതെ ഇതിന്റെ മറുപടി എങ്ങനെ പറയും എന്നൊന്നറിയണമല്ലോ. ഒരു ദിവസം വട്ടോളിയെ ഞെട്ടിച്ചു കൊണ്ട് ടിയാന്‍ ചോദിച്ചു “തൂറിയോ!?”

ഒന്നമ്പരന്നെങ്കിലും വട്ടോളി ഉള്ളില്‍ ചിരിച്ചു. ഉടന്‍ മറുപടി പറഞ്ഞു “തൂറി !”

ഗുല്‍ഗുലു ഡബിള്‍ ഹാപ്പി!!

മലയാളം ഒരു വാക്കു പോലും പഠിക്കില്ലെന്നു ശഠിച്ച ഗുല്‍ഗുലു അടുത്ത ദിവസം മുതല്‍ വട്ടോളിയുടെ ചോദ്യത്തിന് കൃത്യം മറുപടി പറയാന്‍ തുടങ്ങി.

ശാന്തസ്വഭാവം കാരണം “ദുര്‍വ്വാസ്രാവ് “ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആളാണ് ഗുല്‍ഗുലുവിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്. ഗുജറാത്തിലെ ജാംനഗറില്‍ എം.ഡി. ചെയ്തയാള്‍. അതുകൊണ്ടു തന്നെ ഔട്ടന്മാരെ ഇഷ്ടമാണ്. പക്ഷേ മൂക്കിന്‍ തുമ്പു വിറച്ചു തുടങ്ങിയാല്‍ പിന്നെ......!

ഒരു മാസം കൊണ്ടു തന്നെ ഗുല്‍ഗുലുവും പ്രൊഫസറും മച്ചാ മച്ചാ ആയി. ഒരു ദിവസം ഉച്ചഭക്ഷണ സമയം അതിക്രമിച്ചിട്ടും ചില കുട്ടികള്‍ പ്രൊഫസറെ വിട്ടൊഴിഞ്ഞു പോകുന്നില്ല. അവര്‍ തുടരെ സംശയങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു. ലു വിന് ചൊറിച്ചില്‍ സഹിക്കാന്‍ വയ്യാതായി. പ്രൊഫസറെ കുട്ടികളില്‍ നിന്നു രക്ഷിക്കേണ്ടത് തന്റെ ധര്‍മ്മവും ഇമേജ് ബൂസ്റ്റിംഗ് ഓപ്പര്‍ച്യൂണിറ്റിയുമായി ടിയാന്‍ തിരിച്ചറിഞ്ഞു.

പ്യൂണിന്റെ കയ്യില്‍ ഒരു കുറിപ്പെഴുതി അകത്തേക്കു കൊടുത്ത് വിട്ടു. എന്നിട്ട് വാതില്‍ക്കല്‍ മുഖം കാണുന്ന രീതിയില്‍ നിന്നു.

പ്യൂണ്‍ കുറിപ്പ് പ്രൊഫസര്‍ക്ക് കൈമാറി. സുസ്മേരവദനനായി ഗുല്‍ഗുലു നോക്കി നിന്നു. അതാ പ്രൊഫസറുടെ മുഖം വലിഞ്ഞു മുറുകുന്നു. മേല്‍മീശയും ചുണ്ടും വിറയ്ക്കുന്നു. അടുത്തത് മൂക്കിന്‍ തുമ്പാണ്! ഗുല്‍ഗുലുവിന്റെ തൊണ്ട വരണ്ടു.

പ്രൊഫസര്‍ തലയുയര്‍ത്തി നോക്കി. ജിറാഫിന്റെ തല കണക്കെ ഗുല്‍ഗുലു ശിരസ്സ് ഹാഫ് ഡോറിനു മീതെ!

“യേ ക്യാ ബത്തമീസീ ഹെ?”

“ബത്തമീസീ? സര്‍ മെ തോ........”ഗുല്‍ഗുലു വിക്കി. അയാള്‍ക്കൊന്നും മനസ്സിലായില്ല.

