തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ ഒരു കരോള്‍ ഗായകനായത് .
അപ്പു അച്ചായന്റെ മോന്‍ മാത്യു ജോര്‍ജ് എന്റെ സുഹൃത്തായതും അങ്ങനെ തന്നെ. സ്കൂളില്‍ ഞങ്ങള്‍ ഒരിക്കലും ഒരേ ക്ലാസില്‍ പഠിച്ചിട്ടില്ല. എന്നാല്‍ ചേപ്പാട് ബ്രൈറ്റ് പാരലല്‍ കോളേജിലെ ട്യൂഷന്‍ ക്ലാസുകളില്‍ ഒരുമിച്ചുണ്ടായിരുന്നു . എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ . പിന്നീട് പ്രീ ഡിഗ്രിയ്ക്ക് ഒരേ കോളേജില്‍ . പക്ഷെ അവന്‍ ഫോര്‍ത്ത് ഗ്രൂപ്പ്, ഞാന്‍ സെക്കന്റ് ഗ്രൂപ്പ്. എങ്കിലും ഒരു സൈക്കിളില്‍ ഒരുമിച്ച് ഏറ്റവും കൂടുതല്‍ കൊല്ലം യാത്ര ചെയ്ത റെക്കോഡ് ഒരു പക്ഷെ ഞങ്ങള്‍ക്കാവും!
മാത്യു ജോര്‍ജും ഞാനും കൂടിയാണ് ഏവൂര്‍ തെക്കും മുറിയില്‍ ആദ്യമായി ക്രിക്കറ്റ് കളി തുടങ്ങിയത്! 1984 - ല്‍ ഒന്‍പതാം ക്ലാസിലെ വേനലവധിക്കാലത്ത്....
ഓലപ്പന്തും തെങ്ങിന്റെ മടല്‍ കൊണ്ടുള്ള ബാറ്റും ആയിരുന്നു തുടക്കം. പിന്നീടത് റബ്ബര്‍ ബോളും തടി ബാറ്റും ആയി മാറി. പത്ത് പതിനഞ്ചു പേരുള്ള ഒരു റെഗുലര്‍ ടീമും ആയി. ഇനി സ്വന്തമായി ശരിക്കുള്ള ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങണം. പിന്നെ രണ്ടു പാഡുകള്‍ , കീപിംഗ് ഗ്ലൌസ് , ബാറ്റിംഗ് ഗ്ലൌസ് , ഏ.പി!
ഏ.പി കൂടിയേ തീരൂ എന്ന തീരുമാനം ഏകകണ്ഠമായിരുന്നു ! (അബ് ഡോമിനല്‍ ഗാര്‍ഡിന് ഞങ്ങള്‍ അബ് ഡോമിനല്‍ പാഡ് എന്നായിരുന്നു വിളിച്ചിരുന്നത്... 'കല്യാണ സൂത്രം' ചതഞ്ഞു പോകരുതല്ലോ!)
ഇത്രയും കിടുപിടികള്‍ക്ക് ചെലവഴിക്കാനുള്ള പൈസ ആരുടേയും വീട്ടില്‍ നിന്ന് മോഷ്ടിച്ചാല്‍ പോലും കിട്ടില്ല എന്നുറപ്പായത് കൊണ്ട് മറ്റു വഴികള്‍ ആലോചിച്ചു. അങ്ങനെ മാത്യു ജോര്‍ജ് തന്നെ പരിഹാരവും നിര്‍ദേശിച്ചു . നമുക്ക് ഈ ക്രിസ്മസിന് കരോള്‍ ഇറക്കാം!
ഏവൂര്‍ തെക്കും മുറിയിലെ പിള്ളേരെ മുഴുവന്‍ ക്രിക്കറ്റ് ഭ്രാന്തന്മാരാക്കിയ അലവലാതികളായി എന്നെയും മാത്യു ജോര്‍ജിനെയും ഭാവി ചരിത്രം വിലയിരുത്തിയതിന്റെ തുടക്കം അവിടെ നിന്നായിരുന്നു!
അപ്പോഴേക്കും അയല്‍ പ്രദേശത്തുള്ള ഐശ്വര്യപ്രദായിനി സ്കൂള്‍ കേന്ദ്രീകരിച്ചും ഒരു ടീം ഉണ്ടായതായി മാത്യു ജോര്‍ജ് കണ്ടുപിടിച്ചു. എങ്കില്‍ അവരെ തോല്പ്പിച്ചിട്ടു തന്നെ കാര്യം! അത് ഞങ്ങള്‍ വിജയകരമായി നിര്‍വഹിച്ചു. ആ ടീമിലെ പലരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
ക്രമേണ ചേപ്പാട് ക്രിക്കറ്റ് ഗ്രൌണ്ട് ഞങ്ങള്‍ കൈവശപ്പെടുത്തി. ടീമിന്റെ പേര് സി.സി.സി ! (ചേപ്പാട് ക്രിക്കറ്റ് ക്ലബ്). പണ്ട് ഔട്ട് പെറുക്കികള്‍ ആയി നിന്നവര്‍ ഗ്രൌണ്ടിന്റെ ഉടമകള്‍!
"പക്ഷെ ചേപ്പാട്ട് മൂന്നു പള്ളികള്‍ ഉണ്ട്. അവിടുന്നൊക്കെ കരോള്‍ ഉണ്ടാവും. അതിനു മുന്പു തുടങ്ങണം നമ്മള്‍..." മാത്യു ജോര്‍ജ് ഉത്ബോധിപ്പിച്ചു. എല്ലാവരും സമ്മതിച്ചു. കാരണം, മാത്യു ജോര്‍ജും , ഞങ്ങളെ മിക്കവരെയും കണക്കു പഠിപ്പിച്ച സാറാമ്മ സാറിന്റെ മോന്‍ ഷാജി മാത്യുവും അല്ലാതെ ആര്‍ക്കും ഈ 'കരോള്‍പരിപാടി'യെ കുറിച്ചു യാതൊരു പിടിയും ഇല്ല!
അപ്പൊ തന്നെ ഡേയ് റ്റും ഫിക്സ് ചെയ്തു . ഡിസംബ ര്‍ 21,22.
"ഇനി വേണ്ടത് കരോള്‍ പ്രോഗ്രാമിന് വേണ്ട വാദ്യോപകരണങ്ങളും, സാന്റാക്ലോസിന്റെ വേഷവും ആണ്. അതിനു ശേഷം ഒരു ബിറ്റ് നോട്ടീസ് അടിപ്പിക്കണം."
"അതെന്തിനാ?"
"അതോ.... നമ്മള്‍ ഇങ്ങനൊരു പ്രോഗ്രാം നടത്തുന്നു എന്ന് നാട്ടുകാര്‍ അറിയണ്ടേ? പള്ളീന്ന് പോകുന്ന പോലല്ലല്ലോ... നമുക്ക് എല്ലാ വീടുകളും കേറണം. അറിയിക്കാതെ വരുന്ന കരോള്‍കാര്‍ക്ക് പലരും ഗെയ്റ്റ് തുറന്നു കൊടുക്കുക പോലുമില്ല."
മാത്യു ജോര്‍ജ് തന്നെ പ്രവാചകന്‍. അവന്റെ ചെരുപ്പിന്റെ വാറഴിപ്പാന്‍ പോലും യോഗ്യതയില്ല ഞങ്ങള്‍ക്ക്!
മാത്യു ജോര്‍ജിനൊപ്പം ഞാനും പോയി, നോട്ടീസ് പ്രിന്റ് ചെയ്യിക്കാന്‍. അത് കുറെ വീടുകളില്‍ എത്തിക്കുകയും ചെയ്തു.
ഷാജി മാത്യുവും സംഘവും ഡ്രം സെറ്റും സിംബല്‍സും, പെട്രോമാക്സും, സാന്റക്ലോസിനുള്ള ളോഹയും തൊപ്പിയും ബലൂണുമെല്ലാം സംഘടിപ്പിച്ചു.
പിന്നെ ഒരു വലിയ വെള്ള നക്ഷത്രം. അതിനുള്ളില്‍ ഒരു തടിയന്‍ മെഴുകുതിരി കത്തിച്ചു വച്ചു അത് മാറി മാറി ചുമക്കാന്‍ രണ്ടു പേര്‍...
ഇനി വേണ്ടത് പാട്ടാണ് .
"പച്ചയായ പുല്ലിനാലലങ്കരിച്ച
പുല്‍ത്തൊഴുത്തിലേശുരാജന്‍ ജാതനായി
ആ ദിവസമെന്നുമെന്നുംഓര്‍മ്മിക്കുവാന്‍
ക്രിസ്തുമസ് ആശംസയുമായ് വരുന്നു ഞങ്ങള്‍"
ഇതാണ് പ്രധാന പാട്ട്!
പിന്നെ
"വി വിഷ് യു എ മേരി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ് ആന്‍ഡ് ഹാപ്പി ന്യു ഇയര്‍!"
ക്രിസ്മസ് പപ്പാ വീട്ടുകാരന്റെ കൈ പിടിച്ചു കുലുക്കുന്നു.
തരുന്ന കാശ് വാങ്ങി പെട്ടിയിലിടുന്നു
"സന്തോഷ സൂചകമായ് തന്നതെല്ലാം സ്വീകരിച്ചു
ബാലകരാം ഞങ്ങളിതാ പോകുന്നു...
