<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8893751231708500172</id><updated>2012-02-19T06:26:40.619-08:00</updated><category term='മുതലക്കണ്ണീർ'/><category term='bipolar disorder'/><category term='ഹോസ്റല്‍'/><category term='സെമിത്തേരി'/><category term='പ്രണയം'/><category term='ഓർമ്മ'/><category term='ഓണം'/><category term='കൊല്ലം'/><category term='കണ്ണന്‍'/><category term='അനുഭവം'/><category term='ഭാഷ'/><category term='നര്‍മ്മം'/><category term='ഓർമ്മകൾ'/><category term='മലയാളം ബ്ലോഗ്'/><category term='മലയാളം'/><category term='രാമായണം'/><category term='കള്ളക്കഥ'/><category term='ദാമോദരന്‍'/><category term='തമാശ'/><category term='കിണ്ണന്‍'/><category term='എയിഡ് സ്'/><category term='വട്ടോളിക്കഥകള്‍'/><category term='നർമ്മം'/><category term='ജയന്‍ ദാമോദരന്‍'/><category term='കരോള്‍'/><category term='ജയന്‍'/><category term='ഏവൂർ'/><category term='പുലുമാൽ'/><category term='വിഭ്രമങ്ങൾ....'/><category term='കഥ'/><category term='പുക്കാർ'/><category term='പ്രേതം'/><category term='ക്രിസ്മസ്'/><category term='ഏവൂര്‍'/><category term='പലവക'/><title type='text'>എന്റെ കഥകള്‍</title><subtitle type='html'>തിരക്കിനിടയില്‍ കിട്ടുന്നസമയം കുത്തിക്കുറിക്കുന്ന ഓര്‍മ്മകളും അല്പംഭാവനയും!</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default?max-results=100'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>45</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8893751231708500172.post-7535933214684186583</id><published>2012-02-04T21:58:00.000-08:00</published><updated>2012-02-04T21:58:39.420-08:00</updated><category scheme='http://www.blogger.com/atom/ns#' term='മുതലക്കണ്ണീർ'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>മുതലകളുടെ കാലം...!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&amp;nbsp;ഇരുളും ഇളം നീലവെളിച്ചവും ഇഴപാകിയ ഹോളിൽ, ഈട്ടിത്തടിയിൽ തീർത്ത പോളിഷ്‌ഡ് ഫർണിച്ചർ ഭംഗിയായി സെറ്റ് ചെയ്തു കഴിഞ്ഞു. ഷൊയിൽ പങ്കെടുക്കുന്ന വീട്ടുകാർക്ക് ഇരിക്കാനുള്ള സോഫയ്ക്ക് വലതു വശത്തായി മാഡത്തിനിരിക്കാനുള്ള സോഫ. മാഡത്തിനു പിന്നിലായി ഷോയുടെ ടൈറ്റിലും, ദു:ഖിതയായ ഒരു പെൺകുട്ടിയുടെ ഇരുൾ വീണ ചിത്രവും ബാക്ക്ഗ്രൌണ്ടായി സെറ്റ് ചെയ്തു. നിയമസംഘത്തിനായി ഉയർന്ന തലത്തിൽ ഇരിപ്പിടങ്ങൾ വേറേ.&lt;br /&gt;&lt;br /&gt;ഷൂട്ട് ചെയ്യാനുള്ള സാധന സാമഗ്രികൾ ക്യാമറ ക്രൂ ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.&lt;br /&gt; &lt;br /&gt;“എല്ലാം ഓക്കെയല്ലേ?” ഫ്ലോർ മാനേജർ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഒരഞ്ചു മിനിറ്റ് സർ...” ക്യാമറാമാന്റെ മറുപടി.&lt;br /&gt;&lt;br /&gt;ഗ്രീഷ്മയുടെ തലയിലേക്ക്&amp;nbsp; ഇതൊന്നും കടക്കുന്നുണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;മാഡം ഇത്രപെട്ടെന്ന് മലക്കം മറിയുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.&lt;br /&gt;സത്യത്തിൽ മൂന്നു കേസുകളും പഠിക്കാനും, കൂടുതൽ വിശദാംശങ്ങൾ സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിച്ചത് അവരാണ്.&lt;br /&gt;&lt;br /&gt;എന്നിട്ടിപ്പോൾ....&lt;br /&gt;&lt;br /&gt;ഗ്രീഷ്മ ഫയൽക്കെട്ടെടുത്ത് മേശപ്പുറത്ത് ആഞ്ഞടിച്ചു.&lt;br /&gt;&lt;br /&gt;രണ്ടു ഭാര്യമാരുള്ള നേതാവിന്റെ ആദ്യഭാര്യയും കുടുംബവും എല്ലാ വിവരങ്ങളും ക്യാമറയ്ക്കു മുന്നിൽ തരാൻ തയ്യാറായിരുന്നു. നേതാവിനൊപ്പം ഇപ്പോഴുള്ള സ്ത്രീയുമായും സംസാരിച്ചു. ഒരു കാരണവശാലും ആദ്യഭാര്യയ്ക്ക് നേതാവിനെ വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നവർ ആവർത്തിക്കുകയും ചെയ്തു. കാരണം അവർ നിയമപരമായി വിവാഹിതരല്ലത്രെ! ആദ്യഭാര്യയുടെ യഥാർത്ഥ വിവാഹം മറ്റൊരാളുമായായിരുന്നു പോലും. അയാളിൽ നിന്ന്&amp;nbsp; നേതാവ് തട്ടിയെടുത്തതാണവരെ. അതെന്തായാലും നേതാവൊഴികെ മറ്റെല്ലാവരെയും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള സകല എർപ്പാടുകളും ചെയ്തു കഴിഞ്ഞിരുന്നു....&lt;br /&gt;&lt;br /&gt;അതെങ്ങാനും ടെലിക്കാസ്റ്റ് ചെയ്തിരുന്നെങ്കിൽ ചാനലിന്റെയും ഷോയുടെയും റേറ്റിംഗ് മാനം മുട്ടെ ഉയർന്നേനെ. എന്നിട്ടും..... &lt;br /&gt;&lt;br /&gt;ഇൻഡ്യയിലും മിഡിൽ ഈസ്റ്റിലും വ്യാപാരശൃംഖലയുള്ള ബിസിനസ് മാഗ്നറ്റിന്റെ മകന്റെ കീപ് ആയിരുന്നു മറ്റൊരു പ്രൈസ് ക്യാച്ച്. വ്യാപാരിപുത്രന് താനില്ലാതെ ജീവിക്കാനാവില്ല എന്നും, തന്നെ വിവാഹം കഴിക്കാൻ അയാൾ ഒരുക്കമാണെന്നും അവൾ ഉറപ്പിച്ചു പറഞ്ഞു. ഭർത്താവിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് അയാളുടെ ഭാര്യയ്ക്കു നഷ്ടപ്പെട്ടെന്ന് ലോകത്താരോടു വേണമെങ്കിലും തുറന്നു പറയാൻ തനിക്കു മടിയില്ലെന്നും, അല്ലായെന്നു വാദിച്ചു സമർത്ഥിക്കാൻ ഭാര്യയെ വെല്ലുവിളിക്കുന്നെന്നും അവൾ പറഞ്ഞു. എന്നാൽ ഭാര്യ ക്യാമറയ്ക്കു മുന്നിൽ സ്വകാര്യജീവിതം പരസ്യമാക്കാൻ കഴിയില്ലെന്നു ശഠിച്ചിരിക്കുകയാണ്. അവരെ കൺവിൻസ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ ചെയ്യാം എന്ന് മാഡം ഉറപ്പും തന്നിരുന്നതാണ്.&lt;br /&gt;&lt;br /&gt;എന്നിട്ടും....&lt;br /&gt;&lt;br /&gt;പോലീസ് ഓഫീസറുടെ ഉപേക്ഷിതയായ മകളുടേത് ശരിക്കും ഒരു ജെനുവിൻ കേസായിരുന്നു.&amp;nbsp; ഉന്നത ഓഫീസറായ പിതാവ് മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് ഭർത്താവിന്റെ പരാതി. അവളെ തിരിച്ചുകിട്ടിയില്ലെങ്കിൽ താൻ ഭ്രാന്തനായിപ്പോകും എന്നാണ് ഭർത്താവു പറയുന്നത്. എന്നാൽ ഭർത്താവ് മയക്കു മരുന്നുപയോഗിച്ച് കാട്ടിക്കൂട്ടിയ വിക്രമങ്ങൾ സഹിക്കാനാവാതെയാണ് അവൾ വീട്ടിൽ തിരിച്ചെത്തിയത് എന്നാണ് അവൾ പറയുന്നത്.&lt;br /&gt;&lt;br /&gt;അതെന്തായാലും ഇരകളെ കടിച്ചു കീറി, അലക്കി വെളുപ്പിച്ച്, നെല്ലും പതിരും തിരിക്കാൻ മാഡം ഒറ്റയാൾ മതി. നിയമസംഘം ഒക്കെ ഒരു അലങ്കാരത്തിന് സൈഡിൽ ഇരുന്നോളും.&lt;br /&gt;&lt;br /&gt;എന്നിട്ടും....&lt;br /&gt;&lt;br /&gt;ഗ്രീഷ്മയുടെ ശ്വാസഗതി വർദ്ധിച്ചു. അവൾ കിതയ്ക്കാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;കുടുംബ ബന്ധങ്ങളിലെ പാകപ്പിഴകളും, ശൈഥില്യങ്ങളും വിചാരണ ചെയ്ത് പരിഹരിക്കാൻ തന്റെ ചാനൽ നടത്തുന്ന ഷോയുടെ രീതിയോട് യോജിപ്പില്ലെങ്കിലും, അതിന്റെ റേറ്റിംഗിനെ കുറിച്ച് അവൾക്കു ബോധ്യമുണ്ടായിരുന്നു. ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാൻ ചാനലിനായി എന്നതു സത്യം.&lt;br /&gt;&lt;br /&gt;ഷോ നിർത്താൻ തന്നെക്കൊണ്ടാവില്ലഎന്നാൽ പിന്നെ സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ള ആളുകൾക്ക് - പ്രത്യേകിച്ച് സ്ത്രീകൾക്ക് - മനസ്സു തുറക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉപകരിക്കട്ടെ എന്നു കരുതി. അവരും മനുഷ്യസ്ത്രീകൾ തന്നെയാണല്ലോ. അങ്ങനെയാണ് കഷ്ടപ്പെട്ട് കൂടുതൽ റിസേർച്ച് ചെയ്ത് ഈ കേസുകളുടെ ഫോളോ അപ്പ് ചെയ്തത്. ചാനലിനൊപ്പം തനിക്കും അതു ഗുണകരമാകും എന്ന നേരിയ പ്രൊഫഷണൽ സെൽഫിഷ്നെസ് ഉണ്ടായിരുന്നു എന്നത് സത്യം. &lt;br /&gt;&lt;br /&gt;&lt;br /&gt;എല്ലാം റെഡിയാക്കിയിട്ട് ചീഫിനോട് പറയാം എന്നു മാഡം തന്നെയാണ് നിർദേശിച്ചത്. എന്നിട്ടിപ്പോൾ ചീഫിനു മുന്നിലെത്തിയപ്പോൾ അവർ നല്ല പിള്ള ചമയുന്നു..... ഒക്കെ ഗ്രീഷ്മയുടെ താന്തോന്നിത്തം!&lt;br /&gt;&lt;br /&gt;ചീഫിന്റെ പ്രതികരണം തരം താണതായിരുന്നു.&lt;br /&gt;&lt;br /&gt;“ചാനലിന്റെ റേറ്റിംഗ് കൂട്ടാൻ വല്ല അത്തപ്പാടികളുടെ കഥയും കൊണ്ടു വരുന്നതിനും പകരം സമൂഹത്തിൽ നെലേം വെലേം ഉള്ള മാന്യരെ അവഹേളിക്കാൻ കോപ്പൊണ്ടാക്കി വരുന്നോ!? അവടെയൊരു റിസേർച്ച്! ഫൂ!”&lt;br /&gt;&lt;br /&gt;അയാൾ ഫയൽക്കെട്ട് വലിച്ചെറിഞ്ഞു.&lt;br /&gt;&lt;br /&gt;“ഇങ്ങനൊരു ഡെവലപ് മെന്റ്&amp;nbsp; ചാനലിൽ നടക്കുന്നെന്ന് എന്നോട് പറയാഞ്ഞതെന്ത്?”&lt;br /&gt;&lt;br /&gt;“അല്ല സർ.... ഒക്കെ ആ കുട്ടി തനിയെ ചെയ്തതാ...... ഞാൻ അവസാന ഘട്ടത്തിലാ അറിഞ്ഞത്. അപ്പോഴെക്കും അവൾ ഒരുപാടു പേരെ കോണ്ടാക്റ്റ് ചെയ്തു കഴിഞ്ഞിരുന്നു...”&lt;br /&gt;&lt;br /&gt;“അവളെ ഈ നിമിഷം ചാനലിൽ നിന്നു മാറ്റണം!” &lt;br /&gt;“അതു ശരിയാകുമോ സർ? മറ്റേതെങ്കിലും ഷോയിലേക്കോ, വിംഗിലേക്കോ പോരേ? ”&lt;br /&gt;“ഉം... ശരി ശരി....&amp;nbsp; അവളെ വിളി...”&lt;br /&gt;&lt;br /&gt;ഒരു ഫ്ലോർ ബോയ് ആണ് ഗ്രീഷ്മയെ ചീഫ് വിളിക്കുന്ന വിവരം അറിയിച്ചത്.&lt;br /&gt;അകത്തു കടന്നപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ മാഡം സ്വാഗതം ചെയ്തു.&lt;br /&gt;ചീഫ് അല്പം ഗൌരവത്തിൽ തെന്നെ ഇരുന്നു.&lt;br /&gt;&lt;br /&gt;“ഞങ്ങൾ ഗ്രീഷ്മയെ വിളിപ്പിച്ചത് ഒരു ഗുഡ് ന്യൂസ് പറയാനാണ്.&lt;br /&gt;വി ആർ പ്ലീസ്‌ഡ് വിത്ത് യുവർ വർക്ക്. അതുകൊണ്ട് പുതിയൊരു പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി ഞങ്ങൾ ഗ്രീഷ്മയെ നിയമിക്കാൻ ആഗ്രഹിക്കുന്നു.”&lt;br /&gt;&lt;br /&gt;“ഇങ്ങനൊരു ഗുഡ് ന്യൂസ് കേൾക്കാൻ, ഇപ്പോൾ ഒരു മൂഡുമില്ല സർ....”&lt;br /&gt;&lt;br /&gt;“പിന്നെ എങ്ങനെയുള്ള ന്യൂസ് കേൾക്കാനാ നിനക്കു മൂഡ്‌സ്?”&lt;br /&gt;അയാളുടെ ഇളിഞ്ഞ ചോദ്യം കേട്ട് ഗ്രീഷ്മ ജ്വലിച്ചു. &lt;br /&gt;അവളുടെ കണ്ണുകളിലെ ജ്വാല മാഡത്തെ ഭയപ്പെടുത്തി.&lt;br /&gt;എന്നാൽ ചീഫ് പിന്മാറാനുള്ള ഒരുക്കത്തിലായിരുന്നില്ല.&lt;br /&gt;&lt;br /&gt;“മാനോം മര്യാദയുമായി സമൂഹത്തിൽ നല്ല നിലയിൽ കഴിയുന്നവരുടെ ജീവിതം തന്നെ വേണം നിനക്കു കോഞ്ഞാട്ടയാക്കാൻ, അല്ലേടീ? കൊള്ളാവുന്ന വീട്ടിലെ പെണ്ണുങ്ങൾ ക്യാമറയ്ക്കു മുന്നിൽ കടിപിടി കൂടുന്നത് നിനക്ക് നാടുനീളെ കാണിക്കണം, അല്ലേ?”&lt;br /&gt;&lt;br /&gt;ഗ്രീഷ്മയ്ക്കു പിന്നെ രണ്ടാമതൊരു ചിന്ത ഉണ്ടായില്ല.&lt;br /&gt;&lt;br /&gt;അരികിൽ ഉണ്ടായിരുന്ന ട്രൈപോഡ് ക്ഷണനേരത്തിനുള്ളിൽ അവളുടെ കൈക്കുള്ളിലെത്തി.&lt;br /&gt;പെട്ടെന്നുണ്ടായ ആവേഗത്തിൽ അത് ഉയർന്നു, താണു.&lt;br /&gt;തലയ്ക്കടിയേറ്റു വീണ&amp;nbsp; മുരുകേഷിന്റെ മുഖത്തേക്ക് അവൾ നോക്കി.&lt;br /&gt;&lt;br /&gt;അതാ അയാളുടെ മുഖം പരന്നു നീണ്ടു കൂർത്തു വരുന്നു. ശരിക്കും ഒരു മുതലയുടെ തല പോലെ!&lt;br /&gt;&lt;br /&gt;ആ കാഴ്ച കണ്ട് അവൾ പൊട്ടിച്ചിരിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;“നിങ്ങൾ മുരുകേഷ് അല്ല.... മുതലേഷ്..... മുതലകളുടെ ഈശൻ! അതാ നിങ്ങൾ!!”&lt;br /&gt;&lt;br /&gt;മുരുകേഷ് ചുണ്ടുകോട്ടി എന്തോ പറയാൻ ശ്രമിച്ചു. പിന്നെ കണ്ണുകൾ ഇറുക്കിയടച്ചു. കണ്ണിൽ നിന്നും വെള്ളം താഴേക്കൊഴുകി. ഇക്കുറി ശരിക്കും വേദനിച്ചിട്ടു തന്നെ!&lt;br /&gt;&lt;br /&gt;&lt;br /&gt;ഹാഫ് ഡോർ വലിച്ചടച്ച് ഗ്രീഷ്മ പുറത്തേക്കു പാഞ്ഞു. &lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-7535933214684186583?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/7535933214684186583/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=7535933214684186583' title='50 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/7535933214684186583'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/7535933214684186583'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2012/02/blog-post.html' title='മുതലകളുടെ കാലം...!'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>50</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-8407708748488754484</id><published>2011-10-31T08:00:00.000-07:00</published><updated>2011-11-04T21:54:13.532-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചെപ്പിന്നുള്ളിലെ മുത്ത് ......</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; -1- &lt;br /&gt;&lt;br /&gt;“ഇത്രേം മണമുണ്ടെങ്കിലും, കൈതപ്പൂ ഒരമ്പലത്തിലും പൂജയ്ക്കെടുക്കില്ല. പണ്ട് ശിവൻ ശപിച്ചതാ കാരണം.&lt;br /&gt;&lt;br /&gt;വിഷ്ണുവും ബ്രഹ്മാവും കൂടി ഒരു തർക്കണ്ടായത്രെ. ആരാ വലുതെന്നന്നെ! അല്ലേലും വല്യോർ തമ്മിലാണല്ലോ മൂപ്പിളമത്തർക്കം. ആകെ ബഹളായപ്പോ, അവർക്കിടയിൽ ഒരു വലിയ പ്രകാശ ഗോപുരം പ്രത്യക്ഷപ്പെട്ടൂത്രെ. ന്നാപ്പിന്നെ ഈ പ്രകാശഗോപുരത്തിന്റെ അറ്റം കണ്ടെത്തി ആദ്യം വരുന്നയാൾ ജയിക്കും എന്നായി, തീരുമാനം. വിഷ്ണു താഴോട്ടും, ബ്രഹ്മാവ് മേലോട്ടും പോയീത്രെ.&lt;br /&gt;&lt;br /&gt;വിഷ്ണു പാവം. കുറേ കഷ്ടപ്പെട്ടു. ഒരു രക്ഷ്യൂല്ലാന്നു മൻസിലായപ്പോ, തിരികെ വന്നു. പക്ഷെ ബ്രഹ്മാവ് ആള് കേമനല്ലേ. മേലേയ്ക്ക് പോണ വഴി താഴേക്ക് ഒരു പൂവ് പാറി വീഴണ കണ്ടു, ആള്. അദേയ്, ഒരു കൈതപ്പൂവായിരുന്നു. എവടന്നു വരണൂന്നായി കൈതപ്പൂവിനോട്.&lt;br /&gt;&lt;br /&gt;അപ്പോ ആ പൂവ് പാവം, പറഞ്ഞുപോലും - ഞാൻ ആ പ്രകാശഗോപുരത്തിന്റെ മുകളീന്ന്, ഭഗവാൻ ശിവന്റെ ശിരസ്സീന്ന്, വരികയാണ് എന്ന്!&lt;br /&gt;&lt;br /&gt;ബ്രഹ്മാവ് ആ പൂവെടുത്തു കൊണ്ടന്ന് വിഷ്ണൂനെ കാട്ടി പറഞ്ഞു “ഞാൻ ആ പ്രകാശഗോപുരത്തിന്റെ തലയറ്റം പോയീട്ടോ.... ദാ അവടന്നെടുത്ത പൂവ് തെളിവ്‌!”&lt;br /&gt;&lt;br /&gt;വിഷ്ണു പൂവിനോടു ചോദിച്ചു “ഈ പറയുന്നതൊക്കെ ശരിയാണോ? നീ ശങ്കര ശിരസ്സിൽ നിന്നാണൊ വരുന്നത്?”&lt;br /&gt;&lt;br /&gt;പൂവ് തലയാട്ടി. ബ്രഹ്മാവിനെ ധിക്കരിക്കാനാവ്വോ, ഒരു വെറും പൂവിന്?&lt;br /&gt;&lt;br /&gt;പക്ഷേ ഒക്കെ കണ്ടും, കേട്ടും നിന്ന ശിവൻ കോപാകുലനായി അവിടെ പ്രത്യക്ഷപ്പെട്ടു. കള്ളം പറഞ്ഞ ബ്രഹ്മാവിനെ ശപിച്ചു. ലോകത്താരും ഇനിമേൽ ബ്രഹ്മാവിനെ പൂജിക്കാതെ പോട്ടെ എന്ന്. കള്ളസാക്ഷി പറഞ്ഞതിന് പൂവിനെയും ശപിച്ചു. കൈതപ്പൂവിനെ ഒരു പൂജയ്ക്കും എടുക്കാതെ പോട്ടെ എന്നായിരുന്നുത്രെ ശാപം.&lt;br /&gt;&lt;br /&gt;അന്നു മുതൽ കൈതപ്പൂ ആരും പൂജയ്ക്കെടുക്കാതായി.”&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span lang="ML" style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;&lt;span style="font-family: AnjaliOldLipi; font-size: 10pt;"&gt;&lt;/span&gt;ഈ കഥ എനിക്കു പറഞ്ഞുതന്നത് യമുനേച്ചിയായിരുന്നു.&lt;br /&gt;&lt;br /&gt;സെമിനാർ വേദിയിൽ തിവാരി മാഡത്തെ കണ്ടശേഷം രാത്രി ബനാറസിലെ ഹോട്ടൽ മുറിയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴൊക്കെ ചിന്ത യമുനേച്ചിയെക്കുറിച്ചു തന്നെയായിരുന്നു. വർഷങ്ങളെത്ര കഴിഞ്ഞാലും മറക്കാനാവാത്ത, കൈതപ്പൂ മണമൊലുന്ന ഓർമ്മകൾ......&lt;br /&gt;&lt;br /&gt;ആ ഓർമ്മകളുടെ തീരത്ത് ഒരു ഇരുപത്തഞ്ചുകാരിക്കൊപ്പം കൊത്തങ്കല്ലു കളിച്ചിരിക്കുന്ന എട്ടു വയസ്സുകാരൻ.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; -2-&amp;nbsp; &lt;br /&gt;&lt;br /&gt;മിസിസ് തിവാരിയെ കണ്ട ഷോക്കിൽ നിന്നും മുക്തനാവും മുൻപു തന്നെ സുഹൃത്ത് അരുൺ ഗുപ്ത എന്നെ അവരുടെ മുന്നിൽ എത്തിക്കുകയായിരുന്നു.തിവാരി മാഡം അയാൾക്കെന്നും ഒരു ഇൻസ്പിറേഷൻ ആണത്രെ!&lt;br /&gt;&lt;br /&gt;ശരിയാണ്. മാഡം പ്രസംഗിച്ച ഒന്നര മണിക്കൂർ നേരം തെളിഞ്ഞ ഹിന്ദിയിൽ ഫിലോസഫിയും മെറ്റാഫിസിക്സും ഒഴുകുകയായിരുന്നു. ലക്ചർ കേൾക്കാൻ തിവാരി സാറും വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ ശിഷ്യയായിരുന്നത്രെ മാഡം. &lt;br /&gt;&lt;br /&gt;ബനാറസിൽ പൊതുവേ സർ നെയിം ചേർത്താണ് എല്ലാവരെയും സംബൊധന ചെയ്യുക.&lt;br /&gt;ആണാണെങ്കിൽ തിവാരി സർ,അഹൂജ സർ, ദേശായി സർ, ചൌധരി സർ എന്നിങ്ങനെ.....&lt;br /&gt;പെണ്ണാണെങ്കിൽ തിവാരി മാഡം,അഹൂജ മാഡം, ദേശായി മാഡം,ചൌധരി മാഡം എന്നിങ്ങനെ....&lt;br /&gt;ഇവരുടെയൊക്കെ ഒറിജിനൽ പേരുകൾ അറിയുന്നവർ ചുരുക്കം.&lt;br /&gt;&lt;br /&gt;ഓർമ്മയിലുള്ള യമുനേച്ചിയേക്കാൾ ഉയരം തോന്നിച്ചു തിവാരി മാഡത്തിന്. യമുനേച്ചി ഒരിക്കലും ചെരുപ്പിട്ടു കണ്ടിട്ടില്ല.&amp;nbsp; ഒരു പക്ഷേ നല്ല ഹീലുള്ള ചെരുപ്പാവും ഇട്ടിരിക്കുന്നത്. അന്തർമുഖനായ, എന്നിലെ ശുഭാപ്തി വിശ്വാസി&amp;nbsp; ചിന്തിച്ചു.&lt;br /&gt;&lt;br /&gt;&lt;br /&gt;മാഡം പോഡിയത്തിൽ നിന്നിറങ്ങിയതോടെ, മുൻ നിരയിലിരുന്ന തിവാരി സർ എണീറ്റു. ആറടിയിലേറെ പൊക്കം വരും അദ്ദേഹത്തിന്. എഴുപതിനടുത്തു പ്രായം. മെലിഞ്ഞയാളാണെങ്കിലും തേജസ്സുറ്റ മുഖം. പാറിപ്പറക്കുന്ന പഞ്ഞിത്തലമുടി.&amp;nbsp; അദ്ദേഹത്തിനടുത്തു നിൽക്കുമ്പോൾ മാഡത്തെക്കുറിച്ചുള്ള എന്റെ ചിന്തകൾ ശരിയാണെന്നു തോന്നി.&lt;br /&gt;&lt;br /&gt;ലക്ചറിനു ശേഷം, മാഡത്തിന്റെ മുന്നിൽ പെട്ടപ്പോൾ ഒരു പരിഭ്രമമായിരുന്നു. എന്തു പറയണം, എന്തു ചോദിക്കണം എന്നൊരു പിടിയും കിട്ടിയില്ല. &lt;br /&gt;&lt;br /&gt;യമുനേച്ചി തന്നെ എന്നുറപ്പിച്ചാണ് സംസാരം തുടങ്ങിയത്. എന്നാൽ അവർ എന്നെ തിരിച്ചറിഞ്ഞതേ ഇല്ല.&lt;br /&gt;&lt;br /&gt;സ്വതവേയുള്ള അന്തർമുഖത്വം കാരണം “യമുനേച്ചിയല്ലേ? എന്നെ മനസ്സിലായോ? ” എന്നു ചോദിക്കാനും കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;അന്നത്തെ യമുനേച്ചിയുടെ ശബ്ദമല്ല മിസിസ് തിവാരിക്ക്. ഒഴുക്കുള്ള, ഉത്തരേന്ത്യൻ ചുവയുള്ള ഹിന്ദി തന്നെ. മലയാളിത്തം തീരെയില്ല. വസ്ത്രധാരണത്തിലും ഇല്ല. എങ്കിലും ആ മുഖം... വിടർന്ന ചിരി... എല്ലാം യമുനേച്ചിയുടേതു തന്നെ.&lt;br /&gt;&lt;br /&gt;ഒരു കൊല്ലമേ ഒപ്പം ഉണ്ടായിരുന്നുള്ളൂ എങ്കിലും, അക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾക്ക് ഇന്നും എന്തൊരു പച്ചപ്പാണ്, കൈതപ്പൂ മണമാണ്.&lt;br /&gt;&lt;br /&gt;അയൽ പക്കത്തെ വീട്ടിൽ അമ്മയ്ക്കൊപ്പമായിരുന്നു യമുനേച്ചി താമസിച്ചിരുന്നത്. ഇരുപത്തഞ്ചാം വയസ്സിലും നിറം മങ്ങിയ നാടൻ പാവാടയും ബ്ലൌസും തന്നെയായിരുന്നു വേഷം. സ്വന്തമായി ആകെയുള്ളത് ഒരു ദാവണി മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;അച്ഛനുമമ്മയും ഓഫീസിൽ നിന്നുവരുന്നതുവരെ ഞാൻ യമുനേച്ചിക്കൊപ്പമായിരുന്നു അന്നൊക്കെ.സ്കൂളിൽ നിന്നു വന്നാൽ നേരേ അവരുടെ വീട്ടിൽ ചെല്ലും. അവിടെയിരുന്ന് കഥകൾ കേട്ട് സന്ധ്യയ്ക്കു നാമം ചൊല്ലിത്തീരുമ്പോഴാവും അച്ഛനുമമ്മയും വരിക.&lt;br /&gt;&lt;br /&gt;അങ്ങനെയൊരുനാൾ ആയിരുന്നു യമുനേച്ചി കൈതപ്പൂവിന്റെ കഥ പറഞ്ഞത്. അന്നു മുതൽ എനിക്ക് കൈതപ്പൂവിനോട് വല്ലാണ്ടൊരിഷ്ടം തോന്നി.&lt;br /&gt;&lt;br /&gt;വയൽ വരമ്പിലെ പൂക്കൈത കാണിച്ചു തന്നതും, അതിന്റെ പൂവടർത്തി തന്നതും, അത് അമ്മയുടെ സാരിപ്പെട്ടിക്കുള്ളിൽ കൊണ്ടു വച്ചതും ഒക്കെ ഓർമ്മ വരുന്നു.&lt;br /&gt;&lt;br /&gt;ഹൃദ്യമായ സുഗന്ധമുണ്ടെങ്കിലും, പൂജയ്ക്കെടുക്കാത്ത കൈതപ്പൂ പോലെ തന്നെയായിരുന്നു യമുനേച്ചിയും. ബി.എ. വരെ പഠിപ്പുണ്ടെങ്കിലും കല്യാണാലോചനയുമായി ആരും ആ വീട്ടിലേക്ക് വരാറില്ല. ജാതകത്തിൽ എന്തോ പിശകുണ്ടാവും എന്ന് അമ്മ അച്ഛനോട് പറയുന്നതു കേട്ടിട്ടുണ്ട്. എന്നാൽ സത്യം അതല്ല എന്ന് എനിക്കറിയാം.&lt;br /&gt;&lt;br /&gt;“മഷിയിട്ടുനോക്കിയാൽകൂടി ഒരു തരി പൊന്നു കിട്ടില്ല്യ, ഈ വീട്ടിൽ!” യമുനേച്ചി പറഞ്ഞിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; -3-&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരുനാൾ രാമേട്ടൻ - രാമചന്ദ്രേട്ടൻ - പട്ടാളത്തിൽ നിന്ന് മടങ്ങിവന്നത്. മുപ്പത്തഞ്ചു വയസ്സു പ്രായം. അവിവാഹിതൻ.&lt;br /&gt;&lt;br /&gt;തറവാട്ടു കാരണവർക്ക് ഇഷ്ടമായില്ലെങ്കിലും, അത്യാവശ്യം ജീവിച്ചുപോകാനുള്ള സ്വത്തുവകകളൊക്കെയുള്ളതുകൊണ്ടോ, പട്ടാളജീവിതം മടുത്തതുകൊണ്ടോ എന്തോ, രാമേട്ടൻ മടങ്ങിപ്പോയില്ല. വയലും, കൃഷിയും, പശുക്കളുമായി ജീവിക്കാൻ തുടങ്ങി. രാമേട്ടന്റെ അമ്മ മാത്രം അദ്ദേഹത്തെ പിന്തുണച്ചു.&lt;br /&gt;&lt;br /&gt;പെട്ടെന്നൊരുനാൾ രാമേട്ടൻ പെണ്ണു ചോദിച്ച് വീട്ടിലെത്തിയപ്പോൾ യമുനേച്ചിയുടെ അമ്മ അമ്പരന്നു; യമുനേച്ചിയും. ഞാനപ്പോൾ തിണ്ണയിൽ കുത്തിയിരുന്ന് ചിത്രകഥ വായിക്കുകയായിരുന്നു. രാമേട്ടൻ സംസാരം തുടങ്ങിയപ്പോൾ അകത്തേക്കു വലിഞ്ഞു. &lt;br /&gt;&lt;br /&gt;“ഇയ്ക്ക് പൊന്നും വേണ്ട, പണ്ടോം വേണ്ട. പെണ്ണു മാത്രം മതി. ഇങ്ങക്ക് സമ്മതാച്ചാ മീനത്തിൽ കല്യാണം, ന്താ?”&lt;br /&gt;&lt;br /&gt;തൊട്ടു ചേർന്നു നിൽക്കുകയായിരുന്ന എനിക്ക് യമുനേച്ചി വിറയ്ക്കുന്നത് നന്നായി മനസ്സിലായി. ഒരിക്കലും നടക്കില്ല എന്നു കരുതിയത് നടക്ക്വാണല്ലോ ഈശ്വരാ എന്ന ചിന്തയോ, പട്ടാളക്കാരനായ ആണൊരുത്തന്റെ മുന്നിൽ പെട്ടതിന്റെ വെപ്രാളമോ ഒക്കെയാവും ആ വിറയ്ക്കു കാരണം.&lt;br /&gt;&lt;br /&gt;കുറേ നേരം ആരും ഒന്നും മിണ്ടിയില്ല.&lt;br /&gt;&lt;br /&gt;അപ്പോൾ രാമേട്ടൻ പറഞ്ഞു “യമുനയ്ക്ക് എതിർപ്പൊന്നൂല്യാലോ?”&lt;br /&gt;യമുനേച്ചിയ്ക്ക് ഒച്ച മുട്ടി. അമ്മ തലയാട്ടി.&lt;br /&gt;രാമേട്ടൻ നടന്ന് വയൽ കടന്നു പോയി.&lt;br /&gt;&lt;br /&gt;നിശ്ചയം ഒന്നും നടന്നതായി ഓർമ്മയില്ല. ഞാൻ രാമേട്ടൻ എന്നു വിളിക്കുന്നയാളെക്കുറിച്ചു പറയുമ്പോൾ&amp;nbsp; യമുനേച്ചി ചന്ദ്രേട്ടൻ എന്നാണ് പ്രയോഗിക്കുന്നത് എന്നു മനസ്സിലായി. രാമേട്ടന്റെ മുഴുവൻ പേര് രാമചന്ദ്രൻ എന്നായിരുന്നു.&lt;br /&gt;&lt;br /&gt;കല്യാണം ആഹ്ലാദപൂർവം മീനം ഒന്നിനു തന്നെ നടന്നു. എന്നാൽ മൂന്നാഴ്ചയ്ക്കു ശേഷം മീനത്തിൽ വെള്ളിടി വെട്ടി. നെന്മാറ വേലകാണാൻ യമുനേച്ചിയേയും കൂട്ടി പോയതായിരുന്നു രാമേട്ടൻ. അവിടെ വേലയ്ക്കിടെ അലമ്പുണ്ടാക്കിയ രണ്ടുകൂട്ടർ തമ്മിലടിച്ചു. മധ്യസ്ഥം പറയാൻ ചെന്ന രാമേട്ടനു കുത്തേറ്റു. അവിടെ വച്ചു തന്നെ മരിച്ചു. പിറ്റേന്നാണ് ഞങ്ങളൊക്കെ വിവരമറിഞ്ഞത്.&lt;br /&gt;&lt;br /&gt;അടുത്താഴ്ച തന്നെ അച്ഛന് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി. അമ്മ കമ്പനിപ്പണി ഉപേക്ഷിക്കാനും തീരുമാനിച്ചു. ഞങ്ങൾ വള്ളുവനാടിനോട് വിടപറഞ്ഞു.&lt;br /&gt;&lt;br /&gt;യമുനേച്ചിക്കും അമ്മയ്ക്കും പിന്നെന്തു സംഭവിച്ചെന്നോർത്ത് പലരാത്രി കണ്ണു നനച്ചിട്ടുണ്ട്. രാമേട്ടനെ ആരോ കുത്തിക്കൊല്ലുന്നതോർത്ത് ഉറക്കത്തിൽ ഞെട്ടിയുണർന്നിട്ടുണ്ട്, ഒരു വർഷത്തോളം. പോകെപ്പോകെ അവരെ മറക്കാൻ ശ്രമിച്ചെങ്കിലും അപ്രതീക്ഷിതമായ ദിനങ്ങളിൽ സ്വപ്നങ്ങളിൽ യമുനേച്ചി പ്രത്യക്ഷപ്പെട്ടിരുന്നു. എന്റെ സ്വന്തം ചേച്ചിയായി....&lt;br /&gt;&lt;br /&gt;ഇവിടെ ബനാറസിൽ വച്ച് അപ്രതീക്ഷിതമായി തിവാരി മാഡത്തെ കണ്ടപ്പോൾ യമുനേച്ചിയെ ഓർമ്മ വന്നതും അതുകൊണ്ടു തന്നെ. കാര്യമായൊന്നും പറയാൻ കഴിയാഞ്ഞതിന്റെ ഇച്ഛാഭംഗം തീർക്കാനാണ് അരുൺ ഗുപ്തയോട് പറഞ്ഞ് പിറ്റേന്നു രാവിലെ തിവാരി മാഡത്തെ കാണാൻ പോകാം എന്ന നിർദേശം വച്ചത്. അലാം സെറ്റ് ചെയ്ത് ഉറങ്ങാൻ കിടന്നു. &lt;br /&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; -4-&lt;br /&gt;&lt;br /&gt;പൂമുഖത്തു നിന്നുകൊണ്ട് തിവാരിമാഡം പറഞ്ഞു “ആവോ ബേട്ടേ, ആവോ...”&lt;br /&gt;ഗുപ്തയും ഞാനും അകത്തേക്കു കയറി.&lt;br /&gt;&lt;br /&gt;“എക്‌ദം ബിച്ചു ജൈസാ ലഗ് രഹാ ഹേ, നാ?” എന്നെ നോക്കി മാഡം പറഞ്ഞു.&lt;br /&gt;അതു കേട്ട് പ്രൊഫസർ ലോക്‌നാഥ് തിവാരി തലയാട്ടി.&lt;br /&gt;&lt;br /&gt;അവരുടെ മരിച്ചു പോയ കുഞ്ഞനുജനെപ്പോലെ തന്നെയാണത്രെ ഞാൻ! ഗുപ്ത ചെവിയിൽ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അഗർ തും അപ്‌നേ റിസേർച്ച് ബി.എച്ച്.യു. മേ കർനാ ചാഹ്താ ഹെ തോ, സാരാ സുവിധാ മേ ഹീ കരൂംഗാ.... സംഝേ?”&amp;nbsp; തിവാരി സർ പറഞ്ഞു.&lt;br /&gt;&lt;br /&gt;“വൈസേ ഭീ... ബിച്ചൂ കാ റൂം അഭീ ഖാലീ ഹെ, മുസീബത് നഹി ഹെ തോ തും ഇധറീ രഹ് സക്‌തെ ഹോ...” തിവാരി മാഡം കൂട്ടിച്ചേർത്തു.&lt;br /&gt;&lt;br /&gt;ആകെപ്പാടെ അമ്പരപ്പിക്കുന്ന നിമിഷങ്ങൾ....&lt;br /&gt;&lt;br /&gt;&lt;br /&gt;സത്യത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്!?&lt;br /&gt;&lt;br /&gt;ഗുപ്താ, ഞാനെന്താ ഇപ്പോ ചെയ്യുക? ഗുപ്താ....&lt;br /&gt;&lt;br /&gt;ഞെട്ടി നോക്കിയപ്പോൾ അരികിൽ അരുൺ ഗുപ്തയില്ല. ഇയാൽ പെട്ടെന്നെവിടെപ്പോയി?&lt;br /&gt;&lt;br /&gt;കണ്ണു തുറന്നപ്പോൾ മുറിയിൽ കൂരിരുട്ട്. ലൈറ്റിട്ട് എണീറ്റിരുന്നു. മണി രണ്ടര.&lt;br /&gt;&lt;br /&gt;ഒരുറക്കത്തിന് ഇനിയും സമയമുണ്ട്.&lt;br /&gt;&lt;br /&gt;രാവിലെ തിവാരിമാഡത്തെ കാണാൻ പോകണമെങ്കിൽ ആറുമണിക്കുണർന്നാൽ മതി.&lt;br /&gt;&lt;br /&gt;അല്ല... ഇനി എന്തിനവിടെ പോകണം....?&lt;br /&gt;&lt;br /&gt;&lt;br /&gt;മുപ്പതു വർഷം മുൻപ് കണ്ടുപിരിഞ്ഞ എട്ടുവയസ്സുകാരൻ കുട്ടിയെ അവർ ഓർക്കുന്നുണ്ടാവുമോ?&lt;br /&gt;&lt;br /&gt;ശരിക്കും അവർ യമുനേച്ചിയാണെങ്കിൽ.... ഏതെങ്കിലും കാരണവശാൽ, അവരുടെ മുൻ വിവാഹവും, രാമേട്ടന്റെ ദാരുണമരണവുമൊന്നും അവർ പ്രൊഫസർ തിവാരിയോട് പറഞ്ഞിട്ടില്ലെങ്കിൽ....&lt;br /&gt;&lt;br /&gt;മറക്കാനാഗ്രഹിക്കുന്ന ഒരു ഭൂതകാലമാണ് അവരെ ഇവിടെ എത്തിച്ചതെങ്കിൽ.....&lt;br /&gt;പുറമേ ശാന്തമായി ജീവിക്കുന്ന അവരുടെ കരളിൽ കനൽ കോരിയിടുകയാവുമോ ഞാൻ ചെയ്യുക?&lt;br /&gt;&lt;br /&gt;ഉള്ളിലിരുന്നാരോ പറഞ്ഞു.&lt;br /&gt;&lt;br /&gt;വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; -5-&lt;br /&gt;എറണാകുളത്തേക്കാണ് ടിക്കറ്റെങ്കിലും, വണ്ടി പാലക്കാട്ടെത്തുമ്പോൾ അവിടെ ഇറങ്ങാൻ തീരുമാനിച്ചത് വളരെ നേരത്തെ ആലോചനയ്ക്കു ശേഷമാണ്.&lt;br /&gt;&lt;br /&gt;പതിറ്റാണ്ടുകൾക്കു ശേഷം ഈ മണ്ണിൽ കാലു കുത്തിയപ്പോൾ എന്തോ ഒരു ശാന്തി. വയൽക്കാറ്റേറ്റ് കാറിൽ വന്നപ്പോൾ സകലയാത്രാക്ഷീണവും, ആകുലതകളും അകന്നു. അച്ഛനുമമ്മയ്ക്കുമൊപ്പം ആദ്യമായി ഈ വഴി വന്നത് ഓർമ്മ വന്നു. വർഷം മുപ്പതു കഴിഞ്ഞിരിക്കുന്നു. അന്നത്തെ എട്ടുവയസ്സുകാരൻ കുട്ടിക്ക് ഇന്ന് എട്ടുവയസ്സുള്ള മകനുണ്ട്!&lt;br /&gt;&lt;br /&gt;യമുനേച്ചിക്ക് അൻപത്തഞ്ചുവയസ്സെങ്കിലും ആയിട്ടുണ്ടാവും. ഒരു പക്ഷേ....&lt;br /&gt;&lt;br /&gt;“സ്ഥലമെത്തി” ഡ്രൈവർ പറഞ്ഞു.&lt;br /&gt;&lt;br /&gt;പഴയ വീടു നിന്നിടത്ത് ഇപ്പോ കൂറ്റനൊരു ആധുനിക നാലുകെട്ട്. കാവും ഇല്ല. കുളവും ഇല്ല. തൊടി മുഴുവൻ ടൈലു പാകി വെടിപ്പാക്കിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;യമുനേച്ചിയുണ്ടായിരുന്നെങ്കിൽ പറഞ്ഞെനേ “ഒരു തുമ്പച്ചെടി കൂടി കാനാനില്ലല്ലോ, ശിവനേ!”&lt;br /&gt;അവിടെ കയറി അന്വേഷിച്ചു.&lt;br /&gt;&lt;br /&gt;“യമുനയോ? അങ്ങനെയൊരാളെക്കുറിച്ച് കേട്ടിട്ടില്ലല്ലോ.... ഞങ്ങൾ ഇവിടെ താമസം തുടങ്ങീട്ടന്നെ പത്തിരുപത്തഞ്ചു കൊല്ലായി!”&lt;br /&gt;&lt;br /&gt;&lt;br /&gt;“ഒരു മുപ്പതു കൊല്ലം മുൻപ് ഇവിടെ താമസിച്ചിരുന്ന സ്ത്രീയാ.... അവരുടെ അമ്മയുടെ പേര്....”&lt;br /&gt;&lt;br /&gt;“പറഞ്ഞാലും അറീല്യ. ഞങ്ങൾ തമിഴ് നാട്ടിലായിരുന്നു അതിനു മുൻപ്. അച്ഛനാ സ്ഥലം വാങ്ങിയത്. അദ്ദേഹം മരിച്ചിട്ട് വർഷങ്ങളായി....”&lt;br /&gt;&lt;br /&gt;നന്ദി പറഞ്ഞു പുറത്തിറങ്ങി. ജംഗ്ഷനിലുള്ള ബേക്കറിയിൽ അന്വേഷിച്ചു. രാമേട്ടന്റെ തറവാടിനെ പറ്റി. അയാൾ വഴി പറഞ്ഞു തന്നു.&lt;br /&gt;&lt;br /&gt;“അവിടിപ്പോ ഒരു കാർന്നോരും ഭാര്യയും മാത്രേള്ളൂ....” അയാൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;നേരേ അങ്ങോട്ടു വിട്ടു. രാമേട്ടന്റെ തറവാട്ടിലെത്തി. തൊടിയാകെ കാ‍ടുപിടിച്ചിരിക്കുന്നു. ആമുഖങ്ങൾ കഴിഞ്ഞപ്പോൾ പൂമുഖത്തിരുന്ന് കാർന്നോർ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ന്റെ അനിയനാർന്നു, രാമചന്ദ്രൻ.... ആ കല്യാണത്തിന് ഞങ്ങൾക്കാർക്കും താല്പര്യണ്ടാർന്നില്യ. ഓൻ സ്വയങ്ങ്‌ട് തീരുമാനിക്ക്യാർന്നു. പിന്നൊക്കെണ്ടായത് ദുരന്തങ്ങളന്ന്യാ.... തറവാടിന്റെ ക്ഷയം അവിടന്നു തൊടങ്ങി. ദുശ്ശകുനാന്നു പറഞ്ഞ് ആ കുട്ടീനെ പുറത്താക്കി. കുറേനാൾ ഓള് അമ്മയ്ക്കൊപ്പം അവരടെ വീട്ടീ താമസിച്ചു. പിന്നെ ആ പറമ്പും, പൊട്ടിയ താലീം ഉൾപ്പടെ വിറ്റുപെറുക്കി കാശിക്കു പോയീന്നു കേട്ടു.”&lt;br /&gt;&lt;br /&gt;“കാശിക്കോ?” അക്ഷരാർത്ഥത്തിൽ ഞെട്ടി.&lt;br /&gt;&lt;br /&gt;“ഉം... ന്താ ഞെട്ടണേ? കാശിക്കു പോയോരാരെങ്കിലും തിരിച്ചു വരോ? പിന്നെ ആരും കണ്ടിട്ടോ കേട്ടിട്ടോ ല്യ, അമ്മേം മോളേം കുറിച്ച്.... ”&lt;br /&gt;&lt;br /&gt;അമ്പരന്നിരുന്നു ഞാൻ. അവർ കാശിക്കാണ് പോയത്.... കാശിക്ക്....&lt;br /&gt;&lt;br /&gt;കാശിയെന്നാൽ വാരാണസി. വാരാണസിയെന്നാൽ ബനാറസ്!!&lt;br /&gt;&lt;br /&gt;വൈകാതെ, ഒന്നുകൂടി പോയാലോ അവിടേക്ക്? മനസ്സ് ചാഞ്ചാടി.&lt;br /&gt;&lt;br /&gt;&lt;div class="MsoNormal"&gt;ഉള്ളിലിരുന്നാരോ പറഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;വേണ്ട.... ഓർമ്മകൾക്കു സുഗന്ധവും, സൌന്ദര്യവും നിലനിൽക്കുന്നത് അവ ഓർമ്മകൾ തന്നെയായി തുടരുമ്പോഴാണ്.....&lt;br /&gt;&lt;br /&gt;വർത്തമാനകാലമേ, നീ തൽക്കാലം എന്റെ ഓർമ്മച്ചെപ്പിനു വെളിയിൽ നിൽക്കുക..... ഞാനത് അടച്ച ശേഷം മാത്രം എന്നരികിലേക്കു വരിക!&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-8407708748488754484?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/8407708748488754484/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=8407708748488754484' title='77 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8407708748488754484'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8407708748488754484'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2011/10/blog-post.html' title='ചെപ്പിന്നുള്ളിലെ മുത്ത് ......'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>77</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-143987876330506960</id><published>2011-09-29T05:41:00.000-07:00</published><updated>2011-10-06T19:20:48.810-07:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='തമാശ'/><title type='text'>ബ്ലോഗിണി എന്റെ കൂട്ടുകാരി !</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഗൂഗിളമ്മച്ചിയുടെ പറമ്പിൽ കൊത്തും കിളയുമായി കൂടുന്നതിനു മുൻപ്, മോഹൻ ലാൽ നായകനായി അഭിനയിച്ച ‘നിന്നിഷ്ടം എന്നിഷ്ടം’ എന്ന ചിത്രത്തിൽ, ശ്രീനിവാസൻ അവതരിപ്പിച്ച ‘തല നിറച്ചു മ്യൂസിക്കുമായി’ നടക്കുന്ന ജിദൻലാൽ മദൻലാൽ എന്ന കഥാപാത്രത്തെപ്പോലെ, തല നിറച്ചു കഥകളുമായി നടക്കുകയായിരുന്നു ബ്ലോഗർ.&lt;br /&gt;&lt;br /&gt;ബ്ലോഗ് പറമ്പിൽ സ്ഥലം പാട്ടത്തിനെടുത്ത്, സ്വന്തമായി കൃഷി തുടങ്ങിയതോടെ ആൾ ജാഡയിലായി. തലയുയർത്തി നെഞ്ചു വിരിച്ചായി നടപ്പ്. “എന്താ, എന്നെക്കണ്ടാൽ തലയ്ക്കകത്ത് ആശയങ്ങളുടെ മലവെള്ളപ്പാച്ചിലാണെന്നു തോന്നുന്നില്ലേ?” എന്ന മട്ടിൽ ബ്ലോഗ് കൂട്ടായ്മകളിൽ, ആദ്യമൊക്കെ വലിഞ്ഞു കയറിയും, പിന്നെപ്പിന്നെ ഇടിച്ചു കയറിയും അയാൾ മദിച്ചു.&lt;br /&gt;&lt;br /&gt;സ്വന്തം സൃഷ്ടികളിൽ അഭിമാനപുളകിതനായും, മറ്റുള്ളവരുടെ സൃഷ്ടികളിൽ വിമർശനപടുവായും വിലസവേ പെട്ടെന്ന്&amp;nbsp; ബ്ലോഗർ അപ്രത്യക്ഷനായി. എത്രയോ കൊത്തുകിളക്കാരും, പാ‍ട്ടക്കുടിയാന്മാരും ബ്ലോഗ് പറമ്പിൽ അപ്രത്യക്ഷരാകുന്നു. ഗൂഗിളമ്മച്ചി ഇതൊന്നും മൈൻഡ് ചെയ്തതേ ഇല്ല.&lt;br /&gt;&lt;br /&gt;സത്യത്തിൽ ബ്ലോഗ് പറമ്പിൽ പണിയെടുക്കണം എന്നു തന്നെയായിരുന്നു ബ്ലോഗറുടെ ആഗ്രഹം.&lt;br /&gt;&lt;br /&gt;ഔദ്യോഗിക ജീവിതം തന്റെ സർഗശേഷി മുരടിപ്പിക്കുന്നു, ഉറവ വറ്റിക്കുന്നു എന്നൊക്കെ ആത്മഗതം നടത്തിയെങ്കിലും, “ബ്ലോഗ് പുഴുങ്ങിയാൽ ചോറാവുമോ?” “കമന്റൊഴിച്ചാൽ കറിയാവുമോ?” എന്നിങ്ങനെയുള്ള കുനുഷ്ടു ചോദ്യങ്ങളുമായി ധർമപത്നി സ്വൈര്യം കെടുത്തിയതിനാൽ അയാൾ പകൽ സർക്കാരാപ്പീസിൽ തന്നെ പണിയെടുത്തു.&lt;br /&gt;&lt;br /&gt;രാത്രികാലങ്ങളിൽ “കാര്യത്തിൽ മന്ത്രിയും, കർമ്മത്തിൽ ദാസിയും, രൂപത്തിൽ ലക്ഷ്മിയും ഭാര്യാ... ആ...” എന്ന പാട്ടും പാടി കുടുംബസമാധാനം കാത്തു.&lt;br /&gt;&lt;br /&gt;ഭാര്യ പ്രസാദിച്ചു. കുട്ടികൾ സന്തോഷിച്ചു. എങ്ങും ശാന്തിയും സമാധാനവും കളിയാടി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മക്കൾ അനുവദിച്ചാൽ നെറ്റിൽ കയറും. തന്റെ ബ്ലോഗ് പൂമുഖം ഒക്കെ ഒന്നോടിച്ചു നോക്കും. മടങ്ങും&lt;br /&gt;&lt;br /&gt;എങ്കിലും ബ്ലോഗറുടെ ഉള്ളു പുകഞ്ഞുകൊണ്ടിരുന്നു. ഒരുമാസം കഴിഞ്ഞു ഒരു പോസ്റ്റിട്ടിട്ട്. തന്നെ ഈ ബൂലോഗത്ത് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ? ഒരു കമന്റുതുള്ളിയെങ്കിലും തന്നെയൊർത്ത് അവിടെ വീഴുന്നുണ്ടാവുമോ? അയാൾ തരള ഹൃദയനായി.&lt;br /&gt;&lt;br /&gt;മാസം ഒന്നരകഴിഞ്ഞു. പോസ്റ്റുമില്ല. കമന്റു തുള്ളിയുമില്ല.&lt;br /&gt;&lt;br /&gt;ബ്ലോഗർ നിരാശനായി. അങ്ങനെയിരിക്കുമ്പോൾ പെട്ടെന്നൊരു ദിവസം ബ്ലോഗറുടെ ഫോണിൽ ഒരു കോൾ. കൂട്ടുകാരിയായ ഒരു ബ്ലോഗിണി!&lt;br /&gt;&lt;br /&gt;&amp;nbsp;ബ്ലോഗർ ആനന്ദതുന്ദുലിതഗാത്രനായി.&lt;br /&gt;&lt;br /&gt;“എന്തു പറ്റി, ഇപ്പോൾ കാണാറേ ഇല്ലല്ലോ?” ബ്ലോഗിണി ചോദിച്ചു.&lt;br /&gt;&lt;br /&gt;“എന്തു പറയാൻ മുടിഞ്ഞ തിരക്കല്ലേ...?” ബ്ലോഗർ പരിതപിച്ചു. “മനസ്സിൽ ആശയങ്ങൾ ഇല്ലാഞ്ഞല്ല, സമയം കിട്ടാത്ത കൊണ്ടാ.....”&lt;br /&gt;&lt;br /&gt;“സമയം എന്നൊന്നില്ലല്ലോ, അതു നമ്മൾ ഉണ്ടാക്കുന്നതല്ലേ?” ബ്ലോഗിണി.&lt;br /&gt;&lt;br /&gt;“ഉം... ഒരർത്ഥത്തിൽ ശരിയാണ്. നാലുപാടും നമ്മൾ കാണുന്നതും കേൾക്കുന്നതും പകർത്തി വച്ചാൽ മാത്രം മതി ഒരു നൂറു പോസ്റ്റുകൾ തികയ്ക്കാൻ.... ഞാൻ ശ്രമിക്കാം. എന്നെ ഓർത്തല്ലോ, വിളിച്ചല്ലോ...” ബ്ലോഗർ ഗദ്ഗദകണ്ഠനായി. കണ്ണിൽ നീർ പൊടിഞ്ഞു. നിശ്ശബ്ദതയുടെ നിമിഷങ്ങൾ....&lt;br /&gt;&lt;br /&gt;പാവം ബ്ലോഗിണി.... തന്റെ ഹൃദയനൊമ്പരം അവളെ നിശ്ശബ്ദയാക്കിയല്ലോ... ബ്ലോഗർ ചിന്തിച്ചു.&lt;br /&gt;&lt;br /&gt;“അല്ല.... എന്താ ഒന്നും മിണ്ടാത്തത്... സോറി... ഞാൻ വല്ലാതെ ഇമോഷണലായിപ്പോയി...”&lt;br /&gt;&lt;br /&gt;വീണ്ടും നിശ്ശബ്ദത.&lt;br /&gt;&lt;br /&gt;ബ്ലോഗർ ആകുലനായി. “ഹലോ.... ഹലോ...?” അയാൾ വിളിച്ചു.&lt;br /&gt;&lt;br /&gt;നോ പ്രതികരണം.&lt;br /&gt;&lt;br /&gt;ഫോൺ ചെവിയിൽ നിന്നെടുത്തു നോക്കി. റെഞ്ചുണ്ട്. പക്ഷെ കോൾ കട്ടായിരിക്കുന്നു.