പ്രൊഫസര്‍ അറപ്പോടെ കുറിപ്പിലേക്കു വീണ്ടും നോക്കി.

മലയാളം ലിപി വശമില്ലാത്തതുകൊണ്ട് അതില്‍ ഇങ്ങനെ എഴുതിയിരുന്നു “ Sir..... thooriyo !?"

കുട്ടികളിലൊരാള്‍ ഇതെന്താണ് സംഭവിച്ചതെന്നറിയാന്‍ ആ കുറിപ്പിലേക്കെത്തി നോക്കാന്‍ തുനിഞ്ഞു. അതോടെ പ്രൊഫസറുടെ കലി ഇരട്ടിച്ചു.

ഊണു കഴിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഇങ്ങനെയൊരു ബുദ്ധി പ്രയോഗിച്ചതെന്നു പറയാനായി ഗുല്‍ഗുലു വായ് തുറന്നപ്പോഴേക്കും ദുര്‍വാസ്രാവ് അലറി

“ഗെറ്റ് ഔട്ട് .... യു സ്റ്റുപിഡ്!”

ഗുല്‍ഗുലു........ ഗുലു ഗുഗ്ഗുലു!

പിന്നൊരാഴ്ച്ചക്കാലം അതിയാനെ ആരും കണ്ടില്ല!


മറ്റു വട്ടോളിക്കഥകൾ

ചിറകുവിരിഞ്ഞാലത്തെ സാങ്കെതികപ്രശ്നങ്ങൾ
പട്ടണപ്രവേശം
കാച്ചിൽ പുരാണം 

31 comments:

jayanEvoor said...

കുട്ടികളിലൊരാള്‍ ഇതെന്താണ് സംഭവിച്ചതെന്നറിയാന്‍ ആ കുറിപ്പിലേക്കെത്തി നോക്കാന്‍ തുനിഞ്ഞു. അതോടെ പ്രൊഫസറുടെ കലി ഇരട്ടിച്ചു.

ഊണു കഴിക്കുന്ന കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഇങ്ങനെയൊരു ബുദ്ധി പ്രയോഗിച്ചതെന്നു പറയാനായി ഗുല്‍ഗുലു വായ് തുറന്നപ്പോഴേക്കും ദുര്‍വാസ്രാവ് അലറി

“ഗെറ്റ് ഔട്ട് .... യു സ്റ്റുപിഡ്!”

ഗുല്‍ഗുലു........ ഗുലു ഗുഗ്ഗുലു!

ജിജ സുബ്രഹ്മണ്യൻ said...

എന്തായാലും കഥ രസകരമായി.പാവം ദുർവ്വാസാവ് !

ദലാല്‍ :-: dalal said...

ഹ ഹ
അതു കലക്കി

ശ്രീ said...

കലക്കി
:)

Anonymous said...

രസകരമായി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പാവം ഗുല്‍ഗുലു

പഠിക്കുന്ന കാലത്തുള്ള തമാശകള്‍ പലതും നീണ്ടു നില്‍ക്കുന്ന ഓര്‍മ്മകള്‍ നല്‍കും. എന്റെ ഒരു പഴയ കുറിപ്പ്‌ ഇവിടെ ഉണ്ടായിരുന്നു

Unknown said...

Jayan maashe adipoli.... Vattoliyude bhagathinu njan sakshi.. Jamnagarile professor yaaru?

Vattoli ... Née yithu vayikunnundo?

jayanEvoor said...

കാന്താരിക്കുട്ടി
ദലാല്‍
ശ്രീ
അനോണി
ഇന്‍ഡ്യാ ഹെറിറ്റേജ്
മനോജ്....

ഗുല്‍ഗുലുവിനെ സ്വീകരിച്ച എല്ലാവര്‍ക്കും മനം നിരഞ്ഞ നന്ദി!

നീര്‍വിളാകന്‍ said...