പോകുന്നു, ഞങ്ങള്‍ പോകുന്നു...."
ഇതാണോ ശരിക്കും ക്രിസ്മസ് കരോള്‍! എനിക്കിന്നും പിടിയില്ല.(ജിംഗിള്‍ ബെല്‍സ് , ജിംഗിള്‍ ബെല്‍സ് മുഴുവന്‍ പാടാന്‍ അറിയുന്ന ആരും കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല)
എന്തായാലും ഞങ്ങള്‍ ഇത് വിജയകരമായി പാടി ഒപ്പിച്ചു.
രണ്ടു ദിവസം. അറുനൂറു രൂപയോളം കളക്ഷന്‍.
വാദ്യം, ളോഹ എല്ലാം എടുക്കാന്‍ ഞങ്ങള്‍ ഒരു പ്രാഥമിക കളക്ഷന്‍ എടുത്തിരുന്നു. അതുകൊണ്ട് ഈ പണം മുഴുവന്‍ കളിസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചു.
അടുത്ത വര്‍ഷം പൂര്‍വാധികം ഭംഗിയായി കരോള്‍ സംഘടിപ്പിച്ചു. ഇത്തവണ കൂടുതല്‍ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്തു.
കൊട്ടാം കോയിക്കല്‍ നിന്ന് ഉള്ളിലേക്ക് പോകുന്ന വഴിയായിരുന്നു ഞങ്ങളുടെ ഒപ്പം ട്യൂഷന്‍ സെന്ററില്‍ ഉണ്ടായിരുന്ന ഐറീന്‍ മാത്യുവിന്റെ വീട്.
വെളുത്തു കൊലുന്നനെയുള്ള ഒരു പെണ്‍ കുട്ടി. നീളമുള്ള വിരലുകള്‍ , പരല്‍ മീന്‍ പിടയുന്ന പളുങ്കുമിഴികള്‍.... ഞങ്ങളുടെ ക്ലാസിലെ ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്...
ചേപ്പാട്ട് ഞങ്ങളുടെ ക്ലാസ് മേറ്റ്സ് ധാരാളം ഉണ്ട്.
അവിടെ വരെ കരോള്‍ നീട്ടാന്‍ കാരണം ഷാജിയുടെ ഒരു നിര്‍ബന്ധമായിരുന്നു. ഞങ്ങളുടെ മറ്റൊരു ക്ലാസ് മേയ്റ്റ് സുജിയുടെ വീട് അതിനടുത്താണ്. തന്റെ വണ്‍ വെ പ്രണയം അവളെ അറിയിക്കണം. കഴിയുമെങ്കില്‍ ആ കരോള്‍ ബഹളത്തിനിടയില്‍ അവനു അവളോട് 'ഐ ലവ് യു' പറയണം.
ആദ്യം കയറിയത് ഐറീന്റെ വീട്ടിലായിരുന്നു. ഷാജി പറയും വരെ അത് ഐറീന്റെ വീടാണ് എന്നറിയില്ലായിരുന്നു. പക്ഷെ പൂമുഖത്ത് അവളുടെ മുഖം കണ്ടതോടെ ഞാന്‍ ചൂളി. പാട്ടും മേളവും കൊഴുക്കുന്നതിനിടെ അവളുടെ കണ്മുനകള്‍ നീണ്ടത് എന്നിലെക്കായിരുന്നോ.....?
സ്വയം ഇടങ്കണ്ണിട്ട് നോക്കുമ്പോള്‍ അവള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. പരിഭ്രമത്തില്‍ ഒരു വിധം പാട്ട് പാടി തീര്‍ത്തു.
തിരിഞ്ഞു നടക്കുമ്പോള്‍ ഒരു ജനലഴികളിലൂടെ അവളുടെ കണ്‍മുനകള്‍ പിന്‍ തുടരുന്നുണ്ടായിരുന്നോ.......?
ആവോ.... അറിയില്ല... അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു. പക്ഷെ ഒന്ന് കൂടി നോക്കാന്‍ ധൈര്യം ഉണ്ടായില്ല.
ഐറീന്‍ പത്ത് വരെ പഠിച്ചത് ബോംബെയിലാണ്. ക്ലാസില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ മിടുക്കി അവളായിരുന്നു. ഞങ്ങള്‍ സാദാ മലയാളം മീഡിയം കുട്ടികളെക്കാള്‍ വള്ളപ്പാടുകള്‍ക്ക് മുന്നില്‍...!
അവളുടെ ആക്സന്റ് അനുകരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
പക്ഷെ എഴുത്ത് പരീക്ഷയില്‍ ഇപ്പോഴും എനിക്കായിരുന്നു മാര്‍ക്ക് കൂടുതല്‍. ആ നിലയില്‍ ഒരു നിശ്ശബ്ദ മത്സരം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. അവള്‍ ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആരെയും മൈന്‍ഡ് ചെയ്യാറുണ്ടായിരുന്നില്ല; പെണ്‍ കുട്ടികളെയും! ഒരു പെണ്‍ കുട്ടിയോടും നേരിട്ട് സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് അവളോട് ഒരിക്കലും സംസാരിച്ചിട്ടുമില്ല. എന്നെങ്കിലും സംസാരിക്കാന്‍ സാധിച്ചാല്‍ പറയാനായി ചില വാക്യങ്ങള്‍ കരുതി വച്ചിരുന്നു.
പക്ഷെ ഒന്നും ഉപയോഗിക്കേണ്ടി വന്നില്ല.
ആ ക്രിസ്മസ് കഴിഞ്ഞ് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും കണ്ടില്ല. റെക്കോഡ് വര്‍ക്കും പ്രാക്ടിക്കല്‍സും ഒക്കെയായി എല്ലാവരും തെരക്കിലേക്ക്. എങ്കിലും മനസ്സില്‍ എവിടേയോ ഒരു ........
പരീക്ഷ അടുത്ത് വരികയാണ്. എന്നിലെ പഠിപ്പിസ്റ്റ് ഉണര്‍ന്നു.
പ്രണയം ഭീരുക്കള്‍ക്കുള്ളതല്ല എന്ന് പറഞ്ഞതാരാണ്.....? ആരായാലും ശരി അയാള്‍ പറഞ്ഞത് ശരിയാണ്. ചിന്തകള്‍ തല പുകച്ച രാത്രികളിലോന്നില്‍ അതെന്നിക്ക് ബോധ്യമായി.
എന്റെ മനസ്സില്‍ മുളച്ച്, വളര്‍ന്ന്, അവിടെ തന്നെ അത് അവസാനിച്ചു !
പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം, 1996 ലെ ക്രിസ്മസ് ഒരു തിരുവാതിര ദിവസമായിരുന്നു. നാട് മുഴുവന്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നേരം...ഞാനപ്പോള്‍ എം.ഡി. വിദ്യാര്‍ഥി ആണ്. കൂട്ടുകാരൊക്കെ പല വഴിക്കായി. നിറ നിലാവും പഴയ ഓര്‍മ്മകളും കൂടിച്ചേര്‍ന്ന് എന്നെ ഏതോ കാല്‍പ്പനിക ലോകത്തെത്തിച്ചു.
പത്ത് മണി കഴിഞ്ഞും ഉറങ്ങാതെ നിലാവ് നോക്കി ഇരുന്ന എന്നോട് അമ്മ ചോദിച്ചു, "കിടക്കുന്നില്ലേ?"
"ഞാന്‍ ഒന്ന് നടക്കാന്‍ പോകുന്നു" മറുപടിയായി അമ്മയോട് പറഞ്ഞു.
കണ്ണകിണ്ണന്‍മാര്‍ പൊട്ടിച്ചിരിച്ചു. "ഞങ്ങടെ ചേട്ടന്‍ കൈവിട്ടുപോയേ..." കോറസ്.
അമ്മ പറഞ്ഞു "നീ പോയി വാ!"
ഞാന്‍ പുറത്തിറങ്ങി.
വടക്ക് പുറത്തുള്ള പാട വരമ്പിലൂടെ നടക്കാന്‍ തുടങ്ങി.
ഡിസംബര്‍ നിലാവിന്റെ വശ്യലോലമായ വെണ്‍പട്ടുചേലയിളക്കി, വയല്‍ക്കാറ്റ്.
വയലിറമ്പിലെവിടെയോ ഒരു പൂക്കൈതയെ ചുംബിച്ച കാറ്റ് എന്നെ വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടുപോയി, പഴയ കരോള്‍ കാലത്തോളം....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....!
അന്നത്തെ കൂട്ടുകാര്‍...... അവരില്‍ പലരെയും പിന്നീടു ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടേ ഇല്ല... ഇത്രയധിക ആളുകള്‍ എങ്ങനെയാണ് ഒരുമിച്ചു അപ്രത്യക്ഷരാകുന്നത്..?
അതും വളരെ അടുത്ത് പരിചയമുണ്ടായിരുന്നവര്‍......
പാടവരമ്പില്‍ നിന്ന് ചെമ്മണ്‍ റോഡിലേക്കെത്തി. അവിടെ നിന്ന് മെയിന്‍ റോഡിലും.
പൂക്കൈത ഗന്ധവും, നിറനിലാവും എന്നെ പിന്‍ തുടര്‍ന്നു.