&lt;br /&gt;&lt;br /&gt;അയാൾ ആ നമ്പറിൽ തിരിച്ചു വിളിച്ചു.&lt;br /&gt;&lt;br /&gt;കുറേ നേരം കഴിഞ്ഞാണ് ബ്ലോഗിണി എടുത്തത്.&lt;br /&gt;&lt;br /&gt;“അയ്യോ.... ഞാൻ അയൺ ബോക്സ് കുത്തി ചൂടാകാൻ താമസിച്ചപ്പോൾ ഒന്നു വിളിച്ചെന്നേ ഉള്ളു.വേറെ വിശേഷമൊന്നുമില്ല! ”&lt;br /&gt;&lt;br /&gt;ആഹാ, പഷ്ട്!&lt;br /&gt;&lt;br /&gt;ബ്ലോഗർ ഒന്നു ചമ്മി.&lt;br /&gt;&lt;br /&gt;&lt;br /&gt;എന്നാലും ബ്ലോഗർ അങ്ങോട്ടു വിളിച്ചതോടെ ബ്ലോഗിണിക്കു നാവിനു നീളം കൂടി. കത്തി നീണ്ടു.&lt;br /&gt;&lt;br /&gt;“ഹമ്പടി ഭയങ്കരീ...” ബ്ലോഗർ ചിന്തിച്ചു.&lt;br /&gt;&lt;br /&gt;അതിനിടെ ഭാര്യ എന്തോ വന്നു ചോദിച്ചു. “ശരി ശരി” എന്ന് അയാൾ മൂളി. അവൾ പോയി.&lt;br /&gt;&lt;br /&gt;പിന്നെ വന്നു. അപ്പൊഴും കത്തി.&lt;br /&gt;&lt;br /&gt;ഒടുവിൽ ബ്ലോഗർ ചോദിച്ചു “അല്ല... ഇത് ഞാൻ അങ്ങോട്ടു വിളിച്ച കോളല്ലേ..?”&lt;br /&gt;&lt;br /&gt;“അതെ...”&lt;br /&gt;&lt;br /&gt;“എന്നാപ്പിന്നെ വയ്ക്ക്വല്ലേ?”&lt;br /&gt;&lt;br /&gt;കൂടുതൽ എന്തെങ്കിലും പറയും മുൻപ് ബ്ലോഗർ ഫോൺ വച്ചു.&lt;br /&gt;&lt;br /&gt;പിൻ തിരിഞ്ഞു നോക്കിയപ്പോൾ ക്രോധമുഖിയായി ഭാര്യ.&lt;br /&gt;&lt;br /&gt;&lt;br /&gt;ബ്ലോഗർക്കു ഗദ്ഗദം പിടിപെട്ടു. അയാൾ ചുമച്ചു.&lt;br /&gt;&lt;br /&gt;“ആരാ വിളിച്ചത്?” ഭാര്യ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഒരു ഫ്രണ്ടാ.... ബ്ലോഗിണി” അയാൾ സത്യം പറഞ്ഞു.&lt;br /&gt;&lt;br /&gt;“എന്തു കിണി?”&lt;br /&gt;&lt;br /&gt;“കിണിയല്ല. ഗിണി... ഗിണി... ബ്ലോഗിണി!”&lt;br /&gt;&lt;br /&gt;ഭാര്യ മിഴിച്ചു നിന്നു.&lt;br /&gt;&lt;br /&gt;“ഞാൻ കഴിഞ്ഞ ഒന്നരമാസമായി കഥകളൊന്നും എഴുതത്തതെന്താണെന്ന് വിളിച്ചു തിരക്കിയതാ കൂട്ടുകാരി” അയാൾ വിശദീകരിച്ചു.&lt;br /&gt;&lt;br /&gt;ഭാര്യ പെട്ടെന്നുണ്ടായ ആവേഗത്തിൽ ബ്ലോഗറുടെ കഴുത്തിൽ കുത്തിപ്പിടിച്ചു.&lt;br /&gt;&lt;br /&gt;“മര്യാദയ്ക്ക് മാസമാസം കൃത്യമായി ഓരോ കഥയെഴുതി പോസ്റ്റ് ചെയ്തോളണം. അല്ലാതെ അതിന്റെ പേരിൽ ഇനി ഒരു കൂട്ടുകാരിണിക്കും ഫോണിൽ വിമ്മിഷ്ടപ്പെടാൻ ഇടവരുത്തരുത്. മനസ്സിലായോ?”&lt;br /&gt;&lt;br /&gt;കഴുത്തു ഞെരിഞ്ഞ ബ്ലോഗർ കണ്ണു തുറിച്ചു; ഉമിനീരിറക്കി, മൂളി “ഉം മ് മ് മ്....!”&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;വാൽക്കഷണം: ഈ ബ്ലോഗർ ഞാൻ തന്നെയാണെങ്കിലും എന്നെ വിളിച്ച ബ്ലോഗിണി ഈ ബ്ലോഗിണി അല്ല. ഇതു സത്യം സത്യം സത്യം!&lt;/b&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-143987876330506960?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/143987876330506960/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=143987876330506960' title='97 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/143987876330506960'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/143987876330506960'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2011/09/blog-post.html' title='ബ്ലോഗിണി എന്റെ കൂട്ടുകാരി !'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>97</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-3917325924641223759</id><published>2011-08-17T10:07:00.000-07:00</published><updated>2011-08-18T05:37:16.542-07:00</updated><category scheme='http://www.blogger.com/atom/ns#' term='പലവക'/><category scheme='http://www.blogger.com/atom/ns#' term='ഓർമ്മകൾ'/><title type='text'>ആണ്ടുപിറപ്പൊന്നാന്തി...!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;ഇന്നുറക്കമുണർന്നത് അമ്മൂമ്മയെ സ്വപ്നം കണ്ടാണ്. അതും വെളുപ്പിന് നാലരയ്ക്ക്!&lt;br /&gt;നല്ല തെളിഞ്ഞ ഉണർച്ചയായതിനാൽ ജനൽ തുറന്നിട്ട്, പ്രഭാതത്തിന്റെ കുളിരാസ്വദിച്ച് കുറേ നേരം പുറത്തേക്കു നോക്കി നിന്നു.&amp;nbsp; എപ്പോഴോ കലണ്ടറിൽ മിഴിയുടക്കിയപ്പോഴാണോർത്തത്, ഇന്ന് ചിങ്ങം ഒന്നാണ്. മലയാളം പുതുവർഷാരംഭം. ആണ്ടു പിറപ്പ്....&lt;br /&gt;&lt;br /&gt;അതാവുമോ അമ്മൂമ്മയെ സ്വപ്നം കാണാൻ കാരണം!?&lt;br /&gt;നമ്മുടെയുള്ളിൽ ഒരു ബയോളജിക്കൽ ക്ലോക്ക് ഉള്ളതുപോലെ ഒരു ടെലിപ്പതിക്ക്&amp;nbsp; ക്ലോക്കും ഉണ്ടാവുമോ?&lt;br /&gt;&lt;br /&gt;ഒരു കാലത്ത് എല്ലാ മലയാളം ഒന്നാം തീയതിയും ആരംഭിച്ചിരുന്നത് അമ്മൂമ്മയ്ക്ക് കൈനീട്ടം നൽകിയാണ്. അന്നൊക്കെ ഞാൻ സ്കൂൾ കുട്ടിയായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അക്കാലത്ത് അമ്മൂമ്മയ്ക്ക് മൂന്നു കോഴികൾ ഉണ്ടായിരുന്നു. മുട്ട വിറ്റും, ചമ്പൻ (വിളയാത്ത അടയ്ക്കാ) വിറ്റും, വല്ലപ്പോഴും ഒരു പായ നെയ്തും ഒക്കെ കിട്ടുന്ന കാശ് അമ്മൂമ്മ അരിക്കലത്തിനുള്ളിൽ പൂഴ്ത്തി വയ്ക്കും.&lt;br /&gt;&lt;br /&gt;അന്നത്തെ എല്ലാ അമ്മായിയമ്മമാരെയും പോലെ അമ്മൂമ്മയും തന്റെ മരുമകളോട് - എന്റെ അമ്മയോട്&amp;nbsp; - പിണങ്ങുമായിരുന്നു; ചിലപ്പോൾ അച്ഛനുമായും.&amp;nbsp; പിണങ്ങിയാൽ പിന്നെ ഒറ്റ പോക്കാണ്. ഒന്നുകിൽ മുതുകുളത്തേക്ക്, അല്ലെങ്കിൽ പല്ലാരിമംഗലത്തെക്ക്. പെൺ മക്കളെ കെട്ടിച്ചു വിട്ട സ്ഥലങ്ങളാണ് രണ്ടും. മുട്ടവിറ്റതും, ചമ്പൻ വിറ്റതും ഒക്കെ മടിക്കുത്തിലുണ്ടാവും. അതൊക്കെ തീർന്നു കഴിയുമ്പോൾ, പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത മാതിരി ആൾ തിരിച്ചെത്തും. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിൽ ചെല്ലുമ്പോളാവും ഞങ്ങൾ കൊച്ചുമക്കൾ അതു മനസ്സിലാക്കുക.&lt;br /&gt;&lt;br /&gt;അമ്മയുമായും, അച്ഛനുമായും, ഇടയ്ക്ക് അപ്പൂപ്പനുമായും കലഹിക്കുമായിരുന്നെങ്കിലും അമ്മൂമ്മയ്ക്ക് എന്നോട് വലിയ സ്നേഹമായിരുന്നു.&lt;br /&gt;&lt;br /&gt;ഓരോ കൊയ്ത്തു കഴിയുമ്പോഴും അവലും, അരിയുണ്ടയും, തവിടുണ്ടയും ഉണ്ടാക്കിത്തരും..... എള്ളു വിളവെടുത്താൽ എള്ളുണ്ട....... വേനൽക്കാലത്ത്&amp;nbsp; ചീനി (മരച്ചീനി), കിഴങ്ങ്, കാച്ചിൽ പുഴുക്ക്........ മഴക്കാലത്ത് ആഞ്ഞിലിക്കുരു വറുത്തത്, മുതിരപ്പുഴുക്ക്...... എല്ലാ ദിവസവും രാത്രി വറുത്തരച്ച മീൻ കറി......&lt;br /&gt;&lt;br /&gt;എന്തൊരു സ്വാദായിരുന്നു ഓരോന്നിനും!&lt;br /&gt;&lt;br /&gt;ഒപ്പം പതിറ്റാണ്ടുകൾ പഴക്കമുള്ള കഥകൾ പറയും.&lt;br /&gt;&lt;br /&gt;അപ്പൂപ്പൻ കല്യാണം കഴിക്കാൻ വന്നതും, കുട്ടമ്പേരൂർ നിന്ന് ഏവൂരെത്തിയതും, കാടു വെട്ടിത്തെളിച്ച് പറമ്പാക്കി വീട് വച്ചതും, അതിനിടെ അപ്പൂപ്പൻ ഒരു നാഗത്താന്റെ വാൽ വെട്ടി മുറിച്ചതും, പ്രായശ്ചിത്തമായി മണ്ണാറശാലയിൽ പാമ്പിന്റെ രൂപം സ്വർണത്തിൽ തീർത്തു നടയ്ക്കു വച്ചതും, നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന പാടങ്ങളിലൂടെ, തല്യ്ക്കു മീതേ വെളുത്ത പട്ടിട്ട്, പാതിരാത്രി ഭൂതങ്ങൾ വരുന്നതും, മസൂരി വിത്തുകൾ വിതച്ചു മടങ്ങിപ്പോകുന്നത് കണ്ടതും......!&lt;br /&gt;&lt;br /&gt;അതൊക്കെ കേട്ട് പേടിച്ച്, എന്നാൽ രസം പിടിച്ച് അമ്മുമ്മയുടെ കട്ടിലിനരികിൽ, രണ്ടു ബഞ്ചുകൾ ചേർത്തടിച്ച് , എനിക്കായി ഉണ്ടാക്കിത്തന്ന കട്ടിലിൽ തലവഴി മൂടിപ്പുതച്ചു കിടക്കും ഞാൻ.&lt;br /&gt;&lt;br /&gt;അങ്ങനെ അമ്മൂമ്മയുടെ വിശ്വസ്തൻ ആയതിൽ പിന്നെ, എല്ലാ മലയാളമാസം ഒന്നാന്തിയ്ക്കും തലേനാൾ ഒരു 25 പൈസ നാണയം എന്നെ ഏൽ‌പ്പിക്കും.&lt;br /&gt;&lt;br /&gt;25 പൈസ അന്നൊക്കെ വലിയ തുകയാണ്. പിറ്റേന്നു രാവിലെ കൃത്യമായി തിരിച്ചുകൊടുക്കാനുള്ളതാണ്.&lt;br /&gt;&lt;br /&gt;ഒന്നാന്തി രാവിലെ കൈനീട്ടം.... അതിനാണ് തലേന്നു തന്നെ പൈസ ഏൽ‌പ്പിക്കുന്നത്!&lt;br /&gt;ഐശ്വര്യമുള്ള കയ്യായിരുന്നിരിക്കണം എന്റേത്.&lt;br /&gt;&lt;br /&gt;(വടക്കേലെ അപ്പച്ചിയും&amp;nbsp; തരും 25 പൈസ. അതു പക്ഷേ ആണ്ടുപിറപ്പിനു മാത്രം. “ആണ്ടുപൊറപ്പൊന്നാന്തി അല്ലിയോ മോനേ.... രാവിലെ ഒന്നാന്തി കേറാൻ വരണേ!” അപ്പച്ചി പറഞ്ഞു ശട്ടം കെട്ടും. രാവിലെ അവരുടെ വീട്ടിൽ ചെന്ന് ഞാനതു കൊടുക്കണം.)&lt;br /&gt;&lt;br /&gt;മലയാളമാസങ്ങൾ എല്ലാം ഒന്നൊന്നായി പഠിച്ചു - ചിങ്ങം,കന്നി,തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കിടകം....&lt;br /&gt;&lt;br /&gt;ചിങ്ങക്കൊയ്ത്ത്, കല്യാണമില്ലാത്ത കന്നി , തുലാമഴ, വൃശ്ചികവ്രതം, ധനുക്കുളിര്, മകരമഞ്ഞ്, കുംഭ ഭരണി, മീനച്ചൂട്, മേടവിഷു, ഇടവപ്പാതി, മിഥുനമഴ, കർക്കടകമഴ.....എല്ലാം അറിഞ്ഞു മനസ്സിലാക്കാൻ കഴിഞ്ഞ കാലം.....&lt;br /&gt;&lt;br /&gt;ഒന്നാന്തി , അതും ചിങ്ങം ഒന്നാന്തി ആരും മറ്റൊരാൾക്കു പൈസ കൊടുത്ത് തുടങ്ങില്ല. ആ ആണ്ടു മുഴുവൻ കയ്യിൽ നിന്നു കാശുപോകുമത്രെ! എന്റെ കയ്യിൽ പോകാൻ കാശൊന്നും ഇല്ലാതതുകൊണ്ട് ആ പേടി തീരെ ബാധിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;അന്നൊക്കെ ഞാൻ വലിയ ഭക്തശിരോമണിയായിരുന്നു. വല്ല വിധേനയും കിട്ടുന്ന കാശ് അമ്പലത്തിൽ കാണിക്കയായിടും. അഞ്ചാം ക്ലാസിലെത്തിയതോടെ ഉത്സവത്തിന് കളിപ്പാട്ടങ്ങൾ വാങ്ങുന്നതു പോലും സ്വയം നിർത്തിയിരുന്നു. അമ്മൂമ്മയ്ക്കൊപ്പം സന്ധ്യക്ക് നാമം ജപിക്കുക സ്ഥിരമായിരുന്നു. ഒരു കൊല്ലം കൂടിക്കഴിഞ്ഞപ്പോൾ രാമായണം, ദേവീമാഹാത്മ്യം, നാരായണീയം ഇതൊക്കെ വായിക്കാനും കാണാപ്പാഠം ചൊല്ലാനും ശീലിച്ചു.&lt;br /&gt;&lt;br /&gt;അങ്ങനെയാണ് വെളുപ്പാൻ കാലങ്ങളിൽ ഉണരാനും, ഒന്നാന്തി തൊഴാനും ഒക്കെ തുടങ്ങിയത്. ഒപ്പം കിട്ടിയതാണ് കൈനീട്ടം നൽകലും, ഒന്നാന്തി കേറലും.&lt;br /&gt;&lt;br /&gt;അകലെ നിന്ന് മഞ്ഞിൻ പുറമേറി വരുന്ന ഹരിനാമകീർത്തനവും, നാരായണീയവും കേട്ട്, പിൻ നിലാവിൽ കുളിച്ചു നിൽക്കുന്ന മരത്തലപ്പുകൾ നോക്കി വെളുപ്പാൻ കാലത്ത് അമ്പലത്തിലേക്കു പോകും. ഏവൂരു പോയി, തിരികെ നടന്ന് രാമപുരത്തെത്തും!&lt;br /&gt;&lt;br /&gt;ഒക്കെ എന്നോ കൈമോശം വന്ന ശീലങ്ങൾ...... ഇനി ഒരുപക്ഷെ ഒരിക്കലും തിരിച്ചു വരാത്ത ശീലങ്ങൾ......!&lt;br /&gt;&lt;br /&gt;ഇന്നു രാവിലെ സ്വപ്നത്തിൽ വന്ന്&amp;nbsp; അമ്മൂമ്മ പറഞ്ഞതെന്തെന്ന് എനിക്കോർമ്മയില്ല. പക്ഷേ എന്തൊക്കെയോ ഓർമ്മിപ്പിച്ചു.&lt;br /&gt;&lt;br /&gt;അതെ. ഇന്ന് ചിങ്ങം ഒന്നാണ്.....&lt;br /&gt;&lt;br /&gt;ആണ്ടുപിറപ്പൊന്നാന്തി!&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-3917325924641223759?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/3917325924641223759/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=3917325924641223759' title='54 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/3917325924641223759'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/3917325924641223759'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2011/08/blog-post.html' title='ആണ്ടുപിറപ്പൊന്നാന്തി...!'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>54</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-1978214137677523147</id><published>2011-07-03T08:35:00.000-07:00</published><updated>2011-09-08T00:15:01.402-07:00</updated><category scheme='http://www.blogger.com/atom/ns#' term='തമാശ'/><title type='text'>ഈശോയേ നമ:!!!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div class="postbody"&gt;ജിക്കുഭായിയെ നിങ്ങൾ അറിയുമോ എന്ന് എനിക്കറിയില്ല.&amp;nbsp;  വർഗീസ് അച്ചായനെ സംബന്ധിച്ചും സംഗതി തഥൈവ. ജിക്കുഭായ്&amp;nbsp; ഒരു  പുലിക്കുട്ടിയാണെങ്കിൽ അച്ചായൻ ഒരു കടുവക്കുട്ടിയാണ് ! എന്റെ പഴയകാല  ഹോസ്റ്റൽ ബഡീസാണ് ഈ ഗഡീസ്. സീനിയേഴ്സ്.&lt;br /&gt;&lt;br /&gt;157 സെന്റിമീറ്ററിലാണ് തന്റെ ഉടൽ നീണ്ടു നിൽക്കുന്നത് എന്നതിനാൽ,  എപ്പൊഴും തല അല്പം ഉയർത്തിപ്പിടിച്ചേ ജിക്കുഭായ് നടക്കാറുള്ളു. അച്ഛൻ  ആർമിയിൽ ക്യാപ്റ്റനാണ്. പുലിയുടെ കുഞ്ഞ് പുലിയെങ്കിൽ ക്യാപ്റ്റന്റെ കുഞ്ഞ്  ക്യാപ്റ്റൻ ആകണമല്ലോ. അതുകൊണ്ട് ജിക്കു ഭായ്, ക്യാപ്റ്റൻ ജിക്കു ഭായ്  എന്നാണ് അറിയപ്പെട്ടിരുന്നത്.&lt;br /&gt;&lt;br /&gt;അച്ചായൻ ക്ലീൻ ഷേവൻ, സുസ്മേരവദനൻ, കമിഴ്ന്നു വീണാൽ കാൽപ്പണം  പൊക്കുന്നവൻ....... ഏതു പ്രതിസന്ധിഘട്ടത്തിലും ജന്മസിദ്ധമായ അതിജീവനശക്തി  പുറത്തെടുക്കുന്നവൻ......സ്വന്തം അപ്പന്റെ റബർ വെട്ടുകാർക്കൊപ്പം കൂടി,  കൂലിയിനത്തിൽ പോക്കറ്റ്മണി സമ്പാദിക്കുന്നവൻ......രാത്രികാലങ്ങളിൽ  ഹോസ്റ്റലിൽ ഗായകൻ......!&lt;br /&gt;&lt;br /&gt;അച്ചായന്റെ ഫേയ്മസായ ചില പാട്ടുകളുണ്ട്.&lt;br /&gt;&lt;br /&gt;“മലമൂട്ടിൽ നിന്നൊരു മാപ്പിളാ&lt;br /&gt;മാലാഹാ പൊലൊരു പെമ്പിളാ&lt;br /&gt;ഇളം കാറ്റടിച്ചനേരം അവർ&lt;br /&gt;മുളങ്കാട്ടിൽ വച്ചു കണ്ടുമുട്ടി....”&lt;br /&gt;&lt;br /&gt;ഇതാണൊന്ന്.&lt;br /&gt;&lt;br /&gt;മറ്റൊന്ന് സ്ഥിരം കോളേജ് ടൂറുകളിലും, ക്യാമ്പുകളിലും പാടുന്ന പാട്ടാണ്.&lt;br /&gt;&lt;br /&gt;“മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...&lt;br /&gt;വാണീ ഗണപതീ കമലഹാസപത്നീ....&lt;br /&gt;മിലേഗാ മിലേഗാ കരിക്കും വെള്ളം മിലേഗാ...”&lt;br /&gt;&lt;br /&gt;അർത്ഥമൊന്നും ചോദിക്കരുത്. ഇതിൽക്കൂടുതൽ ഈ ഗാനസുമങ്ങളെക്കുറിച്ചു വർണിക്കാൻ അടിയന് ആവതില്ല!&lt;br /&gt;&lt;br /&gt;“മേരാ മുർഗാ കോ ദേഖാ ക്യാ!?” എന്ന പുണ്യപുരാതനമായ ഹിന്ദി സിൽമാക്കഥയുടെ  നിർമ്മാതാവ് കൂടിയാണ് ജിക്കു ഭായ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം  എന്നിവയും അദ്ദേഹം തന്നെ. എന്നു വച്ചാൽ കോളേജ് മാഗസിനിൽ അതിയാൻ എഴുതിയ ഒരു  കഥയുടെ പേരാണ് ദാ മുകളിൽ കണ്ടത്. അതോടെ അച്ചായൻ താരമായി!&lt;br /&gt;&lt;br /&gt;കഥയെന്നാണ് എല്ലാവരോടും പറഞ്ഞതെങ്കിലും സംഗതി സത്യമായിരുന്നു. കോളേജ്  മാഗസിൻ ഇപ്പോൾ സർക്കുലേഷനിൽ ഇല്ലാത്തതിനാൽ ആക്കഥ ഞാനിവിടെ രഹസ്യമായി  കുറിക്കാം. ആർക്കും ഫോർവേഡ് ചെയ്യരുത് !&lt;br /&gt;&lt;br /&gt;മെയ് മാസത്തിന്റെ മൂർധന്യത്തിൽ വേനൽ ജ്വലിക്കുമ്പോൾ ഹോസ്റ്റൽ  അടയ്ക്കുന്നത് സ്ഥിരം പതിവാണ്. അങ്ങനെയൊരു വേനലവധിക്കാലത്താണ് ജിക്കു ഭായ്  അച്ചായനെ ബോംബേയ്ക്കു ക്ഷണിച്ചത്.&lt;br /&gt;&lt;br /&gt;ഓസിനു ടിക്കറ്റും, ശാപ്പാടും. അച്ചായൻ കമിഴ്ന്നുവീണു. ഭാണ്ഡവും മുറുക്കി ക്യാപ്റ്റനൊപ്പം വച്ചുപിടിച്ചു.&lt;br /&gt;&lt;br /&gt;ഇരുവരും ബോംബേയിലെ ഫ്ലാറ്റിലെത്തി.അച്ചായൻ ആകെ അമ്പരപ്പിലായിരുന്നു.  ഇത്രവലിയ ഫ്ലാറ്റിലാ ഇവർ താമസിക്കുന്നത് എന്ന് , ക്യാപ്റ്റന്റെ പുളുവടിശീലം  കാരണം അതിയാൻ&amp;nbsp; വിശ്വസിച്ചിരുന്നില്ല!&lt;br /&gt;&lt;br /&gt;ലിഫ്റ്റിനരികിൽ വച്ച് ഒരു സർദാർജിയെ കണ്ടുമുട്ടി.&lt;br /&gt;&lt;br /&gt;“ഗ്രൌണ്ട് ഫ്ലോറിലെ താമസക്കാരനാണ്”&amp;nbsp; ജിക്കുഭായ് പറഞ്ഞു.&lt;br /&gt;&lt;br /&gt;സർദാർജി മൊഴിഞ്ഞു “സത് ശ്രീ അകാൽ!”&lt;br /&gt;&lt;br /&gt;“വാഹിഗുരുജി കാ ഖൽസാ, വാഹീഗുരുജി കി ഫത്തേ!! ” സർദാറിനെ ഇംപ്രസ്  ചെയ്യിക്കാനും,അച്ചായനെ ഞെട്ടിക്കാനുമായി ക്യാപ്റ്റൻ ഒറ്റവെടി! സത്യം  പറയണമല്ലോ, അച്ചായന്റെ വെടിതീർന്നു!&lt;br /&gt;&lt;br /&gt;അതുകേട്ട് ഉച്ചത്തിൽ ചിരിച്ച് സർദാർ ജിക്കുഭായിയെ കെട്ടിപ്പിടിച്ചു. ഭീമാകാരന്റെ കുപ്പായക്കൂടാരത്തിൽ ജിക്കുഭായ് മുങ്ങിപ്പോയി. ഭാഗ്യവശാൽ  ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ സർദാർ പിടിവിട്ടു. ആൾ വീണ്ടും പ്രത്യക്ഷനായി !&lt;br /&gt;&lt;br /&gt;ഫ്ലാറ്റിലെത്തി. ഊഷ്മളമായസ്വീകരണം. ആദ്യദിവസം ഗംഭീരമായിരുന്നു.  ജിക്കൂ’സ്&amp;nbsp; ഡാഡ് ക്യാപ്റ്റൻ ഗോപാൽജിയും, മോം&amp;nbsp;&amp;nbsp; സാവിത്രി ജിയും നന്നായി  സൽക്കരിച്ചു. പക്ഷേ മൊത്തം പച്ചക്കറി മയം. രണ്ടാം ദിവസം മുതൽ അച്ചായ്  മ്ലാനവദനനായി. മൂന്നാം ദിനവും നാലാം ദിനവും പരവേശം കൂടി.ഒരു തുണ്ടു മീനോ,  ഇറച്ചിയോ ഇല്ലാതെ എങ്ങനെ ചോറിറങ്ങും!?&lt;br /&gt;&lt;br /&gt;അഞ്ചാം ദിനം രാത്രി അച്ചായൻ ആകുലകുമാരനായി വ്യാകുലമാതാവിനെ വിളിച്ചു  മുട്ടിപ്പായി പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചു മയങ്ങിപ്പോയ ടിയാൻ  ഉറക്കമുണർന്നത് ഒരു കോഴികൂവൽ കേട്ടാണ്.&lt;br /&gt;പണ്ട് പള്ളിമേടയിലെ ഏതോ നാടകത്തിൽ “ആരവിടെ? ദാവീദിന്റെ കണ്ടത്തിലും  കോഴിയോ!?” എന്ന് ,&amp;nbsp; ഡയലോഗ് കിട്ടാഞ്ഞ ഒരു വിഖ്യാത നടൻ, അരുളിച്ചെയ്തതു പോലെ  അച്ചായനും ആക്രോശിച്ചു “ക്യാപ്റ്റന്റെ ഫ്ലാറ്റിലും കോഴിയോ!? നാശം  പിടിക്കാൻ..... മനുഷ്യനെ ഉറങ്ങാനും&amp;nbsp; സമ്മതിക്കുകേലേ!?”&lt;br /&gt;&lt;br /&gt;പുതപ്പു വലിച്ചു മൂടി പിന്നെയും ഉറങ്ങാൻ തുടങ്ങിയ അച്ചായന്റെ ഉള്ളിൽ ലഡു  പൊട്ടിയത് പെട്ടെന്നായിരുന്നു.അടുത്തു കിടന്ന ജിക്കു ഭായിയെ തട്ടിവിളിച്ച്  അച്ചായൻ കൂവി.&lt;br /&gt;&lt;br /&gt;“കോഴി കൂവി! അതെ.... പൂവൻ കോഴി കൂവി .... ഡാ എണീക്കെടാ!”&lt;br /&gt;&lt;br /&gt;“കോഴി കൂവി.... കൊടിമരം നാട്ടി.... കൊടി ഉയർത്തി.....”ജിക്കു ഭായ്  മൂന്നാം ക്ലാസിലെ മലയാളം പാഠം ഉരുവിട്ടുകൊണ്ട് തിരിഞ്ഞു കിടന്നു. മെല്ലെ,&amp;nbsp;  സഹപാഠിനിയായിരുന്ന താരാദേവി.കെ.കെ.യുടെ കൈ പിടിച്ച് സ്വപ്നസഞ്ചാരത്തിലെക്കു  മടങ്ങി.&lt;br /&gt;&lt;br /&gt;അച്ചായന് ഉറക്കം പൂർണമായും നഷ്ടപ്പെട്ടു. ഈ ഫ്ലാറ്റിൽ ഒരു കോഴിയുണ്ട്.  ഒരു പൂവൻ കോഴി. താനിവിടെ പച്ചക്കറീം തിന്ന് ഓക്കാനിച്ചു നടക്കുമ്പോ  അവനിവിടെ അങ്കവാലുയർത്തി വിഹരിക്കുകയായിരുന്നോ...!&lt;br /&gt;&lt;br /&gt;അവനെ തട്ടണം!&lt;br /&gt;&lt;br /&gt;നേരം എങ്ങനെയെങ്കിലും ഒന്നു പുലർന്നാൽ മതിയെന്നായി അച്ചായന്. വാച്ചിലാണെങ്കിൽ സമയം 4.10 എ.എം!&lt;br /&gt;&lt;br /&gt;ക്യാപ്റ്റൻ ഫാമിലിയുടെ ഒഫീഷ്യൽ ഉറക്കമുണരൽ 6.30 ആക്കി  നിജപ്പെടുത്തിയിട്ടുള്ളതാണ്. അതിന് ഒരു മിനിറ്റ് മുൻപോ, പിൻപോ ആരും  പള്ളിക്കുറുപ്പുണരാൻ പാടുള്ളതല്ല എന്നതാണ് സുഗ്രീവാജ്ഞ. അതുകൊണ്ട്&amp;nbsp; കൂർക്കം  വലിച്ചുറങ്ങുകയാണ് യുവരാജാ അംഗദൻ!&amp;nbsp; രണ്ട് രണ്ടര മണിക്കൂർ കഴിഞ്ഞാലെ  പള്ളിക്കുറുപ്പുണരൂ എന്നത് നിശ്ചയം. ഈ ലോകത്തുള്ള സകല  പട്ടാളക്കുറുപ്പുമാരെയും പ്‌രാകി അച്ചായൻ നേരം വെളുപ്പിച്ചു. ആറരയായപ്പോൾ  അവിടുന്നും ഇവിടുന്നും ഒക്കെ അലാം മുഴങ്ങി. കുറുപ്പന്മാർ ഉണർന്ന് പള്ളിക്കു  പുറത്തു വന്നു.അച്ചായൻ കണ്ണും ചുവപ്പിച്ച് കതകു തുറന്നു നോക്കിയപ്പോൾ  വാതിൽക്കൽ ക്യാപ്റ്റൻ സീനിയർ, കുളിച്ചു കുട്ടപ്പനായി നിൽക്കുന്നു!&lt;br /&gt;&lt;br /&gt;അദ്ദേഹം മകനെ വിളിച്ചു പറഞ്ഞു “ ജിക്കു ബേട്ടാ, ആജ്&amp;nbsp; തേരീ മമ്മീ കേ സാ‍ഥ് , മെ ഷിർഡി ജാ രഹാ ഹൂം.... കൽ ഷാം കോ വാപ്പസ് ആയേംഗേ.....”&lt;br /&gt;&lt;br /&gt;“അച്ചനും അമ്മേം ഷിർഡി സായി ബാബേടേ അമ്പലത്തീ പോവാ..... നാളെ വൈകിട്ടേ വരൂ!” പരിഭ്രാന്തനായി ജിക്കുഭായ് പരിഭാഷപ്പെടുത്തി.&lt;br /&gt;&lt;br /&gt;‘ഫസ്റ്റ് ഒബേയ്; ദെൻ ക്വെസ്റ്റ്യൻ’! അതാണ് ക്യാപ്റ്റൻ ജിയുടെ പോളിസി. അതുകൊണ്ട് പുത്രൻ ഒന്നും ചോദിച്ചില്ല. വായ് പൊത്തി നിന്നു.&lt;br /&gt;&lt;br /&gt;ഷിർദ്ദി സായിബാബാ സന്നിധാനത്തുപോകണം എന്നത് കുറേക്കാലമായുള്ള  ആഗ്രഹമായിരുന്നു. ഫ്ലാറ്റ് നോക്കാൻ ആരുമില്ലാത്തതു കാരണം  പോകാതിരിക്കുകയായിരുന്നത്രെ, ഇതുവരെ.&lt;br /&gt;ഇപ്പോ വീടേൽ‌പ്പിച്ചുപോകാൻ ആളായി!&lt;br /&gt;&lt;br /&gt;രണ്ടു ദിവസത്തേക്കുള്ള ഭക്ഷണം കുക്ക് ചെയ്തുവച്ചാണ് അവർ പോകുന്നത്.  ജിക്കുഭായ് മമ്മിജിയോട് ദീനമായി എതിർത്തുനോക്കി. നോ രക്ഷ. അവർ പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;എന്നാൽ, സായിബാബ എന്നു കേട്ടാൽ ‘പുജ്ഞ’മായിരുന്ന അച്ചായൻ ഈ തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്തു!&lt;br /&gt;&lt;br /&gt;രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും ചിക്കൻ!&lt;br /&gt;&lt;br /&gt;തേടിയ കാലേൽ വള്ളിചുറ്റി!&lt;br /&gt;&lt;br /&gt;പൂവനെ കണ്ടുപിടിക്കുക. കയ്യിലുള്ള കാശുകൊടുത്തു വാങ്ങിക്കുക. അവനെ പൊരിക്കുക! അച്ചായന്റെ വായിൽ വെള്ളമൂറി.&lt;br /&gt;&lt;br /&gt;“ഇമ്മീഡിയേറ്റ് ആക്ഷൻ റിക്വയേഡ്..... ഫാളിൻ ക്യാപ്റ്റൻ ജിക്കൂ!” അച്ചായ് അലറി.&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം ക്യാപ്റ്റൻ ഓൺ ഹിസ് ഹീൽസ്!&lt;br /&gt;&lt;br /&gt;എന്നാൽ ജിക്കുഭായിയുടെ അന്വേഷണത്തിൽ തെളിഞ്ഞ വിവരങ്ങൾ ഒട്ടും  ആശാവഹമായിരുന്നില്ല. ആദ്യദിവസം ലിഫ്റ്റിനരികിൽ കണ്ട സർദാർജിയുടെ  പെറ്റാണത്രെ ആ‍ പൂവൻ. ആൺ മക്കളില്ലാത്ത അയാൾ അതിനെ പുത്രനു തുല്യം  സ്നേഹിക്കുന്നു! വിൽക്കാൻ ഒരു സാധ്യതയുമില്ല. കുൽവന്ത് സിങ്ങ് എന്നാണ് സർദാർജിയുടെ പേര്.&lt;br /&gt;&lt;br /&gt;“ഏതു കുല വന്ത സിങ്ങമായാലും ശരി, അവന്റെ പൂ‍വനെ എനിക്കു വേണം!” അച്ചായ:&amp;nbsp; ഉവാച.&lt;br /&gt;“അതു നടക്കില്ല മോനേ”ജിക്കുഭായ് പറഞ്ഞു.&lt;br /&gt;&lt;br /&gt;കീഴടങ്ങാൻ തയ്യാറായിരുന്നില്ല അച്ചായ്. ഒരാഴ്ചയായി കൊതിച്ചു വലഞ്ഞ്  താനൊരു ‘മാംസദാഹി’യായി മാറിയിരിക്കുകയാണെന്നും, തന്നെ തടഞ്ഞാൽ ഫലം  വിനാശകരമായിരിക്കുമെന്നും ആ മഹാൻ പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;അച്ചായന് കോഴി എന്നു വച്ചാൽ ജീവനാണ്. സ്വന്തം ജീവൻ കൊടുത്തും അവനെ  സ്വന്തമാക്കും. പിന്നെ ഏമ്പക്കം പോകുന്നതു വരെ&amp;nbsp; ഒരു പരവേശമാണ്. അവൻ ദഹിച്ച്  സ്വന്തം ശരീരത്തിന്റെ ഭാഗമായി മാറിയാലേ, ഏമ്പക്കം വരൂ.....!&lt;/div&gt;&lt;div class="postbody"&gt;&lt;br /&gt;കുടുംബപരമായി മഹാത്മാഗാന്ധിയുടെ ആരാധകൻ ഒക്കെയാണെങ്കിലും സസ്യാഹാരപ്രേമം എന്ന വീക്‌നെസ് അദ്ദേഹത്തിനില്ല. അതിൽ പശ്ചാത്താപവുമില്ല.&lt;br /&gt;&lt;br /&gt;ഇതൊന്നും വെറുതേ പറയുന്നതല്ല. വേദവാക്യമുണ്ട്. അതിനു സദൃശവാക്യവുമുണ്ട്. “കൊന്നാൽ പാപം തിന്നാൽ പോകും” എന്നതത്രെ ആ വാക്യം!&lt;br /&gt;&lt;br /&gt;വേദം ഒക്കെ ഉദ്ധരിച്ചതോടെ, ജിക്കു ഭായ് പെട്ടു. അച്ചായ് അചഞ്ചൽ രഹാ.  ഒടുവിൽ രണ്ടാളും കൂടി അപ്പാർട്ട്മെന്റ്റ് മുഴുവൻ ഒന്നു ചുറ്റിനടന്നു കണ്ടു.&lt;br /&gt;&lt;br /&gt;രണ്ടു മലയാളത്താന്മാർ പമ്മിനടക്കുന്നത് തൊട്ടടുത്ത ഫ്ലാറ്റിലെ  ശിവശങ്കരമൂർത്തിയിൽ ചില സംശയങ്ങളുണർത്തിയെങ്കിലും ജിക്കു ഭായ് അതൊക്കെ  തന്മയത്വത്തോടെ കൈകാര്യം ചെയ്തു.&amp;nbsp; ഭയങ്കര മുരുകഭക്തനാ മൂർത്തി.&lt;br /&gt;&lt;br /&gt;പളനിയിൽ മാത്രമല്ല മരുതമലയിലും താൻ പോയിട്ടുണ്ടെന്ന് ക്യാപ്റ്റൻ  തട്ടിവിട്ടു.&amp;nbsp; തെളിവിനായി ഒരു പാട്ടും പാടി. “മറുതമലൈ മാമുനിയേ  മുറുകയ്യാ......!” അതോടെ ആൾ വീണു.&lt;br /&gt;&lt;br /&gt;കുലവന്ത സിംഹത്തിന്റെ മടയിലെത്തി. പുറമെ ആരുമില്ല്ല. തുറന്നു കിടന്ന  വാതിലിലൂടെ പൂവൻ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു.&amp;nbsp; സിംഹം പുറത്തു  പോയിരിക്കുകയാണ്. സിംഹി അകത്തെവിടെയോ ഉണ്ട്.&lt;br /&gt;&lt;br /&gt;സംഗതികളുടെ കിടപ്പുവശവും, പൂവന്റെ നടപ്പുവശവും മനസ്സിലാക്കാൻ അച്ചായന് മിനിറ്റുകളേ വേണ്ടിവന്നുള്ളൂ.&lt;br /&gt;&lt;br /&gt;പൂവൻ പുറത്തുവരാൻ കാത്തു നിന്നു. അവൻ പുറത്തു വന്നതോടെ അച്ചായ് വാതിൽ  അടച്ചു. പിന്നെയെല്ലാം ദ്രുതഗതിയിലായിരുന്നു. മിനിമം ഒച്ചപ്പാടോടെ അവന്റെ  കഴുത്ത് കൈപ്പിടിയിലാക്കി. ക്ലോക്ക്‌വൈസ് നാലു തിരി...... പൂവൻ സൈലന്റ്!&lt;br /&gt;&lt;br /&gt;ജിക്കുഭായിയുടെ ഹൃദയം പടപടാ മിടിച്ചു. ആരെങ്കിലും കണ്ടാൽ അപ്പോ തീർന്നു,  മാനം! എന്നാൽ ഒപ്പമുള്ള ‘മാംസദാഹി’യുണ്ടോ കുലുങ്ങുന്നു..... ഒറ്റ മിനിറ്റു  കൊണ്ട് ലിഫ്റ്റിൽ കയറി. റൂമിലെത്തി. ക്യാപ്റ്റൻ ദീർഘനിശ്വാസം ഉതിർത്തു.  ഒരു കുപ്പി വെള്ളം കുടിച്ചു.&lt;br /&gt;&lt;br /&gt;പക്ഷേ അച്ചായൻ ആത്മാർത്ഥതയുള്ളവനായിരുന്നു. പപ്പും പൂടയും പറിച്ച്  നിമിഷങ്ങൾക്കുള്ളിൽ പൂവനെ ഡ്രെസ് ചെയ്തു കുട്ടപ്പനാക്കി. ഒരു സർജന്റെ  വൈദഗ്‌ധ്യത്തോടെ അവനുമേൽ കത്തി പായിച്ചു. കാലുകൾ രണ്ടും സർജറിക്കു  വിധേയമാക്കി. നല്ല ഷെയ്പ്പിൽ മുറിച്ചെടുത്തു. അത് ഫ്രൈ ചെയ്യാൻ !&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;  ബാക്കി വൃത്തിയായി നുറുക്കിയെടുത്തു. അത് കറി വയ്ക്കാൻ !&lt;br /&gt;&lt;br /&gt;എന്നിട്ട് തൈരു കൊണ്ടു വരാൻ&amp;nbsp; ജിക്കുഭാ‍യിക്ക് ഓർഡർ കൊടുത്തു.  കാലും,കഷണങ്ങളും തൈരിൽ കുഴച്ചു വച്ചു. പൂവൻ ആള് സീനിയറാ.... മുറ്റിയ ഇറച്ചി  സോഫ്റ്റാക്കാൻ ഇതാ ടെക്ക്‌നിക്ക്.&lt;br /&gt;&lt;br /&gt;“ഇനി നമുക്ക് പുറത്തുപോയി ചിക്കൻ മസാല വാങ്ങിവരാം!” അച്ചായ് ഉവാച. ഹോസ്റ്റൽ വാസത്തോടെ ചിക്കന്റെ രുചിയറിഞ്ഞ ജിക്കു ഭായിയുടെ കണ്ട്രോളും പോയി!&lt;br /&gt;&lt;br /&gt;ഫ്ലാറ്റിൽ നിന്ന് രണ്ടാളും പറന്നിറങ്ങി, മസാലയുമായ് പറന്നെത്തി.&lt;br /&gt;&lt;br /&gt;ജനലും വാതിലും, എന്തിന് വെന്റിലേഷൻ വരെ അടച്ചിടാൻ അച്ചായൻ  ആവശ്യപ്പെട്ടു. ജിക്കു ഭായ്&amp;nbsp; ഫസ്റ്റ് ഒബെയ്‌ഡ് ആൻഡ് ദെൻ ക്വെസ്റ്റ്യൻഡ്  “എന്തിനാ എല്ലാം അടച്ചിടുന്നേ?”&lt;br /&gt;&lt;br /&gt;“മോനേ പുലിക്കുഞ്ഞേ, സിങ്ങന്മാരുടെ ഘ്രാണശക്തി നിനക്കറിയാമ്മേലാ..... ആ  കുലവന്ത സിങ്ങം എങ്ങാനും ഇതു മണത്തറിഞ്ഞാ, നമ്മടെകാര്യം കട്ടപ്പൊക!”&lt;br /&gt;&lt;br /&gt;അച്ചായൻ ആസ്വദിച്ച് പാചകം ചെയ്തു. ഒരു മണിക്കൂറിനുള്ളിൽ മേശപ്പുറത്ത് കറിവേറേ, ഫ്രൈ വേറെ!&lt;br /&gt;&lt;br /&gt;പഞ്ചാബി ചിക്കന്റെ രുചിയിൽ രണ്ടാളും മൂക്കു മുട്ടെ തിന്നു. മമ്മിജി ഉണ്ടാക്കി വച്ചുപോയ ചപ്പാത്തി മുഴുവൻ കാലി!&lt;br /&gt;&lt;br /&gt;വൃത്തിയായി ഊറിയെടുത്ത എല്ലുകൾ മാത്രം ബാക്കി.&lt;br /&gt;&lt;br /&gt;മുറി വൃത്തിയാക്കി, ഫാൻ ഓൺ ചെയ്ത് ജനൽ തുറന്നിട്ടു.&lt;br /&gt;&lt;br /&gt;എന്നിട്ട് ഒരു കൂട് ചന്ദനത്തിരി കത്തിച്ചു വച്ച് ജനലും കതകും അടച്ചു.&lt;br /&gt;&lt;br /&gt;ഓരോ ഏമ്പക്കം കൂടി വിട്ടതോടെ ‘പൂർണകുമ്പൻ’മാർക്ക് തൊട്ടടുത്ത ബീച്ചിൽ പോയാൽ എന്തെന്നായി.&lt;br /&gt;&lt;br /&gt;“കൊന്നാൽ പാപം തിന്നാ‍ൽ പോമെടി മറിയേ...... അതു തിന്നാൽ പോമെടി മറിയേ.....” അച്ചായൻ പാടി.&lt;br /&gt;&lt;br /&gt;“പാപം മറിച്ചിട്ടാൽ പമ്പാ.... സർവ പാപ നാശിനി പമ്പാ.....” ജിക്കു ഭായ് ഒരു ഭക്തിഗാനം പാടി!&lt;br /&gt;&lt;br /&gt;അങ്ങനെ പാപം മറിച്ചിട്ട്&amp;nbsp;&amp;nbsp; ബോംബെ മറൈൻ ഡ്രൈവിലെ പമ്പാതീരത്തെത്തി  കാഴ്ചകൾ ഒക്കെകണ്ട് മടങ്ങിവരവേ ആണ്&amp;nbsp; സർദാർജിയുടെ വരവ്. വെടിച്ചില്ലു പോലെ  തുളച്ചു കയറുന്ന ഒരു ചോദ്യവുമായി. “മേരാ മുർഗാ കോ ദേഖാ ക്യാ!!??”&lt;br /&gt;&lt;br /&gt;കാര്യം, ഹിന്ദിയൊന്നും അറിയാമ്മേലാ എങ്കിലും അഞ്ചാറു ഭാഷകളിൽ കോഴിക്കു  പറയുന്ന പേര് അച്ചായനറിയാം. പൂച്ചു പുറത്തായോ എന്നോർത്ത്  അമ്പരന്നിരിക്കുകയായിരുന്ന ജിക്കുഭായിയെ ഞെട്ടിച്ചു കൊണ്ട് അച്ചായൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ആ..... ഞങ്ങക്കെങ്ങും അറിയാമ്മേല. ആ&amp;nbsp; ശിവശങ്കരമൂർത്തിയുടെ  വീട്ടിലെങ്ങാനും തപ്പ്.&amp;nbsp; സദാ ‘മുർഗാ മുർഗാ’ന്നു വിളിച്ചു നടക്ക്വാ ആ  സാമി!”&lt;br /&gt;&lt;br /&gt;മലയാളത്തിലായതുകൊണ്ട്&amp;nbsp; ഒന്നും പിടികിട്ടാതെ നിന്നു സർദാർജി.&lt;br /&gt;&lt;br /&gt;ജീവൻ തിരിച്ചു കിട്ടിയ ജിക്കു ഭായ് ഇടപെട്ടു.&lt;br /&gt;&lt;br /&gt;“ഹമേ കുച്ഛ്&amp;nbsp; പതാ നഹി ജി...... പർ.... പർ......”&lt;br /&gt;&lt;br /&gt;“ഹാ.... പർ... പർ... ബോലോ, സച്ച് സച്ച് ബോലോ...”&lt;br /&gt;&lt;br /&gt;“ജീ... വോ.....&amp;nbsp; വോ....ഷിവ് ഷങ്കർ മൂർത്തി ഹേ നാ, ബാജൂവാലാ.... വോ ഹമേഷാ  ‘മുർഗാ മുർഗാ’ ബോൽ കേ ഘൂം രഹാ ഥാ ഉധർ......&amp;nbsp;&amp;nbsp;&amp;nbsp; ബാക്കി കുച്ഛ് ഹമെ പതാ  നഹി....!”&lt;br /&gt;&lt;br /&gt;“സാലാ&amp;nbsp; മദ്രാസീ...!” കുലവന്തൻ മൂർത്തിയുടെ ഫ്ലാറ്റിലേക്ക് പാഞ്ഞു.&lt;br /&gt;&lt;br /&gt;ചെന്നനേരം സ്വാമി സന്ധ്യാപൂജയുമൊക്കെ കഴിഞ്ഞ് ഇഷ്ടദൈവത്തെ സ്മരിച്ച്  “മുറുഗാ മുറുഗാ” എന്നു ജപിച്ച് വരാന്തയിൽ ഉലാത്തുന്നു. കുടവയർ തടവി “മുറുഗാ  മുറുഗാ” എന്നു മുറുമുറുക്കുന്ന സ്വാമിയെ ഒരു ക്ഷണമേ സിങ്ങൻ നോക്കിയുള്ളു.  ഒറ്റ അലർച്ചയായിരുന്നു പിന്നെ.&lt;br /&gt;“സാലേ! തൂ മേരാ മുർഗാ കൊ ഖാ ലിയാ??”&lt;br /&gt;&lt;br /&gt;ഒന്നും പിടികിട്ടാതെ സ്വാമി വീണ്ടും “മുറുഗാ മുറുഗാ” എന്നു ജപിച്ചു.&lt;br /&gt;&lt;br /&gt;ക്ഷണനേരത്തിനുള്ളിൽ കുലവന്തൻ അലറിയടുത്തു. അടിവയറ്റിൽ നാലു തൊഴിയും  മർമ്മഭേദകമായ മറ്റൊരു ക്രിയയും. താഡന പൂജയും മണിയടിയും സിങ്ങൻ രണ്ടു  മിനിറ്റിൽ പൂർത്തിയാക്കി.&lt;br /&gt;&lt;br /&gt;ഇടിയും തൊഴിയുമെല്ലാം സ്വീകരിച്ച് മൂത്രമൊഴിക്കാൻ വിഷമിച്ച് മൂർത്തി വാ തുറന്നു.&lt;br /&gt;“കോളിക്കറി വച്ചത് അന്ത മളയാള പസങ്ക!!”&lt;br /&gt;&lt;br /&gt;ക്യാപ്റ്റൻ &amp;amp;amp; അച്ചായ് വിറച്ചു. തീറ്റയ്ക്കു ശേഷം മുറിതുറന്നപ്പോൾ കുക്കുടഗന്ധം തമിഴനു കിട്ടിക്കാണും !&lt;br /&gt;&lt;br /&gt;"യുവർ ചിക്കൻ.... ദ മലയാളി ബായ്‌സ്..... കിൽ... കറി....." സ്വാമി പറഞ്ഞൊപ്പിച്ചു.&lt;br /&gt;&lt;br /&gt;“സേർച്ച് ദ ഫ്ലാറ്റ്! ” രക്തവദനനായി സിംഹം അലറി.&lt;br /&gt;&lt;br /&gt;മുറി തുറന്നപ്പോൾ ചന്ദനസുഗന്ധം. നിഷ്കളങ്കരായി നിന്ന അച്ചായ് &amp;amp;amp;ഭായ് ബഹുത് ഖുഷ്.&lt;br /&gt;പക്ഷേ മണത്തുനടന്ന സിംഹം ഒരു പ്ലാസ്റ്റിക് കവർ കണ്ടെടുത്തു. അതിനുള്ളിൽ എല്ലിൻ കഷണങ്ങൾ!&lt;br /&gt;&lt;br /&gt;മളയാളത്താന്മാർ കുടുങ്ങി. സിംഹത്തിനു മുന്നിൽ പുലിക്കുട്ടിയ്ക്കും കടുവാക്കുട്ടിയ്ക്കും മുട്ടിടിച്ചു.&lt;br /&gt;പുറത്തുപോകും വഴി വെയ്സ്റ്റ് കൊണ്ടുപോയിക്കളയാൻ നിറവയറന്മാർ മറന്നു പോയിരുന്നു!&lt;br /&gt;ബഹളം കേട്ട് ചുറ്റുപാടുമുള്ള താമസക്കാർ തടിച്ചുകൂടി. മൊത്തത്തിൽ&amp;nbsp; ശിവസൈനികന്മാരുടെ ഒരു താവളമായിരുന്നു അത് !&lt;br /&gt;&lt;br /&gt;സർദാർജിയുടെ നിരപരാധിയായ കോഴിയെ മോഷ്ടിച്ച് നിഷ്കരുണം കണ്ടിച്ച് കറിവച്ച  മലയാളികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യമുയർന്നു. കേട്ടവർ കേട്ടവർ  ഓടിയെത്തി. വന്നവർ വന്നവർ മൂക്കത്തു വിരൽ വച്ചു. സംഗതി പന്തിയല്ലെന്ന്  അച്ചായനു മനസ്സിലായി. പിന്നൊരു നിമിഷം പാഴാക്കിയില്ല.&lt;br /&gt;&lt;br /&gt;വെട്ടിയിട്ട വാഴത്തടിപോലെ അച്ചായൻ സർദാർജിയുടെ കാൽക്കലേക്കൊരു വീഴ്ച!&lt;br /&gt;&lt;br /&gt;“മാപ്പ് സർദാർജീ... മാപ്പ്....!”&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം ജിക്കുഭായിയുടെ തടിയും സിംഹത്തിന്റെ കാൽക്കൽ. കരച്ചിലോടു കരച്ചിൽ..... കണ്ണീർ പ്രവാഹം!&lt;br /&gt;&lt;br /&gt;ആകെ വികാരഭരിതനായ സർദാർജി എന്തു ചെയ്യണം എന്നറിയാതെ നിന്നു.&lt;/div&gt;&lt;div class="postbody"&gt;&lt;br /&gt;സിക്കുകാരെ മുഴുവൻ അപമാനിച്ചു, ഈ മദ്രാസികൾ എന്നായി ചില സിക്കന്മാർ.&lt;br /&gt;&lt;br /&gt;ഹിന്ദുധർമസംസ്ഥാപനാർത്ഥം അയൽക്കാരനായ ശിവസൈനികൻ ഇടപെട്ടു. (അച്ചായ് എന്ന നസ്രാണിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല!)&lt;br /&gt;&lt;br /&gt;നഷ്ടപരിഹാരമായി സർദാർജിക്ക് 200 രൂപ.&lt;br /&gt;&lt;br /&gt;പാപപരിഹാരാർത്ഥം പ്രായശ്ചിത്തം ഷിവ് ജി കേ മന്ദിർ മേ പൂജാ.... സത് സംഗ്!&lt;br /&gt;&lt;br /&gt;സിംഹത്തിന്റെ കാൽച്ചുവട്ടിൽ കിടന്ന്&amp;nbsp; മദ്രാസികൾ തലയാട്ടി. മറ്റെന്തു  വഴി! അറുപിശുക്കൻ അച്ചായന്റെ പെട്ടിയിൽ ഭദ്രമായിരുന്ന ഇരുനൂറു രൂപ സ്വാഹാ!&lt;br /&gt;&lt;br /&gt;“സീധാ ജാവോ ഷിവ് ജീ കാ മന്ദിർ! ”&lt;br /&gt;&lt;br /&gt;അവിടെയെത്തി. പൂജാരിയില്ല. ശിവസൈനികൻ തന്നെ കാർമ്മികത്വം ഏറ്റെടുത്തു.  കർപ്പൂരം കത്തിച്ചു. ആരതിയുഴിഞ്ഞു. സൈനികൻ മന്ത്രം ചൊല്ലി. ഏറ്റുചൊല്ലണം.&lt;br /&gt;&lt;br /&gt;“ഈശായ നമ:&lt;br /&gt;ജഗദീശായ നമ:&lt;br /&gt;പരമേശായ നമ:&lt;br /&gt;ഭുവനേശായ നമ:”&lt;br /&gt;&lt;br /&gt;&amp;nbsp;അച്ചായന്റെ ചങ്കു പതറി. എന്തൊക്കെയായാലും താനൊരു  സത്യകൃസ്ത്യാനിയല്ലേ...? ജപിച്ചില്ലേൽ ഇവന്മാർ വച്ചേക്കില്ല. ഈശോയേ,  ഞാനെന്നാ ചെയ്യും! ഇവനു മുന്നിൽ തോൽക്കാൻ പാടുണ്ടോ?&lt;br /&gt;&lt;br /&gt;“യേ സാലാ ചുപ് ക്യും? അബേ മന്ത്ര്‌ ബോൽ!” സൈനികൻ അലറി.&lt;br /&gt;&lt;br /&gt;കുഴപ്പമുണ്ടാക്കല്ലേ എന്ന് ജിക്കുഭായ് കണ്ണുകളാൽ യാചിച്ചു.&lt;br /&gt;&lt;br /&gt;അച്ചായൻ കണ്ണിറുക്കി.&amp;nbsp; അനന്തരം ഇമകളടച്ച് മന്ത്രിക്കാൻ തുടങ്ങി&lt;br /&gt;&lt;br /&gt;ഈശോയേ നമ: !&lt;br /&gt;ജഗദീശോയേ നമ: !&lt;br /&gt;പരമീശോയേ നമ: !&lt;br /&gt;ഭുവനീശോയേ നമ: !!&lt;br /&gt;&lt;br /&gt;സംതൃപ്തനായ സൈനികൻ പോയി.&lt;br /&gt;&lt;br /&gt;വലതുകാൽ വച്ച് ഫ്ലാറ്റിൽ കയറുമ്പോൾ അച്ചായൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഈശോയെ വിട്ടൊരു കളിയില്ല മോനേ!”&lt;br /&gt;&lt;br /&gt;ജിക്കു ഭായ്&amp;nbsp; അച്ചായ് തിരുവടികളുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗം വീണു.&lt;br /&gt;&lt;br /&gt;&lt;b&gt;നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഈ കഥ സത്യമാണെന്നു നിങ്ങൾക്കു  തോന്നുന്നെങ്കിൽ, ഇതിൽ കൊടുത്തിരിക്കുന്ന പേരുകൾ തെറ്റാണ്;&amp;nbsp; പേരുകൾ ശരി  എന്നു തോന്നുന്നെങ്കിൽ കഥ കള്ളമാണ്!&lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-1978214137677523147?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/1978214137677523147/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=1978214137677523147' title='88 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/1978214137677523147'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/1978214137677523147'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2011/07/blog-post.html' title='ഈശോയേ നമ:!!!'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>88</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-8332421739355420492</id><published>2011-05-08T05:18:00.000-07:00</published><updated>2011-05-08T05:18:38.926-07:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='തമാശ'/><category scheme='http://www.blogger.com/atom/ns#' term='കള്ളക്കഥ'/><category scheme='http://www.blogger.com/atom/ns#' term='ഓർമ്മകൾ'/><title type='text'>ഷിമോൺ ദ പാപ്പച്ചൻ !