ഗുല്‍ഗുലു....ഒരു ഗുണ്ടന്‍ സാധനം തന്നെ.... മനസു തുരന്നു ചിരിക്കാന്‍ സഹായിച്ചു!

Anonymous said...

kollam, nannayi, nammude hostelil chila aalukalku pirake camera yumayi nadannal tom & jerry ye kal nalla cartoon nirmikkam.

pradeep said...

kollam, nannayirikkunnu. nammude hostelil palarum catoonine kadathi vettunna aalkaranu. koode nadannal tom & jerry ye vellunna cartoon undakkam. pazhaya april fool aaghosham thanne nalla oru thamashayaanu.

റോസാപ്പൂക്കള്‍ said...

ഇങ്ങനെ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലല്ലേ

Unknown said...

enta kadha engayooo keeta matiriii...!!!!

അരുണ്‍ കരിമുട്ടം said...

ഹി..ഹി..
പണി പാഴ്സലായി കൊടുത്തു!

കുഞ്ഞന്‍ said...

ജയന്‍ മാഷെ..

രസകരമായ ഒരേട്..! ആ വട്ടോളി മാഷ്, അദ്ദേഹത്തിന് ഇപ്പോഴും ആ ഹാസ്യാത്മക രീതി നില നിര്‍ത്താന്‍ പറ്റുന്നുണ്ടൊ (നിങ്ങള്‍ തമ്മില്‍ ഇപ്പോഴും കൂടിക്കാഴ്ചയുണ്ടൊയെന്ന് )

ഞങ്ങളുടെ ഗ്രാമത്തില്‍ അന്യ സംസ്ഥാനത്തു നിന്നു വന്നു താമസിക്കുന്ന ഒരു കുടുംബത്തിലെ കുട്ടി(മലയാളം ശരിക്കും വശമായിട്ടില്ല) ഒരിക്കല്‍ സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് വരുകയായിരുന്നു. അപ്പോള്‍ കടയുടെയടുത്ത് കലങ്കിലിരുന്ന ഒരുവിരുതന്‍ കുട്ടിയോട് പറഞ്ഞു ” ദേ നീ ഇതുകൂടി മേടിച്ചോണ്ടു വരണം എന്നു പറഞ്ഞു ഒരു രൂപ കൊടുത്തു.. എന്താണ് മേടിച്ചോണ്ടു വരാന്‍ പറഞ്ഞതെന്നൊ അരക്കിലൊ ഡാഷും ഡാഷും...(മുട്ടന്‍ തെറി)... അന്ന് ആ കടക്കാരന്‍ ഈ പയ്യന്‍സിന്റെ ആവിശ്യം കേട്ട് കലിപ്പായി പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടിട്ട് കലങ്കിലിരുന്ന എല്ലാ തലതെറിച്ചവന്മാരും ഓടിയ ഓട്ടം...

jayanEvoor said...

നീർവിളാകൻ
പ്രദീപ്
റോസിലിച്ചേച്ചി
ഹാർവിൻ
അരുൺ
കുഞ്ഞൻ

ഗുൽഗുലു ചരിതം വായിച്ച എല്ലാവർക്കും നന്ദി!

വട്ടോളി എന്റെ സുഹൃത്താണ്. അന്നും, ഇന്നും!
മെയിൽ ബന്ധം ഉണ്ട്.

സൂത്രന്‍..!! said...

അണ്ണാസൂപ്പർ ..കലക്കി

സബിതാബാല said...

ഗുല്‍ഗുലു അതി തിക്തം എന്ന് കേട്ടിരിക്കുന്നു....പക്ഷേ ഈ ഗുല്‍ ഗുലുവിന്‍ കല്‍ക്കണ്ടത്തിന്റെ മധുരം...
സുഖമുള്ള ഒരു വായനാനുഭവമായി...

jayanEvoor said...

സൂത്രന്‍

സബിത...

നന്ദി സുഹൃത്തുക്കളേ!

മാണിക്യം said...

വട്ടോളി ആളെ വട്ടാക്കിയല്ലോ!!