ഏവൂര്‍ മുതല്‍ ചേപ്പാട് വരെ റോഡിനിരു വശവും ക്രിസ്ത്യന്‍ കുടുംബങ്ങളാണ് കൂടുതലും. വീടിന്റെ നിഴല്‍ വീണ എല്ലാ മുറ്റങ്ങളിലും വര്‍ണദീപങ്ങള്‍ കണ്‍ ചിമ്മുന്ന ക്രിസ്മസ് ട്രീകളും, പുല്‍ക്കൂടും, നക്ഷത്രങ്ങളും....മേല്‍ക്കൂരയ്ക്ക് മീതെ ചന്ദന നിലാവും!
ആതിര നിലാവില്‍ കുളിച്ച ഒരു ക്രിസ്മസ് രാവ് ജീവിതത്തില്‍ ആദ്യമാണ്. റോഡ് താരതമ്യേന വിജനം. ആളുകള്‍ ഒക്കെയും പള്ളികള്‍ക്കുള്ളില്‍....
മാര്‍ത്തോമ പള്ളിയും, കത്തോലിക്ക പള്ളിയും കടന്നു ഓര്‍ത്തഡോക്സ് പള്ളിക്കരികില്‍ എത്തി... പുരുഷാരം നിറഞ്ഞു നില്‍ക്കുന്നു. അവര്‍ക്കിടയിലൂടെ പരിചയമുള്ള മുഖങ്ങള്‍ തേടി നീങ്ങി.... ഒരാളുമില്ല....
വീണ്ടും കത്തോലിക്ക പള്ളിക്കരികില്‍ എത്തി. ഉള്ളിലേക്ക് കയറി. പാതിരാ കുര്‍ബാന തുടങ്ങിയിട്ടില്ല.
പെട്ടെന്ന് ഒരു മിന്നായം പോലെ ഒരു മുഖം കണ്‍ മുന്നിലൂടെ കടന്നു പോയി.
നിമിഷാര്‍ദ്ധത്തിനുള്ളില്‍ അത് ഞാന്‍ തിരിച്ചറിഞ്ഞു. ഐറീന്‍!
തിരക്കിനിടയില്‍ എന്റെ കണ്ണുകള്‍ അവളെ അനുധാവനം ചെയ്തു. നല്ല ഉയരമുള്ള ഒരു മനുഷ്യനോടു ഉണ്ണീശോയുടെ അലങ്കാര പുല്‍ക്കൂട് ചൂണ്ടിക്കാട്ടി എന്തൊക്കെയോ സംസാരിക്കുകയാണവള്‍..... അവളുടെ ഭര്‍ത്താവായിരിക്കണം. എന്നിലെ ഭീരു ഉള്‍വലിയാന്‍ പ്രേരിപ്പിച്ചു. പക്ഷെ ഏതോ ഒരു നിമിഷം അവളുടെ കണ്ണുകള്‍ എന്നിലുടക്കി. അവള്‍ക്കെന്നെ മനസ്സിലായി.
നേരെ വന്നു വിഷ് ചെയ്തു. ഭര്‍ത്താവിനു എന്നെ പരിചയപ്പെടുത്തി. " മൈ ക്ലാസ് മേയ്റ്റ്...ഹി വാസ് മൈ ബെസ്റ്റ് ഫ്രണ്ട് ഇന്‍ ദ ക്ലാസ്....."
ഞങ്ങള്‍ ഹസ്തദാനം ചെയ്തു.
റോബര്‍ട്ട് ഒരു ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഐറീന്‍ ബാങ്കിലും. കുശല പ്രശ്നത്തിനിടെ ബന്ധുക്കളാരോ അയാളെ വിളിച്ചു കൊണ്ടുപോയി.
" ഹൌ കം അയാം യുവർ ബെസ്റ്റ് ഫ്രണ്ട് ? ഒരിക്കല്‍ പോലും തമ്മില്‍ മിണ്ടിയിട്ടില്ലാത്തവനാണോ ബെസ്റ്റ് ഫ്രണ്ട് !?" ഞാന്‍ അവളോട് ചോദിച്ചു.
"ഹു ടോള്‍ഡ് സോ? ഐ ഹാവ് സ്പൌകെണ്‍ എ മില്യണ്‍ ടൈംസ് ടു യു....... യു നെവര്‍ ഹേര്‍ഡ്... ഡംബ് ഫെലോ !"
" റിയലി...? യു ടൂ വേര്‍ ഡംബ് ദെന്‍ !" ഒന്നമ്പരന്നെങ്കിലും ഞാന്‍ തിരിച്ചടിച്ചു.
കഴിഞ്ഞുപോയ മണ്ടത്തരം ഓര്‍ത്ത് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. രണ്ടു പഠിപ്പിസ്റ്റുകള്‍ പരസ്പരം തിരിച്ചറിഞ്ഞു!
വൈകി പൂത്ത സൌഹൃദത്തിന്റെ, അപൂര്‍വ നിമിഷത്തിന്റെ ചാരുതയില്‍ , ഞാന്‍ കൈ നീട്ടി . കരം ഗ്രഹിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
"വില്‍ ബി ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍...!"
പാതിരാ കുര്‍ബാനയ്ക്ക് മണി മുഴങ്ങി.
അപ്പു അച്ചായന്റെ മോന്‍ മാത്യു ജോര്‍ജ് എന്റെ സുഹൃത്തായതും അങ്ങനെ തന്നെ. സ്കൂളില്‍ ഞങ്ങള്‍ ഒരിക്കലും ഒരേ ക്ലാസില്‍ പഠിച്ചിട്ടില്ല. എന്നാല്‍ ചേപ്പാട് ബ്രൈറ്റ് പാരലല്‍ കോളേജിലെ ട്യൂഷന്‍ ക്ലാസുകളില്‍ ഒരുമിച്ചുണ്ടായിരുന്നു . എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ . പിന്നീട് പ്രീ ഡിഗ്രിയ്ക്ക് ഒരേ കോളേജില്‍ . പക്ഷെ അവന്‍ ഫോര്‍ത്ത് ഗ്രൂപ്പ്, ഞാന്‍ സെക്കന്റ് ഗ്രൂപ്പ്. എങ്കിലും ഒരു സൈക്കിളില്‍ ഒരുമിച്ച് ഏറ്റവും കൂടുതല്‍ കൊല്ലം യാത്ര ചെയ്ത റെക്കോഡ് ഒരു പക്ഷെ ഞങ്ങള്‍ക്കാവും!
മാത്യു ജോര്‍ജും ഞാനും കൂടിയാണ് ഏവൂര്‍ തെക്കും മുറിയില്‍ ആദ്യമായി ക്രിക്കറ്റ് കളി തുടങ്ങിയത്! 1984 - ല്‍ ഒന്‍പതാം ക്ലാസിലെ വേനലവധിക്കാലത്ത്....
ഓലപ്പന്തും തെങ്ങിന്റെ മടല്‍ കൊണ്ടുള്ള ബാറ്റും ആയിരുന്നു തുടക്കം. പിന്നീടത് റബ്ബര്‍ ബോളും തടി ബാറ്റും ആയി മാറി. പത്ത് പതിനഞ്ചു പേരുള്ള ഒരു റെഗുലര്‍ ടീമും ആയി. ഇനി സ്വന്തമായി ശരിക്കുള്ള ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങണം. പിന്നെ രണ്ടു പാഡുകള്‍ , കീപിംഗ് ഗ്ലൌസ് , ബാറ്റിംഗ് ഗ്ലൌസ് , ഏ.പി!
ഏ.പി കൂടിയേ തീരൂ എന്ന തീരുമാനം ഏകകണ്ഠമായിരുന്നു ! (അബ് ഡോമിനല്‍ ഗാര്‍ഡിന് ഞങ്ങള്‍ അബ് ഡോമിനല്‍ പാഡ് എന്നായിരുന്നു വിളിച്ചിരുന്നത്... 'കല്യാണ സൂത്രം' ചതഞ്ഞു പോകരുതല്ലോ!)
ഇത്രയും കിടുപിടികള്‍ക്ക് ചെലവഴിക്കാനുള്ള പൈസ ആരുടേയും വീട്ടില്‍ നിന്ന് മോഷ്ടിച്ചാല്‍ പോലും കിട്ടില്ല എന്നുറപ്പായത് കൊണ്ട് മറ്റു വഴികള്‍ ആലോചിച്ചു. അങ്ങനെ മാത്യു ജോര്‍ജ് തന്നെ പരിഹാരവും നിര്‍ദേശിച്ചു . നമുക്ക് ഈ ക്രിസ്മസിന് കരോള്‍ ഇറക്കാം!
ഏവൂര്‍ തെക്കും മുറിയിലെ പിള്ളേരെ മുഴുവന്‍ ക്രിക്കറ്റ് ഭ്രാന്തന്മാരാക്കിയ അലവലാതികളായി എന്നെയും മാത്യു ജോര്‍ജിനെയും ഭാവി ചരിത്രം വിലയിരുത്തിയതിന്റെ തുടക്കം അവിടെ നിന്നായിരുന്നു!
അപ്പോഴേക്കും അയല്‍ പ്രദേശത്തുള്ള ഐശ്വര്യപ്രദായിനി സ്കൂള്‍ കേന്ദ്രീകരിച്ചും ഒരു ടീം ഉണ്ടായതായി മാത്യു ജോര്‍ജ് കണ്ടുപിടിച്ചു. എങ്കില്‍ അവരെ തോല്പ്പിച്ചിട്ടു തന്നെ കാര്യം! അത് ഞങ്ങള്‍ വിജയകരമായി നിര്‍വഹിച്ചു. ആ ടീമിലെ പലരും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു.