</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: justify;"&gt;കൂട്ടം തെറ്റിപ്പോയ ഒരു കുഞ്ഞാടിനെപ്പറ്റിയുള്ള കഥയാണിത്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പണ്ടുപണ്ടൊരു കാലത്ത്, ഏതോ ഒരു ഹോസ്റ്റലിൽ ഷിമോൺ പാപ്പച്ചൻ എന്നൊരു യുവാവ് താമസിച്ചിരുന്നു. വന്നു കയറിയ നാളുകളിൽത്തന്നെ, ഹോസ്റ്റൽ വാസികളുടെ പേടിസ്വപ്നമായിരുന്നു  ഷിമോൺ. കറുത്തു തടിച്ച ശരീരം. കട്ടിക്കണ്ണട. അതിനുള്ളിലൂടെ തുളഞ്ഞു വരുന്ന  തുറിച്ച നോട്ടം. ടൈറ്റ് പാന്റ്സ്, ഷർട്ട്. മൊത്തത്തിൽ ഒരു വശപ്പെശക്  ലുക്ക്. ഒറ്റനോട്ടത്തിൽ ഘടോൽക്കചന്റെ അനന്തിരവൻ ഘടാഘടിയൻ!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കോഴ്സ് തുടങ്ങി അല്പകാലം കഴിഞ്ഞാണ് ആൾ എത്തിയത്. വേറേ ഏതോ കോഴ്സ് പാതി  വഴി ഉപേക്ഷിച്ചാണ്&amp;nbsp; ഇവിടെ എത്തിയത്. അപ്പോഴേക്കും മറ്റു ക്ലാസ്മേറ്റുകൾ  തമ്മിൽ ചിരപരിചിതരായികഴിഞ്ഞിരുന്നു. അതു മനസ്സിലാക്കിയിട്ടാവും, തനിക്കു  ചുറ്റും എപ്പോഴും ഒരു നിഗൂഢത കാത്തു സൂക്ഷിച്ചിരുന്നു, ഘടാഘടിയൻ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചിലപ്പോൾ നിന്നനിലയിൽ അപ്രത്യക്ഷനാകും . പിന്നെ മണിക്കൂറുകൾ കഴിഞ്ഞ്  വിയർത്തുകുളിച്ച് പ്രത്യക്ഷപ്പെടും. നേരെപോയി കുളിച്ച് കിടന്നുറങ്ങും. ആൾ  എവിടെപ്പോകുന്നെന്നോ, എന്തു ചെയ്യുന്നെന്നോ ആർക്കും ഒരു പിടിയും ഇല്ല.  നിഗൂഢത മുറ്റി വന്നെങ്കിലും, വെട്ടുപോത്തിന്റെ മട്ടും ഭാവവും കാരണം  സീനിയേഴ്സ് പോലും അവനോട് മുട്ടിയിരുന്നില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മാസങ്ങൾ ഇഴഞ്ഞിഴഞ്ഞ് കടന്നുപോയ്ക്കൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം  അതിയാന്റെ മുറിയിലെ വെള്ളതേച്ച ചുമരുകളിൽ ചുവന്ന അക്ഷരത്തിൽ ചില ലിഖിതങ്ങൾ  പ്രത്യക്ഷപ്പെട്ടു.&lt;/div&gt;&lt;div style="text-align: justify;"&gt;അവ ഇങ്ങനെയായിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;GINKA&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;HITOTSU&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;BENHUR&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;&lt;br /&gt;&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇതിന്റെയൊക്കെ അർത്ഥമോ, എഴുതി വച്ചതിന്റെ ഉദ്ദേശമോ, ഇന്നോളം ആർക്കും  പിടികിട്ടിയിട്ടില്ല.ആകെ പിടികിട്ടിയത് ഇത്ര മാത്രം. ഈ അക്ഷരങ്ങൾ ഷിമോൺ  തന്റെ സ്വന്തം രക്തത്തിൽ മുക്കി എഴുതിയതാണ്!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്നാൽ, ഈ വിവരം ആർക്ക് ആരിൽ നിന്നു കിട്ടി എന്നത് ഹോസ്റ്റലിൽ ആർക്കുമറിയില്ലായിരുന്നു!!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;റൂം മേറ്റ് നാട്ടിൽ പോയിരുന്നതു കാരണം തലേന്നു രാത്രി മുറിയിൽ മറ്റാരുമില്ലായിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇത്രയൊന്നും പോരാ എന്നു തോന്നിയിട്ടാവണം&amp;nbsp; അടുത്ത ദിവസം ചുവന്ന നിറത്തിൽ  ഒരു കൈപ്പത്തി കൂടി ഭിത്തിയിൽ പ്രത്യക്ഷപ്പെട്ടു. അതോടെ അവന്റെ നിഴൽ കണ്ടാൽ  പോലും, ഹോസ്റ്റൽ വാസികളിൽ ദുർബല ഹൃദയരായവർ, വിറയ്ക്കാൻ തുടങ്ങി. ഇനി  ഇവനെങ്ങാനും വല്ല നക്സലൈറ്റുമാണോ!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ചോദിക്കാൻ ക്ലാസ് മേറ്റുകൾക്ക് ഭയം.&amp;nbsp; ക്ഷിപ്രകോപിയാണ് ഷിമോൺ. ഇഷ്ടമല്ലാത്തത് എന്തെങ്കിലും ചോദിച്ചാലുടൻ ചൂടാകും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സുരേഷ് ഗോപിയുടെ വായിൽ നിന്നു വരും മുൻപ്&amp;nbsp; ‘ഷിറ്റ്’ ശ്രവിക്കാൻ ഹോസ്റ്റൽ  വാസികൾക്ക് അവസരമുണ്ടായത് അങ്ങനെയാണ്. ദേഷ്യം വന്നാൽ തലങ്ങും വിലങ്ങും  ഷിറ്റ് പായും.&amp;nbsp; ഷിറ്റ് !&amp;nbsp; ഷിറ്റ് !!&amp;nbsp; ഷിറ്റ് !!!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പ്രത്യേകതകളൊന്നുമില്ലാതെ ഏതാനും മാസങ്ങൾ കൂടി കടന്നു പോയി. കോളേജിൽ പുതിയ ജൂനിയേഴ്സ് വന്നു.അതോടെ, പൊടുന്നനെ തന്റെ മുറിയിലെ ചുവരെഴുത്തുകൾ കഥാനായകൻ മാറ്റി. അതിങ്ങനെയായിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;SHITO RYU&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;KATAS&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;b&gt;SENSAI SHIMON&lt;/b&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആദ്യ വാക്കിലെ ‘ഷിറ്റോ’കണ്ടപ്പോൾത്തന്നെ, ഓക്കാനം വന്നെങ്കിലും സംഗതി  എന്തെന്നു പൂർണമായി അങ്ങു കത്തിയില്ല. ഇതെന്തോ മുട്ടൻ തെറിയാണെന്ന് മാത്രം  ഹോസ്റ്റൽ വാസികൾ ഊഹിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷേ, തെറിയുടെ അവസാനം ആരെങ്കിലും സ്വന്തം പേരെഴുതി വയ്ക്കുമോ? ആളുകളാകെ കൺഫൂഷ്യം!.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തൊട്ടടുത്ത ദിവസം ആളുടെ മുറിയിൽ, വസ്ത്രങ്ങൾ തൂക്കുന്ന അയയിൽ ചില  റിബണുകൾ പ്രത്യക്ഷപ്പെട്ടു. വെള്ള - മഞ്ഞ -&amp;nbsp; പച്ച -&amp;nbsp; തവിട്ടു കളറുകളിൽ  റിബണുകൾ....&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്നു വൈകുന്നേരം തന്റെ സഹമുറിയനു മുന്നിൽ ഒരു വെള്ളക്കുപ്പായമിട്ട് അരയിൽ തവിട്ടു നിറമുള്ള റിബൺ വലിച്ചുകെട്ടി ഷിമോൺ പ്രത്യക്ഷനായി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അപ്പോൾ മാത്രമാണ് ഷിമോൺ ഒരു കരാട്ടേ അഭ്യാസി കൂടിയാണെന്ന് മറ്റുള്ളവർക്കു മുന്നിൽ വെളിപ്പെട്ടത്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അയയിൽ തൂങ്ങിയ റിബണുകൾ ഒക്കെ ഓരോ ബെൽറ്റുകളാണ്!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ബ്രൌൺ ബെൽറ്റാണ് ആൾ. ഇനി കിട്ടാനുള്ളത് ബ്ലാക്ക് ബെൽറ്റ് മാത്രം!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഷിറ്റോ റ്യൂ എന്നത് ഒരു കരാത്തേ സ്റ്റൈൽ ആണത്രെ! കട്ടാസ് എന്നു വച്ചാൽ അതിലെ ചലനക്രമമാണ്. സെൻസായി എന്നു വച്ചാൽ ആശാൻ...!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നാട്ടിൽ നിന്നും വന്നപ്പോൾ നഞ്ചക്ക് കൊണ്ടുവരാൻ മറന്നു പോയത്രെ!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അതോടെ ചങ്ങാതി ഒരു ദാദ ആയി ഹോസ്റ്റലിൽ വിലസാൻ തുടങ്ങി. ആരാധകരായി ജൂനിയർ പയ്യന്മാരുടെ ഒരു കൂട്ടവും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഇങ്ങനെയൊക്കെയായ ഷിമോൺ എന്ന കൊലകൊമ്പൻ പിന്നെങ്ങനെയാണ് ഒരു മോഴ ആയിപ്പോയത്!?&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അതിനുത്തരം ചെമ്മീനിലെ ആ പഴയ പ്രണയഗാനമാണ്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കടലിലെ ഓളവും, കരളിലെ മോഹവും&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അടങ്ങുകില്ലോമനേ...അട.... ങ്ങുകി ല്ലാ.....!!!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അതെ. അദന്നെ സംഭവം!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ജൂനിയർ ബാച്ചിൽ വന്ന പെൺകിടാങ്ങളിലൊന്നിനെ കണ്ടതോടെ സെൻസായിയുടെ കണ്ട്രോൾ ചോർന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പേര് ഷീല പൊതുവാൾ. സംഗതി അവന്റെ സൈസിനൊപ്പം നിൽക്കും. യമണ്ടൻ ഫിഗർ. ഗജരാജവിരാജിത മന്ദഗതി! &lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷേ, ഒരു കൊല്ലം പിറകെ നടന്നിട്ടും ഒരു ഗതിയും കിട്ടിയില്ല. നോ മൈൻഡിഫിക്കേഷൻ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കൊലകൊമ്പനെ വട്ടം ചുറ്റിച്ചുകൊണ്ട്&amp;nbsp; മദയാന ക്യാമ്പസിൽ മേഞ്ഞുനടന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പുതിയ റൂം മേറ്റായി ജൂനിയർ ബാച്ചിലെ ഒരു നീർക്കോലിപ്പയ്യൻവന്നുചേർന്നു.  ആദ്യമൊക്കെ അവന്റെ വരവ് ഇഷ്ടപ്പെട്ടില്ലെങ്കിലും തന്റെ കരൾക്കാട്ടിൽ  മേയുന്ന കാമിനിയിലേക്കുള്ള കടമ്പയായി അവനെ ഉപയോഗിക്കാം എന്ന ചിന്തയിൽ, ആ  ഇഷ്ടക്കേട് അലിഞ്ഞുപോയി. നീർക്കോലി, ദാദയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി.  ദാദയുടെ ഹൃദയരഹസ്യങ്ങൾ പുറം ലോകമറിയാൻ തുടങ്ങിയത് അങ്ങനെയാണ്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പഴയ കോളേജിൽ നിന്ന് പഠനം നിർത്തി പോരാൻ കാരണം തകർന്നുപോയ ഒരു വൺ വേ പ്രണയമായിരുന്നത്രെ. അവളുടെ തനിപ്പകർപ്പാണത്രെ ഈ ഷീല!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ജൂനിയേഴ്സിന്റെ കണ്ണു തള്ളി!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“സൈസ്&amp;nbsp; ഡസ്&amp;nbsp; മാറ്റർ ഡാ..... &amp;nbsp; ഉം......!” ദാദയുടെ ഇഷ്ടത്തെക്കുറിച്ച് , കണ്ണിറുക്കിക്കൊണ്ട് നീർക്കോലിയുടെ കമന്റ്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തന്റെ മാർദവമില്ലാത്ത പെരുമാറ്റമാണ് അവൾക്കിഷ്ടപ്പെടാത്തതെന്ന നീർക്കോലിയുടെ അസസ്‌മെന്റ് ഷിമോൺ നിരുപാധികം സ്വീകരിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അതോടെ വെട്ടുപോത്ത് മട്ടിൽ നടന്നിരുന്നവൻ നാട്ടുപോത്തായി. “ഇനി ഒരു  ആട്ടിൻ കുട്ടിയാവണം.&amp;nbsp; ഒടുവിൽ അവളുടെ കയ്യിലെ  മാടപ്രാവാകണം....!മൺവീണയാകണം.......... നിൻ വിരൽ തുമ്പിലെ വിനോദമായ്  വിളഞ്ഞീടാൻ..............” ഡയറിക്കുറിപ്പിലൂടെ ഷിമോണിലെ കവിഹൃദയം ഉണർന്നത്&amp;nbsp;  ‘നീർക്കോലീക്ക്സ്’ലൂടെ ലോകം അറിഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്തായാലും ഇത്രയുമായതോടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകൽ,  മണിക്കൂറുകൾക്കു ശേഷം വിയർത്തുകുളിച്ച് മടങ്ങിവരൽ തുടങ്ങിയ  നിഗൂഢപ്രവർത്തനങ്ങൾ ഷിമോൺ ദ കാമുകൻ അവസാനിപ്പിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരു ദിവസം, മുൻ കോളേജിൽ താൻ ചെയ്തിരുന്ന വീരസ്യങ്ങൾ അദ്ദേഹം  ജൂനിയേഴ്സിനോട് വിവരിച്ചു. താനൊരു ഗായകൻ കൂടിയാണ് എന്നായിരുന്നു  വെളിപ്പെടുത്തൽ. എങ്കിൽ ദാദയുടെ ആ കഴിവ് അവൾക്കു മുന്നിൽ പ്രകടിപ്പിക്കണം  എന്നായി നീർക്കോലി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒടുവിലൊരു നാൾ, ലഞ്ച് ബ്രെയ്ക്കിൽ, ജൂനിയർ ക്ലാസിലിരുന്ന്, വിജനതയിൽ  കണ്ണും നട്ട്, ‘ആഷിഖി’ എന്ന അക്കാലത്തെ ഹിറ്റ് ചിത്രത്തിലെ ഒരു ഗാനം ഷിമോൺ  പാടി. “മെ ദുനിയാ ഫുലാ ദൂംഗാ..... ആഷിഖീ കേ ലിയേ...”&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ജാസി ഗിഫ്റ്റ് അതുവരെ സിനിമയിൽ പാടിയിട്ടില്ലാതതുകൊണ്ടാവും, ആർക്കും അത്  ശ്രവണസുന്ദരമായി തോന്നിയില്ല; പ്രത്യേകിച്ച് ഷീലാ പൊതുവാളിന്. ഗാനം പാതി  കഴിഞ്ഞപ്പോൾ തന്നെ അവൾ സ്ഥലം വിട്ടു. പാട്ടുമുഴുമിക്കാതെ, കടന്നൽ കുത്തിയ  മുഖവുമായി ദാദയും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്നു വൈകുന്നേരം ഷിമോൺ വീണ്ടും നിന്ന നിൽ‌പ്പിൽ അപ്രത്യക്ഷനായി!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;രാത്രിയായപ്പോൾ ആടിയുലഞ്ഞ് മടങ്ങിയെത്തി. നല്ല കള്ളിന്റെ മണം! നീർക്കോലി ആളെ സമാധാനിപ്പിച്ച് മുറിയിൽ കയറി കതകടച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ദാദയുടെ അപ്രത്യക്ഷമാകലിന്റെ രഹസ്യം ‘നീർക്കോലീക്ക്‌സ് ’പിറ്റേന്നു  വെളിപ്പെടുത്തി. കിലോമീറ്ററുകൾ ദൂരെയുള്ള മുല്ലപ്പൂക്കൾ കൊണ്ടു  പന്തലൊരുക്കിയ ഒരു മലർവാടിയിലേക്കാണത്രെ ‘അന്തർദാഹം’തീർക്കാനായി ദാദ  ഇടയ്ക്കിടെ മുങ്ങുന്നത്. ഷീല വന്നതോടെ മറ്റൊരു ലഹരി തനിക്കു വേണ്ട എന്ന  തീരുമാനത്തിൽ ആ യാത്ര ഉപേക്ഷിച്ചതായിരുന്നു. ഇന്നിപ്പോൾ അവളായിട്ടു തന്നെ  അത് പുനരാരംഭിപ്പിച്ചു!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഏതാണീ മുല്ലപ്പന്തൽ എന്ന് ഹോസ്റ്റലിൽ കൂലങ്കഷമായ ചർച്ചകൾ നടന്നു. എന്നാൽ ആ രഹസ്യം ഷിമോൺ ആരോടും വെളിപ്പെടുത്തിയില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അടുത്ത ബാച്ച് വന്നു. പുതിയ സുന്ദരിമാർ എത്തി. എന്നിട്ടും ദാദയുടെ  കരളിലെ ഓളം അടങ്ങിയില്ല. അത് ഷീലയ്ക്കു ചുറ്റും തന്നെ  ചുഴികളുയർത്തിക്കൊണ്ടിരുന്നു. ആർട്ട്സ് കോമ്പറ്റീഷൻസ് തുടങ്ങി.ഷിമോണും  ഷീലയും ഒരേ ഹൌസിൽ.അക്കാലത്ത് കപ്പിൾ ഡാൻസ് എന്നൊരു മത്സരം ഉണ്ടായിരുന്നു.  ഒന്നുകിൽ രണ്ടും പെണ്ണുങ്ങൾ, അല്ലെങ്കിൽ രണ്ടും ആണുങ്ങൾ ആ‍വും  പങ്കെടുക്കുക. ഒരാൾ ആൺ വേഷവും മറ്റെയാൾ പെൺ വേഷവും കെട്ടി ഡാൻസ് കളിക്കും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഹൌസിൽ ഇക്കുറി കപ്പിൾ ഡാൻസിനു പറ്റിയ ആൾക്കാർ കുറവ്. ഡാൻസ് അറിയുന്ന  പെൺകുട്ടികളൊക്കെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫോക്ക് ഡാൻസ്,  ഗ്രൂപ്പ് ഡാൻസ്, ഒപ്പന തുടങ്ങി പലവിധ തിരക്കിൽ.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒടുവിൽ നാടകീയമായി ഷിമോൺ പെണ്ണാകാൻ തയ്യാറായി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷേ, ധരിക്കാൻ ഒരു ഫ്രോക്ക് വേണം. ഷീലയാണ് ഹൌസിന്റെ വൈസ് ക്യാപ്റ്റൻ. നീർക്കോലി ഇടനിലക്കാരനായി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവൾ സ്വന്തം ഫ്രോക്ക് കൊടുക്കാൻ തയ്യാറായാൽ ഷിമോൺ അതു ധരിച്ച് , സ്വന്തം ടീമിനുവേണ്ടി ഒരു പയ്യനൊപ്പം നർത്തനമാടും!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“ഫൂ! ”&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വൈസ് ക്യാപ്റ്റന്റെ പ്രതികരണം വളരെപ്പെട്ടെന്നായിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അന്നു രാത്രി ഷിമോൺ എഗൈൻ ദ പൂക്കുറ്റി!.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഏറെ വൈകിയാണ് ആൾ ഹോസ്റ്റലിൽ എത്തിയത്. മുറിയിലേക്കുള്ള വരവു കണ്ടപ്പോൾ തന്നെ, നീർക്കോലി ഭയഭക്തി ബഹുമാനത്തോടെ  ഓടിയെത്തി. ഷിമോൺ കട്ടിലിൽ ഇരുന്നു. കാലുകൾ നീട്ടി ഷൂസ് കുടഞ്ഞെറിഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തുടർന്ന് അദ്ദേഹം ചെയ്ത ഒരു കൃത്യമാണ് സംഗതി കുഴപ്പിച്ചത്.സോക്സ്&amp;nbsp; വലിച്ചൂരി ഒന്നു കുടഞ്ഞു. അതിന്റെ പരിമളം നാലുപാടും പരന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ആപത്ത് മുൻ കൂട്ടിക്കണ്ട് നീർക്കോലി, ഒരു ബക്കറ്റ് എടുത്ത്  കട്ടിലിനരികിലേക്കു വച്ചുകൊടുത്തു. വാൾ ഊരിയാൽ അതിൽ വീഴട്ടെ എന്നു കരുതി  അവൻ. പക്ഷേ, ഷിമോൺ കൈകൾ വായുവിലുയർത്തി പിന്നിലേക്കാന്ന്&amp;nbsp; മൂരി നിവർന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നിമിഷങ്ങൾക്കുള്ളിൽ നീട്ടിവച്ച ബക്കറ്റിലേക്കു കൈകൾ കുത്തി, വാഴപ്പിണ്ടി വണ്ണത്തിൽ വാളൊരെണ്ണം ജൂനിയറിന്റെ കാൽക്കൽ അർപ്പിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഘടാഘടിയൻ വാളിനു മീതെ!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കഷ്ടകാലത്തിന്റെ ആരംഭം അങ്ങനെയായിരുന്നു.......&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പക്ഷേ, ശരിക്കും കഷ്ടകാലം എന്തെന്നറിഞ്ഞത് കോളേജിൽ ഒരു കുറിയ പയ്യൻ അഡ്‌മിഷൻ&amp;nbsp; എടുത്തതോടെയാണ്. ദേശീയ ജൂഡൊ താരമാണത്രെ ഈ ‘കുറുമാൻ’! കരാത്തേയും, കുങ്‌ഫൂവും കൂടി പഠിച്ചിട്ടുണ്ടു പോലും!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വന്നപ്പോൾ തന്നെ കരാത്തേ വിദഗ്‌ധനായ ഒരു ചേട്ടായി ഇവിടുണ്ടെന്നും പോയി  കാണണമെന്നും അവനോട് ആരോ പറഞ്ഞു. രാത്രി കുറുമാൻ മുറിയിലെത്തി ചേട്ടായിയെ  കണ്ടു. പിന്നെ അര മണിക്കൂർ അവർ മുറി അടച്ചിട്ട് സംസാരിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മൂന്നാമനായി നീർക്കോലി മാത്രം. കുറച്ചു കഴിഞ്ഞ്&amp;nbsp; നിശ്ശബ്ദനായി ജൂനിയർ പോയി. എന്നാൽ പിറ്റേന്നത്തെ നീർക്കോലീക്ക്‌സ് ഹോസ്റ്റൽ ഇളക്കി മറിച്ചു!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;മുറിയിൽ വന്ന പയ്യൻസിനോട് ഷിമോൺ കുറേ ജാഡ ഡയലോഗുകൾ അടിച്ചു എന്നും,  ഫൈറ്റ് ചെയ്യാൻ വെല്ലുവിളിച്ചു എന്നും, സഹി കെട്ടപ്പോൾ ജൂനിയർ അതിനു  തയ്യാറായി എന്നും, തുടയ്ക്കടിച്ചു പോരിനു വിളിച്ച ചേട്ടായിയെ കുഞ്ഞൻ  ഞൊടിയിടയിൽ മലർത്തിയടിച്ചു എന്നും, ചേട്ടായി കാലിൽ വീണ് നാണം കെടുത്തരുത്  എന്ന് അപേക്ഷിച്ചു എന്നും, കുഞ്ഞൻ അതു സമ്മതിച്ചു എന്നും, ഈ രഹസ്യം12  മണിക്കൂറായി തന്റെ ഹൃദയം മഥിച്ചു എന്നും, ഇനി പിടിച്ചു നിർത്താൻ  കഴിവില്ലാത്തതു മൂലം വെളിപ്പെടുത്തുകയാണെന്നും, ഇന്നുതന്നെ താൻ റൂം  മാറുകയാണെന്നും ‘നീർക്കോസ്’ വെളിപ്പെടുത്തി!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അയയിൽ തൂക്കിയിട്ടിരുന്നതിൽ വൈറ്റ് ബെൽറ്റ് മാത്രമെ ഒറിജിനൽ ഉണ്ടായിരുന്നുള്ളുവത്രെ!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ബാക്കിയൊക്കെ ഒറിജിനൽ റിബണുകൾ തന്നെ!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;എന്തായാലും ഈ ബ്രെയ്ക്കിംഗ് ന്യൂസോടെ ഷിമോൺ കാറ്റുപോയ ബലൂൺ പോലെയായി. നീർക്കോലിയുടെ ചതി ദാദയെ അടിപതറിച്ചു കളഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വാർത്ത ലേഡീസ് ഹോസ്റ്റലിലും എത്തി. കുഞ്ഞൻ, ചേട്ടായിയെ മലർത്തിയ കഥ  കേട്ട് ഷീല പൊട്ടിപ്പൊട്ടിച്ചിരിച്ചു എന്ന പോപ്പ് അപ് ന്യൂസ് കൂടി  കിട്ടിയതോടെ ‘സെൻസായി’ സെന്റിയായി!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;“ ഷീല പോയാൽ യുവറാണി!&amp;nbsp; ദാദ വെഷമിക്കല്ല്‌ ! ” അവശേഷിച്ച ഒരു ജൂനിയർ ആരാധകൻ പറഞ്ഞു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവനെയും കൂട്ടി ചേട്ടായി നേരേ ഹോട്ടൽ യുവറാണിയിലേക്ക്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തിരിച്ച് ജംഗ്ഷനിൽ വണ്ടിയിറങ്ങുമ്പോൾ സമയം പതിനൊന്നര.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കാലിയായ ഓട്ടോസ്റ്റാന്റിൽ രാത്രി ആളുകൾ മൂത്രമൊഴിക്കുന്നതു തടയാനായി,  ചിത്രകാരനായ ഒരു ഡ്രൈവർ, കരുണാമയനായ യേശുദേവന്റെ ഒരു ചിത്രം വരഞ്ഞു  വച്ചിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;പകൽ ഓട്ടോനിര കാരണം മറഞ്ഞിരിക്കുന്ന ചിത്രമായതിനാൽ,&amp;nbsp; അന്നുരാത്രിയാണ് കർത്താവിന് ഷിമോൺ ആദ്യമായി ദർശനം നൽകിയത്.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നൃത്തച്ചുവടുകളുമായി തനിക്കുനേരേ തത്തിത്തത്തിവന്ന കുഞ്ഞാടിനുനേരേ ഈശോ അനുകമ്പാർദ്രനായി നിലകൊണ്ടു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കർത്താവേ! നീയെന്നോടു പൊറുക്കണം എന്നു പറയണം എന്നാണ് ഷിമോൺ മനസ്സിൽ  പ്ലാൻ ചെയ്തതെങ്കിലും കൂട്ടുകാർ കേട്ടത് ബ്ലബ്ല...ബ്ലാ‍ഹ്  എന്നൊരലർച്ചയായിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;കരുണാമയനു മുന്നിൽ വാളൂരിയർപ്പിച്ച് ഷിമോൺ മുട്ടുകുത്തി. എന്നിട്ട് സാഷ്ടാംഗം നമിച്ച് നിലത്തു വീണു. കർത്താവ് മൂന്നാം ദിനമേ ഉയിർത്തുള്ളു എങ്കിലും, ഷിമോൺ തപ്പിത്തടഞ്ഞ്,&amp;nbsp; മൂന്നു മിനിറ്റിനുള്ളിൽ ഉയിർത്തെണീറ്റു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;പൊതുസ്ഥലത്ത് ആദ്യത്തെ വാൾ! അതുകൊണ്ട് ഒരു ഗുണമുണ്ടായി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;വിവാഹത്തിനു മുൻപു തന്നെ തന്റെ കാമുകിയുടെ സർ നെയിം ഷിമോൺ കരസ്ഥമാക്കി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഷിമോൺ ദ പൊതുവാൾ!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒരാഴ്ച കഴിഞ്ഞപ്പോൾ, സെക്കൻഡ് ഇയർ റിസൽറ്റ് വന്നു. ഷിമോൺ ‘തനി’യടിച്ചു. ഒരു പേപ്പറും കിട്ടാതെ പോകുന്നതിനാണ് തനി എന്നു പറയുന്നത്. അതോടെ താൻ നന്നാവാൻ പോവുകയാണെന്നും, മദ്യം എന്നെന്നേക്കുമായി  ഉപേക്ഷിക്കുകയാണെന്നും ആ മഹാൻ പ്രഖ്യാപിച്ചു. കാരണം മറ്റൊന്നുമല്ല, ഫസ്റ്റ്  ഇയറിലും ആൾ ‘തനി’ആയിരുന്നു!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അടുത്ത ചാൻസിൽ പേപ്പറുകൾ പൊക്കിയില്ലെങ്കിൽ കോഴ്സിൽ നിന്നു തന്നെ ഔട്ടാകും.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഹീറോ കഠിനമായ നിയന്ത്രണത്തോടെ ജീവിക്കാ‍ൻ തുടങ്ങി. കൂട്ടിനായി മറ്റു ചില  സപ്ലി കുഞ്ഞാടുകളേയും കിട്ടി. അവർ ഒരു മുറിയിൽ രാപ്പാർക്കാൻ തുടങ്ങി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അങ്ങനെയിരിക്കെ, ഗാന്ധിജിയുടെ സിദ്ധാന്തങ്ങളിൽ താൻ  ആകൃഷ്ടനായിരിക്കുകയാണെന്ന് ഷിമോൺ പൊതുവാൾ അഭിപ്രായപ്പെട്ടു.  വിദേശവസ്ത്രങ്ങൾ ഒക്കെ ഉപേക്ഷിച്ചു. ഷൂസ്,&amp;nbsp; ചെരുപ്പ് എന്നിവ ഉപേക്ഷിച്ചു.  സാദാ മുണ്ടും ഷർട്ടുമായി വേഷം. ഹോസ്റ്റലിനുള്ളിൽ പലപ്പോഴും ഒറ്റമുണ്ടോ,  ചിലപ്പോൾ ഒരു തോർത്തോ, മാത്രം ഉടുത്ത് ആൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.  കുഞ്ഞാടുകൾ അതൊക്കെ അനുകരിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സപ്ലി പരീക്ഷകൾ കഴിഞ്ഞു. ഒക്ടോബർ മാസം വന്നെത്തി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഗാന്ധിജയന്തി ആചരിക്കാൻ ഷിമോൺ ദ ഗാന്ധി തീരുമാനിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഒക്ടോബർ രണ്ടാം തീയതി വന്നെത്തി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തന്റെ മൂന്നംഗ അനുയായി വൃന്ദത്തോടോപ്പം ഷിമോൺ രാവിലെ മുതൽ റൂം ക്ലീനിംഗ്  തുടങ്ങി. പിന്നെ ഹോസ്റ്റൽ പരിസരം. നേതാവും അനുയായികളും തോർത്തു  മാത്രമുടുത്താണ് ശുചീകരണം. &lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ദാഹമകറ്റാൻ മൺകലങ്ങളിൽ ശേഖരിച്ചു വച്ച കഞ്ഞിവെള്ളം, അതു കോരിക്കുടിക്കാൻ ചിരട്ടകൾ.......&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;സേവനം ഒന്നു മാത്രമാണ് ലക്ഷ്യം എന്ന് ഇടയ്ക്കിടെ ‘തോർത്ത് ഗാന്ധി’ പ്രഖ്യാപിച്ചുകൊണ്ടിരുന്നു.&lt;/div&gt;&lt;div style="text-align: justify;"&gt;അനുയായികൾ കർമ്മനിരതരായിരുന്നു. അവർ കാടും പടലും വെട്ടി. പാറകൾ കുത്തിപ്പൊട്ടിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;ദാഹം  തോന്നുമ്പോഴൊക്കെ കഞ്ഞിവെള്ളം കുടിക്കുകയും, മൂത്രമൊഴിക്കാൻ  തോന്നുമ്പോഴൊക്കെ അതു നിർവഹിക്കുകയും ചെയ്തു. അക്കാര്യത്തിൽ തോർത്ത് എന്ന  വസ്ത്രത്തിന്റെ പ്രയോജനവും, മഹത്വവും തോർത്ത് ഗാന്ധിമാർ വാഴ്ത്തി.&amp;nbsp;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഉച്ചയോടടുപ്പിച്ചായപ്പോൾ, ഹോസ്റ്റൽ പരിസരം ചപ്പു ചവറും, കാടും പടലും  കൊണ്ടു നിറഞ്ഞു. വഴിയിലൊക്കെ കൂറ്റൻ കല്ലുകൾ... സേവകർ&amp;nbsp; അല്പാല്പമായി  ഉഴപ്പാൻ തുടങ്ങി. വർത്തമാനം കുഴയാൻ തുടങ്ങി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഹോസ്റ്റലിലെ സംശയദൃക്കുകൾ ചാരപ്രവർത്തനം തുടങ്ങി.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നേതാവിന്റെ മുറി അവർ പരിശോധിച്ചു. അവിടെ അതാ, നാലു മൺകലങ്ങൾ.... നാലും  കാലി. എന്തെങ്കിലും തെളിവു കിട്ടുമെന്ന പ്രതീക്ഷയിൽ കഞ്ഞിക്കുടങ്ങൾ  മണത്തുനോക്കിയ ചാരന്മാർ ഞെട്ടി!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അവരുടെ മൂക്കുകൾ ത്രസിച്ചു. രണ്ടിനും ഒരേ നിറമാണെങ്കിലും,  കഞ്ഞിവെള്ളത്തിന്റെയും കള്ളിന്റെയും മണം തമ്മിലുള്ള വ്യത്യാസം  ചാരമൂക്കുകൾക്കൊരിക്കലും തെറ്റില്ല. ചതി! കൊടും ചതി!!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;തോർത്ത് ഗാന്ധിമാർ വിചാരണ ചെയ്യപ്പെട്ടു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;‘ളളിത വസ്രം ദരിച്ചതും’, ‘സേവനം’ നടത്തിയതും ഒരു തെറ്റാണോ എന്ന് ഷിമോൺ ദ  ഗാന്ധി ചോദിച്ചു. ദാഹം ശമിപ്പിക്കാൻ തനി നാടൻ, ഗ്രാമീണ പാനീയം മാത്രമല്ലേ  തങ്ങൾ കഴിച്ചുള്ളൂ? ‘വിദേശ ശക്തികളുടെ’ പ്രലോഭനത്തിൽ നിന്നു താൻ  മുക്തനായതിന്റെ തെളിവുകൂടിയാണിതെന്നും, എല്ലാവരും തന്നെ അനുകരിക്കുകയാണു  വേണ്ടതെന്നും ആ മഹാൻ ഉദ്ബോധിപ്പിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അദ്ദേഹത്തിന്റെ ഉദ്ബോധനം മറ്റു ഹോസ്റ്റൽ വാസികൾ വാർഡനെ അറിയിക്കുകയും,  വാർത്ത കേട്ടു രോമാഞ്ചപുളകിതനായ വാർഡൻ അപ്പോൾ തന്നെ തോർത്ത് ഗാന്ധിയെ നേരിൽ  കാണാൻ എത്തുകയും ചെയ്തു. അന്വേഷണത്തിൽ മൺകുടങ്ങൾ വന്നത് മുല്ലപ്പന്തൽ എന്ന  മലർവാടിയിൽ നിന്നാണെന്ന് ബോധ്യപ്പെട്ടു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ഈ മഹത്തായ ‘സേവനം’പരിഗണിച്ച് നാലാളെയും ഹോസ്റ്റലിലെ കഠിന ജീവിതത്തിൽ നിന്ന് വിടുതൽ ചെയ്തതായി വാർഡൻ പ്രഖ്യാപിച്ചു.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;ബാക്കി മൂന്നു പേരും പിൽക്കാലത്ത് കോഴ് തുടരുകയും വിജയകരമായി പരിശീലനം  പൂർത്തിയാക്കി ജീവിതായോധനം ആരംഭിക്കുകയും ചെയ്തു. എന്നാൽ ഷിമോണിനെ  പിന്നാരും കണ്ടിട്ടില്ല.&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;നിങ്ങൾക്കാർക്കെങ്കിലും വല്ല വിവരവും ലഭിക്കുകയാണെങ്കിൽ ഷിമോൺ  പാപ്പച്ചൻ, ദാ ഇവിടെ ഉണ്ട് എന്നൊരു മെസേജ് അയയ്ക്കുക. കാരണം, പണ്ടുപണ്ടൊരു  കാലത്ത് ഏതൊ ഒരു ഹോസ്റ്റലിൽ ഞാനും താമസിച്ചിട്ടുണ്ടല്ലോ!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: justify;"&gt;&lt;/div&gt;&lt;div style="text-align: justify;"&gt;അപ്പോ, മറക്കണ്ട, എന്റെ നമ്പർ ഡബിൾടു ത്രിബിൾടു ഡബിൾഫൈവ് ത്രിബിൾഫൈവ്!&lt;/div&gt;&lt;div style="text-align: justify;"&gt;&lt;br /&gt;&lt;b&gt;നിയമപ്രകാരമുള്ള മുന്നറിയിപ്പ് : മുല്ലപ്പന്തൽ എന്ന് ആരും  ഗൂഗിളിൽ സേർച്ച് ചെയ്യരുത്. അങ്ങനെ ചെയ്താൽ അതിനുത്തരവാദി അവരവർ  തന്നെയായിരിക്കും! &lt;/b&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-8332421739355420492?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/8332421739355420492/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=8332421739355420492' title='88 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8332421739355420492'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8332421739355420492'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2011/05/blog-post.html' title='ഷിമോൺ ദ പാപ്പച്ചൻ !'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>88</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-8075862564000604927</id><published>2011-03-20T20:19:00.000-07:00</published><updated>2011-11-23T05:23:35.945-08:00</updated><category scheme='http://www.blogger.com/atom/ns#' term='മലയാളം'/><category scheme='http://www.blogger.com/atom/ns#' term='ജയന്‍ ദാമോദരന്‍'/><category scheme='http://www.blogger.com/atom/ns#' term='ഓർമ്മ'/><title type='text'>ദാമോദരസ്മരണ</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;കാലം 1950. തലച്ചുമടായി ഇരുപതു റാത്തല്‍ മരച്ചീനി നിറച്ച ചാക്കുകെട്ടുമായി ഒരു പതിനഞ്ചു വയസുകാരന്‍ ഏവൂര്‍ ഗ്രാമത്തില്‍ നിന്ന് കുട്ടമ്പേരൂര്‍ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയിട്ട് ഒന്നര മണിക്കൂറിലേറെയായി. ഒപ്പം നടക്കുന്ന വാടിത്തളര്‍ന്ന ബാലന്‍ അവന്റെ അനിയനാണ്. വയസ്സ് പന്ത്രണ്ട്.&lt;br /&gt;&lt;br /&gt;അവരുടെ അമ്മയുടെ വീടാണ് കുട്ടമ്പേരൂര്‍ ഉള്ളത്. മാന്നാറിനടുത്താണ് കുട്ടമ്പേരൂര്‍. ഇപ്പോള്‍ മാവേലിക്കര അടുക്കാറായിട്ടേ ഉള്ളു. ഇനിയുമുണ്ട് ഒരു മണിക്കൂര്‍ യാത്ര.&lt;br /&gt;&lt;br /&gt;അനിയന് ഇനി നടക്കാന്‍ വയ്യ. അണ്ണന്‍ പറഞ്ഞു “ഇച്ചിരി ദൂരം കൂടേ ഒള്ളല്ലോ മോനേ മാവേലിക്കരയ്ക്ക്. അവടെ ചുമടുതാങ്ങിയൊണ്ട്. നമ്മക്ക് അവടന്ന് വെള്ളം കുടിക്കാം....”&lt;br /&gt;&lt;br /&gt;അനിയന്‍ തളര്‍ച്ചയോടെ വീണ്ടും നടന്നു തുടങ്ങി. ചുമടുതാങ്ങിയ്ക്കടുത്തുള്ള ഒരു വീടാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ ഒരു കിണര്‍ ഉണ്ട്. വെള്ളം കോരാന്‍ ഒരു തൊട്ടിയും കയറും എപ്പോഴും ഉണ്ടാവും.&lt;br /&gt;&lt;br /&gt;കുട്ടമ്പേരൂര്‍ ഉള്ള വീട്ടില്‍ അമ്മയുടെ ചേച്ചിയും ഭര്‍ത്താവും അഞ്ചു മക്കളുമുണ്ട്. ദാരിദ്ര്യത്തിലാണ്. അവര്‍ക്കു കൊടുക്കാനാണ് മരച്ചീനി.&lt;br /&gt;&lt;br /&gt;(ചുമടുതാങ്ങി = പണ്ട് തലയില്‍ ഭാരമേറ്റി പോകുന്നവര്‍ക്ക് അതിറക്കിവയ്ക്കാനായി വഴിയില്‍ സ്ഥാപിച്ചുരുന്ന സംവിധാനം. കുത്തനെ നിര്‍ത്തിയ രണ്ടു നീളന്‍ കല്ലുകള്‍ക്കു മീതെ മറ്റൊരു നീളന്‍ കല്ല്. ഇപ്പോഴും പല നാട്ടിലും ഇവ കാണാം)&lt;br /&gt;&lt;br /&gt;**********************************************************************************************&lt;br /&gt;വര്‍ഷം 1968. ആ പതിനഞ്ചു വയസ്സുകാരന്‍ ഇപ്പോള്‍ കൃഷിവകുപ്പുദ്യോഗസ്ഥനാണ്. ജോലി പെരിന്തല്‍മണ്ണയില്‍. സമയം ഉച്ചതിരിഞ്ഞ് രണ്ടര മണി. പോസ്റ്റ് ഓഫ്ഫിസില്‍ മണിയോര്‍ഡര്‍ അയയ്ക്കാന്‍ വന്നതാണ്. പക്ഷേ സമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് കൌണ്ടറില്‍ ഇരിക്കുന്ന സുന്ദരിപ്പെണ്ണ് അയാളുടെ മണിയോര്‍ഡര്‍ ഫോം തിരിച്ചു കൊടുത്തു.&lt;br /&gt;&lt;br /&gt;ഓഫീസില്‍ നിന്നു ശമ്പളം വാങ്ങി പാഞ്ഞു വന്നപ്പോഴേക്കും മണി രണ്ടര. രണ്ടു മണി വരെയാണ് സമയം. വിഷണ്ണനായി കുറേ നിമിഷങ്ങള്‍ അയാള്‍ വരാന്തയില്‍ നിന്നു.&lt;br /&gt;&lt;br /&gt;വീണ്ടും കൌണ്ടറില്‍ വന്ന് മണിയോര്‍ഡര്‍ ക്ലാര്‍ക്കിനോടു കെഞ്ചി. “ഈ പണം നാളെയോ മറ്റന്നാള്‍ എങ്കിലുമോ എന്റെ വീട്ടില്‍ കിട്ടിയേ തീരൂ... ഒരത്യാവശ്യമാണ്...ദയവു ചെയ്ത് സഹായിക്കണം.”&lt;br /&gt;&lt;br /&gt;നീണ്ടുമെലിഞ്ഞ ആ മനുഷ്യനെ അവള്‍ തുറിച്ചു നോക്കി. പറയുന്നതില്‍ സത്യമുണ്ടെന്ന് അവള്‍ക്കു തോന്നി. കഴിഞ്ഞ കുറേ മാസങ്ങളായി കൃത്യം ശമ്പളദിവസം ഇയാള്‍ വീട്ടിലേക്കു പണമയയ്ക്കാറുണ്ട്. അവള്‍ പോസ്റ്റ് മാസ്റ്ററോടു സംസാരിച്ചു. മണിയോര്‍ഡര്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. പണം നല്‍കിയ ശേഷം നിറകണ്ണുകളോടെ അയാള്‍ ഒരു നിമിഷം അവളെ നന്ദിപൂര്‍വം നോക്കി. നിശ്ശബ്ദനായി തലയാട്ടി പുറത്തേക്കു നടന്നു.&lt;br /&gt;&lt;br /&gt;പിന്നെ എല്ലാ മാസവും അയാള്‍ സമയത്തിനുള്ളില്‍ തന്നെ മണിയോര്‍ഡര്‍ അയയ്ക്കാനെത്തി. പണമയക്കുന്ന അഡ്രസ് അവള്‍ക്കു കാണാപ്പാഠമായി. പള്ളത്തു തെക്കതില്‍ , ഏവൂര്‍ സൌത്ത്, കീരിക്കാട്.പി.ഒ....&lt;br /&gt;&lt;br /&gt;ഒരു ദിവസം ഓഫീസ് സമയം കഴിഞ്ഞ് അവള്‍ പുറത്തിറങ്ങിയപ്പോള്‍ അയാൾ പുറത്തു കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. പരിഭ്രമത്തോടെ അവളുടെ കണ്ണുകള്‍ പിടയുന്നത് അയാള്‍ കണ്ടു. അടുത്തു വന്ന് അടുത്ത നിമിഷം ചോദിച്ചു “ഞാന്‍ വിവാഹം കഴിച്ചോട്ടേ..?”&lt;br /&gt;&lt;br /&gt;അവള്‍ ഒന്നും പറയാതെ നടന്നു പോയി.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം അയാള്‍ വീണ്ടും വന്നു. ചോദ്യം ആവര്‍ത്തിച്ചു.&lt;br /&gt;&lt;br /&gt;തലേ രാത്രി മുഴുവന്‍ ആലോചിച്ചുറപ്പിച്ച അവള്‍ പറഞ്ഞു “ വീട്ടില്‍ വന്നു സംസാരിക്കൂ...”&lt;br /&gt;&lt;br /&gt;വീട്ടുകാര്‍ ആദ്യം ശക്തമായി എതിര്‍ത്തു. ഒന്നാമത് ഒരു തെക്കന്‍. ആലപ്പുഴ ജില്ലക്കാരന്‍. രണ്ടാമത്, ഏട്ടനും ഭാര്യയുമുള്‍പ്പടെ എട്ടംഗങ്ങളുള്ള ആ വീട്ടിലെ ഏക വരുമാനക്കാരി അവളാണ്!&lt;br /&gt;&lt;br /&gt;എവിടെ നിന്നോ കൈവന്ന നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ പറഞ്ഞു “ എനിക്ക് ആ മനുഷ്യനെ വിശ്വാസമാണ്..!”&lt;br /&gt;&lt;br /&gt;1969 മാര്‍ച്ച് മാസത്തില്‍ അവര്‍ വിവാഹിതരായി.&lt;br /&gt;&lt;br /&gt;********************************************************************************************&lt;br /&gt;ഏവൂര്‍ ഗ്രാമം അവള്‍ക്കു സമ്മാനിച്ചത് പുതുമകളും പരിഭ്രമങ്ങളുമായിരുന്നു. ഒന്നാമത് ഭാഷ. അവള്‍ പറയുന്നത് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മനസ്സിലാവില്ല; അവര്‍ പറയുന്നത് അവള്‍ക്കും! ഭര്‍ത്താവ് അച്ചടി ഭാഷ പറയുന്നു എന്നതു മാത്രമാണ് അവളുടെ സമാധാനം!&lt;br /&gt;&lt;br /&gt;സന്ധ്യയായാല്‍ മിക്ക വീടുകളിലും വഴക്കും വക്കാണവും. വൈദ്യുതി അവളുടെ വീട്ടിലും ഇല്ലായിരുന്നു എന്നതിനാല്‍ കരിവിളക്കുകള്‍ അവള്‍ക്കൊരു പ്രശ്നമായില്ല.&lt;br /&gt;&lt;br /&gt;ചന്ദന നിറവും, മുട്ടറ്റമെത്തുന്ന ചുരുള്‍ മുടിയും നിറഞ്ഞ ചിരിയുമായി അവള്‍ ഏവൂര്‍ ഗ്രാമത്തിന്റെ ദത്തു പുത്രിയായി. അവര്‍ രണ്ടാളും ചേര്‍ന്ന് ആ ഓലപ്പുര പുതുക്കി പണിതു. കൂര ഓടു മേഞ്ഞു. അവള്‍ മൂന്നു പ്രസവിച്ചു. ഒരു തവണ ഇരട്ടകള്‍. അങ്ങനെ നാലു കുട്ടികള്‍. നാലും ആണ്‍ കുട്ടികള്‍!&lt;br /&gt;&lt;br /&gt;**********************************************************************************************&lt;br /&gt;നാല് ആണ്‍ മക്കളില്‍ മൂത്തവന്‍ ഏഴാം ക്ലാസിലെത്തിയപ്പോള്‍ ഒരു നാള്‍ അയാള്‍ അവന് കുറേ പുസ്തകങ്ങള്‍ കൊടുത്തു - രാഹുല്‍ സാംകൃത്യായന്‍, കുട്ടിക്കൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, സി.ജെ. തോമസ്, ആല്‍ഡസ് ഹക്സ് ലി, ശ്രീരാമകൃഷ്ണപരമഹംസന്‍ എന്നിവരുടെ പേരുള്ളവ.&lt;br /&gt;&lt;br /&gt;മകന് അതൊന്നും അത്ര ഇഷ്ടമായില്ല. അവന് അവയൊന്നും മനസ്സിലായില്ല എന്നാതായിരുന്നു സത്യം.&lt;br /&gt;&lt;br /&gt;അച്ഛന്‍ മകനോട് ആ പുസ്തകങ്ങളെക്കുറിച്ചും അതെഴുതിയവരെക്കുറിച്ചും കുറേ പ്രസംഗിച്ചു. എന്നിട്ട് രാമപുരം അമ്പലത്തിലെ ഉത്സവത്തിന് കുറേ പുസ്തകങ്ങള്‍ കൂടി വാങ്ങിക്കൊടുത്തു - ടോള്‍സ്റ്റോയ് എഴുതിയ റഷ്യന്‍ പുസ്തകങ്ങള്‍! ഒപ്പം കാള്‍ മാര്‍ക്സിന്റെയും ഏംഗല്‍ സിന്റ്റേയും ഗ്രന്ഥങ്ങളും.&lt;br /&gt;&lt;br /&gt;മകന്‍ അവയൊക്കെ വായിക്കുന്നുണ്ട് എന്ന ധാരണയില്‍ ഇടയ്ക്കിടെ അവനെ വിളിച്ച് അവയെക്കുറിച്ചു സംസാരിക്കും. അവന്‍ എല്ലാം കേട്ടു നില്‍ക്കും.&lt;br /&gt;&lt;br /&gt;പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വെക്കേഷനിലാണ് മകന്‍ ആ പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയത്. അപ്പോഴേക്കും അയാള്‍ക്ക് കുറച്ചു ദൂരെയുള്ള ഒരു ഓഫീസിലേക്ക് സ്ഥലം മാറ്റമായി. മകന് മെഡിക്കല്‍ എൻട്രൻസ്&amp;nbsp; എഴുതി ആയൂര്‍വേദ കോളേജില്‍ ചേര്‍ന്നപ്പോള്‍ “ ആരോഗ്യനികേതനം” വായിക്കണമെന്നും ഒരു മഹാവൈദ്യനായിത്തീരണം എന്നും ഉപദേശിച്ചു. ഇരട്ടമക്കളില്‍ ഒരാളെ വക്കീലും ഒരാളെ പോലീസ് ഓഫീസറും ആക്കണം എന്നായിരുന്നു അയാളുടെ ആഗ്രഹം. ഏറ്റവും ഇളയവനെ എഞ്ജിനീയറും.&lt;br /&gt;&lt;br /&gt;*********************************************************************************************&lt;br /&gt;&lt;br /&gt;1991 മാര്‍ച്ച് മാസം പത്തൊന്‍പതാം തീയതി രാവിലെ ഓഫീസില്‍ വച്ച് അയാള്‍ക്ക് ചെറിയ നെഞ്ചുവേദനയുണ്ടായി.