പണ്ട് ഇങ്ങനെ എഴുതിയിട്ടുണ്ട്

myतीनകുഞ്ഞ് तूranപോയി ...

jayanEvoor said...

മാണിക്യം ചേച്ചീ...!

അതു കൊള്ളാം!

myतीनകുഞ്ഞ് तूranപോയി ...!!!!

പിപഠിഷു said...

വട്ടോളി ആള് പുലി തന്നെ!! :)

Mohamedkutty മുഹമ്മദുകുട്ടി said...

ഗുല്‍ ഗുലു കലക്കി[ഇതിനും ഒരു ആയുര്‍വ്വേദ മരുന്നിന്റെ മണം!].ഇതു വായിച്ചപ്പോള്‍ ഒരു പഴയ കഥയാ ഓര്‍മ്മ വന്നത്.എന്റെ നാട്ടില്‍ [ആയുര്‍വേദത്തിന്റെ നാടായ കോട്ടയ്ക്കല്‍]പണ്ട് വയോജന ക്ലാസ്സുകളില്‍ [അക്ഷയ പോലെ]ഹിന്ദി പഠിപ്പിച്ചിരുന്നു.അപ്പോള്‍ ക്ലാസ്സില്‍ എല്ലാവരും ഹിന്ദി സംസാരിക്കണമെന്നു നിര്‍ബന്ധമായിരുന്നു.ഒരിക്കല്‍ അവിടെ പഠിച്ചിരുന്ന ഒരു മൊല്ലാക്കാക്ക് ഒരു പ്രാര്‍ത്ഥന പരിപാടിക്കു പോണം, അതെങ്ങനെ ഹിന്ദിയില്‍ പറയും?ഒരു വിരുതന്‍ സഹായത്തിനെത്തി.മാഷോട് “മേരാ ലോഡാ പകഡോ” എന്നു പറഞ്ഞാല്‍ മതി.അങ്ങിനെ മാഷ് വന്നപ്പോള്‍ മൊല്ലാക്ക എണീറ്റ് നിന്ന് “മേരാ.........”

jayanEvoor said...

പിപഠിഷു......

പുലികള്‍ വേറെയുമുണ്ട്!!!


മുഹമ്മദ് കുട്ടിക്കാ...

“മേരാ ലോഡാ പകഡോ”

ഇതെന്തുവാ സാധനം?

മുജേ ഹിന്ദീ.... മാലൂം ഹും ഹെ ഹോ>>>!

അതോണ്ട് മലയാളത്തീ പറ!

Muralee Mukundan , ബിലാത്തിപട്ടണം said...

ചിരിക്കാൻ ഒരുപാടുവകയുണ്ടല്ലൊ..

ചാണക്യന്‍ said...

വട്ടോളിയെ കളി പഠിക്കണ്ടാ ഗുൽഗുലു....:)

jayanEvoor said...

അതെ ! വട്ടോളിയെ ആരും കളി പതിപ്പിക്കണ്ടാ !!!

നന്ദി ...
ബിലാത്തിപ്പട്ടണം!
ചാണക്യന്‍...!

അനില്‍@ബ്ലോഗ് // anil said...

ഹെന്റമ്മോ, അതു ഉഗ്രന്‍ പ്രയോഗം.
:)
ഹൊസ്റ്റലില്‍ വരുന്ന അന്യഭാഷക്കാര്‍ ആദ്യം പഠിക്കുക തെറിയായിരുന്നു.

jayanEvoor said...

അതു ശരിയാ...

പല ‘ഔട്ടന്മാരും’ ഇവിടുന്നുപോകുമ്പോൾ തെറിയും ചൊറിച്ചുമല്ലും ഡിഗ്രീ ഡിപ്ലോമ കൂടി എടുത്താ പോകുന്നത്!

Unknown said...

ഇത് വല്ലാത്തൊരു പാരയായി !

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പിന്നീട് ആ ഗുല്‍ഗുലു മലയാളം പഠിച്ചോ..?