ക്രമേണ ചേപ്പാട് ക്രിക്കറ്റ് ഗ്രൌണ്ട് ഞങ്ങള്‍ കൈവശപ്പെടുത്തി. ടീമിന്റെ പേര് സി.സി.സി ! (ചേപ്പാട് ക്രിക്കറ്റ് ക്ലബ്). പണ്ട് ഔട്ട് പെറുക്കികള്‍ ആയി നിന്നവര്‍ ഗ്രൌണ്ടിന്റെ ഉടമകള്‍!
"പക്ഷെ ചേപ്പാട്ട് മൂന്നു പള്ളികള്‍ ഉണ്ട്. അവിടുന്നൊക്കെ കരോള്‍ ഉണ്ടാവും. അതിനു മുന്പു തുടങ്ങണം നമ്മള്‍..." മാത്യു ജോര്‍ജ് ഉത്ബോധിപ്പിച്ചു. എല്ലാവരും സമ്മതിച്ചു. കാരണം, മാത്യു ജോര്‍ജും , ഞങ്ങളെ മിക്കവരെയും കണക്കു പഠിപ്പിച്ച സാറാമ്മ സാറിന്റെ മോന്‍ ഷാജി മാത്യുവും അല്ലാതെ ആര്‍ക്കും ഈ 'കരോള്‍പരിപാടി'യെ കുറിച്ചു യാതൊരു പിടിയും ഇല്ല!
അപ്പൊ തന്നെ ഡേയ് റ്റും ഫിക്സ് ചെയ്തു . ഡിസംബ ര്‍ 21,22.
"ഇനി വേണ്ടത് കരോള്‍ പ്രോഗ്രാമിന് വേണ്ട വാദ്യോപകരണങ്ങളും, സാന്റാക്ലോസിന്റെ വേഷവും ആണ്. അതിനു ശേഷം ഒരു ബിറ്റ് നോട്ടീസ് അടിപ്പിക്കണം."
"അതെന്തിനാ?"
"അതോ.... നമ്മള്‍ ഇങ്ങനൊരു പ്രോഗ്രാം നടത്തുന്നു എന്ന് നാട്ടുകാര്‍ അറിയണ്ടേ? പള്ളീന്ന് പോകുന്ന പോലല്ലല്ലോ... നമുക്ക് എല്ലാ വീടുകളും കേറണം. അറിയിക്കാതെ വരുന്ന കരോള്‍കാര്‍ക്ക് പലരും ഗെയ്റ്റ് തുറന്നു കൊടുക്കുക പോലുമില്ല."
മാത്യു ജോര്‍ജ് തന്നെ പ്രവാചകന്‍. അവന്റെ ചെരുപ്പിന്റെ വാറഴിപ്പാന്‍ പോലും യോഗ്യതയില്ല ഞങ്ങള്‍ക്ക്!
മാത്യു ജോര്‍ജിനൊപ്പം ഞാനും പോയി, നോട്ടീസ് പ്രിന്റ് ചെയ്യിക്കാന്‍. അത് കുറെ വീടുകളില്‍ എത്തിക്കുകയും ചെയ്തു.
ഷാജി മാത്യുവും സംഘവും ഡ്രം സെറ്റും സിംബല്‍സും, പെട്രോമാക്സും, സാന്റക്ലോസിനുള്ള ളോഹയും തൊപ്പിയും ബലൂണുമെല്ലാം സംഘടിപ്പിച്ചു.
പിന്നെ ഒരു വലിയ വെള്ള നക്ഷത്രം. അതിനുള്ളില്‍ ഒരു തടിയന്‍ മെഴുകുതിരി കത്തിച്ചു വച്ചു അത് മാറി മാറി ചുമക്കാന്‍ രണ്ടു പേര്‍...
ഇനി വേണ്ടത് പാട്ടാണ് .
"പച്ചയായ പുല്ലിനാലലങ്കരിച്ച
പുല്‍ത്തൊഴുത്തിലേശുരാജന്‍ ജാതനായി
ആ ദിവസമെന്നുമെന്നുംഓര്‍മ്മിക്കുവാന്‍
ക്രിസ്തുമസ് ആശംസയുമായ് വരുന്നു ഞങ്ങള്‍"
ഇതാണ് പ്രധാന പാട്ട്!
പിന്നെ
"വി വിഷ് യു എ മേരി ക്രിസ്മസ്
ഹാപ്പി ക്രിസ്മസ് ആന്‍ഡ് ഹാപ്പി ന്യു ഇയര്‍!"
ക്രിസ്മസ് പപ്പാ വീട്ടുകാരന്റെ കൈ പിടിച്ചു കുലുക്കുന്നു.
തരുന്ന കാശ് വാങ്ങി പെട്ടിയിലിടുന്നു
"സന്തോഷ സൂചകമായ് തന്നതെല്ലാം സ്വീകരിച്ചു
ബാലകരാം ഞങ്ങളിതാ പോകുന്നു...
പോകുന്നു, ഞങ്ങള്‍ പോകുന്നു...."
ഇതാണോ ശരിക്കും ക്രിസ്മസ് കരോള്‍! എനിക്കിന്നും പിടിയില്ല.(ജിംഗിള്‍ ബെല്‍സ് , ജിംഗിള്‍ ബെല്‍സ് മുഴുവന്‍ പാടാന്‍ അറിയുന്ന ആരും കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല)
എന്തായാലും ഞങ്ങള്‍ ഇത് വിജയകരമായി പാടി ഒപ്പിച്ചു.
രണ്ടു ദിവസം. അറുനൂറു രൂപയോളം കളക്ഷന്‍.
വാദ്യം, ളോഹ എല്ലാം എടുക്കാന്‍ ഞങ്ങള്‍ ഒരു പ്രാഥമിക കളക്ഷന്‍ എടുത്തിരുന്നു. അതുകൊണ്ട് ഈ പണം മുഴുവന്‍ കളിസാധനങ്ങള്‍ വാങ്ങാന്‍ ഉപയോഗിച്ചു.
അടുത്ത വര്‍ഷം പൂര്‍വാധികം ഭംഗിയായി കരോള്‍ സംഘടിപ്പിച്ചു. ഇത്തവണ കൂടുതല്‍ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുകയും ചെയ്തു.
കൊട്ടാം കോയിക്കല്‍ നിന്ന് ഉള്ളിലേക്ക് പോകുന്ന വഴിയായിരുന്നു ഞങ്ങളുടെ ഒപ്പം ട്യൂഷന്‍ സെന്ററില്‍ ഉണ്ടായിരുന്ന ഐറീന്‍ മാത്യുവിന്റെ വീട്.
വെളുത്തു കൊലുന്നനെയുള്ള ഒരു പെണ്‍ കുട്ടി. നീളമുള്ള വിരലുകള്‍ , പരല്‍ മീന്‍ പിടയുന്ന പളുങ്കുമിഴികള്‍.... ഞങ്ങളുടെ ക്ലാസിലെ ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്...
ചേപ്പാട്ട് ഞങ്ങളുടെ ക്ലാസ് മേറ്റ്സ് ധാരാളം ഉണ്ട്.
അവിടെ വരെ കരോള്‍ നീട്ടാന്‍ കാരണം ഷാജിയുടെ ഒരു നിര്‍ബന്ധമായിരുന്നു. ഞങ്ങളുടെ മറ്റൊരു ക്ലാസ് മേയ്റ്റ് സുജിയുടെ വീട് അതിനടുത്താണ്. തന്റെ വണ്‍ വെ പ്രണയം അവളെ അറിയിക്കണം. കഴിയുമെങ്കില്‍ ആ കരോള്‍ ബഹളത്തിനിടയില്‍ അവനു അവളോട് 'ഐ ലവ് യു' പറയണം.
ആദ്യം കയറിയത് ഐറീന്റെ വീട്ടിലായിരുന്നു. ഷാജി പറയും വരെ അത് ഐറീന്റെ വീടാണ് എന്നറിയില്ലായിരുന്നു. പക്ഷെ പൂമുഖത്ത് അവളുടെ മുഖം കണ്ടതോടെ ഞാന്‍ ചൂളി. പാട്ടും മേളവും കൊഴുക്കുന്നതിനിടെ അവളുടെ കണ്മുനകള്‍ നീണ്ടത് എന്നിലെക്കായിരുന്നോ.....?
സ്വയം ഇടങ്കണ്ണിട്ട് നോക്കുമ്പോള്‍ അവള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു. പരിഭ്രമത്തില്‍ ഒരു വിധം പാട്ട് പാടി തീര്‍ത്തു.
തിരിഞ്ഞു നടക്കുമ്പോള്‍ ഒരു ജനലഴികളിലൂടെ അവളുടെ കണ്‍മുനകള്‍ പിന്‍ തുടരുന്നുണ്ടായിരുന്നോ.......?
ആവോ.... അറിയില്ല... അങ്ങനെ ആയിരുന്നെങ്കില്‍ എന്ന് കൊതിച്ചു. പക്ഷെ ഒന്ന് കൂടി നോക്കാന്‍ ധൈര്യം ഉണ്ടായില്ല.