&lt;br /&gt;&lt;br /&gt;തൊട്ടടുത്തു തന്നെയായിരുന്നു ഭാര്യയും ജോലി നോക്കിയിരുന്നത്. സഹപ്രവര്‍ത്തകര്‍ അറിയിച്ചതനുസരിച്ച് അവര്‍ ഓടിയെത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.&lt;br /&gt;&lt;br /&gt;മൂത്ത മകനെ വിവരമറിയിച്ചു. രാത്രിയായപ്പോഴേക്കും അവന്‍ എത്തി.&lt;br /&gt;&lt;br /&gt;ഇളയ കുട്ടികള്‍ പരിഭ്രാന്തരായിരുന്നു. രാമപുരം അമ്പലത്തിലെ ഉത്സവം കണ്ട് പാതിരാവായിട്ടും മടങ്ങി വരാതിരുന്നതിന് അയാള്‍ അവരെ മുച്ചൂടും വഴക്കു പറഞ്ഞിരുന്നു, തലേന്നാള്‍.&lt;br /&gt;&lt;br /&gt;ഭാര്യ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്.&lt;br /&gt;&lt;br /&gt;മൂത്ത മകന്‍ വന്നതോടെ അന്തരീക്ഷത്തിന് അയവു വന്നു. ഐ.സി.യു വിനു മുന്നില്‍ അവനിരുന്ന് മറ്റുള്ളവരോട് ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു. ആരുറങ്ങാന്‍... എങ്കിലും എപ്പോഴോ എല്ലാവരും മയങ്ങി.&lt;br /&gt;&lt;br /&gt;രാവിലെ ഒരു കുടുംബ സുഹൃത്തിനോടൊപ്പം മൂത്ത മകന്‍ ഡോക്ടറെ കാണാന്‍ വീട്ടില്‍പോയി. ഡോക്ടര്‍ തുരു തുരെ സിഗരറ്റ് പുകച്ചു തള്ളിക്കൊണ്ടിരുന്നു. കുറേ കഴിഞ്ഞു പറഞ്ഞു “ രക്ഷയൊന്നും ഉണ്ടെന്നു തോന്നുന്നില്ല.... മാസ്സീവ് അറ്റാക്കാണ്... ഒരു വശം ഓള്‍ റെഡി തളര്‍ന്നു കഴിഞ്ഞു....”&lt;br /&gt;ഒരു നിമിഷം കൊണ്ട് മകന്റെ ഹൃദയം കീഴ്മേല്‍ മറിഞ്ഞു.&lt;br /&gt;&lt;br /&gt;“ഒരു മാര്‍ഗവുമില്ലേ..? കുടുംബസുഹൃത്ത് ചോദിച്ചു.&lt;br /&gt;&lt;br /&gt;“നോക്കട്ടെ... ഞാനിപ്പോള്‍ റൌണ്ട്സിനു വരാം” പുകയൂതിക്കൊണ്ട് ഡോക്ടര്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;അവര്‍ ആശുപത്രിയിലേക്കു മടങ്ങി.&lt;br /&gt;&lt;br /&gt;“ഇനിയിപ്പോള്‍ എന്തു ചെയ്യും.....?” മകന്‍ സുഹൃത്തിനോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;“എന്തുചെയ്യാന്‍.....നമുക്കു പ്രാര്‍ത്ഥിക്കാം.....” അയാൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;അവന്‍ ഓടിപ്പോയി അമ്മയോടും അനിയന്മാരോടും ഭക്ഷണം കഴിക്കാന്‍ പോകാന്‍ ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;അവര്‍ പോയി വരുംപോഴേക്കും ഡോക്ടര്‍ എത്തി. അവസാനകൈ എന്ന നിലയില്‍ ഒരു ഇഞ്ജെക്ഷന്‍ എഴുതിക്കൊടുത്തു. അത് അടുത്ത പട്ടണത്തിലേ കിട്ടൂ. ഒരാളെ ഓട്ടോയില്‍ അപ്പോഴേ പറഞ്ഞ് വിട്ടു.&lt;br /&gt;&lt;br /&gt;ചില്ലുവാതിലിലൂടെ അച്ഛനെ നോക്കി നിന്നു. അച്ഛന്‍ ആയാസപ്പെട്ട് ദീര്‍ഘമായി ശ്വാസമെടുത്തുകൊണ്ടിരുന്നു. അത് തന്റെ അച്ഛന്റെ അവസാന ശ്വാസങ്ങളായിരുന്നു എന്ന് അവന്‍ ചിന്തിച്ചതേയില്ല.&lt;br /&gt;&lt;br /&gt;അരമണിക്കൂറിനുള്ളില്‍ മരുന്നെത്തി. അപ്പോഴേക്കും സിസ്റ്റര്‍ വന്ന് മകനോടു പറഞ്ഞു.&lt;br /&gt;&lt;br /&gt;“കഴിഞ്ഞു...”&lt;br /&gt;&lt;br /&gt;മക്കളെക്കുറിച്ചുള്ള ഒരു പിടി ആഗ്രഹങ്ങള്‍ ബാക്കി വച്ച് ദാമോദരന്‍ പൊയിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് ഏറ്റവും ഇളയ മകന് പ്രീഡിഗ്രി പരീക്ഷയാണ് - മാത്തമാറ്റിക്സ്. തൊട്ടടുത്ത ദിവസം മൂത്തവനും പരീക്ഷ.....&lt;br /&gt;&lt;br /&gt;*******************************************************************************************&lt;br /&gt;&lt;br /&gt;ഇന്ന് മാര്‍ച്ച് 20 ആണ്.&lt;br /&gt;&lt;br /&gt;പതിനെട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എനിക്കും അനിയന്മാര്‍ക്കും അച്ഛന്‍ നഷ്ടപ്പെട്ടിട്ട്.&lt;br /&gt;ഒന്നും മറക്കാനാവുന്നില്ലല്ലോ!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-8075862564000604927?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/8075862564000604927/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=8075862564000604927' title='58 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8075862564000604927'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8075862564000604927'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2009/03/blog-post.html' title='ദാമോദരസ്മരണ'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>58</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-6292527564934162119</id><published>2011-02-17T06:47:00.000-08:00</published><updated>2011-02-18T20:48:18.256-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചില്ലറത്തുട്ടുകളുടെ ജീവിതം.....</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;“ഇനിയെങ്കിലും നല്ലൊരു പേന വാങ്ങി ഉപയോഗിച്ചുകൂടേ?”&lt;br /&gt;&lt;br /&gt;മഷിപടർന്ന ഷർട്ട് പോക്കറ്റ് ചൂണ്ടിക്കാണിച്ച് ഭാര്യ ചോദിച്ചു. ഇത് എത്രാമത്തെ തവണയാണ് അവൾ ഇതു പറയുന്നതെന്ന് അയാൾ ഓർത്തു.&lt;br /&gt;&lt;br /&gt;എന്തു ചെയ്യാം. സർക്കാർ ഉദ്യോസ്ഥനായിരുന്നെങ്കിൽ വർഷാവർഷം ഇൻക്രിമെന്റുകൾ കിട്ടിയേനേ. ഇതിപ്പോൾ പൂട്ടാറായ സ്വകാര്യകമ്പനിയിലെ കണക്കെഴുത്തുകാരന് ഇതിൽ കൂടുതൽ ശമ്പളം എങ്ങനെ കിട്ടും?&lt;br /&gt;&lt;br /&gt;പറയുമ്പോൾ ഒൻപതിനായിരമാണ് മാസശമ്പളം.&lt;br /&gt;&lt;br /&gt;മൂവായിരം മാസവാടക. പിന്നെ, പലചരക്ക്, പാൽ, പച്ചക്കറി, മത്സ്യം, മൊബൈൽഫോൺ, കറന്റ് , കേബിൾ ടി.വി,  മകളുടെസ്കൂൾ ഫീസ് ,  ഇടയ്ക്കൂള്ള നാട്ടിൽപോക്ക്, കല്യാണങ്ങൾ, പാലുകാച്ചുകൾ.......&lt;br /&gt;&lt;br /&gt;ആകെ വെട്ടിക്കുറയ്ക്കാനാവുക തന്റെ ചിലവുകളാണ്. പുകവലിയില്ല, മദ്യപാനമില്ല.... ഉച്ചയ്ക്കുള്ള ചോറ്‌ പൊതിഞ്ഞു കൊണ്ടുപോകും. ആകെ ചിലവ്  പതിനൊന്നു മണിക്കും, നാലുമണിക്കുമുള്ള രണ്ട് കാലിച്ചായ മാത്രം. പിന്നെ വണ്ടിക്കൂലി. അത് അങ്ങോട്ടുമിങ്ങോട്ടും നാലര വീതം, ദിവസം ഒൻപതു രൂപ. വൈകിട്ടു വീട്ടിൽ വന്നാൽ വാർത്ത കാണും. ശേഷം അല്പം വായന. ഭക്ഷണം, ഉറക്കം.&lt;br /&gt;&lt;br /&gt;ലീക്ക് ചെയ്യുന്ന പഴയ ഫൌണ്ടൻ പെൻ മാറ്റി പുതിയതൊന്നുവാങ്ങാൻ ഭാര്യ പറഞ്ഞാൽ കേൾക്കില്ല.അയാൾക്കാണെങ്കിൽ ബോൾ പെന്നുകൾ ഇഷ്ടവുമല്ല. ഷർട്ടിന്റെ പോക്കറ്റുകൾ മിക്കതിലും മഷിപ്പാടുകൾ  പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.&lt;br /&gt;&lt;br /&gt;നിത്യേനയുള്ള ഈ പരാതി പറച്ചിൽ കേട്ടു മടുത്താണ്, മൂന്നാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമകൾ, അച്ഛനൊരു പേന വാങ്ങിക്കോടുക്കണമെന്നാഗ്രഹിച്ചത്.തന്റെ സ്വകാര്യസമ്പാദ്യം അതിനായി വിനിയോഗിക്കാൻ തന്നെ അവൾ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;അവൾക്കൊരു കുടുക്ക പണ്ട് അയാൾ തന്നെ സമ്മാനിച്ചതാണ്. അതിൽ  നിറയ്ക്കാൻ കുറേ പഴകിയ നാണയങ്ങളും ഇട്ടുകൊടുത്തു.&lt;br /&gt;&lt;br /&gt;പിന്നീട് യാത്രയിൽ അവർക്കു കിട്ടുന്ന ഇരുപത്തഞ്ചിന്റെയും അൻപതിന്റെയും തുട്ടുകൾ..... അപൂർവമായി മാത്രം അയാളുടെ പോക്കറ്റിൽ നിന്ന് ഭാര്യയ്ക്കു ലഭിക്കുന്ന  ഒറ്റരൂ‍പാ നാണയങ്ങൾ...... ഒക്കെ അവൾ ഒരു കുടുക്കയിലിട്ടു സൂക്ഷിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഞായറാഴ്ച രാവിലെ അതു പൊട്ടിച്ചു. പഴകി തേഞ്ഞ നാണയങ്ങൾ ഒക്കെ ഒഴിവാക്കി. ശേഷിച്ചതൊക്കെ ഒരുമിച്ചു കൂട്ടി നോക്കി. ഇരുപത്തഞ്ചുപൈസാത്തുട്ടുകളാണ് കൂടുതൽ. എണ്ണി നോക്കി. മൊത്തം തൊണ്ണൂറു രൂപ!&lt;br /&gt;&lt;br /&gt;നല്ലൊരു പേന വാങ്ങാം. മകൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;പത്തോ, ഇരുപതോ കയ്യിൽ നിന്നിടാം. ഒരു പാർക്കർ പേന തന്നെ ആയിക്കോട്ടെ. തൊട്ടടുത്ത്  സാമാന്യം നല്ല ഒരു സ്റ്റോറുണ്ട്.എവിടെയും ചില്ലറ കിട്ടാത്ത കാലമല്ലേ.....ഇത്രയും ഒരുമിച്ചു കിട്ടുമ്പോൾ കടക്കാർക്കു സന്തോഷമാകും. അയാൾ കരുതി.&lt;br /&gt;&lt;br /&gt;നാണയസഞ്ചി കിലുക്കി, അയാൾക്കൊപ്പം തുള്ളിച്ചാടി മകളും കടയിലേക്കു ചെന്നു.&lt;br /&gt;&lt;br /&gt;“ഒരു പാർക്കർ പേന വേണം” അവൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;കടക്കാരൻ പറഞ്ഞു “പാർക്കർ പേനയ്ക്ക് ചുരുങ്ങിയത് 200 രൂപയെങ്കിലുമാകും....അതിലും കൂടിയതും ഉണ്ട്!”&lt;br /&gt;അയാൾ അമ്പരന്നു. പോക്കറ്റിൽ അപ്പോൾ അറുപതു രൂപയേ ഉണ്ടായിരുന്നുള്ളു. ഒരു പാർക്കർ പേനയ്ക്ക് 100 -120 രൂപയിൽ കൂടുതൽ വില അയാൾ പ്രതീക്ഷിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;അതു മാത്രവുമല്ല, ചില്ലറ വേണമെങ്കിലും, 25 പൈസകൾ ഒന്നും എടുക്കുകയും ഇല്ലത്രേ! സർക്കാർ 25ന്റെ നാണയത്തുട്ടുകൾ നിരോധിക്കുകയാണത്രെ!&lt;br /&gt;&lt;br /&gt;“അൻപതു പൈസയും ഒരു രൂപയും എടുക്കും.” കടക്കാരൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അങ്ങനെ അതായിട്ടിപ്പൊ നിങ്ങൾ എടുക്കണ്ട.” നീരസത്തോടെ അയാൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;മകളുടെ മുഖം വാടി. ഒരു പേനയ്ക്ക് ഇത്ര വില അവളും പ്രതീക്ഷിച്ചിരുന്നില്ല.&lt;br /&gt;&lt;br /&gt;തിരിഞ്ഞു നടക്കുമ്പോൾ പണ്ടത്തെ ഒരു പൈസയുടെയും രണ്ടു പൈസയുടെയും സ്കൂൾ കാലം അയാളുടെ മനസ്സിലെത്തി.&lt;br /&gt;&lt;br /&gt;നനഞ്ഞിരുണ്ട ഒരു തിങ്കളാഴ്ച ..... ഒടിഞ്ഞ സ്ലേറ്റ് പെൻസിൽ ട്രൌസറിന്റെ പോക്കറ്റിൽ ഇട്ടിരുന്നു..... പക്ഷേ കീശയിൽ ഉണ്ടായിരുന്ന തുളയിലൂടെ അതെവിടെയോ വീണുപോയി. പെൻസിൽ ഇല്ലാതെ ക്ലാസിൽ ചെന്നാൽ അടി ഉറപ്പ്. അങ്ങനെ വിഷമിച്ചു സ്കൂളിലേക്കു നടക്കുമ്പോഴായിരുന്നു പതിവില്ലാതെ, അരയാ‍ൽ മുക്കിൽ ബസ് കാത്തു നിൽക്കുന്ന അച്ഛനെ കണ്ടത്....&lt;br /&gt;&lt;br /&gt;ഓടിച്ചെന്ന് കരച്ചിലോടെ, അച്ഛനോട് കാര്യം പറഞ്ഞു. കയ്യിലുള്ള കറുത്ത ഹാൻഡ് ബാഗ് കുലുക്കി അച്ഛൻ പരതി. രണ്ടു പൈസയുടെയും  ഒരു പൈസയുടെയും ഓരോ നാണയം എടുത്തു  തന്നു. ഒരു സ്ലേറ്റ് പെൻസിലിന് മൂന്നു പൈസയേ ഉള്ളു അന്ന്. അതു കിട്ടിയപ്പോൾ  താൻ, അഞ്ചു പൈസയ്ക്ക് രണ്ടെണ്ണം കിട്ടും എന്നു പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഇല്ല മോനേ....” കൈ മലർത്തി നിസ്സഹായതയോടെ അച്ഛൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;നിറകണ്ണുകളോടെ അയാൾ അച്ഛനെ ഓർത്തു..... പച്ചവെള്ളം ചവച്ചുകുടിച്ചു ജീവിച്ച അച്ഛനെ....... പതിറ്റാണ്ടുകൾക്കു മുൻപ് നഷ്ടപ്പെട്ടുപോയ അച്ഛനെ.....&lt;br /&gt;&lt;br /&gt;അച്ഛന്റെ ജോലിയാണ്, തനിക്കു കിട്ടിയത്. അതു മൂലമാണ് അനിയത്തിയെ കെട്ടിച്ചയച്ചത്....&lt;br /&gt;&lt;br /&gt;അച്ഛൻ വിടപറയുമ്പോൾ മടിക്കുത്തിലുണ്ടായിരുന്ന നാണയത്തുട്ടുകൾ  ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്, തന്റെ മേശയിൽ.... അക്കങ്ങൾ മാഞ്ഞു തുടങ്ങിയെങ്കിലും ഇടയ്ക്കിടെ മേശ തുറന്ന് അവ പരിശോധിക്കും. മീതെ വിരലോടിക്കും. അച്ഛന്റെ വിരൽ സ്പർശം അനുഭവിക്കും....&lt;br /&gt;&lt;br /&gt;ഒരു പൈസ, രണ്ടു പൈസ നാണയങ്ങൾക്കൊപ്പം, കാലക്രമത്തിൽ അഞ്ചു പൈസയും, പത്തു പൈസയും, ഇരുപതു പൈസയും വിലകെട്ടതായി ....... ദാ ഇപ്പോൾ ഇരുപത്തഞ്ചു പൈസയും!&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-egYQI0bibt0/TV0wmBNCU6I/AAAAAAAAAjQ/kc-WFtHrWe0/s1600/n5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://4.bp.blogspot.com/-egYQI0bibt0/TV0wmBNCU6I/AAAAAAAAAjQ/kc-WFtHrWe0/s200/n5.jpg" width="186" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-LyUOIzs2uUU/TV0wmFv19SI/AAAAAAAAAjU/yP0fzfwipac/s1600/n4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://2.bp.blogspot.com/-LyUOIzs2uUU/TV0wmFv19SI/AAAAAAAAAjU/yP0fzfwipac/s200/n4.jpg" width="198" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-yU_eT5OxXh8/TV0wmHPFAXI/AAAAAAAAAjY/FnEGqbkeeEc/s1600/n3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://2.bp.blogspot.com/-yU_eT5OxXh8/TV0wmHPFAXI/AAAAAAAAAjY/FnEGqbkeeEc/s200/n3.jpg" width="198" /&gt;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-k_YtdTW-M58/TV0wmBZDAdI/AAAAAAAAAjc/3ZLYxiLeCCo/s1600/n2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="200" src="http://1.bp.blogspot.com/-k_YtdTW-M58/TV0wmBZDAdI/AAAAAAAAAjc/3ZLYxiLeCCo/s200/n2.jpg" width="192" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;വീട്ടിലെത്തി. മകളുടെ സങ്കടം കാണാനാകാതെ അയാൾ മുറിയിലേക്കു വലിഞ്ഞു. കുട്ടിയാവട്ടെ, ഉച്ചത്തിൽ അമ്മയോട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു. അവൾക്കും വിഷമമായി.&lt;br /&gt;&lt;br /&gt;ഇരുനൂറു രൂപ കൊടുത്ത് ആ പേന വാങ്ങിയാലോ....? അയാൾ ചിന്തിച്ചു. &lt;br /&gt;&lt;br /&gt;പക്ഷേ, ഡബിൾകോട്ട് കട്ടിൽ വാങ്ങിയതിന്റെ മാസഗഡു കൊടുക്കേണ്ടത് ഇന്നാണ്.  കേബിൾ ടിവിക്കാരനും പിരിവിനു വന്നേക്കാം. അങ്ങനെയായാൽ കുഴങ്ങും. ആരോടും കടം പറയാതെയാണ് ഇന്നു വരെ ജീവിച്ചത്. ഒരു പേനയ്ക്കുവേണ്ടി അത് മാറ്റിമറിക്കേണ്ട കാര്യമൊന്നുമില്ല.&lt;br /&gt;&lt;br /&gt;പ്രതീക്ഷിച്ചപോലെ തന്നെ പിരിവുകാർ രണ്ടാളും അര മണിക്കൂർ ഇടവിട്ടു വന്നു.&lt;br /&gt;ദിനങ്ങൾ പതിവുപോലെ കൊഴിഞ്ഞുകൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;അടുത്ത ശനിയാഴ്ച വൈകുന്നേരം തലപെരുത്തു വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നിട്ടില്ല.  അയാൾ അമ്പരന്നു. സാധാരണ മോൾക്ക് പാഠങ്ങൾ പറഞ്ഞുകൊടുത്തുകൊണ്ട്  അവൾ ഉമ്മറപ്പടിയിൽ ഇരിക്കുന്നുണ്ടാവും. മോൾ മുറിക്കുള്ളിൽ നിലത്തു കാൽ മടക്കിയിരുന്ന് എഴുതുന്നുമുണ്ടാവും.&lt;br /&gt;&lt;br /&gt;ഇന്നിപ്പോൾ....... ഇന്നിപ്പോൾ എന്തു  പറ്റി?&lt;br /&gt;&lt;br /&gt;പെട്ടെന്ന് അടിവയറ്റിൽ നിന്ന് തീയാളിയുയർന്നു. കാലം എത്ര മോശമാണെന്ന് താൻ മറന്നുപോയല്ലോ എന്ന് അയാൾ ഓർത്തു.&lt;br /&gt;&lt;br /&gt;ചങ്കിടിപ്പു കൂടി. നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു. ചാനൽ വാർത്തകളും, പത്രങ്ങളും അയാളെ അത്രയ്ക്കും ഭീതിയിലാഴ്ത്തിയിരുന്നു.&lt;br /&gt;&lt;br /&gt;വിറയലോടെ വാതിലിൽ മുട്ടി. സത്യത്തിൽ ആ വീട്ടിൽ കോളിംഗ് ബെൽ ഇല്ല.......&lt;br /&gt;&lt;br /&gt;ഏതാനും നിമിഷങ്ങളുടെ നെടുനീളൻ നിശ്ശബ്ദത.&lt;br /&gt;&lt;br /&gt;പെട്ടെന്ന് ഒരു ഞരക്കത്തോടെ വാതിൽ തുറന്നു.&lt;br /&gt;&lt;br /&gt;കുളിച്ചു കുറിയിട്ട് കുഞ്ഞുപാവാടയുമുടുത്ത് മകൾ; പിന്നിൽ അവൾ&lt;br /&gt;&lt;br /&gt;ആശ്വാസത്തിലും തെല്ലൊന്നമ്പരന്നു നിന്നു, അയാൾ.  “ഇതെന്താ, പതിവില്ലാതെ പുതുമകൾ!?” &lt;br /&gt;&lt;br /&gt;മറുപടി പറഞ്ഞത് മകളാണ്. “അച്ഛാ... കണ്ണൊന്നടച്ചേ.....”&lt;br /&gt;&lt;br /&gt;ഊറിച്ചിരിച്ചുകൊണ്ട് ഭാര്യ പിന്നിൽ. രണ്ടാളും കൂടി തന്നെ വിഡ്ഢിയാ‍ക്കാനുള്ള പുറപ്പാടിലാണോ? അയാൾ ശങ്കിച്ചു.&lt;br /&gt;“കണ്ണടക്കൂ അച്ഛാ.......” മകൾ വീണ്ടും ഒച്ചയുയർത്തി. അയാളുടെ കണ്ണുകൾ അറിയാതാടഞ്ഞു.&lt;br /&gt;&lt;br /&gt;“ഇനി തുറക്കൂ....... സർപ്രൈസ്!!!”&lt;br /&gt;&lt;br /&gt;കയ്യിൽ ഒരു സമ്മാനപ്പൊതിയുമായി തുള്ളിച്ചാടുന്നു മകൾ.&lt;br /&gt;&lt;br /&gt;അവൾ പൊതി അയാളുടെ കയ്യിലേക്ക് വച്ചു. അയാളത് യാന്ത്രികമായി തുറന്നു നോക്കി.&lt;br /&gt;&lt;br /&gt;ആകർഷകമായ പെട്ടിക്കുള്ളിൽ പുതിയൊരു പാർക്കർ പെൻ!&lt;br /&gt;&lt;br /&gt;“അപ്പോൾ.... ഇതൊക്കെ എപ്പോ നടന്നു.......”അയാൾ അത്ഭുതപ്പെട്ടു.&lt;br /&gt;&lt;br /&gt;“അതൊക്കെ നടന്നു....... ഒരാഴ്ച മുൻപ് !”  വലിയ വായിൽ കേമിയായി, മകൾ പറഞ്ഞു.&lt;br /&gt;ബാക്കി ഭാര്യ വിവരിച്ചു.&lt;br /&gt;&lt;br /&gt;പൊട്ടിയ പ്ലാസ്റ്റിക്, അലൂമിനിയം, ചെമ്പ് സാധനങ്ങൾ അന്വേഷിച്ചു വന്ന ആക്രിക്കാരനോട്  നാണയങ്ങൾ എടുക്കുമോ എന്നു ചോദിച്ചത് മകളാണ്. ഉണ്ടെങ്കിൽ കൊണ്ടുവരൂ, പഴകിയ നാണയങ്ങളും എടുക്കും എന്നായി ആ മനുഷ്യൻ.&lt;br /&gt;&lt;br /&gt;പഴയ നിക്കൽ നാണയങ്ങൾ, അക്കങ്ങൾ തേഞ്ഞതാണെങ്കിൽ പോലും ഒന്നര മടങ്ങ് പണം നൽകി എടുക്കുമത്രെ!100 രൂപയുടെ ചില്ലറത്തുട്ടുകൾക്ക് 150 രൂപ കിട്ടും!&lt;br /&gt;&lt;br /&gt;അപ്പോഴാണ് അയാളുടെ മേശയ്ക്കുള്ളിൽ വർഷങ്ങളായി കിടക്കുന്ന പഴയ നാണയങ്ങളെപ്പറ്റി ഭാ‍ര്യ ഓർത്തത്.&lt;br /&gt;മകളുടെ കുടുക്ക പൊട്ടിച്ചുകിട്ടിയതിനൊപ്പം മേശയ്ക്കുള്ളിൽ നിന്നു കിട്ടിയതു കൂടി കൂട്ടി, ഒപ്പം ഓട്ടവീണ ഒരു പഴയ മൊന്തയും കൊടുത്തപ്പോൾ  ആക്രിക്കാരൻ 210 രൂപ നൽകിയത്രെ.&lt;br /&gt;&lt;br /&gt;എന്നിട്ട്?&lt;br /&gt;&lt;br /&gt;അയാൾ ഓടിച്ചെന്ന് മേശ തുറന്നു നോക്കി.&lt;br /&gt;&lt;br /&gt;അതു കാലിയാണ്. ഒറ്റ നാണയവും ഇല്ല. അയാൾ തരിച്ചു നിന്നു.&lt;br /&gt;&lt;br /&gt;അച്ഛൻ അവശേഷിപ്പിച്ചു പോയ നാണയങ്ങൾ മുഴുവൻ ആക്രിക്കാരൻ കൊണ്ടുപോയിരിക്കുന്നു....&lt;br /&gt;&lt;br /&gt;“ഒരാഴ്ചയായി മോൾ ഇതു രഹസ്യമായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു...... ഇന്നു തരാൻ....” അയാളെ തട്ടിയുണർത്തി ഭാര്യ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അതെന്താ, ഇന്ന്?”&lt;br /&gt;&lt;br /&gt;അമ്മയും മകളും പരസ്പരം നോക്കി ചിരിച്ചു.&lt;br /&gt;&lt;br /&gt;“ഇന്ന് എന്റെ ഭർത്താവ് ഭൂജാതനയിട്ട് വർഷം നാല്പതായി....” നാടകീയമായി അവൾ മൊഴിഞ്ഞു.&lt;br /&gt;&lt;br /&gt;പിറന്നാളുകൾ അറിയുക പോലും ചെയ്യാതായിട്ടു വർഷങ്ങളായിരിക്കുന്നു. ഇന്നിപ്പോൾ.....&lt;br /&gt;&lt;br /&gt;നീർമിഴിമറയ്ക്കപ്പുറം അവരിരുവരും ചിരിക്കുന്നത് അയാളുടെ കണ്ണുകൾ അറിഞ്ഞു.&lt;br /&gt;&lt;br /&gt;രാത്രി, ഇടനെഞ്ചിൽ ചാഞ്ഞ് ഭാര്യയും, വലം നെഞ്ചിൽ മുറുകി മകളും കിടക്കുമ്പോൾ കൺപൂട്ടി നിശ്ശബ്ദം അയാൾ പ്രാർത്ഥിച്ചു “ഇവർക്കു വേണ്ടി എന്നെ കാത്തോളണേ.......”&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-6292527564934162119?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/6292527564934162119/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=6292527564934162119' title='111 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/6292527564934162119'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/6292527564934162119'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2011/02/blog-post.html' title='ചില്ലറത്തുട്ടുകളുടെ ജീവിതം.....'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-egYQI0bibt0/TV0wmBNCU6I/AAAAAAAAAjQ/kc-WFtHrWe0/s72-c/n5.jpg' height='72' width='72'/><thr:total>111</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-8233003809555281060</id><published>2011-01-22T05:02:00.000-08:00</published><updated>2011-02-23T07:00:44.895-08:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='തമാശ'/><title type='text'>ടി.എൽ.എഫ്. മൂന്നൻ !!!</title><content type='html'>സൂമാരണ്ണന്റെ* മോൻ മൂന്നൻ** ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം, ദാ ഇപ്പോ എന്റെ വീട്ടിൽ വന്നു പുറത്തേക്കിറങ്ങിയതേ ഉള്ളൂ. ഇതിനു മുൻപ് അവൻ നാട്ടിൽ വന്നത് പത്തുകൊല്ലങ്ങൾക്കു മുൻപാണ്. പക്ഷേ, അന്നു ഞാൻ നാട്ടിൽ ഇല്ലായിരുന്നു. അമ്മ മരിച്ചപ്പോഴാണ് അവൻ വന്നത്. സൂമാരണ്ണൻ അതിനു മുന്നത്തെ വർഷം ദിവംഗതനായിരുന്നു. അന്നു വന്നുപോയ ശേഷം പിന്നെ അവനെക്കുറിച്ച് വിവരമൊന്നുമില്ലാതിരിക്കുകയായിരുന്നു. ഇന്നിപ്പോൾ ഹിന്ദിക്കറ പുരണ്ടമലയാളത്തിൽ എന്റെ മുന്നിലിരുന്ന്  സംസാരിച്ചത് പഴയ ‘മൂന്നൻ’ തന്നെയാണ് എന്നു വിശ്വസിക്കാൻ പ്രയാസം!&lt;br /&gt;&lt;br /&gt;രണ്ടു പതിറ്റാണ്ടു മുൻപ് മൂന്നൻ ബോംബേയ്ക്കു പോയി എന്നതും ഒരു അതിശയിപ്പിക്കുന്ന വാർത്തയായിരുന്നു.&lt;br /&gt;പഠിക്കുന്ന കാലത്തേ കടുത്ത  ഹിന്ദി വിരോധിയായിരുന്നു മൂന്നൻ. ‘വല്ലഭായി’ എന്നറിയപ്പെട്ടിരുന്ന ഹിന്ദി വിദ്വാൻ നാറാപിള്ള*** സാറായിരുന്നു അതിന്റെ പ്രധാന ഉത്തരവാദി.&lt;br /&gt;&lt;br /&gt;അന്നൊക്കെ ബോംബെ എന്നാൽ ഹിന്ദി പറയുന്ന സ്ഥലം എന്നായിരുന്നു വിചാരം. ഹിന്ദി പടങ്ങളെല്ലാം ഉണ്ടാക്കുന്നത് ബോംബെയിൽ ആണല്ലോ. ഹിന്ദി അറിയാതെ ഇവൻ ബോംബെയിൽ പോയി എന്തു ചെയ്യാനാ എന്നായിരുന്നു കൂട്ടുകാരുടെയെല്ലാം ചിന്ത.&lt;br /&gt;&lt;br /&gt;എന്നാൽ അഞ്ചു വർഷങ്ങൾക്കു ശേഷം ആൾ തിരിച്ചു വന്നപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി. വർത്തമാനത്തിനിടയിൽ നിറയെ ഹിന്ദി! സാലാ, കുത്താ, കം സേ കം, ബരാബർ, ശുക്രിയാ ഇങ്ങനെ നിരവധി വാക്കുകൾ തലങ്ങും വിലങ്ങും! പോരാഞ്ഞ്, ആരെന്തുപറഞ്ഞാലും പ്രതികരണമായി “അച്ഛാ, അച്ഛാ !” എന്നു പറയാനും തുടങ്ങി. ആളുകൾ പറഞ്ഞു ‘സൂമാരണ്ണന്റെ ഭാഗ്യം!’&lt;br /&gt;&lt;br /&gt;“ഏക് ദൂജേ കേ ലിയേ ” എന്നതിന്റെ അർത്ഥം ഒരു കാലത്തും ഞങ്ങൾ നാടൻ പിള്ളേർക്കു മനസ്സിലായിരുന്നില്ല. ഒടുവിൽ മൂന്നനാണ് അതു മനസ്സിലാക്കി തന്നത്. (അതിനു മുൻപ് ‘ദൂജേ’എന്ന വാക്കിന് ഞങ്ങളോരോരുത്തരും നിരവധി അർത്ഥങ്ങൾ കണ്ടെത്തിയിരുന്നു!)&lt;br /&gt;&lt;br /&gt;പോസ്റ്റ് ഓഫീസിൽ  “അന്തർ ആനാ മനാ ഹൈ !” എന്നെഴുതി വച്ചിരുന്നതെന്തിനെന്നും അവനാണ് പറഞ്ഞു തന്നത്!&lt;br /&gt;&lt;br /&gt;ഇതിനുമൊക്കെ അപ്പുറമായിരുന്നു അവൻ പിന്നീടു പറഞ്ഞ വിവരങ്ങൾ. അതിൽ പ്രധാനം, ഹിന്ദി വിദ്വാൻ വല്ലഭായി പഠിപ്പിച്ച ഹിന്ദിയല്ല ഹിന്ദിക്കാർ പറയുന്നത് എന്നതായിരുന്നു!&lt;br /&gt;&lt;br /&gt;ഉദാഹരണമായി,&lt;br /&gt;തൂ + കോ = തുച്ഛ്കോ എന്നൊന്നും ആരും പറയാറില്ലത്രെ. തേരേ കോ എന്നാണു പോലും അവർ പറയുക. അതുപോലെ മെ+ കോ = മേരേ കോ!&lt;br /&gt;&lt;br /&gt;അതു കേട്ടപ്പോൾ പെട്ടെന്ന് പത്താം ക്ലാസിലെ ഹിന്ദി പീരിയഡുകളിലെ സംഭവങ്ങൾ ഓർമ്മ വന്നു.&lt;br /&gt;വല്ലഭായിയുടെ ക്ലാസിൽ ഒന്നാം നമ്പർ നോട്ടപ്പുള്ളിയായിരുന്നു മൂന്നൻ. കാരണം മറ്റൊന്നുമല്ല അവൻ സാറന്മാരെ ഇരട്ടപ്പേരുവിളിക്കും. ‘നാറാപിള്ളസാർ’ എന്നതിനുപകരം ‘വല്ലഭായി’ എന്നേ പറയൂ. അത് കൃത്യമായി ക്ലാസിലെ ഹിന്ദിപഠിപ്പിസ്റ്റ് റാം മോഹൻ, അദ്ദേഹത്തെ അറിയിച്ചു. പോരേ പൂരം! അതോടെ മുൻപത്തെ ആഴ്ച താൻ സൈക്കിളിൽ പോകുമ്പോൾ ഇടവഴിയിൽ ഒളിഞ്ഞിരുന്ന് “വല്ലഭായീ...” എന്നു നീട്ടിവിളിച്ചതും മൂന്നൻ തന്നെ എന്ന് സാർ ഉറപ്പിച്ചു!&lt;br /&gt;&lt;br /&gt;അടുത്ത ദിവസം സാർ ക്ലാസിൽ വന്ന് ബോർഡിൽ മൂന്നക്ഷരങ്ങൾ വരഞ്ഞിട്ടു. അത് താഴെക്കാണും പ്രകാരം ആയിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_r7bXaPC1TK8/TTqrUhzgVdI/AAAAAAAAAhg/1P6IKSaegpw/s1600/TLF1.bmp" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" height="180" width="320" src="http://3.bp.blogspot.com/_r7bXaPC1TK8/TTqrUhzgVdI/AAAAAAAAAhg/1P6IKSaegpw/s320/TLF1.bmp" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;“ഇന്നു ഞാൻ പഠിപ്പിക്കാൻ പോകുന്നത് ഇതാണ്. എന്താണിത്!?” നാറാപിള്ള മൂന്നനോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;ആദ്യത്ത്യേതു രണ്ടും ക്യാപിറ്റൽ ലെറ്റേഴ്സ്..... മൂന്നാമത്തേത് സ്മോൾ ലെറ്റർ.... മൂന്നനൊപ്പം ഞങ്ങളും ചിന്തിച്ചു.&lt;br /&gt;&lt;br /&gt;നിശബ്ദമായ നിമിഷങ്ങൾക്കോടുവിൽ ,ശ്രദ്ധയോടെ മൂന്നൻ വായിച്ചു “ടി...എൽ...എഫ്...”&lt;br /&gt;ഞങ്ങൾ കുട്ടികൾ സന്തുഷ്ടരായി.&lt;br /&gt;&lt;br /&gt;ഒടുക്കം ‘വല്ലഭായി’യിൽ നിന്ന് മൂന്നൻ രക്ഷപെട്ടിരിക്കുന്നു. അവൻ മൂന്നക്ഷരങ്ങളും കൃത്യമായിത്തന്നെ പറഞ്ഞിരിക്കുന്നു!&lt;br /&gt;&lt;br /&gt;പക്ഷേ വല്ലഭായിയുടെ മുഖം പ്രസാദിച്ചില്ല!&lt;br /&gt;&lt;br /&gt;പകരം അത് വലിഞ്ഞു മുറുകി.&lt;br /&gt;&lt;br /&gt;ഹിന്ദി ഉസ്താദ് റാം മോഹന്റെ നേർക്ക് അദ്ദേഹത്തിന്റെ കൺമുനകൾ നീണ്ടു.&lt;br /&gt;&lt;br /&gt;ഹിന്ദി മാഷ് ക്ലാസിൽ വന്ന് ഇംഗ്ലീഷ് അക്ഷരങ്ങൾ ചോദിക്കുന്നതിന്റെ ഗുട്ടൻസ് പിടികിട്ടാതെ അമ്പരന്നിരുന്ന ഞങ്ങൾ നോക്കിയിരിക്കെ റാം മോഹൻ എണീറ്റു നിന്നു. പതിവുപോലെ തന്റെ ഷേർട്ടിന്റെ കോളർ ഇരു കൈ കൊണ്ടും പിടിച്ചു നേരെയാക്കി കാക്കയുടെ ഒച്ചയിൽ അവൻ പറഞ്ഞു&lt;br /&gt;&lt;br /&gt;&lt;b&gt;“കാ  കേ  കീ! ”&lt;/b&gt;&lt;br /&gt;&lt;br /&gt;റാം മോഹൻ പറയുന്ന ഉത്തരങ്ങൾ തെറ്റാറില്ലെങ്കിലും, ഇത്തവണ കുട്ടികൾ പൊട്ടിച്ചിരിച്ചു.&lt;br /&gt;&lt;br /&gt;“ഖാമോഷ് ! ”  വല്ലഭായി, അമരീഷ് പുരി സ്റ്റൈലിൽ  അലറി.&lt;br /&gt;&lt;br /&gt;“റാം മോഹൻ പറഞ്ഞത് ശരിയാണ്........ബുദ്ദൂസ്...! ചുപ്പ് രഹോ..!”&lt;br /&gt;&lt;br /&gt;എന്നിട്ട് മൂന്നനു നേരേ തിരിഞ്ഞു പറഞ്ഞു,  “തൂ ബുദ്ദൂ ഹൈ! തുച്ഛ്കോ കുച്ഛ് നഹീ മാ‍ലൂം... സമച്ഛേ?&lt;br /&gt;&lt;br /&gt;അതെങ്ങനെ മനസ്സിലാകാനാ... അതു മനസ്സിലാകണമെങ്കിൽ ഹിന്ദി ഗ്രാമർ പഠിക്കണം”&lt;br /&gt;&lt;br /&gt;എന്നിട്ട് ബ്ലാക്ക് ബോർഡിൽ ചോക്കുകൊണ്ട് അക്ഷരങ്ങൾ വരഞ്ഞു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_r7bXaPC1TK8/TTqtJRa6NWI/AAAAAAAAAho/WWXy-bZSJA0/s1600/TLF2.bmp" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" height="180" width="320" src="http://4.bp.blogspot.com/_r7bXaPC1TK8/TTqtJRa6NWI/AAAAAAAAAho/WWXy-bZSJA0/s320/TLF2.bmp" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;“പഹവാനേ! ” മൂന്നൻ വായ് പൊളിച്ചു.&lt;br /&gt;&lt;br /&gt;“ഇതിന് ഇങ്ങനൊക്കെ അർത്ഥമുണ്ടായിരുന്നോ!”  റാം മോഹനൊഴികെ, മുഴുവൻ ക്ലാസും ചിന്തിച്ചു.&lt;br /&gt;&lt;br /&gt;“ഇവൻ ഇതൊക്കെ എങ്ങനെ കൃത്യമായി മനസ്സിലാക്കുന്നൊ എന്തോ.... ഇനി അവൻ ശരിക്കും മോഹനൻ നായരുടെ മകൻ തന്നെ അല്ലേ...!?” മൂന്നൻ പിറുപിറുത്തു.&lt;br /&gt;&lt;br /&gt;പിറുപിറുപ്പ്  വല്ലഭായിയുടെ ശ്രദ്ധയിൽ പെട്ടു. മൂന്നൻ തന്നെ ഇരട്ടപ്പേരുവിളിച്ചു എന്ന് അദ്ദേഹം തീർച്ചപ്പെടുത്തി.&lt;br /&gt;&lt;br /&gt;അനന്തരനടപടിയായി  മൂന്നന്റെ നീട്ടിപ്പിടിച്ചകയ്യിൽ മൂന്ന് താഡനങ്ങൾ അർപ്പിച്ച് വല്ലഭായി ക്ലാസ് തുടർന്നു.&lt;br /&gt;&lt;br /&gt;“കാ, കേ, കീ എന്നിവയുടെ പ്രയോഗങ്ങളെ കുറിച്ച് ഞാൻ ചിലതു പറയാൻ പോകുന്നു. എല്ലാവരും ശ്രദ്ധിച്ചിരിക്കുക. ന്റെ, ഉടെ എന്നൊക്കെ അർത്ഥം വരുത്താനാണ് ഇവ ഉപയോഗിക്കുന്നത്......”&lt;br /&gt;&lt;br /&gt;പുല്ലിംഗത്തിൽ കാ, സ്ത്രീലിംഗത്തിൽ കീ, ബഹുവചനത്തിൽ കേ എന്നൊക്കെ പറഞ്ഞ് വല്ലഭായി കത്തിക്കയറിക്കൊണ്ടിരുന്നു. അതിൽ ഭൂരിഭാഗവും കുട്ടികളുടെ ശിരസ്സുകൾക്കു മീതെ പറന്നു പൊയ്ക്കൊണ്ടും ഇരുന്നു.&lt;br /&gt;&lt;br /&gt;എന്തായാലും അന്നത്തോടെ മൂന്നന്റെ പേര് ടി.എൽ.എഫ് മൂന്നൻ എന്നായി മാറി.&lt;br /&gt;&lt;br /&gt;അടുത്ത ദിവസത്തെ ക്ലാസിൽ മൂന്നൻ വന്നിരുന്നില്ല. അതു  വല്ലഭായി കൃത്യമായി നോട്ട് ചെയ്തിരുന്നു എന്നത്,  മൂന്നൻ വന്ന ദിവസം തന്നെ ഞങ്ങൾക്കു ബോധ്യമായി.&lt;br /&gt;&lt;br /&gt;ക്ലാസ് തുടങ്ങിയപ്പോൾ തന്നെ അവനോട് അതിയാൻ ചോദിച്ചു.&lt;br /&gt;&lt;br /&gt;“മേ = ഞാൻ ,     കാ = ന്റെ  &lt;br /&gt;തൂ = നീ,        കാ = ന്റെ&lt;br /&gt;&lt;br /&gt;അപ്പോൾ എന്റെ അല്ലെങ്കിൽ നിന്റെ എന്നു പറയണം എങ്കിൽ എന്തെഴുതണം?”&lt;br /&gt;&lt;br /&gt;സാർ ബോർഡിൽ എഴുതി.&lt;br /&gt;മേ + കാ = ?&lt;br /&gt;തൂ + കാ = ?&lt;br /&gt;&lt;br /&gt;“ഇത് ചേർത്ത് എങ്ങനെ വായിക്കും? നീ പറ...!”&lt;br /&gt;&lt;br /&gt;മൂന്നൻ എണീറ്റു. ശ്രദ്ധിച്ചു വായിച്ചു.&lt;br /&gt;&lt;b&gt;“മേ + കാ = മേക്കാ.....&lt;br /&gt;തൂ + കാ = തൂക്കാ...!”&lt;br /&gt;&lt;/b&gt;&lt;br /&gt;“അവന്റെയൊരു മേക്കായും തൂക്കായും! നീട്ടെടാ കൈ!”&lt;br /&gt;&lt;br /&gt;ടമാർ പടാർ...! മൂന്നന്റെ കൈ പുളഞ്ഞു.&lt;br /&gt;&lt;br /&gt;വല്ലഭായി റാം മോഹനെ നോക്കി ആംഗ്യം കാണിച്ചു. അവൻ എണീറ്റു പറഞ്ഞു.&lt;br /&gt;&lt;br /&gt;“മെ + കാ‍ = മേരാ&lt;br /&gt;&lt;br /&gt;തൂ + കാ = തേരാ....” അവന്റെ ഉത്തരത്തിൽ വല്ലഭായി ഖുഷ് ഹോ ഗയാ.&lt;br /&gt;&lt;br /&gt;“ഉം... സബാഷ്!     മെ + കാ = മേരാ....&lt;br /&gt;&lt;br /&gt;അപ്പോ &lt;b&gt;മേ + കോ = എന്ത്?&lt;/b&gt;”&lt;br /&gt;&lt;br /&gt;വല്ലഭായി മൂന്നനെ വിടാൻ ഭാവമില്ല. എന്തെങ്കിലും ഒരു ഉത്തരംഅവനെക്കൊണ്ടുതന്നെ പറയിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ആശാൻ. എങ്കിലല്ലേ അതിന്റെ പേരിൽ കളിയാക്കാനും തല്ലാനും കഴിയൂ!&lt;br /&gt;&lt;br /&gt;മൂന്നൻ ചിന്തയിലാണ്ടു. എന്തായാലും മേ + കോ = മേക്കോ അല്ല എന്ന് ഊഹിച്ചു. &lt;br /&gt;&lt;br /&gt;ഒടുവിൽ അവൻ പറഞ്ഞു &lt;b&gt;“ മേ + കോ = മ..... മേ.....രോ.....മേരോ! ”&lt;br /&gt;&lt;/b&gt;&lt;br /&gt;വല്ലഭാ‍യിയുടെ മുഖത്തെ പുച്ഛരസം കണ്ടപ്പോൾ തന്നെ താൻ പറഞ്ഞത് തെറ്റാണെന്ന് മൂന്നനു മനസ്സിലായി.&lt;br /&gt;&lt;br /&gt;വീണ്ടും ആംഗ്യം. റാം മോഹന്റെ ഉത്തരം,  “ മെ + കോ = മുച്ഛ്‌കോ അല്ലെങ്കിൽ മുച്ഛേ!”&lt;br /&gt;&lt;br /&gt;ഉത്തരം കേട്ടതോടെ മൂന്നൻ പിറുപിറുത്തു.&lt;br /&gt;&lt;br /&gt;“ഇയാൾ നാറാ പിള്ളയല്ല; നാറുന്ന പിള്ളയാണ്! എല്ലാം ലവൻ പറയുന്നതുമാത്രം ശരി; ഞാൻ പറയുന്നത് തെറ്റ്... ഇതെവിടത്തെ ന്യായം?”&lt;br /&gt;&lt;br /&gt;വല്ലഭായി ചൂരൽ നീട്ടി പാഞ്ഞെത്തി.&lt;br /&gt;&lt;br /&gt;പ്രതി അടികൊള്ളാൻ കൈനീട്ടി നിന്നു. വല്ലഭായി ചൂരൽ വീശിയപ്പോൾ അവൻ കൈ വലിച്ചു. അടിക്കാനാഞ്ഞ ആയം കാരണം സാർ മുന്നോട്ടു കുനിഞ്ഞുപോയി. ആ തക്കത്തിൽ മൂന്നൻ ചൂരൽ പിടിച്ചു വലിച്ചെടുത്ത്, രണ്ടായി കുത്തിയൊടിച്ച്, ഒരേറ്‌!&lt;br /&gt;&lt;br /&gt;വല്ലഭായിക്ക് എന്തങ്കിലും ചെയ്യാൻ കഴിയും മുൻപ് മുണ്ടും മടക്കിക്കുത്തി അവൻ ക്ലാസിൽ നിന്നിറങ്ങിപ്പോയി.&lt;br /&gt;വല്ലഭായി മൂന്നന്റെ അച്ഛനെ വിളിപ്പിച്ചു.&lt;br /&gt;&lt;br /&gt;മോന്റെ സൽഗുണങ്ങൾ അറിയാവുന്നതുകൊണ്ട് സൂമാരണ്ണൻ “സാറവനെ എന്തു വേണേലും ചെയ്തോ... അവൻ പടിക്കുന്നടം വരെ തല്ലിക്കോ... എനിക്കൊരു പരാതിയുമില്ല...” എന്നു പറഞ്ഞുകളഞ്ഞു.&lt;br /&gt;&lt;br /&gt;സ്കൂളിൽ വിളിപ്പിച്ചത് വൻ നാണക്കേടായി തോന്നി സൂമാരണ്ണന്. ഇനി ഇതാവർത്തിച്ചാ‍ൽ സ്കൂളിൽ വിടൽ നിർത്തും എന്ന് മകനു താക്കീതും നൽകി.&lt;br /&gt;&lt;br /&gt;മറ്റൊന്നും പഠിച്ചില്ലെങ്കിലും ഹിന്ദി പഠിച്ചേ അടങ്ങൂ എന്ന് മൂന്നൻ പ്രതിജ്ഞയെടുത്തു.&lt;br /&gt;&lt;br /&gt;ഹിന്ദി നോട്ട്സ് പകുതിയും ഇല്ല. ശശികലയുടെ നോട്ട് ബുക്ക് വാങ്ങി പകർത്തി രാത്രി അത് നോക്കി വായിക്കാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;എല്ലാം കേട്ട് തലയാട്ടി സൂമാരണ്ണൻ വീടിന്റെ അരമതിലിൽ ചാരി അങ്ങനെ ഇരിക്കുകയാണ്.&lt;br /&gt;&lt;br /&gt;അപ്പോൾ മൂന്നൻ തൂ - തും - ആപ്  പ്രയോഗം വായിക്കാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;തൂ പഠ് ..... തും പഠോ.... ആപ് പഠിയേ.....&lt;br /&gt;&lt;br /&gt;അത് സ്പീഡിൽ വായിച്ചപ്പോൾ&lt;br /&gt;&lt;br /&gt;തൂപ്പട്....തുമ്പടോ....ആപ്പടിയേ... എന്നായി.&lt;br /&gt;&lt;br /&gt;അതവൻ ആവർത്തിച്ചു കൊണ്ടിരുന്നു.&lt;br /&gt;&lt;br /&gt;തൂപ്പട്....തുമ്പടോ....ആപ്പടിയേ!&lt;br /&gt;&lt;b&gt;തൂപ്പട്....തുമ്പടോ....ആപ്പടിയേ!&lt;br /&gt;&lt;/b&gt;&lt;br /&gt;ഷാപ്പിൽ നിന്ന് മുന്നൂറു മില്ലി  ‘മണ്ണുമാന്തി’ മോന്തി വീട്ടിലെത്തിയതാണ് പിതാവ്. ‘ആപ്പടിയേ... ആപ്പടിയേ’ എന്നു പുത്രൻ വായിക്കുന്നതു കേട്ടപ്പോൾ എന്തൊ ഒരു പന്തികേട്. അവൻ തെറ്റാണ് വായിക്കുന്നതെന്നറിയാം. പക്ഷേ തിരുത്താനറിയില്ല. സംശയം കൂടിക്കൂടി സൂമാർജി വാളു വച്ചു! പിന്നെ മെല്ലെ, ചുരുട്ടി വച്ച പായ് നിവർത്തി തിണ്ണയിൽ തന്നെ ചാഞ്ഞു.&lt;br /&gt;&lt;br /&gt;പിറ്റേന്നു വൈകിട്ട് പതിവുപോലെ ഒരു മുന്നൂറും പിടിപ്പിച്ച് വീട്ടിലെത്തി. ഒപ്പം ശവക്കോട്ട കൊച്ചാപ്പിയും ഉണ്ട്. സൂമാരണ്ണന്റെ ഉറ്റസുഹൃത്തും പട്ടഷാപ്പ് കമ്പനിക്കാരനുമാണ് കൊച്ചാപ്പി. കൊച്ചാപ്പി കുറേ നാൾ മദ്രാസിലായിരുന്നത്രെ. അതുകൊണ്ട് ഹിന്ദി എഴുതാനും വായിക്കാനുമറിയില്ലെങ്കിലും കേട്ടാൽ മനസ്സിലാകും എന്ന് സൂമാരണ്ണനെ ധരിപ്പിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;മൂന്നൻ ഹിന്ദി ചോദ്യോത്തരങ്ങൾ വായിച്ചുപഠിക്കുന്നതിന്റെ തൽ സമയ റിലേ കേട്ടുകൊണ്ട് രണ്ടാളും ഇരുന്നു.&lt;br /&gt;&lt;br /&gt;ചോ: “രാംസിങ്ങ് കിസ്‌കേ ലിയേ മേഹനത് കർതാ ഹൈ?”&lt;br /&gt;&lt;br /&gt;ഉ: “അപ്പനേ വച്ചേകേലിയേ!”&lt;br /&gt;&lt;br /&gt;‘ബ’ എല്ലാം ‘വ’ ആയിപ്പോകുന്ന സൂക്കേട് മൂന്നന് പണ്ടേ ഉണ്ട്. ഇപ്പോ ഹിന്ദിവായിച്ചപ്പോൾ ‘ബച്ചേ കേ ലിയേ’ അങ്ങനെയാണ് ‘വച്ചേ കേ ലിയേ’ ആയത്.&lt;br /&gt;&lt;br /&gt;ചെറുക്കന്റെ വായന ശ്രദ്ധിച്ച കൊച്ചാപ്പി പറഞ്ഞു “സൂമാരണ്ണാ... സംഗതി കൊഴപ്പമാണ്.... ആ ചെറുക്കൻ വായിച്ച് പടിക്കുന്നതെന്താണെന്ന് നിങ്ങക്കു വല്ല പിടീം ഒണ്ടോ?”&lt;br /&gt;&lt;br /&gt;“ഇല്ല....”&lt;br /&gt;&lt;br /&gt;“എന്നാൽ അവൻ വായിക്കുന്നത് ശർദിച്ചൊന്ന് കേട്ട്‌ നോക്ക്!”&lt;br /&gt;&lt;br /&gt;സൂമാരണ്ണൻ ശ്രദ്ധിച്ചു കേട്ടു. പുത്രൻ ഉത്തരം ആവർത്തിച്ചു വായിക്കുകയാണ്.&lt;br /&gt;&lt;br /&gt;അപ്പനേ വച്ചേകേലിയേ!&lt;br /&gt;അപ്പനേ വച്ചേകേലിയേ!!&lt;br /&gt;&lt;br /&gt;“ശർദിച്ചോ..... ശർദിച്ചോ...?” സൂമാരണ്ണനോട് ശ്രദ്ധിക്കാൻ കൊച്ചാപ്പി ആവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;“ഉം... ശർദിച്ചു!”&lt;br /&gt;&lt;br /&gt;“എന്തോന്നു മനസ്സിലായി?”&lt;br /&gt;&lt;br /&gt;“അപ്പനെ വച്ചേക്കെല്ലെന്ന്‌!”&lt;br /&gt;&lt;br /&gt;ഇതു കേട്ടതോടെ സൂമാരണ്ണന് എന്തോ അപകടം മണത്തു. തന്റെ മകൻ അറിയാതെ, അവനെ തനിക്കെതിരെ തിരിക്കുകയാണ്.... ഇതെന്ത് വിദ്യാഭ്യാസം!?&lt;br /&gt;&lt;br /&gt;“അല്ലേലും, ഇപ്പഴത്തെ പടിത്തം പിള്ളേരെ തന്തയ്ക്കും തള്ളയ്ക്കും എതിരാക്കും!” കൊച്ചാപ്പി പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;സൂമാരണ്ണൻ ചെന്ന് ചെറുക്കന്റെ പൊത്തകം എടുത്തു നോക്കി....&lt;br /&gt;&lt;br /&gt;വെള്ളെഴുത്തു കാരണം കണ്ണു തീരെ പിടിക്കുന്നില്ല.... അതോ പട്ട തലയ്ക്കു പിടിച്ചതുകൊണ്ടോ......&lt;br /&gt;&lt;br /&gt;അതാ അദ്ദേഹത്തിന്റെ കണ്ണുകൾ ഇറുകുന്നു... പുരികങ്ങൾ ചുളിയുന്നു.... വായ് പിളർക്കുന്നു...!&lt;br /&gt;&lt;br /&gt;ഭാഷ,അക്ഷരം, ലിപി എന്നൊക്കെയുള്ളതിനെക്കുറിച്ച് സൂമാരണ്ണന് ചില ധാരണകളൊക്കെയുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അതൊക്കെ പാ‍ടേ തകിടം മറിഞ്ഞതിന്റെ അന്ധാളിപ്പിലാണ് വായ് തുറന്നു പോയത്..... ആ നില്പ് ഒരു മിനിറ്റു നീണ്ടു.&lt;br /&gt;&lt;br /&gt;ഹിന്ദി പുസ്തകത്തിൽ വരിവരിയായി വാചകങ്ങൾ...... മുകളിൽ വര. താഴെ തൂങ്ങിക്കിടക്കുന്ന അക്ഷരങ്ങൾ!&lt;br /&gt;&lt;br /&gt;“ദെന്തുവാടാ കൊച്ചനേ..... ചായക്കടേൽ പഴക്കൊല തൂക്കിയിട്ടമാതിരി...?”&lt;br /&gt;&lt;br /&gt;ശരിയാണ്.&lt;br /&gt;&lt;br /&gt;നടുക്കൊരു കഴുക്കോൽ പോലത്തെ വര.&lt;br /&gt;&lt;br /&gt;അതിനു മേലോട്ട് കാളാമുണ്ടത്തിന്റെ വളഞ്ഞ ഭാഗം.&lt;br /&gt;&lt;br /&gt;കീഴോട്ട് പഴം പടലകളായി!&lt;br /&gt;&lt;br /&gt;“ഇതേതു ഫാഷയാ മോനേ...?”&lt;br /&gt;&lt;br /&gt;“ഹിന്ദി!”&lt;br /&gt;&lt;br /&gt;എന്തു‘കിണ്ടി’യായാലും ഈ പടുത്തം ഇന്നത്തോടെ നിർത്തിക്കോണം! സൂമാരണ്ണൻ അലറി! &lt;br /&gt;&lt;br /&gt;അതോടെ സൂമാരണ്ണൻ മകനോട് ഹിന്ദിയുടെ മാർക്ക് ചോദിക്കാതായി. പത്താം ക്ലാസ് കടക്കാനാവതെ പിതാവിനൊപ്പം മരം വെട്ടിൽ സഹായിയായി നടന്ന അവനെ ഒടുവിൽ  അവന്റെ മാമൻ തന്നെയായിരുന്നു ബോംബേയ്ക്കു കൊണ്ടുപോയത്. മാമന്റെ മകളോട് സംസാരിക്കാനാണ് മൂന്നൻ ഹിന്ദി പഠിച്ചത്. അതിനു ഫലവുമുണ്ടായി. അവൾ ഒപ്പം കൂടി. ഇപ്പോ രണ്ടു മക്കളും ആയി! &lt;br /&gt;&lt;br /&gt;ഇന്നിപ്പോൾ തികച്ചും ഒരു ‘മുംബൈക്കർ’ ആയിരിക്കുന്നു, മൂന്നൻ. ഹിന്ദിയും മറാഠിയും പച്ചവെള്ളം പോലെ കൈകാര്യംചെയ്യുന്നു....&lt;br /&gt;&lt;br /&gt;ഞങ്ങൾ പഴയകാലം അയവിറക്കി ഒരു മണിക്കൂറിലധികം ഇരുന്നു.അന്നത്തെ കൂട്ടുകാർ, സാറന്മാർ....&lt;br /&gt;&lt;br /&gt;യാത്രപറഞ്ഞിറങ്ങുമ്പോൾ മൂന്നൻ പറഞ്ഞു. &lt;br /&gt;&lt;br /&gt;“വല്ലഭായിസാർ മരിച്ചുപോയി അല്ലേ?അല്ലെങ്കിൽ ഒന്നു ചെന്നുകാണാമായിരുന്നു....”&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;============================================================&lt;br /&gt;&lt;b&gt;അടിക്കുറിപ്പ് :&lt;/b&gt; ഒരു പഴങ്കഥയുടെ പുനരാഖ്യാനമാണിത്. ഹിന്ദിയെ അവഹേളിക്കാൻ വേണ്ടി എഴുതിയതല്ല. &lt;br /&gt;&lt;br /&gt;*സൂമാരണ്ണൻ = സുകുമാരൻ അണ്ണൻ   **മൂന്നൻ = മുകുന്ദൻ   ***നാറാപിള്ള = നാരായണപിള്ള.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-8233003809555281060?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/8233003809555281060/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=8233003809555281060' title='112 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8233003809555281060'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8233003809555281060'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2011/01/blog-post.html' title='ടി.എൽ.എഫ്. മൂന്നൻ !!!'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_r7bXaPC1TK8/TTqrUhzgVdI/AAAAAAAAAhg/1P6IKSaegpw/s72-c/TLF1.bmp' height='72' width='72'/><thr:total>112</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-1344979862555964664</id><published>2010-12-23T06:29:00.000-08:00</published><updated>2011-01-01T20:09:42.116-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ആത്മനിന്ദയുടെ കാരമുള്ളുകൾ....</title><content type='html'>“റൂത്ത്, വിവാഹത്തിനു സമ്മതമാണെന്നറിയിച്ചപ്പോൾ നോയേലിന്റെ മുഖമൊന്നു കാണണമായിരുന്നു! ലോ‍കം പിടിച്ചടക്കിയ സന്തോഷമായിരുന്നു അവന്റെ മുഖത്ത്! ഇത്രകാലം പെണ്ണും പെടക്കോഴീമൊന്നുമില്ലാതെ നടന്നവനാ എന്റെ കുഞ്ഞ്! ഇപ്പഴെങ്കിലും ഒടയതമ്പിരാൻ അവനു സൽബുദ്ധി കാണിച്ചു കൊടുത്തല്ലോ.... കാത്തോളണേ കർത്താവേ, എന്റെ കുഞ്ഞിനെ....!”&lt;br /&gt;&lt;br /&gt;“ഹും! അവരുടെയൊരു കുഞ്ഞ്!” നോയേലിന്റമ്മച്ചിയുടെ പ്രാർത്ഥന കേട്ടപ്പോൾ റൂത്തിന് ഉള്ളിൽ എരിഞ്ഞു തികട്ടി വന്നു. മുഖഭാവം മാറാതിരിക്കാൻ അവൾ കിണഞ്ഞു പരിശ്രമിച്ചു.&lt;br /&gt;&lt;br /&gt;നോയെലിന്റെ അമ്മച്ചി അവളുടെ കൈ വിടുന്നേ ഇല്ല. “എത്ര നാളിനു ശേഷമാ അവനെന്നെയൊന്നു കാണാൻ വന്നത്! അതും മാലാഖ പോലുള്ള ഈ കൊച്ചിനെ കാണിക്കാൻ!”തന്റെ പുത്രവധുവിന്റെ മുഗ്‌ധസൌന്ദര്യം അവരുടെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു.&lt;br /&gt;&lt;br /&gt;നോയേൽ തന്നെ രക്ഷയ്ക്കെത്തി.&lt;br /&gt;&lt;br /&gt;കൊച്ചീക്കാരനാണെങ്കിലും, കുട്ടിക്കാനത്തിനടുത്തുള്ള ഏതോ ഓൾഡ് ഏജ് ഹോമിലാണ് അമ്മച്ചിയെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നു തന്നെ കൊണ്ടു വിടണം. അവൻ അവരുമായി പോയി.&lt;br /&gt;റൂത്ത് ബെഡ് റൂ‍മിലേക്കു പാഞ്ഞു. കട്ടിലിൽ വീണ്, ഫ്രെഡിയേയും മിലിയേയും പേരു വിളിച്ചു കരഞ്ഞു. അവളുടെ നിലവിളി ആ സൌണ്ട് പ്രൂഫ് റൂമിൽ ആർത്തലച്ചു.&lt;br /&gt;&lt;br /&gt;പാപിയാണു ഞാൻ.... കൊടും പാപി!&lt;br /&gt;&lt;br /&gt;എയ്‌ബലിനു പന്ത്രണ്ടു വയസ്സേ ആയിട്ടുള്ളു. അവനിതൊക്കെ എങ്ങനെ സഹിക്കുമെന്റെ കർത്താവേ....!&lt;br /&gt;പപ്പ മരിച്ചു കൊല്ലം തികയും മുൻപ്  ചേച്ചിയും നഷ്ടപ്പെട്ടവൻ....&lt;br /&gt;&lt;br /&gt;ചേച്ചിപോയി മൂന്നാം മാസം മമ്മ മറ്റൊരുത്തന്റെ കൂടെ പോകുന്നത് അവൻ എങ്ങനെ സഹിക്കും!? അവനെന്നല്ല പരിചയമുള്ള ആർക്കും ഈ വിവാഹം ഇഷ്ടമാവില്ല.....&lt;br /&gt;&lt;br /&gt;പിതാവേ.... ദയാപരനായ പിതാവേ!  ഈ പാനപാത്രം എന്നിൽ നിന്നകറ്റേണമേ!&lt;br /&gt;&lt;br /&gt;റൂത്ത് ദീന ദീനം കേണു. ഓരോ തവണ കരച്ചിലിന്റെ തിരയടങ്ങുമ്പോഴും ഓർമ്മകൾ ആർത്തലച്ചുവന്നു.... പാപബോധം അവളെ ചുറ്റിവരിഞ്ഞു.....&lt;br /&gt;&lt;br /&gt;ചോര ഛർദിച്ചു മരിച്ച ഫ്രെഡിയും, കയറിൽ തൂങ്ങിയാടിയ മിലിയും ......&lt;br /&gt;&lt;br /&gt;അവൾക്കാ കാഴ്ചകൾ സഹിക്കാൻ കഴിയുന്നില്ല.... ചോരക്കറ പുരണ്ട കൈകൾ യഥാർത്ഥത്തിൽ തന്റേതാണ്..... വെട്ടിക്കളയപ്പെടേണ്ട കൈകൾ തന്റേതാണ്.... ഈ പാപത്തിൽ തനിക്കല്ലാതെ മറ്റാർക്കാണു പങ്ക്.....&lt;br /&gt;&lt;br /&gt;കർത്താവേ.....&lt;br /&gt;&lt;br /&gt;നോയേലിനെ ഫ്രെഡിക്കു പരിചയപ്പെടുത്തിയത് താനാ‍ണ്.&lt;br /&gt;കോളേജിൽ ഇമ്മീഡിയേറ്റ് സീനിയർ. ബാസ്കറ്റ്ബാൾ താരം. ആറടി പൊക്കം. ഒത്ത ഫിസിക്ക്.&lt;br /&gt;തന്റെയുള്ളിൽ അവനോട് ആരാധനയുണ്ടായിരുന്നോ....???&lt;br /&gt;ഏതു നശിച്ച നിമിഷമാണ് അവനു കീഴടങ്ങാൻ തനിക്കു തോന്നിയത്...?&lt;br /&gt;എല്ലാറ്റിനും കാരണം ഫ്രെഡിയുടെ കുടിയാണ്.&lt;br /&gt;സഹികെട്ട് ശപിച്ചുപോയിട്ടുണ്ട്, പലതവണ.&lt;br /&gt;അപ്പോഴൊക്കെ നല്ല സുഹൃത്തായി നിന്ന് വലമുറുക്കുകയായിരുന്നു നോയേൽ.  നായ!  ബ്ലഡി സൺ ഓഫ് എ ബിച്ച്!&lt;br /&gt;&lt;br /&gt;എന്റെ നക്ഷത്രക്കണ്ണുള്ള സുന്ദരിക്കുട്ടി, മിലി.... മോളേ....നിന്നെ ഈ മമ്മ ബലി കൊടുത്തു പോയല്ലോ....&lt;br /&gt;ഫ്രെഡി പോയപ്പോൾ കഴുത്തിനു മീതെ കടമായിരുന്നു. തലയുയർത്തി നീന്താൻ തീരുമാനിച്ചവളാണു താൻ.&lt;br /&gt;&lt;br /&gt;എല്ലാം നഷ്ടപ്പെട്ടവൾ, എല്ലാം തിരിച്ചു പിടിക്കാനാഗ്രഹിച്ചവൾ.&lt;br /&gt;ഫ്രെഡിയുടെ ജീനിൽ ബിസിനസ് ബുദ്ധിയില്ല; തന്റെ ജീനിൽ ഉണ്ട് എന്നഹങ്കരിച്ചവൾ!&lt;br /&gt;&lt;br /&gt;മരിച്ചവർ പോയി. ജീവിക്കേണ്ടവർ ഭൂമിയിലുള്ളവരാണ് എന്ന അവന്റെ ഉപദേശം ഏതു ചെകുത്താൻ കയറിയ നേരത്താണ് തനിക്കു വേദവാക്യമായത്....&lt;br /&gt;&lt;br /&gt;ബിസിനസ് മെച്ചപ്പെടുത്താൻ അവന്റെ താങ്ങ് താൻ ബുദ്ധിപൂർവം ഉപയോഗിച്ചു. ഒക്കെ കരപറ്റിച്ചു എന്നായപ്പോഴേക്കും അവൻ തന്റെ മേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. പല രാത്രികളിലും റിസോർട്ടിലെ മുറിക്കുള്ളിൽ അവനോടൊപ്പം....&lt;br /&gt;&lt;br /&gt;റൂത്തിന് സ്വയം പുച്ഛം തോന്നി. ആത്മനിന്ദയുടെ കാരമുള്ളുകൾ അവളുടെ ഹൃദയം കീറിമുറിച്ചു. ചോരവാർന്ന നെഞ്ചിൻ കൂടിൽ അവൾ ആഞ്ഞാഞ്ഞിടിച്ചു കരഞ്ഞു.....&lt;br /&gt;&lt;br /&gt;ഒരുനാൾ, തന്നെ ഞെട്ടിച്ചുകൊണ്ട്, മിലിയെ താൻ വിവാഹം കഴിച്ചുകൊള്ളാം എന്ന് അവൻ വാഗ്ദാനം ചെയ്തു!  അതുവരെ അവൻ, തന്നെ വിവാഹം കഴിക്കും എന്നായിരുന്നു ഉറച്ചു വിശ്വസിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;നെഞ്ചിൽ ഇടിത്തീ വീണെങ്കിലും എത്തിക്സിനു മീതെ പറന്ന തന്റെ ബിസിനസ് ബുദ്ധി മനസ്സിനെ കീഴടക്കുകയാണ് ചെയ്തത്.&lt;br /&gt;&lt;br /&gt;മകളും,  ‘മരുമകനായ’ സുഹൃത്തും നയിക്കുന്ന വൻ ബിസിനസ് സാമ്രാജ്യത്തിന്റെ ചരടു വലിക്കുന്നവളായി തനിക്കെങ്ങനെ സ്വയം സങ്കൽ‌പ്പിക്കാൻ തോന്നി...!?&lt;br /&gt;&lt;br /&gt;പണക്കാരൻ സ്വർഗരാജ്യത്തു പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ് എന്ന് സൺ ഡേ സ്കൂളിൽ പഠിച്ചവളും പഠിപ്പിച്ചവളുമാണ് താൻ!&lt;br /&gt;&lt;br /&gt;എവിടെയാണ് കണക്കു കൂട്ടലുകൾ പിഴച്ചത്?&lt;br /&gt;&lt;br /&gt;ഫ്രെഡിയുടെ നശിച്ച കുടിയാണു തുടക്കം. ബിസിനസിൽ ഒരിക്കലും പാടില്ലാത്ത അലക്ഷ്യസ്വഭാവം .... സാമ്പത്തികമാന്ദ്യം കാരണം ടൂറിസം മേഖലയ്ക്കുണ്ടായ തിരിച്ചടി.... രണ്ടും കൂടിയായപ്പോൾ, കോടികളുടെ ലോൺ തിരിച്ചടവ് മുടങ്ങി. അതോടെ ബാങ്കുകാർ കയ്യൊഴിഞ്ഞു.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കുന്ന സമയത്താണ് തികച്ചും അപ്രതീക്ഷിതമെന്നോണം നോയേൽ തങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. പഴയ കോളേജ് സീനിയറെ ഫ്രെഡിക്കു പരിചയപ്പെടുത്തിയ നിമിഷമോർത്ത് റൂത്ത് തല മേശമേലിടിച്ചു.&lt;br /&gt;&lt;br /&gt;മോൾക്കന്ന് പതിനഞ്ചു വയസ്സേ ഉള്ളു; മോന് ഒൻപതും. മുപ്പത്തഞ്ചുകാരിയായ തന്നെക്കണ്ടാൽ മോളുടെ ചേച്ചിയാണെന്നേ തോന്നുന്നുള്ളല്ലോ എന്ന അവന്റെ ഫലിതം രസിച്ചു ചിരിച്ചത്തോർക്കുമ്പോൾ ഇന്ന്....&lt;br /&gt;ഫ്രെഡിയും നോയേലും അടുത്ത കൂട്ടുകാരായത് വളരെ പെട്ടെന്നായിരുന്നു. എവിടെ ടൂർ പോയാലും മുന്തിയയിനം പുരാതനമദ്യങ്ങൾ ഫ്രെഡിയ്ക്കായി നോയേൽ കൊണ്ടുവരും. ക്രമേണ ടൂറുകൾ കുറച്ച് നോയേൽ ഹൌസ് ബോട്ട് ബിസിനസിൽ പങ്കാളിയായി. റിസോർട്ട് റൂത്തിന്റെ പേരിലായതുകൊണ്ട് അതിൽ പങ്കു കച്ചവടം നടത്താൻ ഫ്രെഡി അനുവദിച്ചില്ല. അവളുടെ അപ്പന്റെ ഏകസമ്പാദ്യമാണത്.&lt;br /&gt;&lt;br /&gt;ജീവിതത്തിൽ അവശേഷിക്കുന്ന ഏക ഭാഗ്യമാണ് ആ തീരുമാനം. പക്ഷേ നോയേലിന്റെ കണ്ണ് അതിലാണ്. അതു സ്വന്തമാക്കാനാണ് മിലി മരിച്ച ശേഷവും, അവൻ അവളോട് വിവാഹാഭ്യർത്ഥന നടത്തിയത്!&lt;br /&gt;റൂത്ത് അത് തള്ളിക്കളഞ്ഞേനേ....&lt;br /&gt;&lt;br /&gt;പക്ഷേ മിലി മരിച്ച് മൂന്നാം നാൾ അവളുടെ ഒരു കൂട്ടുകാരി അവളെ കാണാൻ ചെന്നു.&lt;br /&gt;തനിക്കെന്തെങ്കിലും സംഭവിച്ചാൽ, ചില കാര്യങ്ങൾ മമ്മയോടു പറയണം എന്നവൾ പറഞ്ഞിരുന്നത്രെ!&lt;br /&gt;&lt;br /&gt;മദ്യത്തിൽ അമിതമായി മയക്കുമരുന്നു ചേർത്തുകൊടുത്ത്  ഫ്രെഡിയെ അവൻ കൊന്നതാണ് എന്ന്, പൊന്നുമകളുടെ കൂട്ടുകാരിയിൽ  നിന്നുമാണ് അവൾ അറിഞ്ഞത്.&lt;br /&gt;&lt;br /&gt;തലയ്ക്കടിയേറ്റപോലെ തരിച്ചിരുന്നു, റൂത്ത്. അവളുടെ തലച്ചോറിൽ ഒരു കട്ടന്നൽക്കൂടിളകി.&lt;br /&gt;&lt;br /&gt;താൻ പറഞ്ഞിട്ടാണ് അവൾ നോയേലിനെ തന്റെ ഭാവി ഭർത്താവായി സ്വീകരിച്ചത്. അവൻ കല്യാണം കഴിച്ചുകൊള്ളും എന്ന് താനാണ് അവളോട് പറഞ്ഞത്. ഭാവിഭർത്താവെന്ന നിലയിൽ അവളുടെ മനസ്സും ശരീരവും അവൻ സ്വന്തമാക്കിയത് അങ്ങനെയാണ്. ഒടുവിൽ അവൻ ഒരു വൻ ബിസിനസ് ഡീലിനായി അവളെ ഒരു സായിപ്പിനു കാഴ്ച വച്ചത്രെ......&lt;br /&gt;&lt;br /&gt;മനം തകർന്ന് അവനോടു കയർത്ത അവളോട് ബിസിനസിൽ ഇതൊക്കെ സാധാരണമാണെന്നും നീ വലിയ ശീലാവതി ചമയണ്ട എന്നും അവൻ പറഞ്ഞത്രെ. അധികം വിളഞ്ഞാൽ നിന്റെ പപ്പ പോയിടത്തേക്ക് നിന്നെയും അയക്കാൻ അറിയാം എന്ന്!&lt;br /&gt;&lt;br /&gt;അങ്ങനെയാണ് മിലി തന്റെ പിതാവിന്റെ മരണ രഹസ്യം അറിഞ്ഞത്.&lt;br /&gt;&lt;br /&gt;കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ആ രീതിയിലുള്ള കമിറ്റ്മെന്റൊന്നും തനിക്കില്ലെന്ന് അവൻ അവളോടു തീർത്തുപറഞ്ഞു.&lt;br /&gt;&lt;br /&gt;ഒടുക്കം, എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അബോർട്ട് ചെയ്തോളാൻ...!&lt;br /&gt;&lt;br /&gt;അവളെ കെട്ടിക്കോളാമെന്നു നോയേൽ തനിക്കു തന്ന വാക്ക്..... മമ്മ പറഞ്ഞപ്പോൾ അതു വിശ്വസിച്ച എന്റെ കുഞ്ഞ്......!&lt;br /&gt;&lt;br /&gt;എന്റെനക്ഷത്രക്കണ്ണുള്ള കുഞ്ഞ്.....! റുത്ത് ഏങ്ങിയേങ്ങിക്കരഞ്ഞു.&lt;br /&gt;&lt;br /&gt;അവസാന ദിവസം അവർ തമ്മിൽ ഫോണിൽ വലിയ തർക്കം ഉണ്ടായി. മമ്മയെക്കുറിച്ച് മോശമായെന്തോ അയാൾ പറഞ്ഞത്രെ.&lt;br /&gt;&lt;br /&gt;ദൈവമേ! തന്റെ മകൾ..... അവൾ തന്നെക്കുറിച്ചെന്തു ചിന്തിച്ചുകാണും! അവളുടെ മനസ്സിൽ തന്റെ മമ്മ എന്ന വിഗ്രഹം തകർന്നു തരിപ്പണമായിട്ടുണ്ടാവും.....&lt;br /&gt;&lt;br /&gt;അവളുടെ മരണത്തിന് താനല്ലാതെ വേറെ ആരാണുത്തരവാദി!&lt;br /&gt;ഈ ചോരക്കറ ഞാനെങ്ങനെ കഴുകിക്കളയും.....&lt;br /&gt;&lt;br /&gt;പാപത്തിന്റെ ശമ്പളം മരണമത്രെ..... തന്റെ വിധി റൂത്ത് നിശ്ചയിച്ചു. എയ്ബലിനു വിഷം കൊടുത്ത് താനും ചാകും എന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഒരു തെറ്റും ചെയ്യാത്ത അവന്റെ ജീവനെടുക്കാൻ തനിക്കെന്തധികാരം....? അവൾ ചിന്തിച്ചു.&lt;br /&gt;&lt;br /&gt;എടുക്കേണ്ടത് അവന്റെ ജീവനാണ്.....നോയെലിന്റെ!&lt;br /&gt;ബോധത്തോടെ കൊല്ലണം അവനെ..... ഇഞ്ചിഞ്ചായി....!&lt;br /&gt;ഫ്രെഡിക്കുവേണ്ടി.&lt;br /&gt;മിലിക്കു വേണ്ടി.&lt;br /&gt;&lt;br /&gt;അവന്റെ ചതിയിൽ ചോര ഛർദ്ദിച്ചു മരിച്ച ഫ്രെഡി.....&lt;br /&gt;ഹോസ്റ്റൽ മുറിയിൽ കഴുത്തിൽ കുരുക്കുമായ് പിടഞ്ഞ എന്റെ കുഞ്ഞ്.....&lt;br /&gt;കുരുക്കു മുറുകി അസഹ്യമായ പ്രാണവേദനയിൽ തുടകൾ മാന്തിപ്പൊളിച്ചിരുന്നു അവൾ....&lt;br /&gt;&lt;br /&gt;ഹോ! മിശിഹായേ....&lt;br /&gt;ഓർത്തിട്ട് സഹിക്കാൻ കഴിയുന്നില്ലല്ലോ!&lt;br /&gt;&lt;br /&gt;തന്റെ മകൻ തന്നെ എങ്ങനെയാവും കാണുന്നതെന്നോർത്ത് റൂത്ത് നീറി. ബോർഡിംഗിലാക്കിയത് അവന് ഒട്ടും ഇഷ്ടമായിരുന്നില്ല. ചേച്ചി മരിച്ചിട്ടും, മമ്മ അങ്കിളിനൊപ്പം നടക്കുന്നത് തനിക്കിഷ്ടമല്ല എന്നും അവൻ പറഞ്ഞിരുന്നു. അവനു തന്നോടു പുച്ഛമാവും. നേരിൽ കണ്ടാൽ ഒരു പക്ഷേ കാർക്കിച്ചു തുപ്പിയേക്കും. എങ്കിലും താനെഴുതിവച്ചതു വായിച്ചുകഴിയുമ്പോൾ അവൻ തന്നോടു പൊറുക്കും.&lt;br /&gt;&lt;br /&gt;ഏയ്ബലിനും, ഫ്രെഡിയുടെ മമ്മയ്ക്കുമുള്ള കത്തുകൾ മുൻ കൂട്ടി തയ്യാറാക്കിവച്ചിട്ടുണ്ട്. മമ്മ വളർത്തും അവനെ.&lt;br /&gt;അവന്റെ പപ്പയ്ക്കും ചേച്ചിക്കും വേണ്ടിയുള്ള പ്രതികാരം അടുത്ത തലമുറയിലേക്കു നീളരുത് ഒരിക്കലും! ഈ വിവാഹത്തോടെ ആ കടമ താൻ നിർവഹിക്കും....അതിനാണ് ഈ വിവാഹത്തിനു സമ്മതം മൂളിയത്.&lt;br /&gt;നോയേൽ എന്നാൽ ക്രിസ്മസ് എന്നാണത്രെ അർത്ഥം! ആദ്യമായി കണ്ട ദിവസം അങ്കിളിന്റെ പേരിന്റെ അർത്ഥമെന്താ എന്ന ഏയ്ബലിന്റെ സംശയം തീർത്തത് നോയേൽ തന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;ക്രിസ്മസ് എന്ന വാക്കിനു തന്നെ കളങ്കം ചാർത്തിയ നീ ഇനിയൊരു ക്രിസ്മസ് കാണില്ല....അവൾ പിറുപിറുത്തു.&lt;br /&gt;ഇന്ന് ക്രിസ്മസ് ഈവാണ്....&lt;br /&gt;&lt;br /&gt;റൂത്ത് അണിഞ്ഞൊരുങ്ങി. ന്യായവിധി താൻ നടപ്പാക്കും........സ്വയം പറഞ്ഞ് അവൾ അത് ഒന്നുകുടി ഉറപ്പിച്ചു.&lt;br /&gt;&lt;br /&gt;ഒരു കാരണവശാലും അവൻ തന്റെ കൈകളിൽ നിന്നുവഴുതിപ്പോയിക്കൂടാ...&lt;br /&gt;&lt;br /&gt;റൂഷ്, ആർട്ടിഫിഷ്യൽ ഐ ലാഷസ്, ചെറി റെഡ് ലിപ്സ്റ്റിക്ക്, അർമാണി ഡയമണ്ട് പെർഫ്യൂം.....&lt;br /&gt;ഈ രാവിൽ റൂത്ത് അവളുടെ മെസ്മറൈസിംഗ് ബെസ്റ്റ് ഫോമിൽ ആയിരുന്നു. ഒരു സ്കിന്നി ലിംഗറിയിൽ പ്രലോഭനത്തിന്റെ പരമകാഷ്ഠയിൽ..... സെഡക്ഷൻ എന്ന വാക്ക് ഇപ്പോൾ അവളുടെ മിഴിമുനയാണ്.....&lt;br /&gt;മുപ്പത്തെട്ടു പോയിട്ട് ഇരുപത്തെട്ടു വയസ്സുപോലും പറയില്ല ആരും, ഈ വേഷത്തിൽ കണ്ടാൽ....&lt;br /&gt;മുറിയിലേക്കു വന്ന നോയേൽ മിഴിച്ചു നിന്നു പോയി!&lt;br /&gt;&lt;br /&gt;അവളുടെ വിരൽത്തുമ്പിന്റെ, കണ്മുനയുടെ ചലനത്തിൽ ഒരു പാവപോലെ ചലിക്കുകകയാണു താൻ എന്ന് നോയേൽ തിരിച്ചറിഞ്ഞു. അവനതു തടയാനാവുമായിരുന്നില്ല. പ്രലോഭനം അതിന്റെ മുഴുവൻ വശ്യതയോടും കൂടി അവന്റെ മുന്നിൽ നുരഞ്ഞുപൊന്തി. അവൾ നൽകിയ വീഞ്ഞ് അവൻ ആസ്വദിച്ചു കുടിച്ചു. മിനിറ്റുകൾക്കുള്ളിൽ കുഴഞ്ഞു കട്ടിലിൽ ഇരുന്നു. ഒരൊറ്റ തള്ളിന് അവനെ മലർത്തിയിട്ടു അവൾ.&lt;br /&gt;&lt;br /&gt;അരുതേ... എന്നു നിലവിളിക്കാനാഞ്ഞെങ്കിലും നോയേലിന് നാവു ചലിച്ചില്ല......പക്ഷെ മയക്കുമരുന്നിന്റെ പിടിയിലും മരണഭയത്തിൽ കണ്ണുകൾ പുറത്തേക്കു തള്ളി.&lt;br /&gt;&lt;br /&gt;നോയേലിന്റെ നെഞ്ചിലും കഴുത്തിലും മാറിമാറി കത്തി താഴ്ത്തുമ്പോൾ റൂത്തിന്റെ കണ്ണുകൾ തിളങ്ങി.&lt;br /&gt;അവന്റെ ശരീരം വലിച്ചു താഴെയിട്ടു അവൾ.&lt;br /&gt;&lt;br /&gt;പിളർന്ന വായുമായി ചലനമറ്റു കിടന്ന അവന്റെ തല പുറങ്കാ‍ലിനു തട്ടി അവൾ ബാത്ത് റൂമിലേക്കു നടന്നു.&lt;br /&gt;&lt;br /&gt;തന്റെ കൈകളിൾ ചോര പുരണ്ടിട്ടുണ്ടോ എന്നത് അല്പം മുൻപു വരെ ഒരു സംശയം മാത്രമായിരുന്നു.&lt;br /&gt;&lt;br /&gt;ഇപ്പോൾ സംശയം മാറി....&lt;br /&gt;കയ്യിൽ നിറയെ ചോര! നെഞ്ചിലും മുഖത്തും ചോര!&lt;br /&gt;ഷവറിനു കീഴെ നിന്ന് അതു മുഴുവൻ കഴുകിക്കളഞ്ഞു.&lt;br /&gt;&lt;br /&gt;മമ്മ എത്ര ആലോചിച്ചിട്ട പേരാണ് തന്റേത്..... റൂത്ത്!&lt;br /&gt;ഇന്നിപ്പോൾ എത്ര ‘റൂത്ത്‌ലെസ്’ ആയാണ് താൻ കാര്യങ്ങൾ പൂർത്തീകരിച്ചത്.&lt;br /&gt;&lt;br /&gt;അവൾ തന്റെ കൈകളിലേക്കു നോക്കി.&lt;br /&gt;ഇല്ല...ലവലേശമില്ല ചോരക്കറ!&lt;br /&gt;&lt;br /&gt;വസ്ത്രം മാറി റൂഫ് ഗാർഡനിലെത്തി. അവൾ പാരപ്പെറ്റിനരികിലേക്കു നടന്നു.&lt;br /&gt;&lt;br /&gt;താഴെ, നഗരം വർണവിളക്കുകളിൽ പ്രഭചൊരിഞ്ഞു നിൽക്കുന്നു. നാളെ ക്രിസ്മസാണ് !&lt;br /&gt;&lt;br /&gt;വല്ലാത്ത ഭാരക്കുറവു തോന്നി റൂത്തിന്.&lt;br /&gt;&lt;br /&gt;കൈകൾ ഉയർത്തി വീശി ഒന്നു നീന്താൻ തോന്നി അവൾക്ക്. പാരപ്പെറ്റിൽ കയറി റിസോർട്ടിലെ സ്വിമ്മിംഗ് പൂളിന്റെ ജമ്പിംഗ് പ്ലാറ്റ് ഫോമിൽ നിന്നെന്നപോലെ കൈ മുന്നോട്ടു നീട്ടി, ഇരുവശങ്ങളിലേക്കും വീശി,  റൂത്ത് താഴേക്കു നീന്തി....&lt;br /&gt;&lt;br /&gt;ഒട്ടും ഭാരമില്ലാതെ.....!&lt;br /&gt;&lt;br /&gt;&lt;br /&gt;(&lt;a href="http://www.koottam.com/profiles/blogs/784240:BlogPost:26672233"&gt;കൂട്ടം.കോമിൽ കഥമത്സരത്തിന്, അവിടെ തന്ന വിഷയത്തിൽ നിന്നുകൊണ്ട് എഴുതിയതാണ് ഇക്കഥ&lt;/a&gt; തന്റെ കയ്യിൽ ചോര പുരണ്ടിരിക്കുന്നു എന്നു കരുതുന്ന ഒരാളുടെ ആത്മസംഘർഷം ആയിരുന്നു വിഷയം.)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-1344979862555964664?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/1344979862555964664/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=1344979862555964664' title='72 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/1344979862555964664'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/1344979862555964664'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2010/12/blog-post_23.html' title='ആത്മനിന്ദയുടെ കാരമുള്ളുകൾ....'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>72</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-2951151258121164780</id><published>2010-12-16T04:44:00.000-08:00</published><updated>2010-12-17T00:17:37.872-08:00</updated><category scheme='http://www.blogger.com/atom/ns#' term='വിഭ്രമങ്ങൾ....'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>ചക്കിപ്പൂച്ചയുടെ കണ്ണുകൾ.....!</title><content type='html'>ഈയിടെയായി മിക്കരാത്രികളിലും അങ്ങനെയാണ്. ഉറക്കം ശരിക്കൊന്നു പിടിച്ചുവരുമ്പോൾ സ്വപ്നത്തിൽ ആ കറുമ്പിപ്പൂച്ച - ഒരു ചക്കിപ്പൂച്ച - കടന്നു വരുന്നു. കൂർത്തു മൂർത്ത നോട്ടമെറിഞ്ഞ് നേഹയുടെ ഉറക്കം കെടുത്തുന്നു. ഒരു വേള, കിടപ്പുമുറിയുടെ താക്കോൽ പഴുതിലൂടെ പോലും ആ നോട്ടം തന്നെ തേടി വരുന്നോ എന്ന് അവൾ ഭയപ്പെടാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;ആദ്യമൊക്കെ അവൾ ഞെട്ടിയുണർന്ന് ലൈറ്റിടുമ്പോൾ ശരൺ ഉണർന്നു നോക്കുകയും. “എന്തു പറ്റി മോളേ...?” എന്നു ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഭാര്യയ്ക്കിതു പതിവായതോടെ അയാൾ തലമൂടിക്കിടന്നുറങ്ങാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;തന്റെ ആകുലതകൾക്കു യാതൊരു വിലയും കൽ‌പ്പിക്കാതെ കിടന്നുറങ്ങുന്ന ഭർത്താവിനെ കാണുമ്പോൾ നേഹയ്ക്കു കരച്ചിൽ വരും. ശരണിനെപ്പോഴും തെരക്കു തന്നെ. ടെക്‌നോപാർക്കിൽ ജോലി. രാവിലെ എട്ട് മണിക്ക് ഓഫീസിൽ പോകും. ഒൻപതു മുതൽ ഒൻപതു വരെയാണ് ഓഫീസ്. രാത്രി പത്തു മണിയോടെ വീട്ടിലെത്തും. പതിനൊന്നു മണിക്കു കിടന്നാൽ പിന്നെ രാവിലെ ഏഴു മണി വരെ ഉറക്കം. ഉണർന്നാൽ പല്ലുതേപ്പ്, കുളി, പാൽക്കഞ്ഞി, ഡ്രെസിംഗ്.&lt;br /&gt;&lt;br /&gt;പരസ്പരം എന്തെങ്കിലും പറയാൻ കിട്ടുന്നത് രാത്രി പത്തു മുതലുള്ള ഒരു മണിക്കൂറാണ്. അതിൽ അര മണിക്കൂർ ഡൈനിംഗ് ടേബിളിൽ, ശരണിന്റെ അമ്മയ്ക്കൊപ്പം. ചുട്ടരച്ച ചമ്മന്തിയും, മാമ്പഴപ്പുളിശേരിയുമാണ് ശരണിന്റെ ഫേവറിറ്റ്. അത് വിളമ്പിക്കഴിഞ്ഞ് എങ്ങനെയുണ്ടെന്ന പതിവു ചോദ്യം. അസ്സലാ‍യിരിക്കുന്നു എന്ന മകന്റെ മറുപടി.പുളകിത ലലനാമണിയായി അമ്മയുടെ കടക്കൺ നോട്ടം...  &lt;br /&gt;&lt;br /&gt;ശേഷിക്കുന്ന അരമണിക്കൂർ ഒരിക്കലും ഒന്നിനും ഒന്നിനും തികയാറില്ല. തളർന്നുറങ്ങുന്ന ശരണിനെ നോക്കി കരിമ്പൂ‍ച്ചക്കണ്ണുകൾ സ്വപ്നം കാണാൻ നേരം കാത്ത് നേഹ കിടക്കും.&lt;br /&gt;&lt;br /&gt;താൻ ഭാഗ്യവതിയാണ് എന്ന ചിന്ത നേഹയുടെ മനസ്സിൽ അനുനിമിഷം മരിച്ചുകൊണ്ടിരുന്നു. സത്യത്തിൽ ശരണിന്റെ അമ്മ തന്നെ ഇതു വരെ ശകാരിച്ചിട്ടില്ല, കുറ്റപ്പെടുത്തിയിട്ടില്ല, ദേഹോപദ്രവം ഏൽ‌പ്പിച്ചിട്ടുമില്ല. പക്ഷേ ഈ പെരുമാറ്റം... അത് വല്ലാതെ ശ്വാസം മുട്ടിക്കുന്നതാണ്.&lt;br /&gt;&lt;br /&gt;താൻ ചെയ്യാൻ മറക്കുന്ന ഓരോ കാര്യവും അവർ ശ്രദ്ധയോടെ ചെയ്യുന്നത് ആദ്യമൊക്കെ കൌതുകത്തോടെയായിരുന്നു നേഹ നോക്കിക്കണ്ടിരുന്നത്.&lt;br /&gt;&lt;br /&gt;ഒരു ലൈറ്റോ, ഫാനോ ഓഫ് ചെയ്യാൻ ഒരു മിനിറ്റ് വൈകിയാ‍ൽ ശരണിന്റമ്മ അത് ഓഫ് ചെയ്യും.&lt;br /&gt;ഊണു കഴിഞ്ഞാൽ മേശപ്പുറം തുടയ്ക്കാൻ ഒരു ഞൊടി വൈകിയാൽ പിന്നെ അവൾ അതു തുടയ്ക്കേണ്ടി വരില്ല.&lt;br /&gt;ഇനി, ഏതെങ്കിലും കാര്യം മറക്കാതെ, കൃത്യസമയത്തു തന്നെ ചെയ്താ‍ലോ........താൻ ചെയ്തു വച്ച ഓരോ കാര്യത്തിനും മീതെ ഉണ്ടാവും, അവരുടെ വക ഒരു ഫിനിഷിംഗ് ടച്ച്.&lt;br /&gt;&lt;br /&gt;എന്നാൽ പോകെപ്പോകെ താൻ എന്തുകാര്യം ചെയ്താലും കൂർത്ത കൺ മുനകൾ തനിക്കു നേരെ നീളുന്നത് അവൾക്ക് അനുഭവപ്പെടാൻ തുടങ്ങി.മനപ്പൂർവം, ചെയ്യണമെന്നു വിചാരിച്ചാൽ പോലും തനിക്കു മുന്നെ അവർ എത്തിയിരിക്കും, എല്ലായിടത്തും!&lt;br /&gt;&lt;br /&gt;ഇത്ര വലിയ വീടല്ലെങ്കിലും സ്വന്തം വീട്ടിലെ സൌകര്യങ്ങൾ അവളിൽ ഗൃഹാതുരത്വം ഉണർത്തി.&lt;br /&gt;കുളിക്കുമ്പോൾ, വിസ്തരിച്ചു കുളിക്കണം എന്നത് കുട്ടിക്കാലത്തേയുള്ള ശീലമാ‍ണ്. ഇവിടെ കുളിമുറിയിൽ ഷവർ ഇല്ല.&lt;br /&gt;&lt;br /&gt;പൈപ്പിലൂടെയാണെങ്കിൽ മൂത്രം ഒഴിക്കുന്ന സ്പീഡിലും വണ്ണത്തിലുമാണ് വെള്ളം വരുന്നത്!&lt;br /&gt;ബാത്ത് ടബ് വാങ്ങാം എന്നു നിർദേശിച്ചു.&lt;br /&gt;&lt;br /&gt;അത് നമ്മുടെ സംസ്കാരത്തിനു ചേർന്നതല്ലത്രെ!&lt;br /&gt;&lt;br /&gt;മാത്രവുമല്ല, ഒരു ബക്കറ്റ് വെള്ളത്തിലാണത്രെ ശരണിന്റമ്മ കുളിക്കാറ്‌.ശരണിന്റച്ഛനും അങ്ങനെയായിരുന്നത്രെ; ഇപ്പോൾ വർഷങ്ങളായി ശരണും!&lt;br /&gt;&lt;br /&gt;അതുകൊണ്ട് താ‍നും ഒരു ബക്കറ്റ് വെള്ളത്തിൽ തന്നെ കുളിച്ചാൽ പോരേ എന്നു ശരൺ!&lt;br /&gt;&lt;br /&gt;ഇവിടിപ്പോൾ ഓരോരുത്തരുടെ വീട്ടിൽ ഷവർ ക്യൂബിക്കിൾ അല്ലെങ്കിൽ റെയിൻ ഷവർ ഒക്കെയായിക്കഴിഞ്ഞ കാലത്താണിങ്ങനെ!&lt;br /&gt;&lt;br /&gt;ഇതൊക്കെ ആരോട് പറയാൻ! ഒന്നരലക്ഷം ശമ്പളമുണ്ട് ശരണിന്. അമ്മയ്ക്കു പെൻഷൻ. അച്ഛന്റെ ഫാമിലി പെൻഷൻ....!&lt;br /&gt;&lt;br /&gt;ഇതൊന്നും പോരാഞ്ഞാവും,  ഈയിടെ ബാത്ത് റൂമിലെ ഓവുചാലിനോട് ചേർന്ന് വെണ്ടക്കൃഷിയും തുടങ്ങിയിരിക്കുന്നു, ശരണിന്റമ്മ! മരുമകൾ വെയ്സ്റ്റാക്കുന്ന വെള്ളം മതിയല്ലോ അവയ്ക്കു വളരാൻ!&lt;br /&gt;&lt;br /&gt;വെള്ളാരം കണ്ണുള്ള ചുള്ളൻ പയ്യനോട് പ്രേമം മൂത്തുനടക്കുന്നകാലത്ത് ചോദിക്കണമായിരുന്നു, അവന്റെ വീട്ടിലെ കുളിമുറിയെപ്പറ്റിയും, കുളിയെപ്പറ്റിയും!!&lt;br /&gt;&lt;br /&gt;അന്ന് തല നിറയെ അവനോടുള്ള പ്രണയമായിരുന്നു. ഫലം, എൻട്രൻസ് റിസൽറ്റ് വന്നപ്പോൾ അവൻ എൻജിനീയറിംഗിനു പോയി. താൻ ഡിഗ്രി സുവോളജിക്കും! പഠിത്തം ഉഴപ്പിയതിൽ ആദ്യമായി, ആത്മാർത്ഥമായി നേഹയ്ക്കു ദു:ഖം തോന്നി.&lt;br /&gt;&lt;br /&gt;ഇതിപ്പോൾ ഈ വീട്ടിൽ തന്റെ റോൾ എന്താണ്?.... അവൾ ആകുലപ്പെട്ടു.&lt;br /&gt;&lt;br /&gt;ഒടുവിൽ ഒരു ദിവസം, കിടക്കാൻ നേരം ശരണിനോട് അമ്മയുടെ പെരുമാറ്റത്തെപ്പറ്റി സൂചിപ്പിച്ചു.&lt;br /&gt;&lt;br /&gt;“ഇരുപത്തിനാലുമണിക്കൂറും പിന്നിൽ രണ്ടു കണ്ണുകൾ പിൻ തുടരുന്നുണ്ടെന്ന പേടിയിൽ എത്രനാൾ ജീവിക്കും? ചെയ്യുന്ന പ്രവർത്തികളെല്ലാം അളന്നു മുറിച്ച് ഒട്ടും കുറയാതെയും കൂടാതെയും ചെയ്യാൻ ഈ ലോകത്താർക്കു പറ്റും? ഇതല്പം കടന്ന കൈ തന്നെ... ”&lt;br /&gt;&lt;br /&gt;“അമ്മ ഒന്നും മനപ്പൂർവം ചെയ്യുന്നതല്ലല്ലോ.... പഴയ ആൾക്കാരല്ലേ... അവരുടെ ശ്രദ്ധ നമ്മുടെ തലമുറയ്ക്കില്ലല്ലോ....ഇൻ ഫാക്റ്റ് ഷി ഈസ് വെരി ഫോണ്ട് ഓഫ് ഹെർ ഡോട്ടർ ഇൻ ലോ, യു നോ...” ശരൺ അവളോടു പറഞ്ഞു.&lt;br /&gt;&lt;br /&gt;“എനിക്കറിയാം ശരൺ..... ഇതു വരെ എന്നെ വഴക്കു പറഞ്ഞിട്ടേ ഇല്ല. പക്ഷേ എന്തിനിങ്ങനെ എപ്പോഴും പിന്നാലെ നടന്ന് എന്നെ ഇൻസൾട്ട് ചെയ്യുന്നു.... അത്ര കൊച്ചുപെണ്ണാ ഞാൻ?”&lt;br /&gt;&lt;br /&gt;നേഹ പോകുന്നിടത്തെല്ലാം പത്തു ചുവടു പിന്നിലാ‍യി സുഹാസിനിയമ്മ ഉണ്ടാകും!&lt;br /&gt;&lt;br /&gt;അവൾ ഒരു മുറിയിൽ നിന്നു പുറത്തിറങ്ങിയാൽ അപ്പോ ആ മുറിയിൽ പോയി ലൈറ്റ് ഓഫാണോ, ഫാൻ ഓഫാണോ എന്നു ചെക്ക് ചെയ്യും. ഓഫല്ലെങ്കിൽ ഓഫ് ചെയ്യും. അടുത്ത നിമിഷം മുറിയിൽ തിരിച്ചെത്തിയാൽ നേഹ കാണുന്നത് ഓഫായ ഫാനാവും. പിന്നെ അതു വീണ്ടും ഓണാക്കണം.&lt;br /&gt;&lt;br /&gt;മ്യൂസിക് സിസ്റ്റം ഓൺ ചെയ്താൽ അല്പം കഴിയുമ്പോൾ അതിന്റെ സൌണ്ട് നേർത്തു വരും!&lt;br /&gt;&lt;br /&gt;ഒന്നിനും അമ്മായിയമ്മ അവളെ വഴക്കു പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല എങ്കിൽക്കൂടി, പതിന്നാലു ദിവസത്തിനുള്ളിൽ തന്നെ പുതുജീവിതം അവളിൽ ഒരു ഒരു ശ്വാസമുട്ടലായി മാറി.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെ ഒരു നാൾ അമ്മ പെൻഷൻ വാങ്ങാൻ പോയി. ആദ്യമായാണ് നേഹ ആ വലിയ വീട്ടിൽ ഒറ്റയ്ക്ക്. ശരണിന്റമ്മ ഗെയ്റ്റടച്ചു പോയപ്പോൾ, എന്തോ, നേരിയൊരു ഭയം തോന്നിത്തുടങ്ങി.&lt;br /&gt;&lt;br /&gt;ഭയവും ബോറടിയും ഒരുമിച്ചപ്പോൾ മ്യൂസിക് സിസ്റ്റം ഓൺ ചെയ്ത് ബെഡ് റൂമിൽ കിടന്ന് പാട്ടുകേട്ടു കുറേ നേരം പോയി.&lt;br /&gt;&lt;br /&gt;ഉണർന്നപ്പോൾ പാട്ടു നിലച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;കറന്റു പോയതാവുമോ?&lt;br /&gt;&lt;br /&gt;ഫാൻ മെല്ലെ കറങ്ങുന്നുണ്ടല്ലോ!&lt;br /&gt;&lt;br /&gt;കിച്ചണിൽ എന്തോ ഒരു ശബ്ദം!&lt;br /&gt;&lt;br /&gt;പെരുവിരൽ മുതൽ ഒരു വിറയൽ ബാധിച്ചു.&lt;br /&gt;&lt;br /&gt;അവിടെ ആരോ നടക്കുന്നതുപോലെ.&lt;br /&gt;&lt;br /&gt;ഭയം കൊണ്ട് അനങ്ങാൻ കഴിയുന്നില്ല.&lt;br /&gt;&lt;br /&gt;ഒടുവിൽ കാൽ‌പ്പെരുമാറ്റം ഡൈനിംഗ് റൂമിലെത്തി. നോക്കിയപ്പോൾ കയ്യിൽ കട്ടൻകാപ്പിയുമായി ശരണിന്റമ്മ!&lt;br /&gt;ഷുഗറും, പ്രഷറും ഒപ്പം കൊളസ്ട്രോളും ഉള്ളതുകൊണ്ട് പാലിട്ട ചായ പതിവില്ല. അവർക്കുള്ള കട്ടൻ അവരിട്ടു!&lt;br /&gt;ഇവർ എങ്ങനെ ഉള്ളിലെത്തി!?&lt;br /&gt;&lt;br /&gt;ബോൾട്ടിട്ടിരുന്നില്ലെങ്കിലും, ഡോർ ലോക്ക് ചെയ്തതായിരുന്നല്ലോ.... അതോ താൻ വാതിൽ പൂട്ടാൻ മറന്നോ?&lt;br /&gt;ഉറക്കച്ചടവിൽ നിന്നുണർന്നതു കൊണ്ടാവും ചിന്തയ്ക്ക് വേഗം കുറവാണ്.&lt;br /&gt;&lt;br /&gt;ഒന്നും മനസ്സിലായില്ല.&lt;br /&gt;&lt;br /&gt;ചോദിക്കാൻ ഒരു മടി. ശരണിന്റമ്മ ഒന്നും പറഞ്ഞും ഇല്ല.&lt;br /&gt;&lt;br /&gt;വൈകിട്ട് ശരൺ വന്നപ്പോൾ, മടിച്ചു മടിച്ചാണെങ്കിലും കാര്യം പറഞ്ഞു. അപ്പോഴല്ലെ രസം!&lt;br /&gt;&lt;br /&gt;വീടിന് രണ്ടു താക്കോൽ ഉണ്ട്. അകത്തു നിന്നും പുറത്തു നിന്നും പൂട്ടുകയും തുറക്കുകയും ചെയ്യാവുന്ന രണ്ട് താക്കോലുകൾ.&lt;br /&gt;&lt;br /&gt;ഒന്ന് അമ്മയുടെ കൈവശം ആണ്. അതുപയോഗിച്ചാവും തുറന്നത്!&lt;br /&gt;&lt;br /&gt;ഹോ! ഭയങ്കരി!&lt;br /&gt;&lt;br /&gt;ശരണിന്റമ്മ എന്താവും തന്നെക്കുറിച്ച് ചിന്തിക്കുന്നത് എന്ന് എത്രയാലോചിച്ചിട്ടും അവൾക്കു പിടികിട്ടിയില്ല. പുറത്തുപോയിവരുമ്പോൾ ഫ്രണ്ട് ഡോർ രഹസ്യമായി തുറന്ന് അകത്തു വന്നത് എന്തിനാവും?&lt;br /&gt;&lt;br /&gt;ഇതൊക്കെ കാര്യമായെടുക്കാനുണ്ടോ എന്നാണ് ശരൺ ചോദിക്കുന്നത്.&lt;br /&gt;&lt;br /&gt;നിന്നെ അമ്മ ഒരിക്കലെങ്കിലും വഴക്കു പറയുകയോ, കുറ്റപ്പെടുത്തുകയൊ ചെയ്തിട്ടില്ലല്ലോ.... പിന്നെന്താണ്!?&lt;br /&gt;&lt;br /&gt;തനിക്ക് ജാരന്മാർ വല്ലവരും ഉണ്ടോ എന്ന് അവർ സംശയിക്കുന്നുവോ?&lt;br /&gt;&lt;br /&gt;ശരൺ ഉറങ്ങിയിട്ടും നേഹ കമ്പ്യൂട്ടറിൽ തങ്ങളുടെ കല്യാണ ഫോട്ടോസ് നോക്കി വെറുതെയിരുന്നു. ഉറങ്ങാൻ അവൾക്കു ഭയം തോന്നി. ഫോട്ടോസ് നോക്കി മടുത്തപ്പോൾ മറ്റു ചിത്രങ്ങൾ നോക്കി. പെട്ടെന്ന് അവളുടെ ദൃഷ്ടി ഒരു പൂച്ചയുടെ പിക്ചറിൽ ഉടക്കി. ശരിക്കും ഒരു കരിമ്പൂച്ച! ശരൺ എന്തിനാണാവോ ഈ വൃത്തികെട്ട ജന്തുവ്വിന്റെ പടം കമ്പ്യൂട്ടറിൽ ഇട്ടിരിക്കുന്നത്!&lt;br /&gt;&lt;br /&gt;നോക്കിയിരുന്നപ്പോൾ ഒരു മോർഫിംഗിലെന്നോണം പൂച്ചയുടെ മുഖം മാറി ശരണിന്റമ്മയുടെ മുഖം പ്രത്യക്ഷപ്പെട്ടു! കണ്ണുകൾക്ക് ഒരു മാറ്റവുമില്ല! അവൾ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ശരണിന്റെ അരികിലേക്കു ചുരുണ്ടു.&lt;br /&gt;&lt;br /&gt;രാവേറെ ചെന്നിട്ടും നേഹയ്ക്കുറക്കം വന്നില്ല. എപ്പോഴോ മയങ്ങിയിരിക്കണം. മയക്കത്തിൽ ആ ചക്കിപ്പൂച്ച അവളെ വിടാതെ പിൻ തുടർന്നു. വെള്ളാരങ്കല്ലുകൾ പോലെയുള്ള കണ്ണുകൾ നീട്ടി, അവൾ പോയിടത്തൊക്കെ അവൾക്കു പിന്നാലെ.&lt;br /&gt;&lt;br /&gt;പിന്നീടെപ്പൊഴോ അതവൾക്കു മുന്നിലെത്തി. തഞ്ചത്തിൽ ഇരുപുറവും ആഞ്ഞ് അവളുടെ നെഞ്ചിലേക്കൊരു ചാട്ടം!&lt;br /&gt;കൂർത്ത നഖങ്ങൾ നെഞ്ചിലാഴ്ന്നിറങ്ങിയപ്പോൾ വേദന സഹിക്കവയ്യാതെ അവൾ അലറി വിളിച്ചു.&lt;br /&gt;&lt;br /&gt;ശരൺ ഞെട്ടിയുണർന്നു ലൈറ്റിട്ടു.&lt;br /&gt;&lt;br /&gt;“എന്തു പറ്റി നേഹാ..?” അവൻ അനുതാ‍പത്തോടെ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഒന്നുമില്ല.... ഒരു സ്വപ്നം....” അവൾ പറഞ്ഞൊഴിഞ്ഞു.&lt;br /&gt;&lt;br /&gt;അവൻ തിരിഞ്ഞു കിടന്നു. നിമിഷങ്ങൾക്കുള്ളിൽ നിദ്രപൂകി.&lt;br /&gt;&lt;br /&gt;കൺ തുറന്നു കിടന്ന് അവൾ രാ വെളുപ്പിച്ചു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് പത്തുമണിയായപ്പോൾ ശരണിന്റമ്മ ഏജീസ് ഓഫീസിൽ പോകാനിറങ്ങി.&lt;br /&gt;&lt;br /&gt;താക്കോൽ വച്ച് ഡോർ ലോക്ക് ചെയ്യുന്നതിനു പകരം ബോൾട്ടിട്ടാലോ.... അവൾ ചിന്തിച്ചു. അവർ വെളിയിൽ നിന്ന് ബെല്ലടിക്കട്ടെ.&lt;br /&gt;&lt;br /&gt;അങ്ങനെയായാൽ ജാരനെ താൻ അടുക്കളവാതിലിലൂടെ പുറത്തു വിട്ടുകാണും എന്ന് അവർ സംശയിച്ചു കൂടായ്കയില്ല!&lt;br /&gt;&lt;br /&gt;അതോർത്തപ്പോൾ അവൾക്ക് നേരിയ ചിരി വന്നു. ഒപ്പം ഒരു കുസൃതി ചിന്തയും... ബോൾട്ടിടുന്നതിനു പകരം അതു നടപ്പാക്കാം!&lt;br /&gt;&lt;br /&gt;സുഹാസിനിയമ്മ വരാനായി അവൾ കാത്തിരുന്നു.&lt;br /&gt;&lt;br /&gt;അവർ ഗേയ്റ്റ് കടന്നപ്പോൾ അവൾ നേരേ ബെഡ് റൂമിലെത്തി.&lt;br /&gt;&lt;br /&gt;കബോഡിന്റെ നടുവിലെ തട്ടിൽ ഒരാൾക്ക് ചുരുണ്ടിരിക്കാനുള്ളത്ര സ്പെയ്‌സ് ഉണ്ട്. ശരണിന്റമ്മ താക്കോൽ ഉപയോഗിച്ച് ഡോർ തുറന്ന നിമിഷം തന്നെ നേഹ കബോഡിനുള്ളിൽ കടന്നിരുന്നു. ബെഡ് റൂമിലെ ലൈറ്റ് മനപ്പൂർവം ഓൺ ആക്കിയിട്ടിരുന്നു.&lt;br /&gt;&lt;br /&gt;സുഹാസിനിയമ്മ ഡൈനിംഗ് ഹോൾ കടന്ന് ബെഡ് റൂമിലെത്തി. ഓണായിക്കിടന്ന ലൈറ്റ് ഓഫാക്കി. കണ്ണുകൾ നേഹയെ തിരഞ്ഞു. ബാത്ത് റൂം ഡോറിൽ തട്ടിനോക്കി. മറുപടിക്കായി കാത്തു. ഒരു നിമിഷം കഴിഞ്ഞ് അത് തുറന്നു നോക്കി. നിരാശയോടെ, അല്പം ആശങ്കയോടെ അവർ മുറിവിട്ടിറങ്ങുന്നത് കള്ളക്കണ്ണിൽ, കബോഡിന്റെ വിടവിലൂടെ അവൾ കണ്ടു.&lt;br /&gt;&lt;br /&gt;സുഹാസിനിയമ്മ പരിഭ്രമത്തോടെ പാഞ്ഞു. ദ്രുത ചലനങ്ങളിൽ അവരുടെ പട്ടുസാരി ഉരഞ്ഞ് ശബ്ദമുണ്ടാക്കി. ബെഡ് റൂമിൽ നിന്ന് ഡൈനിംഗ് ഹാൾ വഴി കിച്ചണിലെക്കും, അവിടെ നിന്ന് വർക്ക് ഏരിയയിലേക്കും, തിരിച്ചും പട്ടുസാരിയുലയുന്ന ശബ്ദം നേഹ ആസ്വദിച്ചു.&lt;br /&gt;&lt;br /&gt;ഇപ്പോൾ ശരണിന്റമ്മ കോണിപ്പടികയറുകയാണ്. മുകളിൽ ലൈബ്രറിയും ഒരു ബെഡ് റൂമും ഉണ്ട്. അവിടം താണ്ടി അവർ വീണ്ടും താഴെയെത്തി. ഡൈനിംഗ് റ്റേബിളിൽ വച്ച കൂജയിൽ നിന്ന് തണുത്ത വെള്ളം ഗുളു ഗുളു എന്നൊച്ചയുണ്ടാക്കി അവരുടെ കണ്ഠനാളം വഴി താഴേക്കൊഴുകി.&lt;br /&gt;&lt;br /&gt;കസേരയിൽ ഇരുന്നു. പെട്ടെന്നെന്തോ ബുദ്ധിയുദിച്ചമാതിരി അവർ മൊബൈൽ കയ്യിലെടുത്തു. നേഹയുടെ നമ്പർ ഡയൽ ചെയ്തു. അത് കബോഡിനുള്ളിൽ ഇരുന്ന് ചിലച്ചു! ഹോ! മണ്ടത്തരം! നേഹ കബോഡിനുള്ളിലിരുന്ന് തലയിൽ കൈ വച്ചു.&lt;br /&gt;&lt;br /&gt;സുഹാസിനിയമ്മ കബോഡിനടുത്തേക്കു വന്നു. നേഹ കണ്ണടച്ചിരുന്നു. ഈ നിമിഷം എങ്ങനെ ഫെയ്‌സ് ചെയ്യണം എന്നോർത്ത് അവൾ പകച്ചു. അത് പ്ലാൻ ചെയ്യാൻ അവൾ വിട്ടുപോയിരുന്നു.&lt;br /&gt;അമ്മായിയമ്മയുടെ പദചലനം കബോഡിനടുത്തെത്തി.&lt;br /&gt;&lt;br /&gt;സുഹാസിനിയമ്മ കബോഡിന്റെ വാതിൽ വലിച്ചുതുറന്നു. നേഹ ചലനമറ്റ്, ചത്തപോലെ, കണ്ണടച്ച്, കബോഡിനുള്ളിൽ.&lt;br /&gt;&lt;br /&gt;പെട്ടെന്നു കണ്ട ആ ദൃശ്യത്തിന്റെ ഷോക്കിൽ ഒരലർച്ചയോടെ അവർ പിന്നിലേക്കു മലച്ചു. കൺ തുറന്ന നേഹ അമ്മായിയമ്മയെ പിടിക്കാനാഞ്ഞു. അവരുടെ മേലേക്ക് അവൾ പതിച്ചു.