ഐറീന്‍ പത്ത് വരെ പഠിച്ചത് ബോംബെയിലാണ്. ക്ലാസില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ മിടുക്കി അവളായിരുന്നു. ഞങ്ങള്‍ സാദാ മലയാളം മീഡിയം കുട്ടികളെക്കാള്‍ വള്ളപ്പാടുകള്‍ക്ക് മുന്നില്‍...!
അവളുടെ ആക്സന്റ് അനുകരിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
പക്ഷെ എഴുത്ത് പരീക്ഷയില്‍ ഇപ്പോഴും എനിക്കായിരുന്നു മാര്‍ക്ക് കൂടുതല്‍. ആ നിലയില്‍ ഒരു നിശ്ശബ്ദ മത്സരം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. അവള്‍ ഞങ്ങള്‍ ആണ്‍കുട്ടികള്‍ ആരെയും മൈന്‍ഡ് ചെയ്യാറുണ്ടായിരുന്നില്ല; പെണ്‍ കുട്ടികളെയും! ഒരു പെണ്‍ കുട്ടിയോടും നേരിട്ട് സംസാരിക്കാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട് അവളോട് ഒരിക്കലും സംസാരിച്ചിട്ടുമില്ല. എന്നെങ്കിലും സംസാരിക്കാന്‍ സാധിച്ചാല്‍ പറയാനായി ചില വാക്യങ്ങള്‍ കരുതി വച്ചിരുന്നു.
പക്ഷെ ഒന്നും ഉപയോഗിക്കേണ്ടി വന്നില്ല.
ആ ക്രിസ്മസ് കഴിഞ്ഞ് അവള്‍ ക്ലാസില്‍ വന്നപ്പോള്‍ പ്രത്യേകിച്ചൊരു ഭാവവ്യത്യാസവും കണ്ടില്ല. റെക്കോഡ് വര്‍ക്കും പ്രാക്ടിക്കല്‍സും ഒക്കെയായി എല്ലാവരും തെരക്കിലേക്ക്. എങ്കിലും മനസ്സില്‍ എവിടേയോ ഒരു ........
പരീക്ഷ അടുത്ത് വരികയാണ്. എന്നിലെ പഠിപ്പിസ്റ്റ് ഉണര്‍ന്നു.
പ്രണയം ഭീരുക്കള്‍ക്കുള്ളതല്ല എന്ന് പറഞ്ഞതാരാണ്.....? ആരായാലും ശരി അയാള്‍ പറഞ്ഞത് ശരിയാണ്. ചിന്തകള്‍ തല പുകച്ച രാത്രികളിലോന്നില്‍ അതെന്നിക്ക് ബോധ്യമായി.
എന്റെ മനസ്സില്‍ മുളച്ച്, വളര്‍ന്ന്, അവിടെ തന്നെ അത് അവസാനിച്ചു !
പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം, 1996 ലെ ക്രിസ്മസ് ഒരു തിരുവാതിര ദിവസമായിരുന്നു. നാട് മുഴുവന്‍ നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നേരം...ഞാനപ്പോള്‍ എം.ഡി. വിദ്യാര്‍ഥി ആണ്. കൂട്ടുകാരൊക്കെ പല വഴിക്കായി. നിറ നിലാവും പഴയ ഓര്‍മ്മകളും കൂടിച്ചേര്‍ന്ന് എന്നെ ഏതോ കാല്‍പ്പനിക ലോകത്തെത്തിച്ചു.
പത്ത് മണി കഴിഞ്ഞും ഉറങ്ങാതെ നിലാവ് നോക്കി ഇരുന്ന എന്നോട് അമ്മ ചോദിച്ചു, "കിടക്കുന്നില്ലേ?"
"ഞാന്‍ ഒന്ന് നടക്കാന്‍ പോകുന്നു" മറുപടിയായി അമ്മയോട് പറഞ്ഞു.
കണ്ണകിണ്ണന്‍മാര്‍ പൊട്ടിച്ചിരിച്ചു. "ഞങ്ങടെ ചേട്ടന്‍ കൈവിട്ടുപോയേ..." കോറസ്.
അമ്മ പറഞ്ഞു "നീ പോയി വാ!"
ഞാന്‍ പുറത്തിറങ്ങി.
വടക്ക് പുറത്തുള്ള പാട വരമ്പിലൂടെ നടക്കാന്‍ തുടങ്ങി.
ഡിസംബര്‍ നിലാവിന്റെ വശ്യലോലമായ വെണ്‍പട്ടുചേലയിളക്കി, വയല്‍ക്കാറ്റ്.
വയലിറമ്പിലെവിടെയോ ഒരു പൂക്കൈതയെ ചുംബിച്ച കാറ്റ് എന്നെ വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടുപോയി, പഴയ കരോള്‍ കാലത്തോളം....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....!
അന്നത്തെ കൂട്ടുകാര്‍...... അവരില്‍ പലരെയും പിന്നീടു ജീവിതത്തില്‍ കണ്ടു മുട്ടിയിട്ടേ ഇല്ല... ഇത്രയധിക ആളുകള്‍ എങ്ങനെയാണ് ഒരുമിച്ചു അപ്രത്യക്ഷരാകുന്നത്..?
അതും വളരെ അടുത്ത് പരിചയമുണ്ടായിരുന്നവര്‍......
പാടവരമ്പില്‍ നിന്ന് ചെമ്മണ്‍ റോഡിലേക്കെത്തി. അവിടെ നിന്ന് മെയിന്‍ റോഡിലും.
പൂക്കൈത ഗന്ധവും, നിറനിലാവും എന്നെ പിന്‍ തുടര്‍ന്നു.
ഏവൂര്‍ മുതല്‍ ചേപ്പാട് വരെ റോഡിനിരു വശവും ക്രിസ്ത്യന്‍ കുടുംബങ്ങളാണ് കൂടുതലും. വീടിന്റെ നിഴല്‍ വീണ എല്ലാ മുറ്റങ്ങളിലും വര്‍ണദീപങ്ങള്‍ കണ്‍ ചിമ്മുന്ന ക്രിസ്മസ് ട്രീകളും, പുല്‍ക്കൂടും, നക്ഷത്രങ്ങളും....മേല്‍ക്കൂരയ്ക്ക് മീതെ ചന്ദന നിലാവും!
ആതിര നിലാവില്‍ കുളിച്ച ഒരു ക്രിസ്മസ് രാവ് ജീവിതത്തില്‍ ആദ്യമാണ്. റോഡ് താരതമ്യേന വിജനം. ആളുകള്‍ ഒക്കെയും പള്ളികള്‍ക്കുള്ളില്‍....
മാര്‍ത്തോമ പള്ളിയും, കത്തോലിക്ക പള്ളിയും കടന്നു ഓര്‍ത്തഡോക്സ് പള്ളിക്കരികില്‍ എത്തി... പുരുഷാരം നിറഞ്ഞു നില്‍ക്കുന്നു. അവര്‍ക്കിടയിലൂടെ പരിചയമുള്ള മുഖങ്ങള്‍ തേടി നീങ്ങി.... ഒരാളുമില്ല....
വീണ്ടും കത്തോലിക്ക പള്ളിക്കരികില്‍ എത്തി. ഉള്ളിലേക്ക് കയറി. പാതിരാ കുര്‍ബാന തുടങ്ങിയിട്ടില്ല.
പെട്ടെന്ന് ഒരു മിന്നായം പോലെ ഒരു മുഖം കണ്‍ മുന്നിലൂടെ കടന്നു പോയി.
നിമിഷാര്‍ദ്ധത്തിനുള്ളില്‍ അത് ഞാന്‍ തിരിച്ചറിഞ്ഞു. ഐറീന്‍!
തിരക്കിനിടയില്‍ എന്റെ കണ്ണുകള്‍ അവളെ അനുധാവനം ചെയ്തു. നല്ല ഉയരമുള്ള ഒരു മനുഷ്യനോടു ഉണ്ണീശോയുടെ അലങ്കാര പുല്‍ക്കൂട് ചൂണ്ടിക്കാട്ടി എന്തൊക്കെയോ സംസാരിക്കുകയാണവള്‍..... അവളുടെ ഭര്‍ത്താവായിരിക്കണം. എന്നിലെ ഭീരു ഉള്‍വലിയാന്‍ പ്രേരിപ്പിച്ചു. പക്ഷെ ഏതോ ഒരു നിമിഷം അവളുടെ കണ്ണുകള്‍ എന്നിലുടക്കി. അവള്‍ക്കെന്നെ മനസ്സിലായി.
നേരെ വന്നു വിഷ് ചെയ്തു. ഭര്‍ത്താവിനു എന്നെ പരിചയപ്പെടുത്തി. " മൈ ക്ലാസ് മേയ്റ്റ്...ഹി വാസ് മൈ ബെസ്റ്റ് ഫ്രണ്ട് ഇന്‍ ദ ക്ലാസ്....."
ഞങ്ങള്‍ ഹസ്തദാനം ചെയ്തു.
റോബര്‍ട്ട് ഒരു ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഐറീന്‍ ബാങ്കിലും. കുശല പ്രശ്നത്തിനിടെ ബന്ധുക്കളാരോ അയാളെ വിളിച്ചു കൊണ്ടുപോയി.