&lt;br /&gt;&lt;br /&gt;അമ്മായിയമ്മ മലർന്നും മരുമകൾ അവർക്കു മീതെ കമിഴ്ന്നും മാർബിൾ പതിച്ചതറയിൽ പതിച്ചു. വീഴ്ചയുടെ ആഘാതത്തിൽ സുഹാസിനിയമ്മയുടെ തല ശക്തിയായി നിലത്തിടിച്ചു. അത് ഇടതും വലതും ചലിച്ചു. പിന്നെ നിശ്ചലമായി.&lt;br /&gt;&lt;br /&gt;സുബോധം വന്ന നിമിഷങ്ങൾക്കൊടുവിൽ ശരണിന്റമ്മയുടെ കണ്ണുകൾ കണ്ണടയ്ക്കുള്ളിലൂടെ തന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുകയാണെന്ന് നേഹ തിരിച്ചറിഞ്ഞു.&lt;br /&gt;&lt;br /&gt;ഇനി ഒരായുഷ്കാലം മുഴുവൻ ആ കണ്ണുകൾ തന്നെ പിൻ തുടരും എന്നവൾക്കുറപ്പായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-2951151258121164780?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/2951151258121164780/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=2951151258121164780' title='61 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/2951151258121164780'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/2951151258121164780'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2010/12/blog-post_16.html' title='ചക്കിപ്പൂച്ചയുടെ കണ്ണുകൾ.....!'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-4756656377503540480</id><published>2010-12-05T03:56:00.000-08:00</published><updated>2010-12-17T06:25:13.696-08:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='തമാശ'/><title type='text'>പഞ്ചമന്റെ അവതാരങ്ങൾ!!!</title><content type='html'>ബോധിസത്വൻ അസംതൃപ്തനാണ്. കൈകൾ തെരുപ്പിടിച്ച്, ദീർഘനിശ്വാസങ്ങളുതിർത്ത്, വിദൂരതയിൽ കണ്ണും നട്ടുകൊണ്ട് കുറെനേരമായി ഒരേ നിൽ‌പ്പാ‍ണ്!&lt;br /&gt;&lt;br /&gt;ശാന്തി തേടി നിരവധിയിടങ്ങളിൽ അലഞ്ഞു. പക്ഷേ എങ്ങും കിട്ടിയില്ല. അങ്ങനെയാണ് ധർമ്മസ്ഥലയിൽ* വന്നത്.....&lt;br /&gt;ഇനി കാർക്കളയിൽ* പോകണം; അതുകഴിഞ്ഞാൽ ശ്രാവണബലഗോള*!&lt;br /&gt;&lt;br /&gt;എന്നിട്ടു വേണം ജൈനമതം സ്വീകരിക്കാൻ! ബുദ്ധമതം അത്ര പോരാ!&lt;br /&gt;&lt;br /&gt;ഇത്രയും കാര്യങ്ങൾ വളരെ വേഗത്തിൽ എനിക്കു മനസ്സിലായി.&lt;br /&gt;&lt;br /&gt;അമ്പമ്പോ! ഈ സംസാരസാഗരം ഒരു ഗുരുതര സാഗരം തന്നെ! അല്ലെങ്കിൽ ഈ കാലമാടനെ, ഈ വേഷത്തിൽ, ഇപ്പോൾ ഞാൻ കാണേണ്ടി വരുമായിരുന്നോ! ഞാൻ ശരിക്കും അമ്പരന്നു നിന്നു.&lt;br /&gt;&lt;br /&gt;ധർമ്മസ്ഥലയിലേക്ക് ടൂർ വന്ന കുട്ടികൾ നോക്കിയപ്പോൾ അവരുടെ അധ്യാപകൻ കാറ്റുപിടിച്ച കല്ലുപോലെ ഒരു കാഷായക്കാരനു മുന്നിൽ നിൽക്കുന്നു. കാഷായക്കാരൻ അർദ്ധനിമീലിതനേത്രനായി നിൽക്കുന്നു.&lt;br /&gt;&lt;br /&gt;തങ്ങളുടെ വാധ്യാർ കൈവിട്ടു പോയോ എന്ന ആശങ്കയിൽ അവർ ഓടിയെത്തി. അവർക്ക് ധർമ്മസ്ഥലയിലെ കാർ മ്യൂസിയവും ആർട്ട് ഗ്യാലറിയും കാണണം. അങ്ങനെ കുട്ടികൾ എന്നെ ആ അന്തരാളത്തിൽ നിന്നു രക്ഷിച്ചു! &lt;br /&gt;&lt;br /&gt;നാളെക്കാണാം എന്നു പറഞ്ഞ് ഞാൻ ബോധിസത്വനോട് വിടചൊല്ലി.സത്യത്തിൽ തികച്ചും അപ്രതീക്ഷിതമായായിരുന്നു ആ സംഗമം.&lt;br /&gt;&lt;br /&gt;എന്റെ നാട്ടുകാരനാണ് ബോധിസത്വൻ. പക്ഷേ, പൂർവാശ്രമത്തിൽ ആരായിരുന്നു ഇതിയാൻ എന്നു ചോദിച്ചാൽ ഞാൻ കുഴങ്ങും! ബുദ്ധമതത്തിൽ ചേർന്ന ശേഷമാണ് ഈ പേരു സ്വീകരിച്ചത്. &lt;br /&gt;&lt;br /&gt;ഒൻപതാം ക്ലാസുവരെ പഞ്ചമൻ എന്നായിരുന്നു പേര്. അവൻ ഒൻപത് - സിയിൽ, ഞാൻ ഒൻപത് - ബിയിൽ. &lt;br /&gt;&lt;br /&gt;അതെ! പ്രായത്തിൽ എന്നെക്കാൾ മൂന്നുവർഷം മുൻപിലായിരുന്നെങ്കിലും ഞങ്ങൾ സതീർത്ഥ്യരായിരുന്നു.&lt;br /&gt;&lt;br /&gt;അക്കാലത്ത് പെട്ടെന്നൊരുനാൾ അവൻ ബഞ്ചമിൻ ആയി മാറി. കുടുംബമടച്ച് അവർ ബെന്ദിക്കോസു (പെന്തക്കൊസ്ത്) കാരായി മാറിയതാണു കാരണം. &lt;br /&gt;&lt;br /&gt;അതോടെ അയലത്തുകാർക്ക് ചെവിതല കേൾക്കണ്ട എന്നായി.സന്ധ്യയായാൽ ബഞ്ചമിൻ പാട്ടുതുടങ്ങും.&lt;br /&gt;&lt;br /&gt;“എന്നേശുവെപ്പോലാകാനെൻ വാഞ്ചാ&lt;br /&gt;&lt;br /&gt;എൻ വാഞ്ചാ എൻ വാഞ്ചാ....&lt;br /&gt;&lt;br /&gt;എന്നേശുവെപ്പോലാകാനെൻ വാഞ്ചാ!”&lt;br /&gt;&lt;br /&gt;(ഈ പാട്ടിന്റെ അർത്ഥം മനസ്സിലാക്കാൻ ഞാൻ കുറേ കഷ്ടപ്പെട്ടു. വാഞ്ച എന്നാൽ വാഞ്ഛ. വാഞ്ഛ എന്നാൽ ആഗ്രഹം എന്നാണ് അർത്ഥമെന്ന് പിൽക്കാലത്ത് പിടികിട്ടി. എന്നേശു = എൻയേശു!)&lt;br /&gt;&lt;br /&gt;പിന്നെ ചിലപ്പോൾ &lt;br /&gt;&lt;br /&gt;എൻ മനോഫാലകങ്ങളിൽ&lt;br /&gt;നിന്റെ കല്പനയോടയിൽ&lt;br /&gt;ജീവിതമാം സീനായ് മാമലയിൽ&lt;br /&gt;ഒരു തൈച്ചെടിയായ് വളരേണമേ യഹോവേ!&lt;br /&gt;&lt;br /&gt;(ഈ പാട്ട് യഥാർത്ഥത്തിൽ ഇങ്ങനെ തന്നെയാണോ എന്ന് എനിക്കൊരു പിടിയുമില്ല, തെറ്റെങ്കിൽ യഹോവ എന്നോട് പൊറുക്കട്ടെ!)&lt;br /&gt;&lt;br /&gt;പഞ്ചമന്റെ പാട്ട് പ്രാന്ത് കാരണമാ അവർ ബെന്ദിക്കോസായതെന്നാ വെട്ടുക്കിളി സന്തോഷ് എന്നോട് പറഞ്ഞത്. ശങ്കരാഭരണം സിനിമഹിറ്റായകാലമായിരുന്നു അത്. അതിലെ “ശങ്കരാ..!”എന്നപാട്ട് പഞ്ചമന്റെ ഒരുവീക്ക്നെസ് ആയിരുന്നു. തരം കിട്ടുമ്പോഴൊക്കെ അവൻ ഫുൾ വോളിയത്തിൽ അതു പാടും.&lt;br /&gt;&lt;br /&gt;എന്നാൽ അത് തീരെ ഇഷ്ടമല്ലാതിരുന്ന ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു. അയാളുടെ പേര് ശങ്കരൻഎന്നായിരുന്നു എന്നതാണ് അതിനു കാരണം. ആൾ മറ്റാരുമല്ല, പഞ്ചമന്റെ ഏക പിതാവ്!&lt;br /&gt;&lt;br /&gt;മകൻ മനപ്പൂർവം തന്നെ കൊച്ചാക്കാനുള്ള ഉദ്ദേശം വച്ചാണ് ഈ പാട്ടു പാടുന്നതെന്നും,അതിന് തന്റെ പെമ്പ്രന്നോത്തിയുടെ പരോക്ഷപ്രേരണയുണ്ടെന്നും അയാൾവിശ്വസിച്ചു. മോന്റെ പാട്ടു തുടങ്ങിയാൽ ഭാര്യയ്ക്കിടി ഉറപ്പ്! ചെറുക്കനെതല്ലി നോക്കി; വിരട്ടി നോക്കി. നോ രക്ഷ!&lt;br /&gt;&lt;br /&gt;ഒടുക്കം തന്റെ പേരുമാറ്റാൻ ശങ്കരൻ കണ്ട എളുപ്പ വഴിയാണത്രെ മതം മാറ്റം!&lt;br /&gt;&lt;br /&gt;സംഗതി സത്യമോ കള്ളമോ! എന്തായാലും പഞ്ചമൻ ശങ്കരാ....... എന്ന് ഹിന്ദു ദൈവത്തെവിളിച്ച് അലമുറയിടുന്നതു നിർത്തി. പകരം കൃസ്തീയ സങ്കീർത്തനങ്ങൾ തുടങ്ങി.അതോടെ വീട്ടിൽ ശാന്തിയായി. മോന് സംഗീതത്തിലുള്ള അഭിവാഞ്ഛയെ തന്നോടുള്ളവൈരാഗ്യമായി തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് പിതാവ് ശങ്കരൻ, സോറി ശമുവേൽ&lt;br /&gt;പശ്ചാത്തപിച്ചു. മകന്റെ സങ്കീർത്തനങ്ങൾ ദിവസവും കേട്ട് ആ പിതാവ്ആനന്ദബാഷ്പമണിഞ്ഞു!&lt;br /&gt;&lt;br /&gt;കാലക്രമത്തിൽ പിതാവും, പുത്രനും, മാതാവിനൊപ്പം പലയിടങ്ങളിലും സുവിശേഷം പ്രസംഗിച്ചു നടന്നു. &lt;br /&gt;&lt;br /&gt;തന്റെ ഭക്തിഗാനസുധയിൽ ബഞ്ചമിൻ ആദ്യ ലൈൻ വലിച്ചു - അതായിരുന്നു ലില്ലിക്കുട്ടി.&lt;br /&gt;&lt;br /&gt;കാര്യങ്ങൾ അങ്ങനെയിരിക്കെയാണ് മധ്യവേനൽ അവധി വന്നത്. സ്കൂളടച്ചു. നാടായ നാട്ടിലൊക്കെ&lt;br /&gt;കുട്ടികൾ മാവുകളും, പറങ്കിമാവുകളും ആഞ്ഞിലികളും കയ്യേറി.&lt;br /&gt;&lt;br /&gt;വക്കീലിന്റെ അയ്യത്തെ ആഞ്ഞിലികൾ നാടു മുഴുവൻ പ്രശസ്തമാണ്. അതിൽ ‘മേജർ സെറ്റ് ’കയറിക്കഴിഞ്ഞു എന്നറിഞ്ഞ് ഇക്കുറി താമരശ്ശേരി പുരയിടത്തിലുള്ളആഞ്ഞിലിയിലാണ് പഞ്ചമൻ കയറിയത്.&lt;br /&gt;&lt;br /&gt;നല്ല വണ്ണമുള്ള ആഞ്ഞിലിയാണെങ്കിലും മുള്ളുവേലിയുടെ നീളൻ കല്ലിൽ ചവിട്ടി ആദ്യത്തെ കവരത്തിൽ പിടിക്കാം.പിന്നെകയറാൻ എളുപ്പം.ആഞ്ഞിലി നിറയെ നല്ല തേനൂറും ആഞ്ഞിലിച്ചക്കകൾ! &lt;br /&gt;&lt;br /&gt;സാധാരണ ആദ്യത്തെ ആഞ്ഞിലിച്ചക്ക പറിച്ചെടുത്താൽ അതിലെ ആദ്യ ചുള ഗണപതിക്ക് എന്നുപറഞ്ഞ് നിലത്തിടുകപതിവായിരുന്നു. എന്നാൽ മതം മാറിയതോടെ ആ പതിവ് വേണ്ടെന്ന്ബഞ്ചമിൻ തീരുമാനിച്ചു. ചുളകളുടെ നിറവും മുഴുപ്പും അവന്റെ കൺട്രോൾതെറ്റിച്ചു എന്നു പറയുന്നതാണ് ശരി. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/_r7bXaPC1TK8/TPkb9Ss_WNI/AAAAAAAAAeE/mIkZFEz4T_w/s1600/anjili%2Bchakka1.jpg" imageanchor="1" style="margin-left:1em; margin-right:1em"&gt;&lt;img border="0" height="240" width="320" src="http://4.bp.blogspot.com/_r7bXaPC1TK8/TPkb9Ss_WNI/AAAAAAAAAeE/mIkZFEz4T_w/s320/anjili%2Bchakka1.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ഗണപതിയെ വേണ്ടെന്നു വച്ചെങ്കിലുംയഹോവയെസ്മരിക്കാൻ ആൾ മറന്നും പോയി. ഫലമോ.....ഗണപതിയും തുണച്ചില്ല; യഹോവയുംതുണച്ചില്ല! &lt;br /&gt;&lt;br /&gt;ഒരു ചില്ലയിൽ നിന്ന് അടുത്ത ചില്ലയിലേക്ക് കയറാൻ ശ്രമിച്ചതാണ്.&lt;br /&gt;&lt;br /&gt;ചില്ലയൊടിഞ്ഞ് ഒരലർച്ചയോടെ പഞ്ചമൻ നിലത്തേക്കു പതിച്ചു; പച്ചില പാരച്യൂട്ടുമായി താഴേക്കുപറന്നു വരുന്ന സൂപ്പർമാനെപ്പോലെ തോന്നിച്ചു ആ കാഴ്ച. ഒരു വ്യത്യാസം മാത്രംസൂപ്പർമാൻ പാന്റ്സിനു പുറമെയിടുന്ന വസ്ത്രം പഞ്ചമൻ കൈലിക്കുള്ളിൽ പോലുംഇട്ടിട്ടില്ല!&lt;br /&gt;&lt;br /&gt;സെക്കൻഡുകൾക്കുള്ളിൽ ക്രാഷ് ലാൻഡിംഗ് ; കൃത്യം മുള്ളുവേലിയുടെ മുകളിൽ!&lt;br /&gt;&lt;br /&gt;ആഗ്രഹിച്ച ആഞ്ഞിലിച്ചക്ക കയ്യെത്തും ദൂരത്തുണ്ടായിട്ടും ആഞ്ഞിലിച്ചില്ലയ്ക്കടിയിൽ കിടന്ന് ദീനദീനം, നീറി നീറി നിലവിളിച്ചു, പഞ്ചമൻ.&lt;br /&gt;&lt;br /&gt;കുട്ടിപ്പട്ടാളവും അലർച്ച കേട്ടെത്തിയ നാട്ടുകാരും കൂടി മരച്ചില്ല പൊക്കി മാറ്റി. അതോടെകൂട്ടത്തിലുണ്ടായിരുന്ന സ്ത്രീജനങ്ങൾ സ്ഥലം വിട്ടു.&lt;br /&gt;&lt;br /&gt;അപ്പോഴല്ലേ ദീനദീനമുയരുന്ന നിലവിളിയുടെ യഥാർത്ഥ ഹേതു എന്തെന്ന് നാട്ടാർക്കു മിന്നിൽ വെളിപ്പെട്ടത്!&lt;br /&gt;&lt;br /&gt;ഇംഗ്ലീഷ് ഭാഷയിൽ ടെസ്റ്റിസ് എന്നു വിളിക്കുന്ന വൃഷണദ്വയങ്ങൾ മുള്ളുവേലിയിൽകുരുങ്ങിപ്പോയി! സഞ്ചി തുളച്ച് മുള്ളുകമ്പി കയറി. ആകെ ചോരമയം!&lt;br /&gt;&lt;br /&gt;ആരൊക്കെയോ കൂടി ആളെപ്പൊക്കി ചുമലിലേറ്റി, നാട്ടിലെ മെഡിക്കൽ കോളേജായ പുല്ലംപള്ളി ആശുപത്രിയിലേക്കു കൊണ്ടുപോയി.&lt;br /&gt;&lt;br /&gt;കുട്ടിപ്പട പിന്നാലെ പാഞ്ഞു.&lt;br /&gt;&lt;br /&gt;ആശുപത്രീയിലെ നേഴ്സ് ത്രേസ്യാമ്മയുംഅവരുടെ രണ്ട് അസിസ്റ്റന്റ് പെൺകുട്ടികളുംബഞ്ചമിന്റെ പരിചയക്കാരാണ്. അസിസ്റ്റന്റുകളിൽ ഒരുവളെ നിങ്ങൾ ഇപ്പോൾ അറിയും - പേര് ലില്ലിക്കുട്ടി! പോരേ പൂരം!!&lt;br /&gt;&lt;br /&gt;തന്റെ കാമുകിക്കു മുൻപിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെബഞ്ചമിൻ കിടന്നു. ജനാലയ്ക്കു പുറത്ത് ഞങ്ങൾ കുട്ടിപ്പട സാക്ഷി നിൽക്കെ,ആർത്തനാദങ്ങൾ വകവയ്ക്കാതെ ഡോ.കനകസുന്ദരം ആ സഞ്ചിക്കു സ്റ്റിച്ചിട്ടു!&lt;br /&gt;&lt;br /&gt;പിന്നെ ഒരു മാസക്കാലം ബഞ്ചമിൻ പുറത്തിറങ്ങിയില്ല. ത്രേസ്യാമ്മയേയും അസിസ്റ്റന്റുകളേയുംഎവിടെക്കണ്ടാലും അവൻ മുങ്ങും. ഒൻപതാം ക്ലാസിൽ തോറ്റതോടെ പഠിപ്പു നിർത്തി.പള്ളിയിൽ പോക്കും നിർത്തി. ഒന്നു രണ്ടു കൊല്ലം കഴിഞ്ഞ് ഒരു സുപ്രഭാതത്തിൽആൾ നാടുവിട്ട വാർത്ത ഗ്രാമം കേട്ടു.&lt;br /&gt;&lt;br /&gt;അതിനുശേഷം കുറേ നാളുകൾ ഒരു വിവരവും ഇല്ലായിരുന്നു. ഏകദേശം നാലുവർഷം കഴിഞ്ഞ് ഒരു ഞായറാഴ്ച ശങ്കരൻ&lt;br /&gt;ഏലിയാസ് ശമുവേലിന്റെ ഭവനത്തിൽ നിന്ന് ഒരു ആർത്തനാദവും അലമുറയും ഉയർന്നുകേട്ടു. ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഒരു താടിക്കാരന്റെ കഴുത്തിനു പിടിച്ച്അലറിവിളിക്കുന്ന ശമുവേലിനെയായിരുന്നു.&lt;br /&gt;&lt;br /&gt;ആ‍ർക്കും ഒന്നും പിടികിട്ടിയില്ല. &lt;br /&gt;&lt;br /&gt;“നീയിവിടെ പ്രാർത്ഥന കൂടാൻ സമ്മതിക്കില്ല, അല്ലേ!?” ശമുവേൽ അലറി.&lt;br /&gt;&lt;br /&gt;മെലിഞ്ഞു നീണ്ട താടിക്കാരനെ ശമുവേൽ കുടഞ്ഞ് നിലത്തെറിഞ്ഞു.&lt;br /&gt;&lt;br /&gt;“എന്റെ പൊന്നു മോനേ! നീയെന്തിനാ ഈ കൊലച്ചതി ചെയ്തേ.....! അയ്യോ....ഇതെങ്ങനെ സഹിക്കും!?” ശമുവേലിന്റെ ഭാര്യ സാറാമ്മ നിലവിളിച്ചു.&lt;br /&gt;&lt;br /&gt;മെല്ലെ മെല്ലെയാണെങ്കിലും നാട്ടുകാർക്ക് കാര്യം മനസ്സിലായി. അവരുടെ മകൻമടങ്ങിവന്നിരിക്കുന്നു. രൂപം മാറി; പേരും മാറി. ബഞ്ചമിൻ ഇപ്പോൾ ബദറുദീൻആയിരിക്കുന്നു!&lt;br /&gt;&lt;br /&gt;നാട്ടുകാർ അവതാ പറഞ്ഞു നോക്കി.സാറാമ്മ മകനെ ഉപദേശിച്ചു.എന്നാൽ ബദറുദീൻ നിലപാടു മാറ്റിയില്ല. അതോടെ ശമുവേൽ അവനെനിഷ്കരുണം വീട്ടിൽ നിന്നിറക്കി വിട്ടു.&lt;br /&gt;&lt;br /&gt;ആൾ വീണ്ടും മുങ്ങി. &lt;br /&gt;&lt;br /&gt;മലപ്പുറത്തു വച്ചാണ് പിന്നീട് കണ്ടത്. തടിപ്പണിയുമായി അവിടെ കൂടി എന്നും ഒരു മൊഞ്ചത്തിയെ നിക്കാഹ് കഴിച്ചു എന്നും പറഞ്ഞു. &lt;br /&gt;&lt;br /&gt;അന്ന് പക്ഷേ,മറ്റു കാര്യങ്ങൾ വിശദമായി ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇന്നിപ്പോൾ ധർമ്മസ്ഥലയിൽ നാലാ‍മവതാരം കണ്ട പഞ്ചമൻ, ഇനി ശരിക്കും ‘പഞ്ചമാവതാര’മെടുക്കാൻ പോകുന്നതോർത്ത് ഞാൻ ഊറിച്ചിരിച്ചു.&lt;br /&gt;&lt;br /&gt;രാത്രി തന്നെ വെട്ടുക്കിളിയെ വിളിച്ചു. പഞ്ചമന്റെ മലപ്പുറം വീരഗാഥയെക്കുറിച്ച് അന്വേഷിച്ചു.&lt;br /&gt;&lt;br /&gt;“അദല്ലെ രസം!”അവൻ പറഞ്ഞു. “കല്യാണം കൂടിയ ആദ്യനാളുകളിൽ ബദറുദീന് കുശാലായിരുന്ന്. എന്നാൽ പുലർച്ചെ എണീക്കൽ, അഞ്ചുനേരം നിസ്കാരം, കഠിനാധ്വാനം ഇവയൊക്കെ അവനു മടിയായിരുന്നത്രെ. നിസ്കാരപ്പായിൽ കുത്തിയിരുന്നുറങ്ങും. &lt;br /&gt;&lt;br /&gt;അങ്ങനെ മൂക്കും കുത്തി ഇരുന്നുറങ്ങിയ പുയ്യാപ്ലയെ ഒരു ദിവസം പുതുപ്പെണ്ണ് പൃഷ്ഠത്തിനിട്ടു ചവിട്ടി, തലകുത്തിവീണ അവനെ വീട്ടിലെ കമ്പിപ്പാരയെടുത്ത് കുത്താൻ ശ്രമിച്ചു. ചന്തിക്കു ചവിട്ടുകിട്ടിയ ബദറുദീൻ പുറത്തേക്കു പാഞ്ഞു.&lt;br /&gt;പെണ്ണ് പിന്നാലെ!&lt;br /&gt;&lt;br /&gt;നേരം വെളുത്തിട്ടില്ലാഞ്ഞതിനാൽ മുറ്റത്ത് തുണിയുണക്കാൻ കെട്ടിയിരുന്ന അയയിൽ തട്ടി ബദർ നിലത്തു വീണു. പിന്നാലെവന്നഭാര്യ അവനുമീതെ വീണു. കമ്പിപ്പാര പൃഷ്ടം തുളച്ചു! &lt;br /&gt;&lt;br /&gt;ആ പെണ്ണിന് ഇടയ്ക്കൊക്കെ ജിന്നിന്റെ ബാധയുണ്ടാകുമായിരുന്നത്രെ! അതാണ് ഇവന് ഫ്രീയായി കെട്ടിച്ചു കൊടുത്തത്! &lt;br /&gt;&lt;br /&gt;അങ്ങനെ മുന്നിലും പിന്നിലും തുള വീണതോടെയാവും അവനു കുടുംബജീവിതത്തിൽ വിരക്തി വന്നത്!” &lt;br /&gt;&lt;br /&gt;വെട്ടുക്കിളിയുടെ കഥനം കേട്ട് ഞാൻ വാ പൊളിച്ചുപോയി!&lt;br /&gt;&lt;br /&gt;രാത്രി വൈകിയിരിക്കുന്നു. നല്ല തണുപ്പും. മൂടിപ്പുതച്ചു കിടന്നുറങ്ങി.&lt;br /&gt;&lt;br /&gt;പിറ്റേന്നു രാവിലെ തന്നെ ഞങ്ങൾ താമസിച്ചിരുന്ന സാകേത സത്രത്തിനു മുന്നിൽ എന്നെക്കാത്ത് ബോധിസത്വൻ തയ്യാർ!&lt;br /&gt;&lt;br /&gt;പ്രാതൽ കഴിക്കുമ്പോൾ അവനോടു ചോദിച്ചു&lt;br /&gt;&lt;br /&gt;“അല്ല.... കുടുംബം ഒക്കെ ഉപേക്ഷിച്ച് ഇങ്ങനെ അവധൂതനായി നടക്കാൻ എന്താണ് കാരണം?”&lt;br /&gt;&lt;br /&gt;“ഗൌതമൻ തന്റെ ഓമനപ്പൈതലിനേയും സ്നേഹമയിയായ ഭാര്യയെയും ഉപേക്ഷിച്ചില്ലേ? ബന്ധങ്ങളാണ് എല്ലാ ദു:ഖത്തിനും കാരണം!”&lt;br /&gt;&lt;br /&gt;“അപ്പോ നീ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചു?” ഉള്ളിൽ പൊട്ടിയ ചിരിയമർത്തി ഞാൻ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഹതെ.... ഉപേക്ഷിച്ചു! ”ബോധിസത്വൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“എങ്കിൽ പിന്നെ എന്തിനാണ് ബുദ്ധമതം ഉപേക്ഷിക്കുന്നത്!?”&lt;br /&gt;&lt;br /&gt;“അതോ...? അത്..... ബുദ്ധന്റെ തത്വങ്ങളിൽ നിന്ന് ബുദ്ധശിഷ്യന്മാർ വളരെഅകന്നിരിക്കുന്നു. അവർ തേരാവാദികളും വജ്രയാനികളുമായി പിരിഞ്ഞില്ലേ? അതെനിക്കിഷ്ടമായില്ല........ ബോധിസത്വൻ എന്ന നാമധേയം ഞാൻ ഉപേക്ഷിക്കുകയാണ്.....ജൈനനായി, ബന്ധമുക്തൻ എന്ന പേരു സ്വീകരിക്കും ഞാൻ.”&lt;br /&gt;&lt;br /&gt;“തേരാവാദവും വജ്രയാനവുമൊന്നും ഇപ്പോൾ പുതുതായി ഉണ്ടായതല്ലല്ലോ, പണ്ടേ ഉള്ളതല്ലേ...? എന്റെ ചോദ്യം വായുവിൽ വിലയം പ്രാപിച്ചു.&lt;br /&gt;&lt;br /&gt;വികാലൻ ബാധിച്ചാൽ ഓടി രക്ഷപ്പെടുകയല്ലാതെ വേറെ മാർഗമില്ലെന്ന് പഞ്ചതന്ത്രത്തിൽ പണ്ടു വായിച്ചതൊർമ്മ വന്നു. ഇനിയെന്നെങ്കിലും കാണുമ്പോൾ ഇവൻ ഏതു മതത്തിലാവുമോ എന്തോ!&lt;br /&gt;&lt;br /&gt;“അല്ല..... ഞാനിപ്പോ എന്തു വേണം?” ഞാൻ ചോദിച്ചു.&lt;br /&gt;&lt;br /&gt;“കാർക്കളയ്ക്കു പോകാൻ സാമ്പത്തിക സഹായം വേണം....നൂറു രൂപ കിട്ടിയാൽ സന്തോഷം!”&lt;br /&gt;&lt;br /&gt;ഹോ! രക്ഷപ്പെട്ടു!&lt;br /&gt;&lt;br /&gt;“തൃപ്തിയായളിയാ തൃപ്തിയായി! അപ്പോ നമുക്കിനി മിക്കവാറും ഇസ്രായേലിൽ കാണാം! ”ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“അതെന്താ അളിയാ?” പൂർവാശ്രമത്തിലെ സംബോധന ബോധിസത്വന്റെ നാവിൽ നിന്നുയർന്നു!&lt;br /&gt;&lt;br /&gt;“ജൈനം കഴിഞ്ഞാൽ ജൂതം എന്നാണല്ലോ......ജൂതന്മാരുടെ കൈകൊണ്ടാകും നിന്റെ അന്ത്യം!”&lt;br /&gt;&lt;br /&gt;നൂറു രൂപ അവന്റെ കയ്യിൽ തിരുകി ഞാൻ മുങ്ങി!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;* കർണാടകയിലുള്ള ജൈനതീർത്ഥാടനകേന്ദ്രങ്ങൾ. &lt;br /&gt;&lt;br /&gt;ചിത്രത്തിനു കടപ്പാട്: &lt;a href="http://wearemadeforeachother.blogspot.com/2010/04/blog-post.html"&gt;http://wearemadeforeachother.blogspot.com/2010/04/blog-post.html&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-4756656377503540480?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/4756656377503540480/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=4756656377503540480' title='87 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/4756656377503540480'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/4756656377503540480'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2010/12/blog-post.html' title='പഞ്ചമന്റെ അവതാരങ്ങൾ!!!'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_r7bXaPC1TK8/TPkb9Ss_WNI/AAAAAAAAAeE/mIkZFEz4T_w/s72-c/anjili%2Bchakka1.jpg' height='72' width='72'/><thr:total>87</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-7595751238371348767</id><published>2010-11-21T04:18:00.000-08:00</published><updated>2010-12-17T06:24:44.022-08:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='തമാശ'/><title type='text'>കിടുവയെ പിടിച്ച കിക്കിടുവ !</title><content type='html'>കാവിങ്കൽ ഭാരതിയമ്മ ദിവംഗതയായ വിവരം ഞാനറിഞ്ഞത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പിറ്റേന്നാണ്. തലേ ദിവസം കൊച്ചുമക്കൾ അവരെ കസേരയോടെ പൊക്കിയെടുത്ത് ബൂത്തിൽ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി അവർക്ക് ബോധക്കേടുണ്ടായി. പിറ്റേന്നു രാവിലെ തൊണ്ണൂറാമത്തെ വയസ്സിൽ ആൾ മരിക്കുകയും ചെയ്തു. &lt;br /&gt;&lt;br /&gt;രണ്ടു പറമ്പപ്പുറത്താണ് അവരുടെ വീട്. കുട്ടിക്കാലത്ത് എന്നും അവരുടെ വീട്ടിൽ പൊകുമായിരുന്നു. അന്നൊക്കെ നാലുമണിയായാലുടൻ താറുടുത്ത് ഒരു ചൂലുമായി ഭാരതിയമ്മ പ്രത്യക്ഷപ്പെടും. കുരിയാല മുറ്റം മുഴുവൻ വെള്ളം തളിച്ച ശേഷം അടിച്ചുവാരി വൃത്തിയാക്കും. അതു കഴിഞ്ഞ് കുളിച്ച് ഭസ്മക്കുറി തൊട്ട് വിളക്കു കൊളുത്തും. വെയിൽ ചാഞ്ഞാൽ, സന്ധ്യ വരുന്നതിനു തൊട്ടു മുൻപ് കുരിയാലയിൽ വിളക്കു കൊളുത്തും. ഭാരതിയമ്മ വിളക്കു വച്ച ശേഷമേ നാട്ടിൽ മറ്റേതു വീട്ടിലും വിളക്കു കൊളുത്തിയിരുന്നുള്ളൂ. &lt;br /&gt;&lt;br /&gt;വെളിച്ചം ധാരാളമായുള്ളതുകൊണ്ട് എണ്ണത്തിരി കൊത്തിയെടുത്തുപറക്കാൻ തയ്യാറായി കാക്കകൾ വരും എന്നറിയാവുന്നതുകൊണ്ട് കാക്കയെ ഓടിക്കാൻ ശട്ടം കെട്ടി നിർത്തുന്നത് എന്നെയായിരുന്നു.&lt;br /&gt;&lt;br /&gt;ഞാനാണെങ്കിൽ ഭക്തശിരോമണി. കാവ്, അമ്പലം, ഉത്സവം, ആറാട്ട്, ഉറിയടി, ശബരിമല അങ്ങനെ നിർവൃതിദായകമായ ദിനരാത്രങ്ങളിലൂടെ ഒഴുകി നടക്കുന്ന കാലം. വയസ്സ് പതിനൊന്നോ പന്ത്രണ്ടോ. അതിനിടെ നാലുവട്ടം മലചവിട്ടി എന്നു പറഞ്ഞാൽ മതിയല്ലോ.&lt;br /&gt;&lt;br /&gt;നാട്ടിൽ കല്യാണം, പുരവാസ്തുബലി(ഗൃഹപ്രവേശം), മരണം, സഞ്ചയനം, പതിനാറടിയന്തിരം, പുലകുളിയടിയന്തിര, കാവിലടിയന്തിരം എന്നു തുടങ്ങി സകല അടിയന്തിരങ്ങൾക്കും ഒരു പണിയും ചെയ്യാത്ത, എന്നാൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു നാൽവർ സംഘം ഉണ്ടായിരുന്നു അന്ന്. &lt;br /&gt;&lt;br /&gt;മന്ത്രവാദി നാരായണൻ, ഗോപാലശാസ്ത്രികൾ, വേലുക്കുറുപ്പ്, ശമേലച്ചായൻ എന്നിവരായിരുന്നു അവർ. മന്ത്രവാദി പണ്ട് ഒരു ചെത്തുകാരനായിരുന്നത്രെ. പാലക്കാട്ട് കരിമ്പനകൾ ചെത്തി നടന്നിരുന്ന കാലത്തെന്നോ ഒരിക്കൽ യക്ഷിദർശനം ഉണ്ടാവുകയും, അതോടെ ചെത്തു നിർത്തി നാട്ടിൽ വരികയും ചെയ്തു. പിന്നീട് അന്നത്തെ പ്രസിദ്ധ മന്ത്രവാദിയായ പുല്ലാനി പരമേശ്വരന്റെ ശിഷ്യത്വം സ്വീകരിച്ച് നാട്ടിൽ തന്നെ കൂടി.&lt;br /&gt;&lt;br /&gt;പണ്ട് സംസ്കൃതത്തിൽ ഉണ്ടായിരുന്ന ഒരു ബിരുദമാണത്രെ ശാസ്ത്രികൾ. ആ പരീക്ഷ പാസായതോടെയാണ് ഗോപാലൻ നായർ ഗോപാല ശാസ്ത്രി ആയത്. വേലുക്കുറുപ്പ് മൃദംഗ വിദ്വാനായിരുന്നു. എന്നാൽ ഇക്കൂട്ടത്തിലൊന്നും പെടാൻ പ്രത്യക്ഷത്തിൽ സാധ്യതയില്ലാഞ്ഞ ആൾ ആയിരുന്നു ശമേലച്ചായൻ.(ശമേൽ = ശമുവേൽ = സാമുവൽ = സാം എന്ന് ഡെറിവേഷൻ). പള്ളിയിലൊക്കെ പോകാറുണ്ടെങ്കിലും അമ്പലത്തിലെ ഉത്സവത്തിനും ഒപ്പം കൂടും. അതിൽ വീട്ടുകാർക്കും പരാതിയില്ല; നാട്ടുകാർക്കും പരാതിയില്ല.&lt;br /&gt;&lt;br /&gt;&lt;br /&gt;അടിയന്തിരങ്ങൾക്ക് വെറ്റില മുറുക്കൽ പ്രധാനമാണല്ലോ.. അത് നമ്മുടെ നാൽവർ സംഘം ഭംഗിയായി നിർവഹിക്കും. മേലനങ്ങാൻ ദേഹണ്ഡക്കാർ ഉണ്ട്. അവർ വെറ്റില മുറുക്കാറില്ല. ബീഡി അല്ലെങ്കിൽ ചാർമിനാർ പുകയ്ക്കും.&lt;br /&gt;&lt;br /&gt;നാൽവർ സംഘം ഒരുമിച്ചു കൂടിയാൽ പഴങ്കഥകളുടെ കെട്ടഴിക്കും. ആതൊക്കെ കേട്ടില്ലെന്നു നടിച്ചു കേട്ടുകൊണ്ട് തൊട്ടരികിലെവിടെയെങ്കിലും ഞാനും നിൽക്കും. ബാലാരിഷ്ടതകൾ ഒക്കെ മാറിയെങ്കിലും ചുള്ളിക്കമ്പുപോലെയുള്ള എനിക്ക് ദേഹണ്ഡത്തിൽ സഹായിക്കാനുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ബീഡി - സിഗരറ്റ് - മുറുക്കാൻ വിതരണം ആയിരുന്നു എന്റെ പോർട്ട്ഫോളിയോ! &lt;br /&gt;&lt;br /&gt;ബീഡി ഒരു കെട്ട് ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നെ പരാതി ഇല്ല എന്നതുകൊണ്ട് ഞാൻ അത് ആദ്യം അങ്ങു കൊടുത്തേക്കും. സിഗരറ്റ് ആകെ ഒരു പായ്ക്കറ്റേ ഉണ്ടാവൂ. അത് വിശിഷ്ടാതിഥികൾക്കുള്ളതാണ്. അങ്ങനെയാരും വന്നില്ലെങ്കിൽ രാത്രി അവ ദേഹണ്ഡക്കാർക്കു കിട്ടും!&lt;br /&gt;&lt;br /&gt;നാൽവർ സംഘം വന്നാലുടൻ പ്ലാസ്റ്റിക് വരിഞ്ഞ നാലു കസേര സംഘടിപ്പിച്ച് വട്ടത്തിലിരിക്കും. നടുക്ക് വെറ്റിലച്ചെല്ലം, ഒരു കരണ്ടകം നിറയെ ചുണ്ണാമ്പ്, കുറേ പഴുക്കാപ്പാക്ക്, നെടുനീളൻ പുകയില, ഒരു പിച്ചാത്തി എന്നിവ സജ്ജമാക്കി ഒരു ടീപോയിൽ വച്ചിട്ടുണ്ടാകും. പിന്നെ ലാത്തി തുടങ്ങുകയായി.&lt;br /&gt;&lt;br /&gt;ഭൂമിമലയാളം മുഴുവൻ സഞ്ചരിച്ച് മന്ത്രവാദം ചെയ്ത കഥകൾ മന്ത്രവാദി പറയും. പുരാണകഥകളും സംസ്കൃതശ്ലോകങ്ങളും ശാസ്ത്രികൾ ചൊല്ലും. പരലോകജീവിതവും ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും ഒക്കെ വേലുക്കുറുപ്പിന്റെ വിഹാരമേഖലയാണ്. എല്ലാം കേട്ട് എല്ലാവരോടും ചോദ്യങ്ങൾ ചോദിച്ച് ശമേലച്ചായൻ തിളങ്ങും. ചില ചോദ്യങ്ങൾക്ക് മറുപടിയുണ്ടാവില്ല!&lt;br /&gt;&lt;br /&gt;കൂട്ടത്തിൽ പൊങ്ങച്ചക്കാരനും വീരവാദക്കാരനും മന്ത്രവാദി ആയിരുന്നെങ്കിലും ഗോപാലശാസ്ത്രികൾ ഒരു ദിവസം മന്ത്രവാദിയെ മലർത്തിയടിച്ചു.&lt;br /&gt;&lt;br /&gt;പതിവുപോലെ കാഞ്ഞൂർ കാവിലെ അറുകൊല എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ശാസ്ത്രികൾ പറഞ്ഞു “നാരായണാ... മതി! ഇയാളു പറയുന്നതിനേക്കാൾ വലിയ കാര്യങ്ങൾ എന്റെ മനസ്സിലുണ്ട്. പിന്നെ അതൊന്നും ഞാനിതുവരെ പറഞ്ഞില്ലെന്നു മാത്രം!”&lt;br /&gt;&lt;br /&gt;“അതെന്താപ്പാ അത്ര വല്യ കാര്യം!?” ശമേലച്ചായൻ പുരികം ഉയർത്തി ചോദിച്ചു.&lt;br /&gt;&lt;br /&gt;ശാസ്ത്രികൾ ചൂണ്ടുവിരലും നടുവിരലും അകറ്റിപ്പിടിച്ച് ചുണ്ടിന്മേലമർത്തി മുറുക്കാൻ നീട്ടിത്തുപ്പി. ഒന്നുകാറി, കണ്ഠശുദ്ധിവരുത്തി. തുടങ്ങി.&lt;br /&gt;&lt;br /&gt;പണ്ട്, എന്നുവച്ചാൽ തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്ക കാലത്ത് (മലയാള വർഷം 1099 = ഇംഗ്ലീഷ് വർഷം 1925) എടവപ്പാതി തകർക്കുന്ന സമയം. ഒരു ദിവസം രാവിലെ ശങ്കുവമ്മാവൻ തറവാട്ടിൽ വന്നു. ആരാ ആള്..? ആജാനു ബാഹുവല്ലിയോ! ആറരയടിപ്പൊക്കം. നൂറു നൂറ്റിപ്പത്ത് ഇഞ്ച് നെഞ്ചു വിരിവ്. ആനയ്ക്കൊത്ത തലയെടുപ്പ്. പയറ്റിത്തെളിഞ്ഞ കളരിക്കുറുപ്പ്. മാത്രമോ, ഇന്നാട്ടിൽ അന്ന് സ്വന്തമായി തൊക്കുള്ള ഏകയാൾ! &lt;br /&gt;&lt;br /&gt;വെള്ളം കേറിയ കാരണം ഞങ്ങളൊക്കെ മേലേപ്പുരയിടത്തിലുള്ള ചായ്പിലാ താമസം.&lt;br /&gt;&lt;br /&gt;അമ്മാവൻ വെള്ളക്കെട്ട് അഴിച്ചുവിടാൻ വല്ല മാർഗോം ഉണ്ടോന്നു നോക്കുകയായിരുന്നു. നിലവറയ്ക്കകത്തു വച്ച പണിസാധങ്ങളെടുക്കാം എന്നു കരുതി താക്കോൽ ചോദിച്ചു. &lt;br /&gt;&lt;br /&gt;ആരോ പോയി താക്കോൽ കൊണ്ടുവന്നു. നിലവറ തുറക്കാൻ നോക്കിയപ്പോ, അതു പൂട്ടിയിട്ടില്ല!&lt;br /&gt;&lt;br /&gt;അവിടെയുണ്ടായിരുന്നവരെല്ലാം ഞെട്ടി. അമ്മാവന്റെ മുഖത്ത് ഭാവഭേദമേതുമില്ല. &lt;br /&gt;&lt;br /&gt;അമർത്തിയൊന്നു മൂളി ” ഉം....”&lt;br /&gt;&lt;br /&gt;എല്ലാവരും നിർന്നിമേഷരായി നോക്കി നിൽക്കേ അമ്മാവൻ നിലവറ വാതിൽ തള്ളിത്തുറന്നു.അകത്ത് കട്ടപിടിച്ച് ഇരുട്ടു മാത്രം. ഒന്നും കാണാൻ വയ്യ.&lt;br /&gt;&lt;br /&gt;തല ഉള്ളിലേക്കിട്ട് അമ്മാവൻ ഏതാനും നിമിഷം നിന്നു. പെട്ടെന്ന് തല വലിച്ച്, വാതിൽ വലിച്ചടച്ചു! ആ ശബ്ദം കേട്ട് അവിടെ നിന്ന എല്ലാരും ഞടുങ്ങി.&lt;br /&gt;&lt;br /&gt;കഥ കേട്ടുകൊണ്ടിരുന്ന നാലാളും - നാൽവർ സംഘത്തിലെ മൂന്നാളും പിന്നെ ഞാനും - ഞെട്ടി! ശമേലച്ചായൻ വായടയ്ക്കാൻ മറന്നു.&lt;br /&gt;&lt;br /&gt;ഒന്നുകൂടി നീട്ടിത്തുപ്പി വെറ്റിലത്തരികൾ നുണഞ്ഞുകൊണ്ട് ശാസ്ത്രികൾ കഥ തുടർന്നു. നിലവറയിൽ നിന്നു തലവലിച്ച ശങ്കുവമ്മാവന്റെ മൂക്ക് ചുവന്നു തുടുത്ത് ഒരാനയെ വലിച്ചുകേറ്റാൻ പാകത്തിൽ വികസിച്ചിരിക്കുന്നു!&lt;br /&gt;&lt;br /&gt;അമ്മാവൻ വിളിച്ചു പറഞ്ഞു “പുലിച്ചൂര്!!”&lt;br /&gt;&lt;br /&gt;സ്തംഭിച്ചു നിന്ന മറ്റുള്ളവരെ നോക്കി അദ്ദേഹം വിശദീകരിച്ചു “ നിലവറയ്ക്കകത്ത് പുലി കയറിയിരിക്കുന്നു! മഴയിൽ ഒലിച്ചു വന്നതാന്നാ തോന്നുന്നെ!”&lt;br /&gt;&lt;br /&gt;നിമിഷാർദ്ധം കൊണ്ട് ആളുടെ ഭാവം മാറി. കൈകൾ ദ്രുതഗതിയിൽ ചലിച്ചു. അമ്മാവൻ താറുടുത്തു തയ്യാറായിക്കഴിഞ്ഞു. ദൃഢനിശ്ചയത്തോടെ അദ്ദേഹം നിലവറ വാതിലിനു മുന്നിലേക്കു നടന്നു. വാതിൽ ഹുങ്കാരത്തോടെ തള്ളിത്തുറന്നു.&lt;br /&gt;&lt;br /&gt;പിന്നിൽ നിന്നവർ ആ നിമിഷം തന്നെ അപ്രത്യക്ഷരായി!&lt;br /&gt;&lt;br /&gt;ശങ്കുവമ്മാവൻ പതറിയില്ല. നിലവറയ്ക്കുള്ളിലേക്കു ചാടിക്കയറി. ഇരുട്ടിൽ പുലിക്കണ്ണുകൾ തിളങ്ങും എന്ന് തഴക്കം ചെന്ന വേട്ടകാരൻ കൂടിയായ അദ്ദേഹത്തിനറിയാം. ശങ്കുവമ്മാവൻ തുടയ്ക്കടിച്ചു ശബ്ദമുണ്ടാക്കി. എന്നിട്ടൊരലർച്ച!&lt;br /&gt;&lt;br /&gt;അടുത്ത നിമിഷം പുലിയുടെ മുരൾച്ച കേട്ടു. ആ ദിക്കിലേക്കു നോക്കി. തീക്കട്ട പോലെ രണ്ടു കണ്ണുകൾ!&lt;br /&gt;&lt;br /&gt;കണ്ണോടു കണ്ണു നോക്കി ഏതാനും നിമിഷങ്ങൾ. നിലവറ കാണാപ്പാഠമാണ് അമ്മാവന്. ഇരുൾ മെല്ലെ മാഞ്ഞു. പുലിയുടെ മുന്നിൽ നിന്ന് ഇടത്തേക്കൊരു ചാട്ടം! അമ്മാവന്റെ ചാട്ടം പ്രതീക്ഷിച്ച സ്ഥലത്തെക്ക് പുലി ചാടി. പക്ഷേ അമ്മാവൻ അതിനിടെ ഒരു കുതിപ്പുകൂടി നടത്തിയിരുന്നു.&lt;br /&gt;&lt;br /&gt;ചാട്ടം പിഴച്ച പുലിയെ വാലിൽ പിടിച്ച് ഒറ്റ വലി!&lt;br /&gt;&lt;br /&gt;ഇരുകൈകളും പൊക്കി സർവശക്തിയിൽ നിലത്തൊരടി!&lt;br /&gt;&lt;br /&gt;പുലി ഊർധ്വൻ വലിച്ചു!&lt;br /&gt;&lt;br /&gt;അമ്മാവൻ പുലിയെ വലിച്ചിഴച്ച് നിലവറയ്ക്ക് പുറത്തിട്ടു. അഞ്ചടി നീളത്തിൽ ഒരു പുള്ളിപ്പുലി തറവാട്ടുമുറ്റത്ത് ചത്തു മലച്ചു കിടന്നു.&lt;br /&gt;&lt;br /&gt;അമ്മാവന്റെ അട്ടഹാസം കേട്ട്, ഓടിയൊളിച്ച വീരമാരെല്ലാം പാഞ്ഞുവന്നു. എല്ലാരോടുമായി അമ്മാവൻ പറഞ്ഞു. “ഇന്നു ഞാനിവിടെ വന്നതു നന്നായി. ഇനിയെങ്കിലും നിലവറവാതിൽ പൂട്ടാൻ ആരും മറക്കരുത്. മഴക്കാലമാണ്. കാട്ടുമൃഗങ്ങളും പെരുമ്പാമ്പുമൊക്കെ ഒഴുകി വരും. സൂക്ഷിച്ചോ!”&lt;br /&gt;&lt;br /&gt;കഥ കേട്ടിരുന്നവരെല്ലാം ദീർഘനിശ്വാസം വിട്ടു. &lt;br /&gt;&lt;br /&gt;പതിവു പോലെ ശമേലച്ചായന്റെ പുരികങ്ങൾ ഉയർന്നു. അച്ചായന് ചോദ്യം ചോദിക്കാൻ മുട്ടി. സത്യത്തിൽ എനിക്കും മുട്ടിയിരുന്നു. പക്ഷേ വാ തുറക്കാൻ ധൈര്യം പോരാ.&lt;br /&gt;&lt;br /&gt;ശമേലച്ചായൻ ചോദിച്ചു “അല്ല ശാസ്ത്രികളേ, എന്നിട്ട് ആ പുലിയെ എന്തു ചെയ്തു?”&lt;br /&gt;&lt;br /&gt;“പുലിയെ.... അല്ലെങ്കിൽ വേണ്ട. ബാക്കിക്കഥ ഞാൻ പറയുകേല.” ഗോപാലശാസ്ത്രി ഫുൾ സ്റ്റോപ്പിട്ടു.&lt;br /&gt;&lt;br /&gt;“അതെന്താ കാരിയം?” ശമേലച്ചായൻ വീണ്ടും പുരികമുയർത്തി.&lt;br /&gt;&lt;br /&gt;“അത്..... അതിത്തിരി രഹസ്യമാ....”&lt;br /&gt;&lt;br /&gt;“ശാസ്ത്രികളേ... നമ്മൾ തമ്മിൽ ഈ എഴുപത്തഞ്ചാം വയസ്സിൽ ഇനിയെന്തു രഹസ്യം?” വേലുക്കുറുപ്പ് ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഇങ്ങനാണെങ്കിൽ ഞാനിനി ഒരു കാര്യവും വിട്ടു പറയൂല ” മന്ത്രവാദി പരിഭവം നടിച്ചു.&lt;br /&gt;&lt;br /&gt;സമ്മർദം ഇത്രയുമായപ്പോൾ ശാസ്ത്രികൾ ചുറ്റും നോക്കി. ഇതൊന്നും കാണുന്നോ കേൾക്കുന്നോ ഇല്ലെന്ന മട്ടിൽ ,ഞാൻ ഒരു തീപ്പെട്ടിയെടുത്ത് അതിലെ കൊള്ളികൾ എണ്ണിക്കൊണ്ടിരുന്നു. ചുറ്റും വേറെ ആരും ഇല്ലെന്നുറപ്പാക്കി ശാസ്ത്രികൾ പറഞ്ഞു തുടങ്ങി.&lt;br /&gt;&lt;br /&gt;“ആ പുലിയെ തറവാട്ടുപറമ്പിൽ തന്നെ മറവു ചെയ്തു. അതിന്റെ നഖങ്ങൾ മുഴുവൻ ശങ്കുവമ്മാവൻ ഊരിയെടുത്തു. രണ്ടു മുൻ കാലുകളിൽ അഞ്ചുവീതം പത്ത്. പിൻ കാലുകളിൽ നാലു വീതം എട്ട്. മൊത്തം പതിനെട്ടു നഖങ്ങളാ പുലിയ്ക്ക്. പതിനേഴും അമ്മാവൻ എടുത്തു. ഒരെണ്ണം സ്വന്തം മകൾക്കു കൊടുത്തു. അവൾ അത് അരഞ്ഞാണത്തിൽ കെട്ടി അണിഞ്ഞു!“&lt;br /&gt;&lt;br /&gt;എല്ലാവരും ആ പതിനെട്ട് പുലിനഖങ്ങൾ ഓർത്തിരുന്നു.&lt;br /&gt;&lt;br /&gt;നിശ്ശബ്ദത.&lt;br /&gt;&lt;br /&gt;അതിനു മീതെ ശാസ്ത്രികളുടെ ശബ്ദം ഉയർന്നു. “അങ്ങനെ ആ നഖം എന്റെ വീട്ടിലെത്തി!”&lt;br /&gt;&lt;br /&gt;“ഹതെങ്ങനെ!?” എല്ലാവരും ഒരുമിച്ചു ചോദിച്ചു.&lt;br /&gt;&lt;br /&gt;“എന്റെ ഭാര്യ ആരുടെ മോളാണെന്ന് നിങ്ങളെല്ലാരും മറന്നു പൊയോ?”&lt;br /&gt;&lt;br /&gt;ഗോപാലശാസ്ത്രികളുടെ മുറപ്പെണ്ണാണ് ഭാരതിയമ്മ എന്നത് അവർശ്രദ്ധിച്ചിരുന്നില്ല! ആ ചമ്മൽ ശ്രോതാക്കളുടെ മനസ്സിൽ. സ്വന്തം ഭാര്യയുടെ അരഞ്ഞാണ രഹസ്യം വെളിപ്പെട്ടുപോയല്ലോ എന്ന ചമ്മൽ ശാസ്ത്രികളുടെ മുഖത്ത്.&lt;br /&gt;&lt;br /&gt;എനിക്കാണെങ്കിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതലുള്ള ആഗ്രഹമാണ് ഒരു പുലിനഖം സ്വന്തമാക്കുക എന്നത്. കഥയിൽ പകുതി പുളുവാണെങ്കിലും പുലിനഖം ഉണ്ടെന്നു തന്നെയാ തോന്നുന്നത്.&lt;br /&gt;&lt;br /&gt;ഭാരതിയമ്മയോട് ചോദിച്ചുനോക്കിയാലോ? അവർ എന്നെ ആട്ടിയോടിക്കുമോ?&lt;br /&gt;&lt;br /&gt;ഹേയ്... അവർ അങ്ങനെ ചെയ്യുമോ?&lt;br /&gt;&lt;br /&gt;ഞാനല്ലേ അവരുടെ കുരിയാലയിലെ വിളക്കുകൾ സംരക്ഷിക്കുന്നത്? ഞാനല്ലേ അവർക്ക് കർപ്പൂരവും ചന്ദനത്തിരിയും വെറ്റിലയും വാങ്ങിക്കൊടുക്കുന്നത്? ഞാനല്ലെ അവരുടെ കൊച്ചുമോളുടെ ഏക കൂട്ടു...കാരൻ?&lt;br /&gt;&lt;br /&gt;ഹോ! കിട്ടിപ്പൊയ്! അവളെ സോപ്പിട്ടാൽ കാര്യം നടക്കും. ഈ മണ്ടൻ ശാസ്ത്രികളെപ്പോലെയല്ല ഞാൻ! &lt;br /&gt;&lt;br /&gt;ആദ്യം അവളുടെ മുത്തശ്ശിയിൽ നിന്ന് അത് അവൾക്കു കിട്ടണം. പിന്നെ അവളെ ഞാൻ കല്യാണം കഴിക്കും. അപ്പോൾ പുലിനഖത്തിന്റെ ഉടമസ്ഥയുടെ ഉടമസ്ഥൻ ആരാ?&lt;br /&gt;&lt;br /&gt;രേണുകയെ കല്യാണം കഴിക്കാൻ ഞാൻ അപ്പോൾ, അവിടെ വച്ച് തന്നെ, തീരുമാനിച്ചു!&lt;br /&gt;&lt;br /&gt;അന്നു വൈകിട്ടുതന്നെ അവളെ കണ്ട് പുലിനഖത്തിന്റെ കഥ പറഞ്ഞു. അത് അരയിൽ കെട്ടിയാൽ പിന്നെ പേടിയേ വരില്ല എന്നു പറഞ്ഞു കൊതിപ്പിച്ചു. അതെങ്ങനെയെങ്കിലും മുത്തശ്ശിയിൽ നിന്നു കൈക്കലാക്കും എന്നവൾ പ്രതിജ്ഞയെടുത്തു. &lt;br /&gt;&lt;br /&gt;അതു കഴിഞ്ഞ് എന്തുവേണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും അവളോട് പറഞ്ഞില്ല. അല്ലെങ്കിലും നമ്മൾ ആണുങ്ങൾ സ്ത്രീകളോട് മുഴുവൻ രഹസ്യവും പറയാൻ പാടില്ലല്ലോ! എന്നെക്കുറിച്ച് എനിക്കു മതിപ്പുതോന്നി.&lt;br /&gt;&lt;br /&gt;ഒരാഴ്ച ശ്രമിച്ചിട്ടും മുത്തശ്ശി അവൾക്കതു നൽകിയില്ല. ഇനി അതിനുവേണ്ടി ശ്രമിക്കേണ്ടതില്ല എന്ന് എട്ടാം ദിവസം അവൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;പുലി നഖം തനിക്കു വിധിച്ചിട്ടില്ലെന്ന സത്യം ദു:ഖത്തോടെ അംഗീകരിച്ചു.&lt;br /&gt;&lt;br /&gt;ഇന്നിപ്പോൾ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കാവുങ്കൽ തറവാട്ടിൽ എത്തുന്നത്. മക്കളും കൊച്ചുമക്കളും ഉൾപ്പടെ ഒരു പട തന്നെയുണ്ട്. ചടങ്ങുകളൊക്കെ കഴിഞ്ഞു. ആളുകൾ പിരിഞ്ഞു തുടങ്ങി.&lt;br /&gt;&lt;br /&gt;കോലായിൽ രേണുക നിൽക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസു കഴിഞ്ഞ് പിന്നെ ഇന്നാനു കാണുന്നത്. ദില്ലിയിലോ മറ്റോ ആണ് അവളിപ്പോൾ താമസം. ചിരിക്കണൊ വേണ്ടയോ എന്നു സംശയിച്ചു. എന്നാൽ അവൾക്ക് വേഗം എന്നെ മനസ്സിലായി. അടുത്തു വന്നു.&lt;br /&gt;&lt;br /&gt;കുശലം ചോദിച്ചു. ഭർത്താവും മകനും വന്നിട്ടില്ല. ഇന്നു വൈകിട്ടത്തെ ഫ്ലൈറ്റിനു മടങ്ങണം.&lt;br /&gt;&lt;br /&gt;“ഒരു ദിവസം തറവാട്ടിൽ നിന്നു കൂടായിരുന്നോ?” വെറുതെ ചോദിച്ചു.&lt;br /&gt;&lt;br /&gt;അവൾ വിളറിയ ഒരു ചിരി ചിരിച്ചു.&lt;br /&gt;&lt;br /&gt;“ദില്ലി മറ്റൊരു ലോകമാണ്..... അവിടെ നിലനിൽക്കണമെങ്കിൽ നാളെ ഷാർപ്പ് ടെൻ ഒ ക്ലോക്കിന് ഞാനവിടെ ഉണ്ടാവണം.....”&lt;br /&gt;&lt;br /&gt;കുസൃതി നിറഞ്ഞ ബാല്യം രണ്ടാളുടെയും മനസ്സിലൂടെ മിന്നൽ വേഗത്തിൽ കടന്നുപോയി.&lt;br /&gt;&lt;br /&gt;കൂടുതൽ ഒന്നും പറയാനില്ലാത്തതുകൊണ്ട് തിരിഞ്ഞു നടക്കാനാഞ്ഞു. എന്തോ ആലോചിച്ചെന്നവണ്ണം ഒരു നിമിഷാർദ്ധം അവളുടെ കണ്ണിൽ ആ പഴയ കുസൃതിക്കാരി തിളങ്ങി. നുണക്കുഴി തെളിഞ്ഞു.&lt;br /&gt;&lt;br /&gt;“ആ പഴയ പുലിനഖത്തിന്റെ കഥ ഓർമ്മയുണ്ടോ?” അവൾ ചോദിച്ചു.&lt;br /&gt;&lt;br /&gt;ഉവ്വെന്നു പറയുമ്പോൾ ചെറിയൊരു ചമ്മൽ തോന്നി. പുലിനഖം കിട്ടില്ലെന്നറിഞ്ഞപ്പോൾ ഇവളെ കല്യാണം കഴിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച വേന്ദ്രനാണു ഞാൻ! അതി ബുദ്ധിമാൻ!&lt;br /&gt;&lt;br /&gt;“അന്ന്... അന്നു തന്നെ, മുത്തശ്ശി അതെനിക്കു കെട്ടിത്തന്നിരുന്നു!“&lt;br /&gt;&lt;br /&gt;“സത്യം?“ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ആ പുലിനഖം അരഞ്ഞാണത്തിൽ കെട്ടിയാണൊ ഇവൾ പത്താം ക്ലാസുവരെ എന്നോടൊപ്പം നടന്നത്...!&lt;br /&gt;&lt;br /&gt;“സത്യം...!“ അവൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;എന്റെ ചമ്മൽ മെല്ലെ പുഞ്ചിരിയായി. അതുകണ്ടപ്പോൾ അവൾക്കും ചിരിവന്നു. മരണവീടെന്നോർക്കാതെ ഞങ്ങൾ പൊട്ടിച്ചിരിച്ചു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-7595751238371348767?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/7595751238371348767/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=7595751238371348767' title='85 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/7595751238371348767'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/7595751238371348767'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2010/11/blog-post.html' title='കിടുവയെ പിടിച്ച കിക്കിടുവ !'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>85</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-8434784216419293332</id><published>2010-10-31T20:56:00.000-07:00</published><updated>2010-11-02T06:55:20.718-07:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>നാട്ടിൻ പുറത്തെ വാൻഗോഗ്.</title><content type='html'>ഒരു കഷണം ആഞ്ഞിലിത്തടി തുരന്ന് ചെറിയൊരു ചുണ്ടൻ വള്ളമുണ്ടാക്കി മകനു കൊടുക്കാനുള്ള തത്രപ്പാടിലായിരുന്നു അയാൾ. കഴിഞ്ഞ വള്ളംകളി മുതൽ മകൻ ആവശ്യപ്പെടുന്നതാണ് ഒരു കളിവള്ളം. &lt;br /&gt;&lt;br /&gt;അപ്പോഴാണ് അനിയൻ കടന്നു വന്നത്. വലിയ ഉത്സാഹത്തിലായിരുന്നു അവൻ. പക്ഷേ അവനു പറയാനുള്ളതൊന്നും കേൾക്കാനുള്ള മൂഡിലായിരുന്നില്ല സുമേധൻ. &lt;br /&gt;&lt;br /&gt;“ഏട്ടാ, അറിഞ്ഞോ....!?“എന്നു ചോദിച്ചപ്പോഴേക്കും അയാൾ പറഞ്ഞു. “ഇല്ല, അറിഞ്ഞില്ല. ഒന്നുമിപ്പോൾ&lt;br /&gt;അറിയണമെന്നും ഇല്ല. പണിയെടുത്തുകൊണ്ടിരിക്കുന്നത് നിനക്കു കണ്ടുകൂടേ!?” &lt;br /&gt;&lt;br /&gt;പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു എന്നും ഇത്തവണ ഫ്ലക്സ് ബോർഡുകൾക്ക് നിരോധനമാണെന്നും പറയാനായിരുന്നു സുദീപൻ അവിടെയെത്തിയത്. എന്നാൽ അതുപറയാനൊരവസരം അയാൾ അവനു കൊടുത്തില്ല. സുമേധന്റെസ്വഭാവം നന്നായറിയാമെന്നതുകൊണ്ട് കൂടുതൽ വാദമുഖങ്ങൾക്കൊന്നും സുദീപൻ മുതിർന്നതുമില്ല.&lt;br /&gt;&lt;br /&gt;ഏട്ടൻ ചുണ്ടൻ വള്ളമാണ് പണിഞ്ഞുകൊണ്ടിരിക്കുന്നതെന്നു കണ്ടപ്പോൾ അനിയൻ അതിശയിച്ചു. ഇനിയിപ്പോ കാക്ക മലർന്നു പറക്കുമോ! അവൻ അതിശയിച്ചു. ഉഴപ്പന്മാരുടെ രാജാവാണ് ചുണ്ടൻ വള്ളം പണിയുന്നത്!&lt;br /&gt;&lt;br /&gt;ഏട്ടന്റെ കരവിരുത് സാകൂതം നോക്കിക്കൊണ്ട് അവൻ അരികത്തു നിന്നു. എത്ര അയത്നലളിതമായാണ് ആ വിരലുകൾ ആഞ്ഞിലിക്കഷണത്തിൽ ചലിച്ചുകൊണ്ടിരിക്കുന്നത്. താൻ അരികിൽ ഉണ്ടെന്നത് ആൾ വിസ്മരിച്ചു കഴിഞ്ഞിരിക്കുന്നു.&lt;br /&gt;&lt;br /&gt;മകൻ അംഗനവാടിയിൽ നിന്നു വരുന്നതിനു മുൻപ് ചുണ്ടൻ വള്ളം പണിഞ്ഞു തീർക്കുകയാണ് ഏട്ടന്റെ ഉദ്ദേശം എന്ന് അവനു മനസ്സിലായി. &lt;br /&gt;&lt;br /&gt;മണി മൂന്നരയായതോടെ രമണി കുട്ടിയുമായെത്തി. ഭർത്താവ് കൊത്തുപണിയുമായിരിക്കുന്നതുകണ്ട ഉടൻ അവൾ ചീറി.&lt;br /&gt;&lt;br /&gt;“ഓ.... ഇനി മോനെ വള്ളത്തിലേറ്റി കായലിലേക്കു വിടാനായിരിക്കും ചുണ്ടൻ വള്ളം.”&lt;br /&gt;&lt;br /&gt;സുമേധൻ പ്രതികരിച്ചില്ല. അയാൾ വള്ളം മിനുക്കിക്കൊണ്ടിരുന്നു. തന്റെ സ്വപ്നമായ കളിപ്പാട്ടം അച്ഛന്റെ കൈകളിൽ കണ്ടപ്പോൾ മകൻ തുള്ളിച്ചാടി അയാൾക്കരികിലെത്തി. രമണി ക്രുദ്ധയായി പാഞ്ഞുവന്ന് അവനെ വലിച്ചിഴച്ചുകൊണ്ടുപോയി.&lt;br /&gt;&lt;br /&gt;സുദീപൻ ആകെ വിഷമത്തിലായി. വിവാഹിതരായി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഏട്ടന്റെയുള്ളിലെ കലാകാരനെ മനസ്സിലാക്കാൻ ഭാര്യയ്ക്കുകഴിഞ്ഞില്ല. അലസനായ ചിത്രകാരന്റെ ഭാര്യ എന്നതിനേക്കാൾ നിത്യവൃത്തിക്കുമുട്ടില്ലാത്ത ബാനറെഴുത്തുകാരന്റെ വീട്ടുകാരി എന്ന നിലയിൽ ജീവിക്കാനായിരുന്നു രമണിക്കു താല്പര്യം.&lt;br /&gt;&lt;br /&gt;ഇനിയിവിടെ നിന്നാൽ ഒരു ശണ്ഠയ്ക്കു സാക്ഷ്യം വഹിക്കേണ്ടി വരും.&lt;br /&gt;&lt;br /&gt;അവൻ ചേട്ടനെ വിളിച്ചെഴുനേൽപ്പിച്ചു. പുറത്തേക്കു കൂണ്ടുപോയി.&lt;br /&gt;&lt;br /&gt;“അമ്മ കാണണമെന്നു പറയുന്നു.” കള്ളം പറഞ്ഞു.&lt;br /&gt;&lt;br /&gt;അവർ പുറത്തേക്കിറങ്ങി.&lt;br /&gt;&lt;br /&gt;സുമേധൻ തിരിച്ചുവന്നപ്പോൾ മകൻ ഏങ്ങിക്കരഞ്ഞുകൊണ്ടിരിക്കുന്നു.&lt;br /&gt;&lt;br /&gt;രമണി ആ ചുണ്ടൻ വള്ളം കൊത്തിനുറുക്കി അടുപ്പിൽ വിറകാക്കിയത്രെ!&lt;br /&gt;&lt;br /&gt;ഇപ്പോൾ ഇടയ്ക്കു കയറാൻ സുദീപനില്ല.&lt;br /&gt;&lt;br /&gt;ഇരച്ചുകയറിയ കലിയിൽ സുമേധൻ സ്വയം മറന്നു. നെറ്റിയിൽ നിന്നും കടവായിൽ നിന്നും രക്തമൊലിപ്പിച്ച് രമണി നിലത്തു വീണു. &lt;br /&gt;&lt;br /&gt;പിറ്റേന്നു രാവിലെഅവിടെ അടുക്കള പുകഞ്ഞില്ല. രമണി വെളുപ്പാൻ കാലത്തെ ആദ്യ വണ്ടിക്കു തന്നെ ആവീടു വിട്ടുപോയിരുന്നു. സുദീപൻ വന്ന് കുട്ടിയെ തറവാട്ടിലേക്കു കൊണ്ടുപോയി.&lt;br /&gt;&lt;br /&gt;തറവാട്ടിലിപ്പോൾ അച്ഛനും അമ്മയ്ക്കുമൊപ്പം ഉള്ളത് സുദീപനാണ്. കല്യാണശേഷമാണ് സുമേധൻ മാറിത്താമസിക്കാൻ തുടങ്ങിയത്.സുദീപന് ഓർമ്മയുള്ളകാലം മുതൽ സ്കൂളിലെന്നും ആരാധിക്കപ്പെട്ട ചിത്രകാരനായിരുന്നു അവന്റെ ജ്യേഷ്ഠൻ.&lt;br /&gt;&lt;br /&gt;ആദ്യകാലത്ത് കട്ടിപ്പെയിന്റിൽ കടുംവർണങ്ങൾ ചാലിച്ച്, വ്യക്തമായ വരകളോടെ യഥാർത്ഥജീവീതത്തിൽ നിന്നുള്ള ചിത്രങ്ങൾ വരച്ചിരുന്നു സുമേധൻ.&lt;br /&gt;&lt;br /&gt;പിന്നീടെപ്പോഴൊ പ്രകൃതിയിലെ ജ്യാമിതിയിലായി അയാളുടെ ശ്രദ്ധ. പൂവിലും കായിലും, ഒച്ചിലും ഞണ്ടിലും, പുരയുടെ മേൽക്കൂരയിലും ഒക്കെ നോക്കി മണിക്കൂറുകൾ ചെലവഴിക്കുക പതിവായി.&lt;br /&gt;&lt;br /&gt;പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രി ഒരുവിധം പാസായപ്പോൾ ഫൈൻ ആർട്ട്സ് കോളേജിൽ ചേരാനായിരുന്നു സുമേധനു താല്പര്യം. എന്നാൽ അച്ഛൻ സമ്മതിച്ചില്ല. ഊശാന്താടിയും കഞ്ചാവുമായി നടന്ന് വീടിനും നാടിനും കൊള്ളാത്തവനാക്കാൻ തനിക്ക് മക്കളില്ലെന്ന് അച്ഛൻ പ്രഖ്യാപിച്ചു. അമ്മയും അനിയനും എത്ര നിർബന്ധിച്ചിട്ടും അച്ഛൻ വഴങ്ങിയില്ല.&lt;br /&gt;&lt;br /&gt;രണ്ടുകൊല്ലം മറ്റൊരു കോഴ്സിനും ചേരാതെ വെറുതേ പോയി. &lt;br /&gt;&lt;br /&gt;അച്ഛനും ഏട്ടനും തമ്മിലുള്ള സ്പർദ്ധ വർദ്ധിച്ചുവന്നു. മനസ്സുകൊണ്ട് ഏട്ടനൊപ്പമായിരുന്നു സുദീപൻ. അച്ഛന് കഴിവെന്നാൽ പരീക്ഷ പാസാകൽ മാത്രമാണ്.അനുകൂലമായ ഒരു പിൻതുണകിട്ടിയാൽ എവിടെയെത്തണ്ട ആളാണ് ഏട്ടൻ. പക്ഷെ അച്ഛനിപ്പോൾ മൂത്തമകനെ എങ്ങനെയെങ്കിലൂം ഒഴിവാക്കിയാൽ മതിയെന്നായി. അമ്മയ്ക്ക് ഒരുകാലത്തും സ്വന്തം അഭീപ്രായം എന്നൊന്നില്ല താനും.&lt;br /&gt;&lt;br /&gt;അങ്ങനെയാണ് സുമേധൻ ബാംഗ്ലൂർക്ക് നാടുകടത്തപ്പെട്ടത്.പക്ഷേ ബാംഗ്ലൂർഅയാൾക്കിഷ്ടമായില്ല. തണുത്തു നരച്ച ശീലത്തുണിപോലെ ആകാശം അയാൾക്കു മീതെ കനംതൂങ്ങി നിന്നു. വെയിൽ, വെളിച്ചം, നീലാകാശം, നാട്ടിൻപുറം ഇതൊക്കെയായിരുന്നു അയാൾക്കിഷ്ടം.&lt;br /&gt;&lt;br /&gt;അന്തരീക്ഷം കനം തൂങ്ങുന്നതോടെ മനസ്സും കനക്കും. പിന്നീടുള്ള യാമങ്ങൾ അസഹനീയമായ വ്യഥയാണ് സുമേധനു നൽകിയത്.ഒരു കൊല്ലത്തിനുള്ളിൽ അയാൾ ബാംഗ്ലൂരിനു വിട ചൊല്ലി. നാട്ടിലേക്കു മടങ്ങി.&lt;br /&gt;&lt;br /&gt;നാട്ടുവെയിലും, കാറ്റും, വയൽപ്പരപ്പും അയാളെ ആഹ്ലാദവാനാക്കി. തന്റെ മകൻ ഇത്ര സന്തോഷവാനായി ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നോർത്തപ്പോൾ അമ്മ ഉള്ളുതുറന്നാഹ്ലാദിച്ചു.&lt;br /&gt;&lt;br /&gt;അങ്ങനെയാണ് രമണിയെ പെണ്ണുകാണാൻ അവർ മകനെ നിർബന്ധിച്ചത്. അച്ഛനും സഹോദരങ്ങൾക്കും എതിർപ്പുണ്ടായില്ല..&lt;br /&gt;&lt;br /&gt;ആദ്യമൊക്കെ ഭർത്താവ് ചിത്രം വരയ്ക്കുന്നത് രമണി നോക്കിയിരിക്കുമായിരുന്നു, വിശേഷിച്ചൊന്നും മനസ്സിലായില്ലെങ്കിലും. എന്നാൽ പിൽക്കാലത്ത് ഒരു ചിത്രവും സുമേധൻ മുഴുമിക്കാതെയായി. മുക്കാൽ പങ്ക് വരച്ചു തീർത്ത നിരവധി ചിത്രങ്ങൾ അയാളുടെ മുറിയിൽ അട്ടിയായി.അഥവാ ഒരുചിത്രം മുഴുമിച്ചാൽ അത് ആർക്കെങ്കിലും സ്നേഹപൂർവം സമ്മാനിക്കും. മറ്റു ചിലരോട് ചിത്രം നൽകാമെന്നു വാഗ്ദാനം നൽകിയാലും വരച്ചു നൽകുകയുമില്ല!&lt;br /&gt;&lt;br /&gt;വേറേ പണിയൊന്നും ചെയ്യാൻ അയാൾക്കറിയില്ല എന്നതിനാൽ പണത്തിനു നന്നേ ഞെരുക്കമായി.&lt;br /&gt;&lt;br /&gt;അതിനിടെ കോളേജുവിദ്യാർത്ഥിയായിക്കഴിഞ്ഞിരുന്ന സുദീപൻ വളരെ കഷ്ടപ്പെട്ട് ഒരുചിത്രപ്രദർശനം സംഘടിപ്പിച്ചു. അതിൽ വിറ്റുപോയത് രണ്ടേ രണ്ടു ചിത്രങ്ങളാണ്. ആ പൈസയുമായി വരുന്ന വഴിക്കാണ് പണിക്കരുമാഷുടെ ഭാര്യ ആക്സിഡന്റിൽ പെട്ടുറോഡിൽ കിടക്കുന്നത് കണ്ടത്. അനിയൻ നോക്കി നിൽക്കേ സുമേധൻ കാറു വിളിച്ച്നാട്ടുകാരുമായി മെഡിക്കൽ കോളേജിലേക്കു പാഞ്ഞു. പിറ്റേന്നാണ് തിരിച്ചുവന്നത്.&lt;br /&gt;&lt;br /&gt;കാറുകൂലിയും, സ്കാനിംഗും മരുന്നുകൂട്ടവുമൊക്കെയായി കീശ കാലി.&lt;br /&gt;&lt;br /&gt;ചിത്രപ്രദർശനം വഴി വീട്ടിലെത്തിയത് കുഞ്ഞുമകനുള്ള ഒരു മിഠായിപ്പൊതി മാത്രം.&lt;br /&gt;&lt;br /&gt;രമണി പൊട്ടിത്തെറിച്ചു. കാശിനു കൊള്ളരുതാത്ത ഒരുത്തന്റെ കൂടെ ജീവിതകാലം മുഴുവൻ പൊറുത്തോളാം എന്നാർക്കും വാക്കൊന്നും കൊടുത്തില്ലെന്ന് അവൾ അലറി.&lt;br /&gt;&lt;br /&gt;അങ്ങനെയാണ് അയാൾ ബാനർ എഴുതാൻ തുടങ്ങിയത്. ഒക്കെ അനിയൻ സംഘടിപ്പിച്ചുകൊണ്ടുവരുന്ന ഓർഡറുകൾ. അത്യാവശ്യം വീട്ടുചെലവുകൾക്ക് മുട്ടില്ല എന്നായി.&lt;br /&gt;&lt;br /&gt;എന്നാൽ ആആശ്വാസം അധികം നീണ്ടുനിന്നില്ല. നാട്ടിൽ ഫ്ലക്സ് വിപ്ലവം വന്നത്അക്കാലത്തായിരുന്നു. രാഷ്ട്രീയപ്പാർട്ടികളുൾപ്പടെ സകലരും ഫ്ളക്സിലേക്ക് കാലുമാറി.&lt;br /&gt;&lt;br /&gt;സൌജന്യമായി ബാനർ എഴുതാം എന്നുവച്ചാലും ആർക്കും വേണ്ട. അതൊക്കെ വലിയ താമസമുള്ള ഏർപ്പാടാണത്രെ! രണ്ടു മണിക്കൂർ കൊണ്ട് കിട്ടുന്ന ഫ്ളക്സിനു പകരം രണ്ടുദിവസം കാത്തിരിക്കാൻ ആർക്കും സമയമില്ല.&lt;br /&gt;&lt;br /&gt;ജീവിതം വഴിമുട്ടി.&lt;br /&gt;&lt;br /&gt;പരീക്ഷകൾ എന്നും അയാൾക്ക് പേടിസ്വപ്നമായിരുന്നു. സ്കൂളിലും ജീവിതത്തിലും. &lt;br /&gt;&lt;br /&gt;കുട്ടിക്കാലം അവസാനിച്ചുപോയതോർത്ത് അയാൾ ദു:ഖിച്ചു. ഭാമയുടെ മുഖം മനസ്സിൽ തെളിഞ്ഞു.&lt;br /&gt;&lt;br /&gt;അന്നൊക്കെ പുസ്തകം തുറന്നാൽ അതിലെ ആദ്യവരി വായിക്കുമ്പോഴേയ്ക്കും സുമേധന്റെ മനസ്സിൽ നൂറായിരം വർണങ്ങൾ വിരിയും. കണക്ക് പരീക്ഷയുടെ തലേന്നാണ് വർണചിത്രങ്ങളുടെ ജ്യാമിതി ഒരു കാലിഡോസ്കോപ്പിലെന്നപോലെ തലയിൽ നിറഞ്ഞത്. രാവുമുഴുവൻ ശ്രമിച്ചെങ്കിലും അതിൽ പകുതിപോലും അവന് കടലാസിലേക്ക് ആവാഹിക്കാൻകഴിഞ്ഞില്ല. &lt;br /&gt;&lt;br /&gt;പിറ്റേന്നു രാവിലെ സ്കൂളിലെത്തിയപ്പോൾ അവൻ ഭാമയെ പിടിച്ചു വലിച്ച് വരാന്തയുടെ ഒഴിഞ്ഞ മൂലയിലേക്കോടി. തന്റെ നോട്ടുപുസ്തകം നിറയെ വരഞ്ഞിട്ട ചിത്രങ്ങൾ അവളെ കാണിച്ചു. സുമേധന്റെ ചിത്രങ്ങളിൽ അവൻ പോലുംകാണാതിരുന്ന ജ്യാമിതീയപൂർണതയുടെ അനായാസതയിൽ അവൾ വിസ്മയം കൊണ്ടു. &lt;br /&gt;&lt;br /&gt;അവൾക്ക് വരയ്ക്കാനറിയില്ലായിരുന്നു. പക്ഷേ അവൻ വരഞ്ഞ ഓരോ ചിത്രവും അവളുടെ കണ്ണുംകരളും തലച്ചോറും കീഴടക്കി.പെട്ടെന്നുണ്ടായ ആവേഗത്തിൽ അവൾ സുമേധനെചുംബിച്ചു. ചുംബനങ്ങളുടെ ആവേശം അവൻ ഏറ്റെടുത്തു. കണക്കു പരീക്ഷ തൊട്ടടുത്ത ഹാളിൽ നടക്കുമ്പോൾ അവർ ജ്യാമിതീയനിയമങ്ങളുടെ ഉടലഴകുകൾ പരസ്പരം അറിഞ്ഞു.&lt;br /&gt;&lt;br /&gt;ക്ലാസ് ഫസ്റ്റായിരുന്നു,ഭാമ. ആ ഓണപ്പരീക്ഷയോടെ അവളുടെ പഠനഗ്രാഫ് ക്രമേണ താഴ്ന്നു. സുമേധന്റെചിത്രങ്ങൾ വർണനാഗങ്ങളുടെ ഫണം വിടർത്തിയാടി. വയലിറമ്പിലെകൈതക്കൂട്ടങ്ങൾക്കിടയിലും, സർപ്പക്കാവിലെ നാഗത്തറയിലുമൊക്കെ വർണം വിതറി ജ്യാമിതിപുഷ്പങ്ങൾ വിരിഞ്ഞു.&lt;br /&gt;&lt;br /&gt;അവളാണ് അവന്റെ ഓരോ ചിത്രത്തിനും വ്യാഖ്യാനങ്ങൾ ചമച്ചത്. ഓരോ ചിത്രത്തിലും അവൾ തന്നെത്തന്നെ കണ്ടെത്തി. &lt;br /&gt;&lt;br /&gt;പലപ്പോഴും അവൻ ചോദിക്കുമായിരുന്നു “എങ്ങനെയാണ് ഭാമേ നീയീ ചിത്രങ്ങൾ വ്യാഖ്യാനിക്കുന്നത്? ഞാൻ കാണാത്ത, സങ്കല്പിച്ചിട്ടുകൂടിയില്ലാത്ത അർത്ഥതലങ്ങൾ.....”&lt;br /&gt;&lt;br /&gt;അവളുടെ വ്യാഖ്യാനങ്ങളുടെ നറുനിലാവിൽ അവൻ തന്റെ സങ്കേതങ്ങൾ വിപുലപ്പെടുത്തി. കലോത്സവങ്ങളിൽ സുമേധൻ പുരസ്കാരങ്ങൾ വാരിക്കൂട്ടി.&lt;br /&gt;&lt;br /&gt;പക്ഷേ പിന്നീട്ആര് ആരിൽ നിന്നാണകന്നത് എന്നറിയില്ല. പ്രീഡിഗ്രിക്കാലത്തു തന്നെഭാമയുമായുള്ള സൌഹൃദം ഇല്ലാതായിക്കഴിഞ്ഞിരുന്നു. സുമേധൻ എല്ലാവരിൽ നിന്നും ഉൾ വലിഞ്ഞു.&lt;br /&gt;&lt;br /&gt;വർഷങ്ങൾക്കിപ്പുറം ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ അയാൾക്ക് സ്കൂൾ ദിനങ്ങളിലേക്ക് മടങ്ങാൻ അദമ്യമായ ഉൾവിളി തോന്നി.&lt;br /&gt;&lt;br /&gt;സുദീപനോട് ഭാമയെക്കുറിച്ചു ചോദിച്ചു.&lt;br /&gt;&lt;br /&gt;അവളിപ്പോൾ കുറച്ചു ദൂരെയാണ് താമസം എന്നും, വിവാഹം കഴിച്ചെന്നും എന്നാൽ അവളെക്കുറിച്ച് നാട്ടുകാർക്ക് അത്ര നല്ല അഭിപ്രായമൊന്നും അല്ലെന്നും അവൻ വിവരിച്ചു.&lt;br /&gt;&lt;br /&gt;അനിയൻ പറഞ്ഞ വിവരങ്ങൾ വച്ച് വീട് പെട്ടെന്നു തന്നെ കണ്ടു പിടിച്ചു. ഒരു കൂറ്റൻ ബംഗ്ലാവ്.&lt;br /&gt;&lt;br /&gt;അന്നു വൈകുന്നേരം ഭാമയ്ക്കരികിലിരിക്കുമ്പോൾ സുമേധൻനിശ്ശബ്ദനായിരുന്നു. വർണ്ണക്കൂട്ടുകളുടെ ജ്യാമിതീയരാശികളിൽ മുഴുകി സ്വയംമറന്നിരിക്കുകയായിരുന്നു അയാൾ. അവളാവട്ടെ തൊങ്ങലുകളുള്ള ഒരു ഒഴുക്കൻകുപ്പായം മാത്രം ധരിച്ച് നിലക്കണ്ണാടിക്കു മുന്നിൽ അലസം ഇരുന്നു. മിണ്ടാതെ മിണ്ടിയിരുന്ന മിനിട്ടുകൾക്കൊടുവിൽ സുമേധൻ എഴുന്നേറ്റു. തന്റെസഞ്ചിക്കുള്ളിൽ നിന്ന് ഒരു ബ്രഷും ചായക്കൂട്ടും പുറത്തെടുത്തു.&lt;br /&gt;&lt;br /&gt;പാതിരാവാകുവോളം ക്യാൻവാസിൽ അവളുടെ ഉടലഴകിന്റെ ജ്യാമിതിയിൽ ചിത്രങ്ങൾ തീർത്തു, അയാൾ.&lt;br /&gt;&lt;br /&gt;ധനികനായൊരു വൃദ്ധന്റെ ഭാര്യാപദം സ്വീകരിക്കാൻ അവളെ പ്രേരിപ്പിച്ചത് നിറയെ പെയിന്റിംഗുകളുള്ളവിശാലമായ ആ വീടായിരുന്നു.......ഭർത്താവു മരിച്ചശേഷം അവൾ എന്നും ആ വീടിനുള്ളിൽ തന്നെയായിരുന്നു. പുറത്തധികം ഇറങ്ങാതെ പെയിന്റിംഗുകളിൽ തന്റെ മുഖം പരതി രാപ്പകലുകൾ.....&lt;br /&gt;&lt;br /&gt;“ഞാനെന്തേ ഇങ്ങനെയായത്!?” അവൾ തന്നത്താനേ ചോദിച്ചു.&lt;br /&gt;&lt;br /&gt;അയാൾ മറുപടിയൊന്നും പറഞ്ഞില്ല. സുമേധന്റെ മൌനം പൊളിക്കാൻ വേണ്ടി അവൾ ചോദിച്ചു.&lt;br /&gt;&lt;br /&gt;“ഇത്രയും നേരം മോഡൽ ആയി ഇരുന്നു തന്നതിന് എനിക്കെന്തു പകരം തരും, നീ?” അവൾ ചോദിച്ചു.&lt;br /&gt;&lt;br /&gt;“എന്തുവേണം നിനക്ക്?” &lt;br /&gt;&lt;br /&gt;"നിന്റെയീ റോമൻ നോസ് !“ അവന്റെ നീണ്ട മൂക്കിന്റെ പാലത്തിൽ തട്ടി അവൾ പറഞ്ഞു. &lt;br /&gt;&lt;br /&gt;“തരുമോ..? നിന്റെ മൂക്ക്...!?” അവൾ ചോദ്യം ആവർത്തിച്ചു.&lt;br /&gt;&lt;br /&gt;സുമേധൻ എഴുന്നേറ്റു. തന്റെ മൂക്കിൻ തുമ്പ് അവളുടെ ചുണ്ടിൽ തൊടുവിച്ചു പറഞ്ഞു. “കടിച്ചെടുത്തോ....!“&lt;br /&gt;&lt;br /&gt;എന്നാൽ അയാളെ അമ്പരപ്പിക്കുമാറ് അവൾ പിന്നിലേക്കു മാറി. &lt;br /&gt;&lt;br /&gt;“കടിച്ചെടുക്കാൻ ഞാനെന്താ വല്ല നായയോ മറ്റോ ആണോ? നിനക്കു ചുണയുണ്ടെങ്കിൽ നിന്റെ മൂക്ക് എനിക്കു മുറിച്ചു താ!“&lt;br /&gt;&lt;br /&gt;കൂർത്ത കൺമുനകളെയ്തുകൊണ്ട് അവൾ പറഞ്ഞു. അവളുടെ കണ്ണുകളിലെ കുസൃതി പക്ഷേ, അയാൾക്കൊരു വെല്ലുവിളിയായാണ് അനുഭവപ്പെട്ടത്.&lt;br /&gt;&lt;br /&gt;ചുറ്റും പരതിയ,സുമേധന്റെ കണ്ണുകൾ, മേശപ്പുറത്തിരുന്ന കറിക്കത്തിയിലുടക്കി. ഒരുനിമിഷാർദ്ധത്തിൽ അയാളുടെ കയ്യിലിരുന്ന് അതിന്റെ വായ്ത്തല തിളങ്ങി. അടുത്തനിമിഷം അവളുടെ മുഖത്തേക്ക് ചോര തെറിച്ചു.&lt;br /&gt;&lt;br /&gt;മൂക്ക് അറ്റു തൂങ്ങി.ചോര കുടുകുടെ ഒഴുകാൻ തുടങ്ങി. കളി കാര്യമായതോടെ ഭാമ വിയർത്തു. എന്തുചെയ്യണം എന്നറിയാതെ അവൾ പകച്ചു. ഒടുവിൽ അയാളുടെ മൊബൈലിൽ നിന്ന് അവൾ സുദീപന്റെ നമ്പർ തപ്പിയെടുത്ത് വിളിച്ചു.&lt;br /&gt;&lt;br /&gt;ആ വാർത്ത കേട്ടപ്പോൾ ഗണികയ്ക്ക് സ്വന്തം ചെവിയറുത്തു സമ്മാനിച്ച വിൻസെന്റ് വാൻ ഗോഗിനെ ഓർത്തു, സുദീപൻ. സ്വയം ഒരു വാൻ ഗോഗാകാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണോ തന്റെ ഏട്ടൻ?&lt;br /&gt;&lt;br /&gt;സംഭവം കേട്ടപാടേ, രമണി തറവാട്ടിലെത്തി മകനെ പിടിച്ചു വലിച്ചുകൊണ്ടുപോയി. അച്ഛനുമമ്മയ്ക്കും മുന്നിൽ വച്ച് സുമേധൻ കെട്ടിയ താലിച്ചരട് പൊട്ടിച്ച് നിലത്തെറിഞ്ഞു. &lt;br /&gt;&lt;br /&gt;“കണ്ട തേവിടിശ്ശിമാര് മൂക്കു ചെത്തിവിട്ടവന്റെ കൂടെ ഇനി എന്റെ പട്ടി പൊറുക്കും!“ എന്നലറി അവൾ കാർക്കിച്ചു തുപ്പി.&lt;br /&gt;&lt;br /&gt;അമ്മ മരവിച്ചു നിന്നു. അച്ഛന്റെ മുഖത്ത് പുച്ഛഭാവം.മകൻ ഇപ്പോഴും തന്റെ ശത്രു എന്ന മട്ട്.&lt;br /&gt;&lt;br /&gt;ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിനു മുന്നിലിരിക്കുമ്പോൾ സുദീപന്റെ മനം നിറയെ കുട്ടിക്കാലമായിരുന്നു.&lt;br /&gt;എത്ര മിടുക്കനായിരുന്നുഏട്ടൻ. തന്റെ ബാല്യം നിറയെ കടുത്ത വർണക്കൂട്ടുകളുള്ള ചിത്രങ്ങൾ കൊണ്ടുനിറച്ച്, കളിപ്പാട്ടങ്ങളുടെ ധാരാളിത്തത്തിൽ മുക്കി തനിക്കു മുന്നിൽ എന്നും ഉണ്ടായിരുന്നവൻ......&lt;br /&gt;&lt;br /&gt;പൂക്കൾ നുള്ളിയെടുക്കുന്നത്ഏട്ടന് ഇഷ്ടമല്ലായിരുന്നു. അത് ചെടികളിൽ നിൽക്കുന്നത് നോക്കിനിന്നാസ്വദിക്കാനായിരുന്നു ഇഷ്ടം. എന്നിട്ട് വീട്ടിൽ വന്ന് അതൊക്കെ അതേ പടിവരച്ചു തരും! അതിലോരോന്നിലും ഉള്ള ഇതളുകളും അവയുടെ അടുക്കുകളുടെ രീതിയും പറഞ്ഞു തരും.ആമ്പൽ,താമര ഡാലിയ, സീനിയ,നിത്യകല്യാണി എന്നിവ മുതൽ മാവിന്റെയും കശുമാവിന്റെയും പൂങ്കുലകൾ വരെ എങ്ങനെയാണ് പ്രകൃതി ക്രമീകരിച്ചിരിക്കുന്നതെന്നു കാട്ടിത്തരും.&lt;br /&gt;&lt;br /&gt;പൂക്കളുടെ വിന്യാസക്രമത്തിൽ തുടങ്ങി ശരീരവും കടന്ന് മനസ്സിന്റെ വർണങ്ങളുടെ ജ്യാമിതിയിലലയാൻ തുടങ്ങിയപ്പോഴാണ് സുമേധൻ ഭാമയിൽ നിന്നകന്നത്. ശരീരം അവനെ മോഹിപ്പിക്കാതെയായി. &lt;br /&gt;&lt;br /&gt;ഐ.സി.യു.വിൽ നിന്ന് മുറിയിലേക്കു മാറ്റിയപ്പോൾ കട്ടിലിനരികിൽ അനിയൻ ഇരുന്നു. &lt;br /&gt;&lt;br /&gt;അർദ്ധബോധാവസ്ഥയിൽ കണ്ണുകൾ കനം തൂങ്ങി നിൽക്കെ അയാൾ പിറുപിറുത്തു.&lt;br /&gt;&lt;br /&gt;“എ...ന്റെ ...മോനെവിടെ.....? ബാനർ എഴുതാൻ തുണിയെവിടെ?”&lt;br /&gt;&lt;br /&gt;ഫ്ലക്സ് ബോർഡ് നിരോധനം കോടതി നീക്കിയ വാർത്ത ആശുപത്രിമുറിയിലെ ടി.വി.യിൽ സ്ക്രോൾ ചെയ്തു പോയത് നിർവികാരതയോടെ സുദീപൻ ഓർത്തു.&lt;br /&gt;&lt;br /&gt;ഏട്ടനെ മനസ്സിലാവുന്നത് ഒരു പക്ഷെ, തനിക്കു മാത്രമാണെന്ന് സുദീപൻ തിരിച്ചറിഞ്ഞു. അതെ,വാൻ ഗോഗിന്റെ അനിയനെപ്പോലെ!&lt;br /&gt;&lt;br /&gt;മകനെ ജീവനാണ് സുമേധന്. അവനുവേണ്ടി രമണിയുടെ പരുഷവാക്കുകൾ ഇനിയും കേൾക്കാൻ അയാൾ തയ്യാറാണ്. ബാനർ എഴുതിയായാലും ജീവിക്കാൻ അയാൾ ആഗ്രഹിക്കുന്നത് അവനുവേണ്ടിയാണ്.പക്ഷേ, അവൾ......&lt;br /&gt;&lt;br /&gt;ബോധം വീണപ്പോൾ സുമേധൻ കണ്ണുകൾ കൊണ്ട് ചുറ്റും പരതി. മേൽക്കൂരയുടെ നരച്ച വെള്ള.......അവിടെ വർത്തുളച്ചുഴികൾ തീർത്ത് കരിനാഗഫണങ്ങൾ..... അവ നീണ്ടു വന്ന് തന്റെ കഴുത്തിൽ ചുറ്റി മുഖത്തേക്കു ചീറ്റിയാടി തിമിർക്കുന്നു.... അകലെയെങ്ങോ ഒരു കുഞ്ഞു നിലവിളി...... തന്റെ മകനാണ്..... അവൻ ഏതോ പാതാളച്ചുഴിയിലേക്കാണ്ടു പോയോ?&lt;br /&gt;&lt;br /&gt;അയാളുടെ കണ്ണുകൾ വീണ്ടുമടഞ്ഞു. &lt;br /&gt;&lt;br /&gt;കടും വർണങ്ങളുടെ നീരാഴികൾ.....കരിനാഗങ്ങൾ സ്വർണനാഗങ്ങളായി......അവ ഒന്നാകെ ചുറ്റിപ്പിണഞ്ഞ് ഉയർന്നു പൊന്തുന്നു; താണു മുങ്ങുന്നു.&lt;br /&gt;&lt;br /&gt;സുമേധൻ വീണ്ടും ഏതോ നിലയറിയാച്ചുഴികളിൽ മുങ്ങിപ്പൊങ്ങിക്കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;അനിയൻ ഏട്ടന്റെ കൈ തലോടിക്കൊണ്ടിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-8434784216419293332?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/8434784216419293332/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=8434784216419293332' title='87 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8434784216419293332'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/8434784216419293332'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2010/10/blog-post_31.html' title='നാട്ടിൻ പുറത്തെ വാൻഗോഗ്.'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>87</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-6537514339994116055</id><published>2010-10-16T05:52:00.000-07:00</published><updated>2010-11-02T08:19:28.021-07:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='തമാശ'/><title type='text'>സദ്ദാമിന്റെ രാസായുധങ്ങൾ!!!!</title><content type='html'>ഒരു കള്ളപ്പൂച്ചയുടെ പദചലനങ്ങളോടെ പെന്റഗൺ ഒച്ചയുണ്ടാക്കാതെ വാതിൽപ്പാളി തുറന്നു നോക്കി.&lt;br /&gt;&lt;br /&gt;ഭാഗ്യം, സദ്ദാം നല്ല ഉറക്കത്തിലാണ്. ഇനി കൃത്യം നാല്പതു മിനിറ്റുകഴിഞ്ഞാൽ സ്വിച്ചിട്ടപോലെ ആൾ എണീക്കും.&lt;br /&gt;അതിനു മുൻപ് ഓപ്പറേഷൻ നടന്നിരിക്കണം.&lt;br /&gt;&lt;br /&gt;തലയിണ കട്ടിൽ തലക്കൽ ഉയർത്തി വച്ച് വലതു കൈ തലയ്ക്കു കീഴേ താങ്ങായി വച്ച് ഫഗവാൻ വിഷ്ണു പാമ്പിന്റെ മുകളിൽ കിടക്കുന്നതു പോലെ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ ശാന്തനായി, ഗാഢ നിദ്രയിലാണ് സദ്ദാം.&lt;br /&gt;&lt;br /&gt;കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെയുള്ള ദേഹം. ഉറച്ച മസിലുകൾ. പങ്കായം പോലെ നീണ്ട കയ്യുകൾ.&lt;br /&gt;&lt;br /&gt;കറുകറുത്ത കട്ടിമീശ. തൂവെള്ളപ്പല്ലുകൾ!&lt;br /&gt;&lt;br /&gt;കാരിച്ചാൽകാരനാണ് ആൾ.&lt;br /&gt;&lt;br /&gt;ചുണ്ടൻ വള്ളത്തിനു പങ്കായമെറിഞ്ഞിട്ടുള്ളയാൾ.&lt;br /&gt;&lt;br /&gt;പ്രീ ഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞ് രണ്ടുകൊല്ലം ട്യൂട്ടോറിയൽ അധ്യാപനവും നിർവഹിച്ച ശേഷമാണ് എൻട്രൻസ് എഴുതി ആൾ ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ പ്രായത്തെ ബഹുമാനിച്ച് ആദ്യമൊക്കെ പയ്യന്മാർ അതിയാനെ ‘മാഷ്’ എന്നാണു വിളിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെയാണ് ഇറാക്ക്, കുവൈറ്റ് യുദ്ധം തുടങ്ങിയത്.&lt;br /&gt;&lt;br /&gt;കാലഘട്ടം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്.&lt;br /&gt;&lt;br /&gt;പത്രങ്ങളിലും ടി.വി.യിലും ഒക്കെ ‘ഗൾഫ് യുദ്ധ’ത്തെക്കുറിച്ചുള്ള വാർത്തകൾ. സി.എൻ.എൻ എന്ന ചാനലിന്റെ ഉദയം. ലൈവ് കവറേജ്. മൊത്തത്തിൽ ഹോസ്റ്റൽ വാസികൾ ഉഷാറായി.&lt;br /&gt;&lt;br /&gt;രാവിലെ പത്രം വായന തകൃതിയായി നടക്കുന്നതിനിടെ സദ്ദാമിനെതിരെ പ്രസ്താവന നടത്തിയ പെന്റഗണിനെതിരെ സദ്ദാം പ്രേമിയായ ജിജീഷ്.&lt;br /&gt;&lt;br /&gt;“ഹും.... പെന്റഗൺ എന്നെങ്ങാണ്ടൊരു @#$^# മോൻ പറഞ്ഞേക്കുന്നത് നോക്ക്! അവൻ സദ്ദാമിനെ അങ്ങ് ഒലത്തിക്കളയുമെന്ന്! സദ്ദാമിന്റെ രോമത്തേ തൊടാൻ എവനൊക്കെ ആവുമോ!?”&lt;br /&gt;&lt;br /&gt;“അമേരിക്കൻ സേനയ്ക്കെതിരെ സദ്ദാം മിസൈൽ വിട്ടാൽ തിരിച്ചും മിസൈൽ വിടുമെന്ന് പെന്റഗൺ പ്രഖ്യാപിച്ചു” എന്നോ&lt;br /&gt;“സദ്ദാം സ്കഡ് വിട്ടാൽ തങ്ങൾ പാട്രിയട്ട് വിടും എന്ന് പെന്റഗൺ ഊന്നിപ്പറഞ്ഞു” എന്നോ മറ്റോ ആയിരുന്നു വാർത്ത.&lt;br /&gt;&lt;br /&gt;അതിനെതിരെയായിരുന്നു ജിജീഷിന്റെ രോഷം.&lt;br /&gt;&lt;br /&gt;പെന്റഗൺ എന്നത് ഏതോ അമേരിക്കക്കാരന്റെ പേരാണ് എന്നായിരുന്നു അവൻ ധരിച്ചുപോയത്.&lt;br /&gt;&lt;br /&gt;പെന്റഗണിനെതിരെയുള്ള ജിജീഷിന്റെ കമന്റ് കേട്ട് മാഷ് പൊട്ടിച്ചിരിച്ചു. ഇത്തരം മരമണ്ടന്മാർ ആയുർവേദ കോളേജ് ഹോസ്റ്റലിലും ഉണ്ടല്ലോ എന്ന് പറഞ്ഞ് മാഷും കൂട്ടുകാരും തലയറഞ്ഞു ചിരിച്ചു. അതോടെ പെന്റഗൺ എന്ന നാമധേയം ആ ഹതഭാഗ്യനു ലഭിക്കുകയും ചെയ്തു!&lt;br /&gt;&lt;br /&gt;എന്തോ അബദ്ധം തനിക്കു പറ്റി എന്നു അവനു മനസ്സിലായി. മുൻപൊരിക്കൽ പെൺകുട്ടികൾക്കു മുന്നിൽ വച്ച് തനിക്ക് ‘പോപ്പിൻസ്’ മിട്ടായി സമ്മാനിച്ച് നാണം കെടുത്തിയ ആളാണ് മാഷ്.&lt;br /&gt;&lt;br /&gt;അതിനു പകരമായി ഹോസ്റ്റലിലെ ‘അസ്ഥാന’ കഥാപ്രാസംഗികൻ കുട്ടനാടനുമൊത്ത് “അയ്യോ അതെന്റെ മോളല്ലേ!?” എന്ന കഥാപ്രസംഗം അവതരിപ്പിച്ചാണ് ലണ്ണൻ പകരം വീട്ടിയത്. കാഥികൻ കുട്ടനാടനായിരുന്നെങ്കിലും കുരുട്ടുബുദ്ധി ജിജീഷിന്റെയായിരുന്നു. &lt;br /&gt;&lt;br /&gt;ക്യാമ്പസിന്റെ ‘മദയാന’യും ‘അഴകിയ രാവണി’യും ഒക്കെയായിരുന്നു, കാഥികൻ വീയപുരം വിജയന്റെ യമണ്ടൻ പുത്രി ഷൈല വിജയൻ. അവൾക്കാണെങ്കിൽ മാഷിനെ കാണുമ്പോഴെ ഒരു വല്ലാത്ത കിരുകിരുപ്പാണെന്ന് പെൺകുട്ടികൾക്കിടയിൽ പോലും ഒരു കിം വദന്തിയുണ്ട്. അതു മുതലെടുത്താണ് കഥാപ്രസംഗം മെനഞ്ഞെടുത്തത്.&lt;br /&gt;&lt;br /&gt;ഒരു പ്രശസ്തകാഥികൻ കഥ പറയുന്ന രീതിയിലായിരുന്നു കുട്ടനാടനും ജിജീഷും കൂടി കഥാപ്രസംഗം അവതരിപ്പിച്ചത്. ഗാഢപ്രണയത്തിലായ യുവ മിഥുനങ്ങളുടെ കഥ.&lt;br /&gt;&lt;br /&gt;കഥയുടെ അവസാനഘട്ടത്തിൽ “അതാ നോക്കൂ... പരസ്പരം പുണർന്നു നിൽക്കുന്ന ആ യുവമിഥുനങ്ങളെ നോക്കൂ....!”&lt;br /&gt;എന്നു പറഞ്ഞ് കാഥികൻ കൈവിരൽ ചൂണ്ടി ഒരു നിമിഷം നിന്നു പോകുന്നു.&lt;br /&gt;&lt;br /&gt;പിന്നെ കേൾക്കുന്നത് “അയ്യോ അതെന്റെ മോളല്ലേ!?” എന്ന കാഥികന്റെ ദീനവിലാപമാണ്!&lt;br /&gt;&lt;br /&gt;കഥയുടെ ഒടുക്കമാണ് നായകൻ അടിച്ചുകൊണ്ടു പോയത് തന്റെ സ്വന്തം മകളാണെന്ന് കാഥികനു ബോധ്യപ്പെട്ടത്!!&lt;br /&gt;അകമ്പടിയായി ക്ലാസിക് കൂവൽ!&lt;br /&gt;&lt;br /&gt;വർണന മുഴുവൻ വീയപുരം വിജയനെയും, മകളെയും, തന്നെയും കുറിച്ചാണെന്നു മനസ്സിലായതോടെ മാഷ് സംഹാരരുദ്രനായി. കഥാപ്രസംഗം പറഞ്ഞ രണ്ടെണ്ണത്തിനെയും മുട്ടുകാലിൽ നടക്കാനനുവദിക്കില്ല എന്ന ഘോരപ്രഖ്യാപനമുണ്ടായി.&lt;br /&gt;&lt;br /&gt;എന്നാൽ തന്റെ ആഗ്രഹം പൂർത്തീകരിച്ചതോടെ പിറ്റേ ദിവസം തന്നെ ജിജീഷ് നിർലജ്ജം മാഷിന്റെ കാൽക്കൽ വീണ് മാപ്പിരന്നു. പക്ഷേ കഥാപ്രസംഗവിവരം ചോർന്നതോടെ മദയാന മാഷിന്റെ പിന്നാലെയായി! ഒടുവിൽ വയ്യാവേലി ഒഴിവാക്കാൻ പെട്ട പാട് മാഷിനേ അറിയൂ!&lt;br /&gt;&lt;br /&gt;ആ കലിപ്പ് മാഷിന് ഇപ്പോഴും മാറിയിട്ടില്ല എന്ന് ഇന്നത്തെ അട്ടഹാസത്തോടെ വ്യക്തമായി.&lt;br /&gt;&lt;br /&gt;എന്നാലും തന്നെ പൊതുസ്ഥലത്തു വച്ച് കൊച്ചാക്കിയ ഇയാൾക്കിട്ട് എന്തെങ്കിലും ഒരു പണി കൊടുത്തേ പറ്റൂ. ജിജീഷ് പെന്റഗൺ ഉറപ്പിച്ചു.&lt;br /&gt;&lt;br /&gt;കുവൈറ്റ് യുദ്ധം ഹോസ്റ്റലിലും രണ്ടു ചേരികൾ ഉണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് ഒരു ചേരിയിലും ഇല്ലായിരുന്നെങ്കിലും മാഷിന് സദ്ദാം ഹുസൈനുമായുള്ള ‘മീശ സാദൃശ്യം’ അദ്ദേഹത്തെ ഹോസ്റ്റലിലെ സദ്ദാമായി വാഴിക്കുന്നതിലെത്തുകയായിരുന്നു. &lt;br /&gt;&lt;br /&gt;അതിനു പിന്നിലെ ‘വെളുത്ത കരങ്ങൾ’ ജിജീഷിന്റെയായിരുന്നു. താൻ പെന്റഗൺ എങ്കിൽ തന്റെ ശത്രു സദ്ദാം തന്നെ!&lt;br /&gt;&lt;br /&gt;എന്നാൽ ഔദ്യൊഗികമായി താൻ വാഴിക്കപ്പെട്ട കാര്യം ‘ഹോസ്റ്റൽ സദ്ദാം’ അറിഞ്ഞിരുന്നില്ല.&lt;br /&gt;&lt;br /&gt;ഇറാക്കിലെ സദ്ദാം മാത്രമല്ല ഹോസ്റ്റലിലെ സദ്ദാമും ഹീറോ ആയി. കുട്ടികൾ ഒളിഞ്ഞും തെളിഞ്ഞും മാഷിനെ സദ്ദാം എന്നു വിളിക്കാൻ തുടങ്ങി.ആദ്യമൊക്കെ സദ്ദാം മാഷ് ആയിരുന്നെങ്കിൽ പിന്നീടത് സദ്ദാം എന്നു മാത്രമായി.&lt;br /&gt;&lt;br /&gt;ഇൻ ഹരിഹർ നഗർ എന്ന സിനിമ ഇറങ്ങുകയും അതിൽ ജഗദീഷ് പറഞ്ഞ “കാക്ക തൂറി” എന്ന ഡയലോഗ് പ്രശസ്തമാവുകയും ചെയ്ത കാലം കൂടിയാണ് 1990.&lt;br /&gt;&lt;br /&gt;ഹോസ്റ്റലിൽ, ചീറ്റിപ്പോകുന്ന വിറ്റുകൾ ഒക്കെയും ‘കാക്ക വിറ്റുകൾ’ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഒരു തമാശ കേട്ടശേഷം ആരെങ്കിലും കാക്കവിറ്റ് എന്നു പറഞ്ഞാൽ പറഞ്ഞവൻ ചമ്മും. പിന്നീട് തമാശ വളിച്ചതാണെങ്കിൽ ആരെങ്കിലും ‘കാ... കാ....” എന്ന് ഒച്ചയുണ്ടാക്കാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;ഇതുകൂടാതെ കാക്ക വിറ്റ് അടിക്കുന്നവർക്കൊക്കെ മാഷിന്റെ അനുഗ്രഹം ഉടനടി ലഭിക്കാനും തുടങ്ങി. പങ്കായം പോലെ കരുത്തുറ്റ തന്റെ വലത്തു കൈ വിറ്റടിച്ച ഹതഭാഗ്യന്റെ നട്ടന്തലയിൽ പതിപ്പിക്കുന്നതാണ് ‘അനുഗ്രഹം’ എന്ന ചടങ്ങ്.&lt;br /&gt;&lt;br /&gt;കാക്ക വിളിയും, അനുഗ്രഹവും ഒക്കെയുണ്ടെങ്കിലും വിറ്റടിക്കാൻ മുട്ടി നിൽക്കുന്നവർ തുടർന്നും മെസ്സ് ഹാളിൽ വന്ന് കാര്യം സാധിച്ച് അടുത്തനിമിഷം ഓടി മറയുന്നത് അവിടെ പതിവു കാഴ്ചയായി.&lt;br /&gt;&lt;br /&gt;നൈസർഗികവും, പ്രവചനാതീതവുമായ ഉൾപ്രേരണകളുടെ തിരതള്ളലിൽ നിരന്തരം ചലം വിറ്റുകൾ അടിച്ചിരുന്ന പെന്റഗൺ ഇതോടെ പ്രതിസന്ധിയിലായി. തൊലിക്കട്ടിയുടെ ഗാംഭീര്യത്തിൽ കാക്കവിളി സഹിക്കാവുന്നതെയുള്ളു. എന്നാൽ സദ്ദാമിന്റെ ഉച്ചിക്കടി മർമ്മഭേദകം തന്നെ. നേരിട്ട് തിരിച്ചടിക്കാനുള്ള ശക്തി പെന്റഗണിന് ഇല്ല. തൽക്കാലം സഹിക്കുകയല്ലാതെ നോ രക്ഷ. നിവൃത്തിയില്ലാതെ പെന്റഗൺ മെസ്സ് ഹോലിലെ വിറ്റടി കുറച്ചു.&lt;br /&gt;&lt;br /&gt;ഗൾഫ് യുദ്ധമൊക്കെ കഴിഞ്ഞു. ഇറാക്കിലെ സദ്ദാം പത്തി മടക്കി. മാർച്ച് മാസത്തോടെ കുവൈറ്റ് ശാന്തമായി.&lt;br /&gt;പത്രങ്ങളുടെ ‘യുദ്ധക്കൊതി‘യും ഒട്ടൊന്നടങ്ങി.&lt;br /&gt;&lt;br /&gt;ഏപ്രിൽ ഒന്ന് ആഗതമാവുകയാണ്. ജിജീഷ് പെന്റഗൺ ചിന്തയിലാണ്ടു. പ്രതികാരം ഒരു ജ്വാലയായി അവന്റെ ഉള്ളിൽ ആളിക്കത്തി.&lt;br /&gt;&lt;br /&gt;ഉച്ചിക്കടികളുടെ പെരുപ്പ് ഇനിയും മാറിയിട്ടില്ല. &lt;br /&gt;&lt;br /&gt;ദുർബലനായിരിക്കുമ്പോഴാണല്ലോ ശത്രുവിനെ ആക്രമിക്കാൻ പറ്റിയ സമയം. അതുകൊണ്ട് സദ്ദാമ്മിനെ പെന്റഗൺ നിരന്തരം വീക്ഷിക്കാൻ തുടങ്ങി. ശത്രു ദുർബലനാവുന്ന നേരം കണ്ടു പിടിച്ചേ പറ്റൂ. അതിനായി ഒരു ചാരനെ ഏർപ്പെടുത്തി. നേരിട്ട് സദ്ദാമിന്റെ മുറിയിലെത്താനുള്ള ആമ്പിയർ തനിക്കുണ്ടെന്ന അഹംഭാവമൊന്നും പെന്റഗണിനില്ല. അല്ലെങ്കിലും അമേരിക്ക സി.ഐ.എ.യെ വച്ചല്ലേ കളിക്കൂ! &lt;br /&gt;&lt;br /&gt;ഞായറാഴ്ച ദിവസങ്ങളിലാണ് സദ്ദാം തന്റെ ലങ്കനുകൾ (ലങ്കൻ = അണ്ടർവെയർ) ഒന്നൊന്നായി കഴുകി അയയിൽ ഉണക്കാനിടുക എന്ന് അനുനയത്തിൽ മുട്ടിക്കൂടിയ ചാരൻ മനസ്സിലാക്കി.&lt;br /&gt;&lt;br /&gt;ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിൽ ഉള്ള ലങ്കനുകൾ മാത്രമേ സദ്ദാം ഉപയോഗിക്കൂ. കാരണം അജ്ഞാതം.&lt;br /&gt;&lt;br /&gt;അല്ലെങ്കിലും സദ്ദാമിനെപ്പോലെ തന്ത്രശാലിയായ ഒരു മനുഷ്യന്റെ തീരുമാനങ്ങൾക്കു പിന്നിലെ യഥാർത്ഥ ഉദ്ദേശമുണ്ടൊ സാധാരണക്കാരായ നമുക്കു മനസ്സിലാകുന്നു!?&lt;br /&gt;&lt;br /&gt;ആകെ ആറു ലങ്കനുകൾ ആണ് സദ്ദാമിനുള്ളത്. ചുവപ്പ് മൂന്ന്; കറുപ്പു മൂന്ന്. ഒന്നുകൂടി ഉണ്ടായിരുന്നെങ്കിൽ ആഴ്ചയിൽ ഓരൊദിവസവും ഓരോന്ന് വച്ച് ഇടാമായിരുന്നല്ലോ എന്നൊരു സന്ദേഹം ചാരൻ പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;അപ്പോൾ കറുത്തകട്ടിമീശയ്ക്കു കീഴെ തൂവെള്ളപ്പല്ലുകൾ വിരിയിച്ച് സദ്ദാം പറഞ്ഞു&lt;br /&gt;&lt;br /&gt;“ നോ..നൊനോ നോ! സൺ ഡേ, ഹോളിഡേ!!”&lt;br /&gt;&lt;br /&gt;അലക്കു കഴിഞ്ഞാൽ പാന്റും ഷർട്ടുമൊക്കെ ടെറസിൽ ഉണക്കാനിടും. എന്നാൽ ലങ്കനുകൾ തന്റെ കട്ടിലിനു മീതെ കെട്ടിയ അയയിൽ ഒന്നൊന്നായി നിവർത്തിയിട്ട് ഫാൻ ഓൺ ചെയ്യുകയാണ് ചെയ്യുക.&lt;br /&gt;&lt;br /&gt;തുടർന്ന് കുളി, ഭക്ഷണം.അതു കഴിഞ്ഞാണ് ഉറക്കം. മുറി അടക്കില്ല. വാതിൽ ചാരുകയേ ഉള്ളു.&lt;br /&gt;&lt;br /&gt;സദ്ദാമിന്റെ ഉറക്കം പ്രത്യേക രീതിയിലാണ്. കട്ടിൽതലയ്ക്കൽ ഒരു തലയിണ ചാരിവച്ച് തലയ്ക്കു കീഴേ കൈവച്ച് അനന്തശയനം പോസിലേ ഉറങ്ങൂ. ഉച്ചയുറക്കത്തിന് കൃത്യമായ സമയ നിഷ്ഠയുമുണ്ട്. നാല്പതു മിനിറ്റ്. അതുകഴിഞ്ഞാൽ കൃത്യാമായി കൺ തുറക്കും. പോയി മുഖം കഴുകി മെസ്സ് ഹാളിലേക്ക്. അതാണ് ചിട്ട. &lt;br /&gt;&lt;br /&gt;ഇത്രയും ഗ്രൌണ്ട് വർക്ക് ചെയ്തിട്ടാണ് പെന്റഗൺ സദ്ദാമിന്റെ വാതിൽ പാളി തുറന്നത്. ചാരൻ ഒപ്പമുണ്ട്.&lt;br /&gt;&lt;br /&gt;സദ്ദാം കട്ടിലിനു മീതെ ലങ്കനുകൾ വിന്യസിച്ച് സുഖസുഷുപ്തിയിലാണ്. അനന്തശയനത്തിൽ സദ്ദാം കിടക്കുന്നതും നോക്കി പെന്റഗൺ നിന്നു.&lt;br /&gt;&lt;br /&gt;ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈന് രാസായുധങ്ങൾ സ്വന്തമായി ഉണ്ടെന്നാണു കേൾവി.&lt;br /&gt;&lt;br /&gt;ഹോസ്റ്റലിലെ സദ്ദാമിന്റെ രാസായുധങ്ങൾ ദാ തൂങ്ങിക്കിടക്കുന്നു!&lt;br /&gt;&lt;br /&gt;ആ രാസായുധങ്ങൾ തട്ടിക്കൊണ്ടുപോവുകയാണുദ്ദേശം.&lt;br /&gt;&lt;br /&gt;ആറെണ്ണവും തട്ടിയെടുക്കുകയും പിറ്റേന്ന് ഏപ്രിൽ ഫൂളാക്കാൻ ഹോസ്റ്റലിനു മുകളിലെ വാട്ടർ ടാങ്കിനു മേൽ പ്രദർശിപ്പിക്കുകയുമാണ് ലക്ഷ്യം. ‘സദ്ദാമിന്റെ രാസായുധങ്ങൾ’ എന്ന ബോർഡ് എഴുതിത്തയ്യാറാക്കി ടെറസിൽ ഒളിപ്പിച്ചു വച്ചു കഴിഞ്ഞു. &lt;br /&gt;&lt;br /&gt;പെന്റഗണും ചാരനും മുറിയിൽ പ്രവേശിച്ചു. നിശ്ശബ്ദമായി ലങ്കനുകൾ അയയിൽ നിന്നെടുത്ത് സ്ഥലം വിടുക. അതാണുദ്ദേശം. സദ്ദാം ഉണരുന്നു എന്നു തോന്നിയാൽ ചാരന്റെ കയ്യിലുള്ള കറുത്ത കട്ടിത്തുണി കൊണ്ട് സദ്ദാമിന്റെ തല മൂടിക്കെട്ടുക. ഞൊടിയിടയിൽ ലങ്കനുകൾ കൈക്കലാക്കി തടിതപ്പുക. ഇതാണ് പ്ലാൻ.&lt;br /&gt;&lt;br /&gt;എന്നാൽ ലങ്കൻ വാരൽ ചങ്കിടിപ്പ് ഇത്രകൂട്ടുന്ന കാര്യമാണെന്ന് പെന്റഗൻ മനസ്സിലാക്കിയിരുന്നില്ല. ആദ്യം തൊട്ട ലങ്കൻ തന്നെ കൈവിറമൂലം താഴെവീണു. അതും സദ്ദാമിന്റെ മുഖത്തു തന്നെ!&lt;br /&gt;&lt;br /&gt;ഭയന്നുപോയ പെന്റഗണും ചാരനും അത് സദ്ദാമിന്റീ മുഖത്ത് അമർത്തിപ്പിടിച്ചു. എന്നിട്ട് കറുത്ത തുണി മുഖത്തിനു മീതെ മൂടിക്കെട്ടി!&lt;br /&gt;&lt;br /&gt;പക്ഷേ പങ്കായക്കൈകളുടെ കരുത്തെന്തെന്ന് അടുത്ത നിമിഷം തന്നെ അവർ അറിഞ്ഞു. ചാടിയെണീറ്റ സദ്ദാം തലങ്ങും വിലങ്ങും ആഞ്ഞ് വീശി. പ്രഹരം സഹിക്കവയ്യാതെ രണ്ടാളും ഇറങ്ങിയോടി.&lt;br /&gt;&lt;br /&gt;മുഖം മൂടിയിരുന്നതിനാൽ സദ്ദാമിന്റെ ഒച്ചയും അലർച്ചയും മറ്റുള്ളവർ കേട്ടില്ല. മുഖത്തെ കെട്ടഴിച്ച് സദ്ദാം ശ്വാസം&lt;br /&gt;വിട്ടപ്പോഴേക്കും പെന്റഗണും ചാരനും ഹോസ്റ്റൽ വിട്ടുകഴിഞ്ഞിരുന്നു!&lt;br /&gt;&lt;br /&gt;പിറ്റേന്നു രാവിലെ ‘സദ്ദാമിന്റെ രാസായുധങ്ങൾ’ എന്ന ബോർഡ് ടെറസിൽ നിന്നും കണ്ടെടുത്തതോടെ എല്ലാം എല്ലാവർക്കും ബോധ്യമായീ.