" ഹൌ കം അയാം യുവർ ബെസ്റ്റ് ഫ്രണ്ട് ? ഒരിക്കല്‍ പോലും തമ്മില്‍ മിണ്ടിയിട്ടില്ലാത്തവനാണോ ബെസ്റ്റ് ഫ്രണ്ട് !?" ഞാന്‍ അവളോട് ചോദിച്ചു.
"ഹു ടോള്‍ഡ് സോ? ഐ ഹാവ് സ്പൌകെണ്‍ എ മില്യണ്‍ ടൈംസ് ടു യു....... യു നെവര്‍ ഹേര്‍ഡ്... ഡംബ് ഫെലോ !"
" റിയലി...? യു ടൂ വേര്‍ ഡംബ് ദെന്‍ !" ഒന്നമ്പരന്നെങ്കിലും ഞാന്‍ തിരിച്ചടിച്ചു.
കഴിഞ്ഞുപോയ മണ്ടത്തരം ഓര്‍ത്ത് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. രണ്ടു പഠിപ്പിസ്റ്റുകള്‍ പരസ്പരം തിരിച്ചറിഞ്ഞു!
വൈകി പൂത്ത സൌഹൃദത്തിന്റെ, അപൂര്‍വ നിമിഷത്തിന്റെ ചാരുതയില്‍ , ഞാന്‍ കൈ നീട്ടി . കരം ഗ്രഹിച്ചു കൊണ്ട് അവള്‍ പറഞ്ഞു.
"വില്‍ ബി ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍...!"
പാതിരാ കുര്‍ബാനയ്ക്ക് മണി മുഴങ്ങി.
78 comments:
ഡിസംബര്‍ നിലാവിന്റെ വശ്യലോലമായ വെണ്‍പട്ടുചേലയിളക്കി, വയല്‍ക്കാറ്റ്.
വയലിറമ്പിലെവിടെയോ ഒരു പൂക്കൈതയെ ചുംബിച്ച കാറ്റ് എന്നെ വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടുപോയി, പഴയ കരോള്‍ കാലത്തോളം....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....!
ഹു ടോള്‍ഡ് സോ?
ഐ ഹാവ് സ്പൌകെണ്‍ എ മില്യണ്‍ ടൈംസ് ടു യു..
യു നെവര്‍ ഹേര്‍ഡ്...
ഡംബ് ഫെലോ !"
:) :) :)
Merry Christmas!
കഥയാണോ ... അതോ നടന്നതോ ?
എന്തായാലും നന്ന് ....
ആശംസകള്‍ ..... വൈദ്യരെ ...
അവള്‍ ബെസ്റ്റ് ഫ്രണ്ട് എന്ന് പറഞ്ഞ് ഭര്‍ത്താവിനെ പരിചയപ്പെടുത്തിയപ്പോള്‍ അയാള്‍ക്ക് ആര്‍നോള്‍ഡ് ഷ്വേസനേഗറിന്റെ ശരീരമില്ലാഞ്ഞത് ഭാഗ്യമായി പോയി എന്ന് കൂടി എഴുതാഞ്ഞത് മോശമായി പോയി...
എന്റെ ഒരു കരോള്‍ ഓര്‍മ്മ ഇവിടെ കിടക്കുന്നു.. ജയന്റെ കരോളിനു സന്തോഷ സൂചകമായി തന്നത് സ്വീകരിക്കുമ്പോള്‍ എന്റേതിനും നിങ്ങള്‍ എന്തെങ്കിലും തരൂന്നേ...പഴമ്പുരാണംസ്.
പഴമ്പുരാണംസിന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ്സ്, നവ വത്സര ആശംസകള്‍.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
ജയന്‍ സാറേ
ആതിര നിലാവും പാടവരമ്പും പൂക്കൈത മണക്കുന്ന കാറ്റും ഒപ്പം പരല്‍മീന്‍ പിടയുന്ന കണ്ണുകളും ഇപ്പോഴും എന്നെ പിന്തുടരുന്ന പോലെ..
ക്ഷമിക്കണം ഞാന്‍ അല്പം "ദശമൂലാരിഷ്ടം" കുടിച്ചിട്ടുണ്ട് ..അതാണോ ഇങ്ങനെ തോന്നാന്‍ കാരണം??
നല്ല കഥ... ആശംസകള്‍
ജയേട്ടാ, തകര്‍ത്തു! ഇതൊരു ഒന്നൊന്നര പോസ്റ്റായിപ്പോയി. ശരിക്കും ഡംബ് ആയി നിന്നുപോയല്ലേ?! എന്തോ, വളര ഹൃദയസ്പര്‍ശിയായി.
പിന്നെ, കണ്ണന്‍-കിണ്ണന്‍ പോസ്റ്റില്‍ ഒരു കമെന്റിട്ടിട്ടുണ്ടേ.. അതും ഒരു ചെറിയ കഥയാ..
മാണിക്യം ചേച്ചി...
ആദ്യ കമന്റ് ഹൃദയപൂര്‍വം സ്വീകരിക്കുന്നു!
ചേച്ചിപ്പെണ്ണു ....
കഥ...കഥ... കഥ...!
ഇത് സത്യം, സത്യം, സത്യം!
സെനു.....
എന്നെക്കണ്ടാല്‍ ശരീരമുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ തോന്ന്വോ അളിയാ!?
രഘുനാഥന്‍....
ആ കമെന്റ് ഇഷ്ടായീട്ടോ!
ദശമൂലാരിഷ്ടം ആരോഗ്യത്തിനു നല്ലതാ!
ചിതല്‍...
സന്തോഷായിഷ്ടാ!
കണ്ണനോടും കിന്നനോടും വിവരം പറയാം!
അങ്ങനെ ആതിര നിലാവുള്ള ക്രിസ്മസ് രാത്രിയില്‍ പൂവിട്ട സൌഹൃദം പൂത്തുലയട്ടെ.
ക്രിസ്തുമസ് - നവവത്സരാശംസകള്‍.
ജയന്‍,
“ഓര്‍മകള്‍ക്കെന്തു സുഗന്ധം..”
മനസ്സില്‍ പതിയുന്ന വരികളാല്‍ ഐറിനെ അവതരിപ്പിച്ചു.
ആത്മകഥയാണൊ..ഒര്‍മ്മകള്‍ വളച്ചുകെട്ടില്ലാതെ നന്നായി വരച്ചിരിക്കുന്നു. നിറുത്താതെ വയിക്കാന്‍ തോന്നിക്കുന്ന ഭാഷ.
ആസംസകള്‍.
നന്മയുടെ അംശംകൾ നിറഞ്ഞ നല്ലൊരു രചന..ശരിക്കും ഒരു ആതിരാനിലാവുപോലെ...
Wish You Merry Christmas
and
Happy New Year .
Merry X-mas
എഴുത്തുകാരി ചേച്ചി
അനില്‍ @ ബ്ലോഗ്
രാം ജി
ബിലാത്തി ചേട്ടന്‍
പുവര്‍ മി....
എല്ലാവര്ക്കും നന്ദി!
എനെറെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍!
നിലാവും കുളിരും സുഗന്ധങ്ങളും ഓർമ്മകളും..മനോഹരമായ ഒരു കൊളാഷ് തന്നെ തീർത്തിരിക്കുന്നൂ ജയൻ ഈ കഥയിൽ..ആശംസകൾ.
പഴയ കൈതപ്പൂവിന്റെ ഓർമ്മകളിലേക്കു വലിച്ചിഴക്കാതെ ജയേട്ടാ...
നന്നായിരിക്കുന്നു..
ഒപ്പം പുതുവത്സരാശംസകളും !!
നന്നായി മാഷെ!
ഓര്‍മ്മകള്‍ക്ക് എന്തൊരു സുഗന്ധം, ആകര്‍ഷകമായി.
കിസ്തുമസ് നവവല്‍സരാശംസകള്‍.
പഴയ കരോള്‍ കാലo......
സസ്നേഹം
നന്ദന
അതെ, ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം !
വളരെ നന്നായിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പഴയ ക്ലാസ് മേറ്റിനെ ബെസ്റ്റ് ഫ്രന്റ് ആയി കിട്ടിയല്ലോ
അതേതായാലും നന്നായി !
Happy New Year !
താരകന്‍
വീരു
സോണ ജി
തെച്ചിക്കോടന്‍
നന്ദന
വശം വദന്‍
രമണിക
ജീവിതത്തില്‍ കൈമോശം വന്ന പഴയ കൈതപ്പൂവിന്റെ സുഗന്ധം നുകര്‍ന്ന ഏല്ലാവര്‍ക്കും നിറഞ്ഞ നന്ദി!
വെളുത്തു കൊലുന്നനെയുള്ള ഒരു പെണ്‍ കുട്ടി. നീളമുള്ള വിരലുകള്‍ , പരല്‍ മീന്‍ പിടയുന്ന പളുങ്കുമിഴികള്‍
എന്റെ കണ്ണുകള്‍ വരികള്‍ക്കിടയില്‍ പരതുകയായിരുന്നു ... ഒരു പെണ്‍ പൂ വിടര്‍ന്നു പരിമളം പരത്താത്തന്തെന്നു ... അപ്പോഴേക്കും വന്നണഞ്ഞല്ലോ...
ചില ഓര്‍മ്മകള്‍ക്ക് ..ഏറെ ഒത്തിരി ഒത്തിരി ഏറെ സുഗന്ധമാണ് ... ഭസ്മമായി തീര്‍ന്നിട്ടും ചുറ്റിനും സുഗന്ധം ബാക്കി വെച്ച് പോകുന്ന ചന്ദന തിരിപ്പോലെ അത് നമ്മെ സ്മരണകളുടെ ചന്ദന ഗന്ധത്താല്‍ ചൂഴ്ന്നു നില്‍ക്കും ..ഇനിയുമിനിയും ജ്വലിക്കാനാശിക്കുന്ന പോലെ ..
Better late than never!
ഐ ഹാവ് സ്പൌകെണ്‍ എ മില്യണ്‍ ടൈംസ് ടു യു....... യു നെവര്‍ ഹേര്‍ഡ്...
ഓര്‍മകള്‍ക്കെന്തു സുഗന്ധം..
ishtaayi ..
Ashamsakal
ക്രിസ്തുമസ് സ്മരണകള്‍ കൊള്ളാം....
"വി വില്‍ ബി ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍...!"
ഡാക്കിട്ടറേ..
നല്ല കുറിപ്പ്; ടച്ചിങ്...
ന്യൂ ഇയര്‍ ആശംസകള്‍..
അസൂയ തോന്നുന്നു വൈദ്യര്‍ ജീ....
ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം....
പറയാതെപോയ പ്രണയത്തെക്കാള്‍ സൌന്ദര്യം തോന്നുന്നു ഈ സൌഹൃദത്തിന്. നന്നായി എഴുതിപ്പിടിപ്പിച്ചിട്ടുമുണ്ട്. ആസംസകള്‍
ശാരദ നിലാവ്
പാവം ഞാന്‍
ദ മാന്‍ ടു വോക്ക് വിത്ത്
ജ്വാല
അനന്തു
ധനേഷ്
നീലാംബരി
ഓര്‍മ്മകളിലെ പൂക്കൈതയും, ആതിര നിലാവും നെഞ്ചേറ്റിയ ഏല്ലാവര്‍ക്കും നന്ദി! ഹൃദ്യമായ പുതുവത്സരാശംസകള്‍!!
ചില കാര്യങ്ങള്‍ അങ്ങനെയാ... അറിയുമ്പോള്‍, പറയുമ്പോള്‍ ഒരുപാട് താമസിച്ചു പോവും...
എവൂരും, ഐശ്വര്യ പ്രധായിനിയും, ചേപ്പാട് ഗ്രൌണ്ടും ഒക്കെ കൂടെ എന്നെ നാട്ടില്‍ എത്തിച്ചു..
ഞങ്ങക്കും ഉണ്ടായിരുന്നു ഒരു ഗ്രൌണ്ട് രാമപുരത്തു.
സുനിത ടാക്കീസിന്റെ പിറകിലെ പാടം.
ഞങ്ങള്‍ അതിനെ ലോര്‍ഡ്സ് എന്ന് വിളിക്കുമായിരുന്നു.
ലോട്സില്‍ ഏറ്റവും വലിയ sixer അടിച്ചതിനുള്ള റെക്കോര്‍ഡ് എനെ പേരിലാ... ഹിഹി...
സുനിതെടെ മുന്നില്‍ highwaykku അടുത്ത് വന്നു വീണു.
ജയന്‍ ചേട്ടാ, ഞാന്‍ ഉള്‍പ്പെടുന്ന ഒരു 10 അംഗ സംഘം ഒരു 7 വര്‍ഷം മുന്‍പ് ഇതുപോലെ കരോളുമായിട്ടു ഇറങ്ങിയിട്ടുണ്ട്, അത് പക്ഷെ ഒരു സ്റ്റഡി സര്‍ക്കിള്‍ ഉണ്ടാക്കാനായിരുന്നു..ഇത് പോലെ നോട്ടീസ് ഒക്കെ അടിച്ചിറക്കി...
കഥ നന്നായിട്ടുണ്ട്..
- പല best friends ഉം പറഞ്ഞത് കേള്‍ക്കാതെ പോയ ഒരു dumb സഹൃദയന്‍ :-)
Thanks for reading me :-)
അനിയന്‍ പൂനെയില്‍ എന്ത് ചെയ്യുന്നു?
ഡോക്ടറെ ചുമ്മാ പൊക്കി എഴുതുന്നില്ല . ഉള്ള കാര്യം പറയട്ടെ , പകുതി തൊട്ടു താഴോട്ടു എനിയ്ക്ക് ശരിക്കിഷ്ടപ്പെട്ടു . ആ പെണ്‍കുട്ടിയെ നഷ്ടപ്പെടുത്തിയല്ലോ ഡോക്ടറെ ?? ഈ ബൂലോകത്ത് വീണ്ടും കാണാം . ഇവിടെ ക്രിസ്മസ് ആഘോഷം കഴിഞ്ഞിട്ടില്ല . അതുകൊണ്ട് ഇപ്പോള്‍ പോകുന്നു . വീണ്ടും വരാം
ഓര്‍മകള്‍ക്കെന്തു സുഗന്ധം. ആ സുഗന്ധത്തിലേക്ക് ഞങ്ങളെയും കൊണ്ടുപോയി.
ഐറീന്‍ പറഞ്ഞ ഉത്തരം കലക്കി. എന്നും നല്ല സുഹൃത്തുക്കളായി ഇരിക്കാന്‍ നിങ്ങള്‍ക്ക്
കഴിയട്ടെ.
"ഹു ടോള്‍ഡ് സോ? ഐ ഹാവ് സ്പൌകെണ്‍ എ മില്യണ്‍ ടൈംസ് ടു യു....... യു നെവര്‍ ഹേര്‍ഡ്... ഡംബ് ഫെലോ !"
അതിമനോഹരമായ കഥ.
കണ്ണനുണ്ണി ...
നന്ദി !
സുനിതയുടെ പിന്നില്‍ ലോര്‍ഡ്സ് ഉണ്ടാകും മുന്‍പ് ഞാന്‍ നാട് വിട്ടു!
എന്തായാലും അടിച്ചു റോഡിലിട്ടതിനു കണ്ഗ്രാട്സ്!
സിബു നൂറനാട് ...
ഒരു സമാന ഹൃദയനെ കണ്ടത്തില്‍ സന്തോഷം!
പ്രദീപ് ...
ഞാന്‍ ശിരസ്സ് കുനിക്കുന്നു കൂട്ടുകാരാ!
സുകന്യേച്ചി ...
അതെ... ഓര്‍മ്മകള്‍ക്ക് കൈതപ്പൂ മണം!
കുമാരന്‍....
സന്തോഷായി!
ഈ ഓര്‍മ്മകളിലെ സുഗന്ധം ഒട്ടും മങ്ങാതെ വായനക്കരിലേക്കു പകര്‍ന്നു തന്ന ജയേട്ടന് എല്ലാ ആശംസകളും.
വളരെ നന്നായി എഴുതി.
പുതുവത്സരാശംസകള്‍
പ്രിയ സുഹ്ര്യത്തേ ,
എഴുത്തിന്റെ പാതയില്‍ ഒരു അശ്വത്തെ പോലെ കുതിക്കുവാന്‍ താങ്കള്‍ക്കു പുതുവര്‍ഷത്തില്‍ കഴിയട്ടേയെന്നു ദൈവനാമത്തില്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു...
എന്തെന്ത് സുന്ദര ഓര്‍മകള്‍
എന്തെന്ത് സുരഭില നിമിഷങ്ങള്‍
സുഗന്ധ തൈലം പുരട്ടിയ
ഈ അനുഭവങ്ങളൊന്നുമില്ലാതെ
എനിക്കെന്ത് സന്തോഷിക്കാനിവിടെ?
സന്തോഷത്തിന്‍ ദിനങ്ങള്‍ ആശംസിച്ച് കൊണ്ട്....
“ഐ ഹാവ് സ്പൌകെണ്‍ എ മില്യണ്‍ ടൈംസ് ടു യു......“
ആ കാലഘട്ടത്തെ ടീനെജിന്റെ മനസ്സ് (ഇപ്പോഴത്തേത് എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു!!!!) ശരിക്കും മനസ്സിലാക്കിത്തരുന്ന ഒരു പോസ്റ്റ്..
വളരെ നല്ല ഒരു എഴുത്ത്.ഭാവുകങ്ങള്‍
ഗോപീകൃഷ്ണൻ
അക് ബർ
സോണ ജി
ഓ.എ.ബി.
റോസാപ്പൂക്കൾ....
പൂക്കൈത മണമൂറുന്ന ഓർമ്മകൾക്കു കൂട്ടെത്തിയ എല്ലാവർക്കും നന്ദി!
ആഹാ..പൂക്കൈതമണമുള്ള സുന്ദരമാം ഓര്‍മ്മകള്‍ അല്ലേ.ആ അവസാനമാണു എനിക്കേറ്റവുമിഷ്ടമായതും,മനസ്സില്‍ തൊട്ടതും.:)
നല്ല ഓര്‍മ്മകള്‍ മാഷേ... നന്നായി എഴുതി.
nalla katha...avtharana shyli ishtai..
ശരിക്കും ഒരു ക്രിസ്മസ് ഓർമ്മകൾ പാറി വരുന്നു
കൊള്ളാം ജയാ...മനസ്സില്‍ നീറുന്ന പഴയ (പറയാത്ത) പ്രണയം ഓര്‍മ വന്നു.
കൊള്ളാം .. :-) .... ഒരു സിനിമാ പടം പോലെ !!
റെയർ റോസ്
ശ്രീ
വിജയലക്ഷ്മി ചേച്ചി
എറക്കാടൻ
ചാണ്ടിക്കുഞ്ഞ്
ഹാഫ് കള്ളൻ
എല്ലാവർക്കും കൈതപ്പൂ മണമൂറുന്ന നന്ദി!
ഈ കഥ എന്നെ പഴയ ഹൈ സ്കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി.........ആശംസകള്‍..
ഹാ....അതു കലക്കി “യു ടൂ വേര്‍ ഡംബ് ദെന്‍“
പക്ഷെ, വയിച് അന്തം വിട്ടതു “ഇത്രയധിക ആളുകള്‍ എങ്ങനെയാണ് ഒരുമിച്ചു അപ്രത്യക്ഷരാകുന്നത്..? “
കറക്റ്റ്!!!! എന്റെ കൂട്ടുകാർ എല്ലാം എവിടെ പൊയി !!!something is wrong with them !!!
engineyoru veedullathu arinjilla
ethaan vaiki kshamikkumallo...?
oronnoronnu vaayichu varunnu
ഇതേ പോലെ മനസില്‍ ടെന്‍ഷന്‍ കാരണം ഞാനും പലരോടും മിണ്ടാതെ നടന്നിട്ടുണ്ട്, അവരൊക്കെ ഇനി എന്‍റെ ബെസ്റ്റ് ഫ്രണ്ട്സ്സ് ആണോ??
നന്നായിരിക്കുന്നു ജയാ
ക്ലൈമാക്സ് ശെരിക്കും കലക്കി
ജയാ,
അയലത്തുകാരനായ തന്റെ ബ്ലോഗില്‍ ഞാന്‍ ചേര്‍ന്നില്ലെങ്കില്‍ എന്ത് നാട്ടുകാര്‍.
പഴയ എഴുത്തുകളും വായിച്ചു.
കൊള്ളാടോ..
അവിയല്‍ എനിക്ക് ഒത്തിരി ഇഷ്ടായീ..
രണ്ടും ഒന്ന് ഒന്നിപ്പിച്ച് കൂടെ അപ്പോള്‍ വായിക്കാന്‍ എളുപ്പമാകും.
എന്റെ ബ്ലോഗിലേക്കും സ്വാഗതം
Dear Jayan,
Good Morning!
I liked this post very much.I love kaithappov and in my childhood we used to pluck them from the ponds'fence.
the silent adnmiration remains in school/college days where you don't dare to open your mouth.
the meeting in the church was interesting.:)
Wishing you ahappy February,
Sasneham,
Anu
ബിജ് ലി
അതെ... നമുക്കെല്ലാമുള്ള കൈതപ്പൂമണമുള്ള കൌമാരകാലം...ഇനിയൊരിക്കലും തിരിച്ചുവരില്ലെങ്കിലും ഓർക്കാൻ എന്തെല്ലാം!
ക്യാപ്റ്റൻ ഹാഡോക്ക്
ശരിയാണല്ലേ....!? എവിടെപ്പോയ് മറഞ്ഞു നമ്മുടെയെല്ലാം സ്കൂൾ കൂട്ടുകാർ...ഒരുപാടു തെരഞ്ഞെങ്കിലും എനിക്കു കണ്ടെത്താനായത് അഞ്ചു പേരെ മാത്രം. ബാക്കിയാളുകൾ....!?
എം.പി.ഹാഷിം
വലരെ നന്ദി ഹാഷിം. എല്ലാം വായിച്ച് അഭിപ്രായം എഴുതണേ...
അരുൺ കായംകുളം
“അവരൊക്കെ ഇനി എന്‍റെ ബെസ്റ്റ് ഫ്രണ്ട്സ്സ് ആണോ??”
ഹ! ഹ! ആ കമന്റ് എനിക്കിഷ്ടപ്പെട്ടു!
വിനൂസ്
നന്ദി സുഹൃത്തേ.
റ്റോംസ് കോനുമഠം
ഈ ബ്ലോഗിൽ കഥകൾ മാത്രം.
അവിയൽ
എന്ന ബ്ലോഗ് തികച്ചും വ്യത്യസ്തമായ ഉദ്ദേശത്തിൽ തുടങ്ങിയതാണ്.കൂടുതൽ പോസ്റ്റുകൾ വരാനിരിക്കുന്നു.
അനുപമ
കൈതപ്പൂവിന്റെ കൂട്ടുകാരിക്ക് നിറഞ്ഞ നന്ദി!
നല്ല..
കഥ...
ആശംസകള്‍...
നന്ദി സുഹൃത്തേ.
കഥ വായിച്ചപ്പോള്‍ തന്നെ തോന്നി ഇതൊരു നല്ല വൈദ്യര്‍ എഴുതിയതാണെന്ന്
കാരണം ഒരു ദോഷവും എവിടേം കാണുന്നില്ല..
ഇത് കഥയാണോ അതോ യാതാര്ത്യമോ?
ആശംസകള്‍
ഇത് ഓര്‍മ്മകളുടെ ഒരു നല്ല ഗന്ധം...
മുക്താർ ഉദരം പോയിൽ,
വഴിപോക്കൻ,
കാർന്നോര്...
നിങ്ങളൂടെ നല്ല വാക്കുകൾക്കു നന്ദി.
ഓർമ്മകളുടെ സുഗന്ധത്തിനൊപ്പം ഒരല്പം ഭാവനയുടെ പൂമ്പൊടിയും ഇതിലുടനീളം കലർന്നിട്ടുണ്ട്...പറയാതെ പോയൊരു പ്രണയവും.
ഡംബ് ഫെലോ !"
യെസ്...വി വില്‍ ബി ബെസ്റ്റ് ഫ്രണ്ട്സ് ഫോര്‍ എവര്‍
അനദര്‍ ഷോട്ട്!!!! .. മനോഹരമായാ കുറിപ്പ് മാഷേ.. (പെണ്ണ് കെട്ടിയിട്ടും കൈ പിടിച്ചല്ലോ അതുമതി..അടുത്ത ജന്മത്തിലെങ്കിലും ഒരു പഠിപ്പിസ്റ്റ് ആയി ജനിക്കാതിരിക്കാന്‍ നോക്ക്.. ബീ എ ബാക്ക് ബെഞ്ചര്‍..മേക്ക് ലൈഫ് ജിഞ്ചര്‍ എന്നാണല്ലോ പഴ(?)മൊഴി
ജയന്‍ ഡോക്ടറെ......എനിക്ക് നിങ്ങളോട് അസൂയ ആണ് തോന്നുന്നത്... എന്ത് നല്ല നല്ല ഓര്‍മ്മകള്‍!!! ഏറ്റവും ഹൃദയസ്പര്‍ശി ആയി തോന്നിയതും അല്ഭുതപ്പെട്ടതും "“ഇത്രയധിക ആളുകള്‍ എങ്ങനെയാണ് ഒരുമിച്ചു അപ്രത്യക്ഷരാകുന്നത്..? ഇതാണ്.... ഞാനും ആലോചിച്ചു പോകുന്നു.. എവിടെയാണ് എല്ലാവരും????
Dr : jayan saare ithu kathayaano sambavichathaano enthayalum nannaayi .enikku abhimaanamundu njangale naadumaayi connection undaayirunna oraalaanallo ithezhuthunnathu ennu
ശ്രീയുടെ ബ്ലൊഗില്‍ കണ്ട ലിങ്ക് വഴി എത്തീതാണു.നന്നായി. എല്ലാവരുടെ മനസ്സിലുമുണ്ടാകും ഇങ്ങനെ ഓരോ മയില്‍പ്പീലി തുണ്ടുകള്‍.അത് വേണം എന്നാലെ നമുക്കൊക്കെ മറ്റുള്ളവരെ സ്നേഹിക്കാന്‍ പറ്റൂ,മറ്റുള്ളവരെ അറിയാന്‍ ആകൂ.
ആശംസകള്‍ ഡോക്ടര്‍ സാബ്.
മൌനമായി സംസാരിച്ച പ്രണയം .ഇഷ്ടപ്പെട്ടു
naaice read :))
എനിക്കു സംഗതി ഇഷ്ടായീട്ടൊ..പക്ഷെ ഒരു സംശയം മാത്രം ബാക്കി. പാതി രാത്രിക്കു നടക്കനിറങുന്ന പണ്ടത്തെ സ്വഭാവം ഇപ്പൊളും ഉണ്ടൊ??
ഈ ഓര്മ നല്ല ഓര്‍മയായി കേട്ടോ ..ഓര്‍മകള്‍ക്ക് എന്നും നല്ല സുഗന്ധമാ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ഡോൿടർ സർ കഥ ഇഷ്ടപ്പെട്ടു.
ശരിയാ. ഇങ്ങനെ ചില ഡംബ് ഫെലോസ് ഉണ്ട്....
എഴുത്ത് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.
മനോഹരം എന്ന് പറയാൻ ഒട്ടും മടി തോന്നാത്ത ഒരു കഥ. അന്ത്യത്തിലെ ട്വിസ്റ്റ് ഗംഭീരം. വായനക്കാരനെയും നൊസ്റ്റാൾജിയയിലേയ്ക്ക് കൈ പിടിച്ച് കൊണ്ട് പോകുന്ന ആഖ്യാനരീതി. മൊത്തത്തിൽ നന്നായിട്ടുണ്ട്.
Post a Comment