&lt;br /&gt;&lt;br /&gt;സദ്ദാമിന്റ രാസായുധങ്ങൾ കണ്ടെത്തുന്നതിൽ അമേരിക്ക പരാജയപ്പെടും എന്നതിന്റെ ദൃഷ്ടാന്തമായി ഈ കഥ ഇന്നും ഹോസ്റ്റലിലെ പഴമക്കാർ പറഞ്ഞു നടക്കുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-6537514339994116055?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/6537514339994116055/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=6537514339994116055' title='56 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/6537514339994116055'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/6537514339994116055'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2010/10/blog-post.html' title='സദ്ദാമിന്റെ രാസായുധങ്ങൾ!!!!'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>56</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-4240478473703977371</id><published>2010-09-06T11:11:00.000-07:00</published><updated>2010-10-24T08:44:52.226-07:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='തമാശ'/><title type='text'>ബ്ലോഗറുടെ എൻ സെവന്റി !</title><content type='html'>രണ്ടര വർഷം മുൻപാണ് ബ്ലോഗർ നോക്കിയയുടെ ഒരു എൻ സെവന്റി സ്വന്തമാക്കിയത്. നല്ല സിൽവർ ബോഡി. മുന്നിലും പിന്നിലും ഓരോ ക്യാമറ. പാട്ടുകേൾക്കാം. ഫോട്ടോയെടുക്കാം, വീഡിയോ എടുക്കാം. നേരിൽ കണ്ടുസംസാരിക്കാൻ 3ജി സൌകര്യം.....ബ്ലോഗർ മുടിഞ്ഞ ജാഡയിലായിരുന്നു.&lt;br /&gt;&lt;br /&gt;സത്യം സത്യമായി പറഞ്ഞാൽ ബ്ലോഗർ അന്ന് ബ്ലോഗർ ആയിട്ടില്ല. 2007 ൽ ‘ബ്ലോഗുലകത്തിന് ആശംസകൾ!’ എന്ന തലക്കെട്ടിൽ ഒരു ചെറുകുറിപ്പ് എഴുതി എന്നതൊഴിച്ചാൽ മറ്റൊന്നും ഇതിയാൻ ചെയ്തിട്ടില്ല. ഇന്റർനെറ്റിലെ ബ്ലോഗ് ലോകത്തെക്കുറിച്ച് പത്രത്തിൽ വായിച്ചറിഞ്ഞ ആവേശത്തിൽഎങ്ങനെയോ തപ്പിത്തടഞ്ഞ് മലയാളം പെറുക്കിപ്പെറുക്കി ടൈപ്പ് ചെയ്തതാണത്. എന്നാലും വല്യ പുലിയാന്നാ ഭാവം. വിശാലമനസ്കനെപ്പോലും പുല്ലുവില!&lt;br /&gt;&lt;br /&gt;ആ ഇനത്തിന് ഇങ്ങനൊരു ഫോൺ കിട്ടിയാലത്തെ കഥ പറയേണ്ടതില്ലല്ലോ..... അതും ജർമ്മൻ മോഡൽ! അതുപയോഗിക്കാനുള്ള കിടുപിടികൾ മുഴുവനായി അറിയാത്തതിനാൽ ഒരു സുഹൃത്തിനെ സമീപിച്ചു. കുട്ടിക്കാലത്തേ ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്സിൽ ആരോ കൈവിഷം ചേർത്തു കൊടുത്തതു കാരണം ഇമ്മാതിരി കുന്ത്രാണ്ടങ്ങളോട് വല്ലാത്തൊരഭിനിവേശമുള്ളയാളാണ് സുഹൃത്ത്. കയ്യിൽ ഒരു എൻ സെവന്റി ആദ്യമായി വന്നു ചേർന്നതാണെങ്കിലും ചിരപരിചയം ഉള്ളയാളെപ്പോലെ എടുത്തു പണിയാൻ തുടങ്ങി, കക്ഷി.&lt;br /&gt;&lt;br /&gt;തിരിച്ചും മറിച്ചും നോക്കി. ചിന്തിയിലാണ്ടു.&lt;br /&gt;&lt;br /&gt;“പക്ഷെ ഇതിന്റെ മുന്നിലും പിന്നിലും ക്യാമറ വച്ചതിന്റെ ഗുട്ടൻസ് എന്താണാവോ..... “ ഗാഡ്ജറ്റ് പ്രാന്തൻ പറഞ്ഞു. പിന്നിലെ ക്യാമറ പ്രവർത്തിപ്പിക്കുന്നതിൽ വിജയിച്ചെങ്കിലും മുന്നിലെ ക്യാമറ ഓണാക്കാൻ ആൾക്ക് കഴിഞ്ഞില്ല.&lt;br /&gt;&lt;br /&gt;പെട്ടെന്ന് എന്താണു സംഭവിച്ചതെന്നറിയില്ല വരാൽ (ബ്രാൽ) വഴുതും പോലെ മൊബൈൽ അയാളുടെ കയ്യിൽ നിന്നു വഴുതിത്തെറിച്ചു. ബ്ലോഗറുടെ അടിവയറ്റിൽ നിന്നും തീ പൊന്തി!&lt;br /&gt;&lt;br /&gt;ഉദ്വേഗഭരിതനായി വായ് വരണ്ട് നോക്കിനിന്ന ബ്ലോഗറുടെ മുന്നിൽ ഇൻഡ്യൻ ക്രിക്കറ്റർ ക്യാച്ചിനായി ശ്രമിക്കുന്നതുപോലെ ഒരു ജീവന്മരണപ്പോരാട്ടം തന്നെ നടത്തി, സുഹൃത്ത്. ഒടുക്കം അത് ഠപ്പേന്നു നിലത്തിടുന്നതിൽ വിജയിച്ചു കക്ഷി!&lt;br /&gt;&lt;br /&gt;എന്നെ സമ്മതിക്കണം എന്നമട്ടിൽ ബ്ലോഗറെ നോക്കി സുഹൃത്ത് പറഞ്ഞു “ഹേയ്.... എൻ സെവന്റിയല്ലേ....നോ പ്രോബ്ലം... ഒന്നും സംഭവിക്കില്ല...!“&lt;br /&gt;&lt;br /&gt;എന്നിട്ട് ഉരുണ്ടുപിരണ്ടെണീറ്റ് മൊബൈൽ കൈക്കലാക്കി. ബ്ലോഗറെ കാണിച്ചു. സംഗതി ശരിയാണ്. നോ പ്രോബ്ലം. &lt;br /&gt;&lt;br /&gt;“അല്ലേലും എൻ സീരീസ് അങ്ങനൊന്നും കേടാകില്ലന്നേ... ” സുഹൃത്ത് സമാശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഉം... അത്  ‘എൻ‘ സെവന്റിയല്ലേ, ‘നിൻ‘ സെവന്റി അല്ലല്ലോ...! ബ്ലോഗർ പിറുപിറുത്തു. &lt;br /&gt;&lt;br /&gt;ഒരു ഒന്നരക്കൊല്ലം അങ്ങനങ്ങു പോയി. ഇതിനിടെ ബ്ലോഗർ ‘ശരിക്കും ബ്ലോഗർ’ ആയി. എവിടെ പോയാലും മൊബൈൽ വച്ച് പടം പിടിക്കുക. അത് നാലാളെ കാണിക്കുക. സുഹൃത്തുക്കളുടെ കല്യാണപ്പടങ്ങൾ കൂട്ടത്തിൽ ഇട്ടു. ഓർക്കുട്ടിൽ ഇട്ടു.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കെയാണ് ബ്ലോഗർ &lt;a href="http://jayanevoor1.blogspot.com/2010/01/blog-post.html"&gt;അരുൺ കായംകുളത്തിന്റെ പെങ്ങളുടെ കല്യാണം വന്നത്&lt;/a&gt;. അരുൺ തന്റെ ബ്ലോഗിലൂടെ സകലമാന ബൂലോകരെയും ക്ഷണിച്ചു. അത് തനിക്കുള്ള പേഴ്സണൽ ഇൻവിറ്റേഷനായെടുത്ത് തന്റെ മൊബൈലുമായി കല്യാണ ദിവസം തന്നെ ആൾ ഹാജരായി. അരുണിന് ആളെ പിടികിട്ടിയില്ലെങ്കിലും ഊട്ടുപുര മുതൽ നാഗസ്വരക്കച്ചേരിയും താലികെട്ടും വരെ ബ്ലോഗർ മൊബൈലിലാക്കി. അതൊരു പൊസ്റ്റാക്കി ഇടുകയും ചെയ്തു!&lt;br /&gt;&lt;br /&gt;പടങ്ങൾ കണ്ട് അരുൺ കണ്ണുതള്ളിപ്പോയി. അങ്ങനെ ബ്ലോഗറുടെ മൊബൈലിന് ആദ്യത്തെ കണ്ണേറ് കിട്ടി!&lt;br /&gt;&lt;br /&gt;പിന്നെ കൂട്ടത്തിലെ (http://www.koottam.com/)എക്സ് പഞ്ചാരക്കുട്ടൻ വിനോദ് രാജ് വിവാഹിതനായ വാർത്ത ചിത്രങ്ങൾ സഹിതം പ്രസിദ്ധീകരിച്ചു. തന്റെ പ്രണയഭാജനങ്ങളെല്ലാം വിവാഹവാർത്ത അറിഞ്ഞതിൽ കുപിതനായ പഞ്ചാരക്കുട്ടൻ ആ മൊബൈൽ പണ്ടാരമടങ്ങിപ്പോണേ എന്നു ശപിച്ചു.&lt;br /&gt;&lt;br /&gt;അടുത്ത ദിവസം കൊല്ലം റെയിൽ വേ സ്റ്റേഷനിൽ ട്രെയിനിറങ്ങി കുറുക്കു വഴിയെ ചാടുന്നതിനിടയിൽ ബ്ലോഗറെ ഭാര്യ വിളിച്ചു. അത് അറ്റെൻഡ് ചെയ്ത് ഓഫ് ചെയ്യുന്നതിനിടയിൽ കരിങ്കൽ കൂമ്പാരത്തിൽ തട്ടി ബ്ലോഗറുടെ കാൽ ഒന്നിടറി. വിയർപ്പു പൊടിഞ്ഞ കയ്യിൽ നിന്നു വഴുതി മൊബൈൽ കരിങ്കല്ലിൽ തട്ടി, പാളത്തിൽത്തട്ടി, സ്ലീപ്പറിൽ തട്ടി, പണ്ടത്തെ പാട്ടിൽ പറയുംപോലെ ഏകപട ദ്വിപടത്രിപട ചതുർപഞ്ചപട ഷഷ്ടാടപട ദ്രുപ ഡക്കുടധീം!&lt;br /&gt;&lt;br /&gt;ദാ കിടക്കുന്നു!&lt;br /&gt;&lt;br /&gt;അടുത്ത് കുളമൊന്നുമില്ലാഞ്ഞതിനാൽ ‘ദ്രുപഡങ്കോ ഡിങ്കോ ഡാഡിമ ഡീഡിമ ഖുപ ഖുപ ഖൂപ:‘ ഒന്നുമുണ്ടായില്ല!&lt;br /&gt;&lt;br /&gt;ഇത്തവണ പഴി ചാരാൻ ഫോൺ വിളിച്ച ഭാര്യയല്ലാതെ മറ്റാരുമില്ലാഞ്ഞതുകൊണ്ട് കുറ്റം സ്വയം ഏറ്റ് ബ്ലോഗർ ഫോൺ കുനിഞ്ഞെടുത്തു. (അവളെ കുറ്റം പറഞ്ഞാൽ അന്നം മുട്ടും!)&lt;br /&gt;&lt;br /&gt;പിന്നെ ഒറ്റത്തീരുമാനമായിരുന്നു. ഈ വഴുവഴുക്കൻ സിൽവർ ബോഡി മാറ്റണം. അങ്ങനെയാണ് ആ എൻ സെവന്റി കറുപ്പുചട്ട അണിഞ്ഞത്.&lt;br /&gt;&lt;br /&gt;പൂർവാധികം ശക്തിയോടെ ബ്ലോഗർ കണ്ണിൽ കണ്ടതെല്ലാം മൊബൈലിൽ പകർത്തി. പലബ്ലോഗർമാരെയും ‘പട‘മാക്കണം എന്ന ആഗ്രഹം അങ്ങനെ പൂർത്തീകരിച്ചു. വിശ്രുത ബ്ലോഗർമാരായ വിശാലമനസ്കൻ, നിരക്ഷരൻ,സജി അച്ചായൻ, നന്ദപർവം നന്ദൻ തുടങ്ങി എന്തിന് കാർട്ടൂണിസ്റ്റ് സജ്ജീവേട്ടൻ വരെ അങ്ങനെ പടമായി! കൂട്ടത്തിലെ നിത്യവസന്തം അനന്തു നീർവിളാകം ഗൾഫ് ഗെയ്റ്റ് സജ്ജീകരണങ്ങളോടെ വിവാഹിതനായ സംഭവം ചിത്രങ്ങൾ സഹിതം പുറത്തുവന്നു.&lt;br /&gt;&lt;br /&gt;അതുകൊണ്ടും പോരാഞ്ഞ് ഈ വർഷത്തെ കൂട്ടം മീറ്റും, ഇക്കഴിഞ്ഞ ഇടപ്പള്ളി ബ്ലോഗ് മീറ്റും ഒക്കെ അതിയാൻ ‘കവർ’ ചെയ്തു.&lt;br /&gt;&lt;br /&gt;ഒക്കെക്കണ്ട് സഹികെട്ട നിരക്ഷരൻ ഒരു പ്രാക്കങ്ങു പ്രാകി!&lt;br /&gt;&lt;br /&gt;“&lt;a href="http://jayanevoor1.blogspot.com/2010/08/blog-post.html"&gt;ഒരു മൊബൈൽ വച്ച് ഇങ്ങനെ. അപ്പോ ഇയാളുടെ കയ്യിൽ ഒരു എസ്.എൽ.ആർ. ക്യാമറ കിട്ടിയാൽ എന്താവും സ്ഥിതി&lt;/a&gt;“ എന്ന്!&lt;br /&gt;&lt;br /&gt;അതൊരു ഒടുക്കത്തെ പ്രാക്കായിപ്പോയി!&lt;br /&gt;&lt;br /&gt;പിറ്റേന്ന് കായം കുളത്തു നിന്ന് കൊല്ലത്തേക്ക് ഒരു സൂപ്പർഫാസ്റ്റ് ബസ്സിൽ യാത്രചെയ്യുകയായിരുന്നു ബ്ലോഗർ. മൊബൈൽ പാന്റ്സിന്റെ സൈഡ് പോക്കറ്റിൽ. ബ്ലോഗർക്കു മുന്നിലെയും പിന്നിലെയും സീറ്റുകളിൽ സൈഡിൽ ഇരുന്നിരുന്നത് ലലനാമണികൾ ആയിരുന്നതിനാലാവും കണ്ടക്ടർ മുകളിലെ കമ്പിയിൽ തുങ്ങി തന്റെ പൃഷ്ടപാർശ്വം വച്ച് ആൾക്കാരെ ഇടിച്ചിടിച്ചു വന്നു. പെണ്ണുങ്ങളെപ്പോലെ ‘ഷോക്ക് അബ്സോർബ്’ ചെയ്യാൻ മാത്രം മാംസം ശരീരത്തില്ലാത്തതിനാൽ പൃഷ്ഠംകൊണ്ടുള്ള ഇടിയുടെ ആഘാതത്തിൽ ബ്ലോഗർ വശം തിരിഞ്ഞു പോയി!&lt;br /&gt;&lt;br /&gt;ഫലം. മൊബൈൽ പാന്റ്സിന്റെ പൊക്കറ്റിൽ നിന്നൂർന്ന് നിലത്ത് ഠിം!&lt;br /&gt;&lt;br /&gt;“അയ്യോ! എന്റെ മൊബൈൽ!” ബ്ലോഗർ അലറി.&lt;br /&gt;&lt;br /&gt;കണ്ടക്ടർ മൂടു തിരിഞ്ഞ് നിർവികാരനായി പറഞ്ഞു. “ദോ... ആ മുന്നിലെ സീറ്റിന്റടിയിൽ ഒണ്ട്!”&lt;br /&gt;&lt;br /&gt;എന്തോ വല്യ സഹായം ചെയ്യുന്ന മാതിരി കണ്ടക്ടർ മൊഴിഞ്ഞു. അവന്റെ പൃഷ്ഠത്തിനിട്ടൊരു ചവിട്ടുകൊടുക്കാൻ ബ്ലോഗറുടെ കാലുകൾ തരിച്ചു. പിന്നെ ആനയെ ആടുചവിട്ടിയാൽ എന്താകാനാ എന്നോർത്തങ്ങു ക്ഷമിച്ചു.&lt;br /&gt;&lt;br /&gt;പകരം അയാളുടെ അപ്പനേം, അമ്മേം, കളത്രപുത്രാദികളെയുമൊക്കെ പ്രാകി പണ്ടാരമടക്കി!&lt;br /&gt;&lt;br /&gt;തിരുവോണത്തിനു രണ്ടു ദിവസം ബാക്കി. ഉത്രാടം സുഖമായി തെളിഞ്ഞ അന്തരീക്ഷത്തിൽ സ്വന്തം വീട്ടിൽ ആഘോഷിച്ചു. തിരുവോണത്തിന് ഭാര്യാപുത്രസമേതനായി തറവാട്ടിലെത്തി. അമ്മയും അനിയന്മാരും ഒത്ത് ഓണസദ്യയുണ്ട് മക്കളെ ഊഞ്ഞാലാട്ടി ആഘോഷിച്ചു. ഉച്ചതിരിഞ്ഞപ്പോൾ അനിയന്മാർ അവരവരുടെ ഭാര്യാഗൃഹങ്ങളിലേക്കു പോയി. തറവാട്ടിൽ അമ്മയ്ക്കൊപ്പം ബ്ലോഗറും കുടുംബവും നിന്നു.&lt;br /&gt;&lt;br /&gt;പിറ്റേന്നു നേരം വെളുത്തപ്പോൾ ബ്ലോഗർ മൊബൈൽ കയ്യിലെടുത്തു. നോക്കിയപ്പോൾ നോ ഡിസ്പ്ലേ! സർവം ഇരുണ്ടിരിക്കുന്നു. ഒന്നു സ്വിച്ചോഫ് ചെയ്ത് ഓൺ ചെയ്തു നോക്കിയപ്പോൾ, പണ്ട് ദൂരദർശൻ കേന്ദ്രവുമായി ബന്ധം നഷ്ടപ്പെടുമ്പോൾ ടി.വിയിൽ തെളിയുന്ന മാതിരി സപ്തവർണങ്ങളും തെളിഞ്ഞു വന്നു. വീണ്ടും ഇരുണ്ടു.&lt;br /&gt;&lt;br /&gt;ബ്ലോഗറുടെ മനം ഇരുണ്ടു. ഇനീപ്പോ എന്തു ചെയ്യും...?&lt;br /&gt;&lt;br /&gt;വൈകുന്നേരം ആയപ്പോൾ നെരേ ടൌണിലുള്ള ‘നോക്കിയ കെയർ‘ സന്ദർശിച്ചു.കൌണ്ടറിൽ നീർക്കോലി പോലൊരു പെണ്ണ് മൂക്കൊലിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓണമായതുകൊണ്ട് മറ്റെല്ലാവരും അവധിയെടുത്തതുകൊണ്ടാവും ജലദോഷമായിട്ടും ഇവൾ ഇവിടിരിക്കുന്നത്.&lt;br /&gt;&lt;br /&gt;മൊബൈൽ അവളുടെ നേർക്കു നീട്ടി. അവൾ മൂക്കു തുടച്ച് ആ കൈ വച്ചു തന്നെ മൊബൈൽ ഏറ്റുവാങ്ങി. കയ്യിലിട്ട് തിരിച്ചും മറിച്ചും നോക്കി. പുഴുങ്ങിയ മുട്ടത്തോടു പൊളിക്കുന്ന ലാഘവത്തോടെ ഫോൺ രണ്ടായി പിളർന്നു. സിമ്മും, ബാറ്ററിയും, ഡാറ്റാ കാർഡും ഊരി വെളിയിലിട്ടു. എന്നിട്ട് മൂക്കുതുടച്ച് ,എല്ലാം കൂടി വാരിയെടുത്ത് ബ്ലോഗർക്കുകൊടുത്തു.&lt;br /&gt;&lt;br /&gt;അവൾ പറഞ്ഞു “സേർ.... സേറിന്റെ നമ്പർ ഒന്നു പറയൂ...“ &lt;br /&gt;&lt;br /&gt;“ഉള്ള നമ്പർ ഉണ്ടായിരുന്ന ഫോണാ ഇത്. ഇതു കേടായ സ്ഥിതിക്ക് ആ നമ്പർ എന്തിനാ?“&lt;br /&gt;&lt;br /&gt;“ഓഹോ..... എങ്കിൽ സേറിന്റെ ഹോം നമ്പർ പറയൂ...”&lt;br /&gt;&lt;br /&gt;അവളുടെ സേർ വിളി കേട്ട് അസ്വസ്ഥനായി അയാൾ വീട്ടു നമ്പർ കൊടുത്തു. ഏതു ഭാഷയിലാണാവോ Sir എന്നതിന് സേർ എന്നു പറയുന്നത്! നമ്മൾ സാദാ മലയാളികൾ സാർ എന്നു പറഞ്ഞാൽ തെറ്റ്. ഈ മംഗ്ലീഷ് മദാമ്മമാരും സായിപ്പന്മാരും ‘സേർ’ എന്നു പറഞ്ഞാൽ അതു ശരി!&lt;br /&gt;&lt;br /&gt;ബ്ലോഗറുടെ ഉള്ളിൽ ധാർമ്മികരോഷം പുകഞ്ഞു.&lt;br /&gt;&lt;br /&gt;ഫോണുമായി അവൾ അകത്തുപോയി. രണ്ടു മിനിറ്റ് കഴിഞ്ഞ് മടങ്ങി വന്നു.&lt;br /&gt;&lt;br /&gt;“സേറിന്റെ ഫോണിന്റെ ഡിസ്പ്ലേ കമ്പ്ലൈന്റാണ്. റുപ്പീസ് ഫൈവ് ഹൺ ഡ്രഡ് ഇട്ട് ഇപ്പോ ബിൽ തരാം. എൽ.സി.ഡി അടിച്ചുപോയതാണെങ്കിൽ റുപ്പീസ് ടു തൌസൻഡ് ആകും. ഓക്കേ?”&lt;br /&gt;&lt;br /&gt;ബ്ലോഗർ തലയാട്ടി. വേറെന്തു വഴി! &lt;br /&gt;&lt;br /&gt;നീർക്കോലി ഒരു നീളൻ ഫോമിൽ എന്തൊക്കെയോ എഴുതിയിട്ടു പറഞ്ഞു “ സേർ.... ഇവിടെ ഒന്നു സൈൻ ചെയ്യൂ...”&lt;br /&gt;&lt;br /&gt;അയാൾ യാന്ത്രികമായി ഒപ്പിട്ടു. &lt;br /&gt;&lt;br /&gt;ലിപ്സ്റ്റിക്ക് ചുണ്ടിൽ നീർക്കോലി ഒരു പ്ലാസ്റ്റിക് ചിരി വിടർത്തി.&lt;br /&gt;&lt;br /&gt;“ഇനി ഇത് ചെക്ക് ചെയ്ത് ഞങ്ങൽ സേറിനെ വിലിക്കും. അപ്പോൾ എക്സാക്റ്റ് എമൌണ്ട് പരയും. ഓക്കെ സേർ?”&lt;br /&gt;&lt;br /&gt;അവളുടെ സേർ വിളി മറന്ന് അയാൾ പടിയിറങ്ങി.&lt;br /&gt;&lt;br /&gt;ഓണത്തെരക്കിൽ രണ്ടു ദിവസം അയാൾ കാത്തു. നോക്കി നോക്കിയിരുന്നിട്ടും നോ വിളി ഫ്രം നോക്കിയ.&lt;br /&gt;&lt;br /&gt;ഒടുവിൽ അങ്ങോട്ടു വിളിച്ചു. അപ്പോൾ നീർക്കോലി തന്നെയാണു ഫോൺ എടുത്തത്.&lt;br /&gt;&lt;br /&gt;“സേർ, അത് പ്രോസസിംഗിലാണ്. ഞങ്ങൾ സേറിനെ അങ്ങോട്ടു വിളിക്കും, സേർ!“&lt;br /&gt;&lt;br /&gt;അവളുടെ അമ്മുമ്മേടെ ഒരു സേർ വിളി! അയാൾ ഫോൺ വച്ചു.&lt;br /&gt;&lt;br /&gt;അഞ്ചാം ദിവസം വീണ്ടും വിളിച്ചു നോക്കി. അതേ മറുപടി ഒരു പുരുഷസ്വരത്തിൽ “ഓക്കെയായാൽ ഞങ്ങൾ അങ്ങോട്ടു വിളിക്കും സേർ!“&lt;br /&gt;&lt;br /&gt;ഇതിനിടെ നീർക്കോലിയുടെ വക സമ്മാനം..... ഭയപ്പെട്ടിരുന്നതുപോലെ അയാൾക്കു ജലദോഷം പിടിപെട്ടു. അതു ഭേദമായപ്പോൾ തൃപ്പൂണിത്തുറ യാത്ര. അടുത്ത ദിവസം അമ്മയെയും കൊണ്ട് ശ്രീ ചിത്രയിൽ ചെക്ക് അപ്പ്. അപ്പച്ചീടെ മോന്റെ കല്യാണം. ഒൻപതാം നാൾ കഴിഞ്ഞു. ഫോണില്ലാതെ ബ്ലോഗർ വലഞ്ഞു. ഒടുവിൽ ഒരു പഴയ ഫോൺ സംഘടിപ്പിച്ച്  സിമ്മെടുത്ത് അതിലിട്ടു. പക്ഷെ സിമ്മിൽ ആകെയുള്ളത് അൻപതു നമ്പർ മാത്രം. ബാക്കി അഞ്ഞൂറോളം നമ്പറുകൾ എൻ സെവന്റിയിലാണ്!&lt;br /&gt;&lt;br /&gt;ഇനി വിളിച്ചു നോക്കിയിട്ടു കാര്യമില്ല. പത്തു തികഞ്ഞ അന്നു വൈകിട്ട് ബ്ലോഗർ ‘ലവളെ’വീണ്ടും ചെന്നു കണ്ടു. കൌണ്ടറിൽ ഇടത്തും വലത്തും ഓരൊ സുന്ദരികൾ. നടുക്ക് നീർക്കോലി. &lt;br /&gt;&lt;br /&gt;അവളെ കണ്ടതും ബ്ലോഗർക്ക് കലിയിളകി. എങ്കിലും സൌമ്യനായി ചോദിച്ചു.&lt;br /&gt;&lt;br /&gt;“എന്നെ ഇങ്ങോട്ടു വിളിക്കും എന്ന് പറഞ്ഞതല്ലാതെ ഇതു വരെ വിളിച്ചില്ലല്ലോ. ഇതാണൊ മര്യാദ?”&lt;br /&gt;&lt;br /&gt;“സേർ... അത് അവിടെ പറയു...” തൊട്ടടുത്ത മുറിയിലേക്കു ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു.&lt;br /&gt;&lt;br /&gt;തള്ളേ! അവൾ കൈ കഴുകി!&lt;br /&gt;&lt;br /&gt;ബ്ലോഗർ അവൾ കാട്ടിയ മുറിയിൽ കയറി. മൊബൈൽ റിപ്പയർ ചെയ്ത ശേഷം വേണം ലവളെ പത്തു പള്ളു പറയാൻ. അയാൾ മനസ്സിലുറപ്പിച്ചു.&lt;br /&gt;&lt;br /&gt;വർക്ക്ഷോപ്പ് മെക്കാനിക്കിനെപ്പോലെ നേവിബ്ലൂ കുപ്പായമിട്ട് അതിനുമീതെ ഒരു വരയൻ ഷർട്ടുമിട്ട് കൌണ്ടറിൽ നിന്ന പയ്യന്റെ കയ്യിൽ അയാൾ തന്റെ സ്ലിപ്പ് കൊടുത്തു.&lt;br /&gt;&lt;br /&gt;“സേർ... വെയിറ്റ് ചെയ്യു പ്ലീസ്....”&lt;br /&gt;&lt;br /&gt;അവൻ ഉള്ളിലേക്കു മറഞ്ഞു.&lt;br /&gt;&lt;br /&gt;അഞ്ചു മിനിറ്റ് കഴിഞ്ഞ് ആൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. &lt;br /&gt;&lt;br /&gt;ആശ്വാസം! തന്റെ എൻ സെവന്റിയുമായാണ് അവന്റെ വരവ്. ബ്ലോഗർ നെടുവീർപ്പിട്ടു.&lt;br /&gt;&lt;br /&gt;പയ്യൻ പ്രസന്നനായി പറഞ്ഞു “സേർ... ഇതിന്റെ ഡിസ്പ്ലേ കമ്പ്ലൈന്റാണ്. ഞങ്ങൾ ശരിക്കും പണിപ്പെട്ടു നോക്കി. ബട്ട് ... ഇതിന്റെ ബോർഡ് അടിച്ചു പോയിരിക്കുകയാണ്...”&lt;br /&gt;&lt;br /&gt;തന്റെ മൊബൈൽ ഇപ്പോ റിപ്പയർ ചെയ്തുകിട്ടും എന്നു പ്രതീക്ഷിച്ചു നിന്ന ബ്ലോഗറുടെ മുഖം മ്ലാനമായി.&lt;br /&gt;&lt;br /&gt;“അതെയോ.... അപ്പോൾ അതു മാറിക്കോളൂ....” അയാൾ വിക്കിവിക്കിപ്പറഞ്ഞു.&lt;br /&gt;&lt;br /&gt;“ അത് ഓക്കെ സേർ... ബട്ട് അതിന് ഒരു... റുപ്പീസ് ഫൈവ് തൌസൻഡ് ചെലവ് വരും!“&lt;br /&gt;&lt;br /&gt;“ഹെന്ത്!? അയ്യായിരം രൂപയോ!!” ഒരു നിമിഷത്തേക്ക് ബ്ലോഗറുടെ ചങ്കിടിപ്പു നിലച്ചു. എങ്കിലും ആളുടെ കുശാഗ്രബുദ്ധി ചലിച്ചു. പയ്യനോട് ചോദിച്ചു.&lt;br /&gt;&lt;br /&gt;“അപ്പോ ഒരു കാര്യം ചെയ്യൂ. ഈ മൊബൈൽ നിങ്ങൾ തന്നെ എടുത്തോളൂ. റിപ്പയർ ചെയ്തു വിൽക്കാമല്ലോ. എനിക്ക് ഒരു മൂവായിരം രൂപ തന്നാ മതി!“&lt;br /&gt;&lt;br /&gt;“അയ്യോ സേർ! ഇനി ഈ മൊബൈൽ ആരും എടുക്കില്ല. അതിന്റെ ബോർഡ് അടിച്ചു പോയില്ലേ!? വിറ്റാൽ ഒന്നും കിട്ടില്ല.”&lt;br /&gt;&lt;br /&gt;ബ്ലോഗറുടെ തൊണ്ട വരണ്ടു.&lt;br /&gt;&lt;br /&gt;&lt;br /&gt;“വേറെ ഒരു വഴിയുമില്ലേ!? അയാൽ കെഞ്ചി.&lt;br /&gt;&lt;br /&gt;സോറി സേർ... വേറെ ഒരു വഴിയുമില്ല സേർ!!“&lt;br /&gt;&lt;br /&gt;“ ഫ! നിർത്തടാ! അവന്റെയൊക്കെ ഒരു സേർ വിളി! ഇനി മേലിലങ്ങനെ വിളിച്ചു പോകരുത്! എനിക്കറിയാം എന്തു ചെയ്യണമെന്ന്!“&lt;br /&gt;&lt;br /&gt;പയ്യൻ ഞടുങ്ങി. അയാൾക്കു ഹാലിളകിയതുപോലെയായിരുന്നു.&lt;br /&gt;&lt;br /&gt;മൊബൈൽ അവന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ച് ബ്ലോഗർ മുറിക്കു പുറത്തിറങ്ങി. സൈഡ് കൌണ്ടറിൽ പരിഹാസച്ചിരിയുമായിരിക്കുന്ന നീർക്കോലിയെ കണ്ടില്ലെന്നു നടിച്ച് അയാൾ റോഡിലേക്കു നടന്നു.&lt;br /&gt;&lt;br /&gt;തൊട്ടടുത്ത മൊബൈൽ ഷോപ്പിൽ കയറി. 1350 രൂപ കൊടുത്ത് അവിടെയുണ്ടായിരുന്ന ഏറ്റവും വില കുറഞ്ഞ ഫോൺ വാങ്ങി. രണ്ടു വർഷം വാറന്റി. ഹോ! എന്തൊരാശ്വാസം! &lt;br /&gt;&lt;br /&gt;ഇനി പ്രാക്കു കേൾക്കണ്ടല്ലോ!&lt;br /&gt;&lt;br /&gt;പടമെടുപ്പും വേണ്ട, വീഡിയോ പിടുത്തോം വേണ്ട. അല്ലേലും താൻ പടം പിടിക്കുന്നതു കണ്ടാൽ എല്ലാ ലവന്മാർക്കും അസൂയയാ!&lt;br /&gt;&lt;br /&gt;(ഇനി ആർക്കെങ്കിലും ഈ ബ്ലോഗർ എടുത്ത പടങ്ങൾ കാണണം എങ്കിൽ &lt;a href="http://jayanevoor1.blogspot.com/"&gt;ദാ ഇവിടെ ക്ലിക്കുക&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-4240478473703977371?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/4240478473703977371/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=4240478473703977371' title='61 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/4240478473703977371'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/4240478473703977371'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2010/09/blog-post.html' title='ബ്ലോഗറുടെ എൻ സെവന്റി !'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>61</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-4145490607991515352</id><published>2010-08-20T20:05:00.000-07:00</published><updated>2010-09-13T18:17:35.049-07:00</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='തമാശ'/><title type='text'>പഴയൊരു ഉത്രാട നാൾ....!</title><content type='html'>അന്നൊക്കെ ഓണക്കളി മുഴുവൻ ആരൂർ വടക്കേപ്പുറത്തായിരുന്നു. ചെറിയൊരു മൈതാനം അവിടെ ഉണ്ടായിരുന്നു. ചെറുപ്പക്കാർ തോൽ‌പ്പന്ത്(കാൽ‌പ്പന്ത്) കളിക്കുന്നതും, കുട്ടികൾ കുട്ടിയുംകോലും കളിക്കുന്നതും, തലപ്പന്തു കളിക്കുന്നതും, ഉച്ചതിരിഞ്ഞാൽ സ്ത്രീകൾ കൈകൊട്ടിക്കളി, തുമ്പിതുള്ളൽ മുതലായവ നടത്തുന്നതും അവിടെയായിരുന്നു. തിരുവോണദിവസം മിക്കവാറും പെണ്ണുങ്ങൾ മൈതാനം കയ്യടക്കും. മറ്റു ദിവസങ്ങളിൽ കബഡികളിയും, കിളിത്തട്ടുകളിയും ഉണ്ടാകും, വൈകുന്നേരങ്ങളിൽ.&lt;br /&gt;&lt;br /&gt;ഊഞ്ഞാൽ കെട്ടിയിരുന്നത് ആരൂരെ അയ്യത്ത് (അയ്യം = പറമ്പ്) തന്നെയായിരുന്നു. ആരൂരെ ഉമയക്കച്ചിയാണ് അന്ന് നാട്ടിലെ എറ്റവും പെരുകേട്ട തയ്യൽക്കാരി. അവിടെ തയ്യൽ പഠിക്കാൻ നാലഞ്ച് പെൺകുട്ടികൾ ഒപ്പം കാണും, എപ്പോഴും.&lt;br /&gt;&lt;br /&gt;പെൺകുട്ടികൾ നിറയെ വർണപ്പൂക്കളുള്ള നീളൻ പാവാടയായിരുന്നു ഇട്ടിരുന്നത്. ചുവപ്പും, മഞ്ഞയും, നീലയും, മജൻഡയും ഒക്കെ നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പാവാടകൾ.... തുണി വെട്ടുന്നതും തയിക്കുന്നതും ഒക്കെക്കണ്ട് മണിക്കൂറുകളോളം ഞാൻ അവിടെ നിൽക്കുമായിരുന്നു. ഇന്ന് പലപ്പൊഴും ആ ഡിസൈനുകൾ കാണുന്നത് ബെഡ് ഷീറ്റുകളിലും, കർട്ടൻ തുണികളിലുമാണ്‌ !കാലം എന്റെ സങ്കല്പങ്ങൾ മാറ്റിയെങ്കിലും ആ വർണവിസ്മയം ഇനും കൺ മുന്നിൽ തുള്ളിത്തുളുമ്പുന്നു.&lt;br /&gt;&lt;br /&gt;അത്തം പിറന്നാൽ പിന്നെ കുട്ടികൾക്ക് യാതൊരു നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. രാവിലെ കഞ്ഞികുടിക്കുന്നു (അതെ.... അന്ന് എല്ലാ വീടുകളിലും രാവിലെ കഞ്ഞിയായിരുന്നു ഭക്ഷണം - പാവപ്പെട്ടവരായാലും, പണക്കാരായാലും), ഒരു വള്ളി നിക്കറും ചിലപ്പോൾ ഒരു ഷർട്ടും ധരിച്ച് വീട്ടിൽ നിന്നിറങ്ങുന്നു. ഉച്ചയാവുമ്പോൾ വീട്ടിലെത്തുന്നു. ഊണു കഴിക്കുന്നു. വീണ്ടും കളികളിലേക്ക് മടങ്ങുന്നു!&lt;br /&gt;&lt;br /&gt;സ്വതവേ മെലിഞ്ഞ ശരീരപ്രകൃതിയും, മറ്റുള്ളവരേക്കാൾ ആരോഗ്യം കുറഞ്ഞവനുമായിരുന്നു ഞാൻ. അനിയന്മാരും അങ്ങനെ തന്നെ. എങ്കിലും &lt;a href="http://jayandamodaran.blogspot.com/2009/02/blog-post.html"&gt;&lt;b&gt;കണ്ണകിണ്ണന്മാർ&lt;/b&gt; &lt;/a&gt; അന്നേ പുലിക്കുട്ടികളായിരുന്നു. കളികളിലും, ഊഞ്ഞാലാട്ടത്തിലും, മരം കയറ്റത്തിലും, നീന്തലിലും ഒക്കെ മിടുക്കന്മാർ. രണ്ടുവയസ്സിന്റെ മൂപ്പുകൊണ്ട് കളികളിൽ ഞാൻ അവർക്കൊപ്പം പിടിച്ചുനിന്നിരുന്നു. എന്നാൽ ഉയരത്തിൽ ഊഞ്ഞാലാടാൻ എനിക്ക് ഭയമായിരുന്നു. അതേ സമയം ഊഞ്ഞാലിലിരിക്കാൻ വലിയ കൊതിയും!&lt;br /&gt;&lt;br /&gt;ആരുമില്ലാത്തപ്പോൾ ഞാൻ ഒറ്റയ്ക്ക് ഊഞ്ഞാലിൽ കയറിയിരുന്ന് മെല്ലെ ആടും. ഏറിയാൽ രണ്ടടി പൊക്കം നിലത്തു നിന്നുയരും അത്ര തന്നെ!&lt;br /&gt;&lt;br /&gt;കണ്ണനും കിണ്ണനുമാണെങ്കിൽ നാലാൾ പൊക്കത്തിൽ വരെ ഊഞ്ഞാലാടും! പിന്നെ ചില്ലാട്ടത്തിലും അവന്മാർ മിടുക്കന്മാരാണ്. രണ്ടു പേർ ഊഞ്ഞാലിൽ അഭിമുഖമായി എണീറ്റുനിന്നാണ് ചില്ലാട്ടം. തൊട്ടു മുന്നിലുള്ള മാവിൻ തല‌പ്പുവരെ അവർ ഉയർന്നുപൊങ്ങും!&lt;br /&gt;&lt;br /&gt;അതൊക്കെ നോക്കി ഞാൻ അരികിലെവിടെയെങ്കിലും നിൽക്കും.അവന്മാർക്ക് വയസ് എട്ട്; എനിക്ക് പത്ത്!&lt;br /&gt;&lt;br /&gt;എന്നാൽ കുട്ടിയും കോലും കളിയിൽ ഞാൻ മിടുക്കനായിരുന്നു. അതിൽ മിക്കവാറും ജയിക്കും. അതു പോലെ ഞൊണ്ടികളി. ഇതിനൊക്കെ ആളെക്കൂട്ടി കളി സംഘടിപ്പിക്കുക എന്നതായിരുന്നു എന്റെ രീതി.&lt;br /&gt;&lt;br /&gt;ഒരു ഉത്രാട ദിവസം രാവിലെ ആരുമില്ലാത്ത ദിവസം ഒറ്റയ്ക്ക് ഊഞ്ഞാലാടുകയായിരുന്നു ഞാൻ. പെട്ടെന്ന് അവിടേയ്ക്ക് &lt;a href="http://jayandamodaran.blogspot.com/2009/01/blog-post_08.html"&gt;&lt;b&gt;പുക്കാറും പുലുമാലും&lt;/b&gt;&lt;/a&gt; എത്തി! പക്കാ കില്ലാഡികളാണ് അവർ. ഭയപ്പെട്ടതുപോലെ തന്നെ അവന്മാർ അടുത്തു വന്നു. ഊഞ്ഞാലാടണം എന്നാവശ്യപ്പെട്ടു.&lt;br /&gt;&lt;br /&gt;“ഞാനിങ്ങോട്ടു വന്നതേ ഉള്ളു....“ ഞാൻ പറഞ്ഞു.&lt;br /&gt;&lt;br /&gt;“ഓ! അതിനെന്തുവാ.... ഇയാക്ക് പത്തുണ്ട ഇട്ടുതരാം. എനിട്ട് ഞങ്ങളാടാം!” പുലുമാൽ പറഞ്ഞു.&lt;br /&gt;&lt;br /&gt;(ഉണ്ട എന്നാൽ പിന്നിൽ നിന്നും ഊഞ്ഞാലിൽ ആഞ്ഞു തള്ളി വിടൽ)&lt;br /&gt;&lt;br /&gt;അപ്പോഴേക്കും പുക്കാർ എന്റെ പിന്നിലെത്തിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;“ഉണ്ടയിടാൻ പോവാ.... ഒന്നേ....”&lt;br /&gt;&lt;br /&gt;പുക്കാർ എന്നെ ഊഞ്ഞാലോടെ പിന്നിലേക്കു വലിച്ച് മുന്നോട്ട് ആഞ്ഞു തള്ളി. റോക്കറ്റ് വേഗത്തിൽ ഞാൻ മുന്നോട്ട്. കാലുകൾ വിറയ്ക്കാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;“അയ്യോ! ഇത്രേം വല്ല്യ ഉണ്ട വേണ്ട....” ഞാൻ നിലവിളിച്ചു.&lt;br /&gt;&lt;br /&gt;ആരുകേൾക്കാൻ!&lt;br /&gt;&lt;br /&gt;പത്തുണ്ട ഇട്ടു തന്നിട്ടുവേണം അവന്മാർക്ക് ചില്ലാട്ടമാടാൻ!&lt;br /&gt;&lt;br /&gt;രണ്ടാമത്തെ ഉണ്ടയിൽ ഞാൻ കൂടുതൽ ഉയർന്നു. അരികിൽ നിന്നിരുന്ന വാഴയുടെ പൊക്കത്തിൽ....&lt;br /&gt;&lt;br /&gt;എന്റെ ശബ്ദം നഷ്ടപ്പെട്ടു!&lt;br /&gt;&lt;br /&gt;മൂന്നാമത്തെ ഉണ്ടയിൽ ഉയർന്നുപൊങ്ങിയതോർമ്മയുണ്ട്..... പിന്നെ ഓർക്കുന്നത് വാഴത്തടത്തിൽ കിടക്കുന്നതാണ്. ഊഞ്ഞാൽ ആളില്ലാതെ ആടുന്നു!&lt;br /&gt;&lt;br /&gt;ഞാൻ വീണതുകണ്ട് പുക്കാറും പുലുമാലും ഓടിയൊളിച്ചു.&lt;br /&gt;&lt;br /&gt;രാവിലെ ഏഴരയേ ആയുള്ളു എന്നതുകൊണ്ട് അവിടെ വേറാരും ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;ഒരു മിനിറ്റ് ആ വാഴത്തടത്തിൽ കിടന്ന് ആരും കണ്ടില്ല എന്നുറപ്പായപ്പോൾ ഞാനെണീറ്റു. ചന്തി തടവി മെല്ലെ വീട്ടിലേക്കു മടങ്ങി.&lt;br /&gt;&lt;br /&gt;ഒൻപതുമണിയോടെ ചെണ്ടമേളം കേട്ടുതുടങ്ങി. കടുവാകളി ആരംഭിക്കുകയാണ്. (പുലികളി ഏവൂരിൽ കടുവാകളിയാണ്).&lt;br /&gt;&lt;br /&gt;അതുകേട്ടതോടെ ഞങ്ങൾ കുട്ടികൾ കിഴക്കോട്ടോടി. ‘മീശ‘ എന്നറിയപ്പെടുന്ന കൃഷ്ണൻ ആണ് സ്ഥിരം കടുവ. പ്രൊഫഷണൽ തവളപിടുത്തക്കാരനാണ് ആൾ. രാത്രി പെട്രോമാക്സുമായി കൃഷ്ണനും കൂട്ടുകാരനും കൂടി വയലുകൾ തോറും നടന്ന് തവള പിടിക്കും. പുലർച്ചെ അവയൊക്കെ സഞ്ചിയിൽ നിന്നെടുത്ത് തവളക്കാലുകൾ കൃത്യമായി മുറിച്ച് കൊണ്ടുപോയി വിൽക്കും. ഏറ്റവും വലിയ തവളകളെ ‘ജംബോ’ എന്നാണ് അവർ വിളിക്കുക. ഇരുകയ്യിലും ഒതുങ്ങാത്തത്ര വലിപ്പമുണ്ടാവും, അവയ്ക്ക്!&lt;br /&gt;&lt;br /&gt;എന്നാൽ ഓണക്കാലമായാൽ തവളപിടുത്തത്തിന് ഓഫ് കൊടുത്ത് ‘മീശ‘ കടുവാത്തലയുണ്ടാക്കും. മോൾഡ് ചെയുന്നതും, ചായം പൂശുന്നതും ഒക്കെ മീശ തന്നെ!&lt;br /&gt;&lt;br /&gt;ഉത്രാടം തിരുവോണം ദിവസങ്ങളിലാണ് കടുവാ ഇറങ്ങുന്നത്.&lt;br /&gt;&lt;br /&gt;ഒരു വീക്കുചെണ്ട, ഒരു ഉരുട്ടുചെണ്ട, ഒരു ചിഞ്ചില്ലം (ഇലത്താളം) ഇവയാണ് മേളക്കൂട്ടം.&lt;br /&gt;&lt;br /&gt;പിന്നെ ഒരു സായിപ്പുണ്ടാകും. അയാളാണ് വേട്ടക്കാരൻ. കാക്കിപ്പാന്റും, ഷർട്ടും ധരിച്ച് തലയിൽ ഒരു വട്ടത്തൊപ്പിയും വച്ച് വരച്ചു വച്ച ‘റ’ പോലുള്ള മീശയുമായി ഒരു കറുകറുത്ത നാടൻ സായിപ്പ്!&lt;br /&gt;&lt;br /&gt;ഒരു കാക്കിപ്പാന്റും ഷർട്ടും സംഘടിപ്പിക്കുക എന്നതായിരുന്നു അന്ന് മീശ നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളി.&lt;br /&gt;&lt;br /&gt;കാരണം മറ്റൊന്നുമല്ല. പാന്റിടുന്ന ആരും നാട്ടിലില്ല!&lt;br /&gt;&lt;br /&gt;പോലീസുകാർ പോലും നിക്കർ ഇട്ടിരുന്ന കാലം. പിന്നെയുള്ളത് ഒരു പൊസ്റ്റ്മാൻ. അയാൾ കാക്കിഷർട്ടും പിന്നെ മുണ്ടുമാണ് ധരിച്ചിരുന്നത്. മറ്റൊരാൾ ലൈൻ മാൻ. ഇരുപത്തിനാലുമണിക്കൂറും വെള്ളത്തിൽ നീന്തുന്ന അയാൾക്ക് ആകെ ഒരു കാക്കിപ്പാന്റേ ഉള്ളത്രെ!പക്ഷെ അതിട്ട് ഞങ്ങളാരും ആളെക്കണ്ടിട്ടും ഇല്ല!&lt;br /&gt;&lt;br /&gt;എങ്കിലും മീശ പോയി ആളെ കുപ്പിയിലാക്കി ആ പാന്റ് സംഘടിപ്പിച്ചു! പിഞ്ചിക്കീറാറായ ഒരു കക്കിപ്പാന്റ്.&lt;br /&gt;&lt;br /&gt;(ഈ കഥകളൊക്കെ ഓണം കഴിഞ്ഞ് കുറ്റിയിലെ പ്ലാവിന്റെ കീഴിൽ മീശ നടത്തുന്ന സദിരുകളിൽ നിന്നാണ് എനിക്കു കിട്ടിയത്! )&lt;br /&gt;&lt;br /&gt;എന്തായാലും ഉത്രാടരാവിലെ കടുവാകളി റെഡിയായി.&lt;br /&gt;&lt;br /&gt;ടണ്ടം ടണ്ടം ടം&lt;br /&gt;ടണ്ടം ടണ്ടം ടം!&lt;br /&gt;&lt;br /&gt;ഇതാണ് വീക്കു ചെണ്ട!&lt;br /&gt;&lt;br /&gt;&lt;br /&gt;ടടട്ടണ്ടം ടടട്ടണ്ടം&lt;br /&gt;ടടട്ടണ്ടം ടടട്ടണ്ടം!&lt;br /&gt;&lt;br /&gt;ഇത് ഉരുട്ടു ചെണ്ട!&lt;br /&gt;&lt;br /&gt;ഝില്ലം ഝില്ലം ഝിൽ&lt;br /&gt;ഝില്ലം ഝില്ലം ഝിൽ!&lt;br /&gt;&lt;br /&gt;ഇത് ചിഞ്ചില്ലം!&lt;br /&gt;&lt;br /&gt;മൂന്നും കൂടെ ഭേരിയായി ഉയരുമ്പോൾ കടുവ ചുവടുവയ്ക്കും..... സാ‍യിപ്പ് കടുവയെ വെടിവച്ചുവീഴ്ത്താൻ ചുറ്റിയടിക്കും - അതും താളത്തിൽ തന്നെ!&lt;br /&gt;&lt;br /&gt;മറ്റു കാര്യങ്ങളിലൊക്കെ ജഗജില്ലിയാണെങ്കിലും പുലുമാലിന് സായിപ്പിനെ പേടിയാണ്! പുക്കാറിന് അങ്ങനെ പേടിയൊന്നുമില്ല.&lt;br /&gt;&lt;br /&gt;സായിപ്പായി വേഷം കെട്ടുന്നത് മീശയുടെ തന്നെ ഒരു ബന്ധുവായ സുകുമാരനാണ്. ജനത്തെ ആകർഷിക്കാൻ പല നമ്പരുകളും ഇടും ആശാൻ!&lt;br /&gt;&lt;br /&gt;അങ്ങനെ കടുവാസംഘം വീടുകൾ കയറാൻ തുടങ്ങി. ഞങ്ങൾ കുട്ടികൾ പിന്നാലെ. പുക്കാറും ഒരല്പം അകലെയായി പുലുമാലും ഒപ്പമുണ്ട്.&lt;br /&gt;&lt;br /&gt;ഞങ്ങളുടെ വീട്ടിലെത്തിയപ്പോൾ കളി അല്പം നീണ്ടു. നല്ല വിശാലമായമുറ്റമുണ്ടെന്നതാണ് കാരണം.&lt;br /&gt;&lt;br /&gt;കടുവ താളത്തിൽ ചുവടു വച്ചു. സായിപ്പ് പിന്നാലെ ചുറ്റിയടിച്ചു. ജനം വട്ടത്തിൽ കൂടിനിൽക്കുകയാണ്. അതിനു നടുവിലാണ് കളി.&lt;br /&gt;&lt;br /&gt;പെട്ടെന്ന് സായിപ്പ് ആൾക്കൂട്ടത്തിനു പുറത്തേക്കു പാഞ്ഞുപോയി. സ്ത്രീകളുടെ ഇടയിലൂടെ പാഞ്ഞ് വീണ്ടും നടുത്തളത്തിലേക്ക്. വീണ്ടും പുറത്തേക്ക്....&lt;br /&gt;&lt;br /&gt;സായിപ്പിന്റെ ഈ കൊപ്രായങ്ങൾ കണ്ട് ജനം ഒന്നമ്പരന്നു. അതിൽ മയങ്ങി നിൽക്കുകയായിരുന്ന പുലുമാലിനു നേരേ അതാ സായിപ്പ് പാഞ്ഞു വരുന്നു. കടുവ തൊട്ടു മുന്നിൽ!&lt;br /&gt;&lt;br /&gt;പുലുമാലിനെ മറയാക്കി കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ് സായിപ്പ്. സായിപ്പിനെ കണ്ടതും പുലുമാൽ നിലവിളിക്കാൻ തുടങ്ങി. സ്ത്രീകളടക്കം ജനം ഇളകി മറിഞ്ഞു. പുലുമാലിന്റെ നിലവിളി കണ്ട് പരിഭ്രമിച്ചു നിൽക്കുകയായിരുന്നു പുക്കാർ.&lt;br /&gt;&lt;br /&gt;പെട്ടെന്ന് പുലുമാലിനെ പിടിവിട്ട് പുക്കാറിന്റെ കാലുകൾക്കിടയിലൂടെ സായിപ്പ് തൊക്ക് നീട്ടി!&lt;br /&gt;&lt;br /&gt;പുക്കാർ നിന്നു വിറച്ചു.&lt;br /&gt;&lt;br /&gt;ഇരുകാലുകളും കവച്ച് ‘റ’ പോലെവളച്ചു നിന്നു!&lt;br /&gt;&lt;br /&gt;ചെണ്ടമേളം ഉച്ചസ്ഥായിയിൽ.&lt;br /&gt;&lt;br /&gt;സായിപ്പ് പുക്കാറിനു പിന്നിൽ നിലത്ത് കിടന്ന് പട്ടാളക്കാർ അതിർത്തിയിൽ കിടന്നു വെടിവയ്ക്കുന്നതുപോലെ കടുവയെ വെടിവയ്ക്കാനുള്ള ശ്രമത്തിലാണ്.&lt;br /&gt;&lt;br /&gt;പുക്കാറും പുലുമാലും നിലവിളി!&lt;br /&gt;&lt;br /&gt;വീക്കുചെണ്ടയും ഉരുട്ടുചെണ്ടയും ഉച്ചസ്ഥായിൽ തിമിർക്കെ പെട്ടെന്ന് വെടിപൊട്ടി!&lt;br /&gt;&lt;br /&gt;പുക്കാറിന്റെ വള്ളിനിക്കർ നനഞ്ഞു!&lt;br /&gt;&lt;br /&gt;ആർപ്പു വിളി... മേളം....!&lt;br /&gt;&lt;br /&gt;കടുവ ചത്തുമലച്ചു വീണു!&lt;br /&gt;&lt;br /&gt;&lt;br /&gt;ഓണവാൽ:മീശയും സായിപ്പും ഇത് നേരത്തെ പ്ലാൻ ചെയ്തു വച്ചതായിരുന്നത്രെ. തൊട്ടു മുൻപത്തെ ആഴ്ച അവർ പിടിച്ച്കൊണ്ടു വന്ന രണ്ടു ജംബോ തവളകളെ പുക്കാറും അനിയനും അടിച്ചു മാറ്റിയതിന് ഒരു ചെറിയ പണികൊടുത്തതാണു പോലും!എന്തായാലും രാവിലെ കണ്ണീരിൽ തുടങ്ങിയ എന്റെ ഉത്രാടം അന്ന് പൂത്തിരിയിൽ അവസാനിച്ചു!&lt;br /&gt;&lt;br /&gt;മീശ ഇന്നില്ല. ഒരു ഗ്രാമത്തെ മുഴുവൻ രസിപ്പിച്ചിരുന്ന ആ കലാകാരന് എന്റെ ഓർമ്മപ്പൂക്കൾ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8893751231708500172-4145490607991515352?l=jayandamodaran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://jayandamodaran.blogspot.com/feeds/4145490607991515352/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8893751231708500172&amp;postID=4145490607991515352' title='77 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/4145490607991515352'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8893751231708500172/posts/default/4145490607991515352'/><link rel='alternate' type='text/html' href='http://jayandamodaran.blogspot.com/2010/08/blog-post_20.html' title='പഴയൊരു ഉത്രാട നാൾ....!'/><author><name>jayanEvoor</name><uri>http://www.blogger.com/profile/16690853958067868728</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/_r7bXaPC1TK8/SfKGO00-T9I/AAAAAAAAAF8/DXlD726xM1k/S220/JD1.jpg'/></author><thr:total>77</thr:total></entry><entry><id>tag:blogger.com,1999:blog-8893751231708500172.post-9180079277037003918</id><published>2010-08-14T20:21:00.000-07:00</published><updated>2010-11-18T08:40:58.199-08:00</updated><category scheme='http://www.blogger.com/atom/ns#' term='ഓണം'/><category scheme='http://www.blogger.com/atom/ns#' term='ഏവൂര്‍'/><category scheme='http://www.blogger.com/atom/ns#' term='രാമായണം'/><title type='text'>സീതയെ രാമൻ ഉപേക്ഷിച്ചതെന്തിന്...?</title><content type='html'>ഒരു പക്ഷേ ഇതു വായിക്കുന്ന മിക്കവരും കേട്ടിരിക്കാനിടയില്ലാത്ത ഒരു കഥയാണിത്. &lt;br /&gt;&lt;br /&gt;ഓണാട്ടുകരയുടെ എല്ലാ സൗഭഗങ്ങളും നിറഞ്ഞു തുളുമ്പിയിരുന്ന ഗ്രാമമാണ്‌ ഏവൂര്‍. നോക്കെത്താദൂരം നീണ്ടു കിടന്നിരുന്ന പച്ചവയലുകള്‍, കാവുകള്‍, കുളങ്ങള്‍....... &lt;br /&gt;&lt;br /&gt;മാവും, പ്ലാവും, കുടംപുളിയും, കോല്‍പ്പുളിയും, ആഞ്ഞിലിയും, തെങ്ങും, കവുങ്ങും,ഞാറയും, ഞാവലും, കുളമാവും,ചൂരലും, ഇഞ്ചയും, വയലിറമ്പുകളിലെ പൂക്കൈതയും ഒക്കെക്കൂ‍ടി എന്റെ ബാല്യം സ്വപ്നസദൃശമാക്കിയിരുന്ന ഒരുകാലം.&lt;br /&gt;&lt;br /&gt;അത്തമുദിച്ചാല്‍ പിന്നെ ഉല്‍സാഹത്തേരിലാണ്‌ കുട്ടികള്‍! പൂ പറിക്കാനും, പൂക്കളമിടാനും, ഉഞ്ഞാലു കെട്ടാനും ഒക്കെയായി പലരും പലവഴിക്ക്.... ഓണപ്പരീക്ഷയുടെ പേടി ഒരു കുട്ടിയിലും അന്ന് ഞാന്‍ കണ്ടിട്ടില്ല. പരീക്ഷ വരും; അറിയാവുന്നതെഴുതും. കിട്ടുന്ന മാര്‍ക്ക് എത്രയായാലും എല്ലാവരും അതില്‍ തൃപ്തര്‍!&lt;br /&gt;&lt;br /&gt;ഉത്രാടം, തിരുവോണം, അവിട്ടം, ചതയം നാളുകളില്‍ സ്ത്രീകളും പെണ്‍കുട്ടികളും കൈകൊട്ടിക്കളി, തുമ്പിതുള്ളല്‍, ഊഞ്ഞാലാട്ടം എന്നിവയുടെ തിരക്കിലാവും.&lt;br /&gt;&lt;br /&gt;ആണ്‍കുട്ടികള്‍ തലപ്പന്ത്, കുറ്റിയും കോലും, ഞൊണ്ടിക്കളി, എന്നിവയിലും ചെറുപ്പക്കാ​ര്‍ കിളിത്തട്ട്, കബഡി എന്നിവയിലും മധ്യവയസ്കന്മാര്‍ ഗുലാന്‍ പെരിശു കളിയിലും വ്യാപൃതരാവും.&lt;br /&gt;&lt;br /&gt;വീട്ടുജോലി എല്ലാം ഒതുക്കിത്തീര്‍ത്ത് ഉച്ചയൂണും കഴിഞ്ഞാണ്‌ സ്ത്രീജനങ്ങള്‍ കൈകൊട്ടിക്കളിയ്ക്കെത്തുക. നളദമയന്തി, പാഞ്ചാലീശപഥം, സീതാപരിത്യാഗം എന്നു തുടങ്ങി നാടന്‍ പ്രണയകഥകള്‍ വരെ കൈകൊട്ടിക്കളിയ്ക്കു വിഷയമായിരുന്നു. ഇതൊക്കെ ആരാണെഴുതിയതെന്ന് ആര്‍ക്കും പിടിയില്ല.!&lt;br /&gt;&lt;br /&gt;കുട്ടിക്കാലത്തു കേട്ടു തഴമ്പിച്ച ആ കഥകളില്‍ നിന്ന് വ്യത്യസ്തമായ ഒരെണ്ണം എന്റെ ഓണസ്മൃതിയായി ഇവിടെ കുറിക്കട്ടെ....&lt;br /&gt;&lt;br /&gt;സ്ത്രീകള്‍ വട്ടത്തില്‍, താളത്തില്‍ കൈകൊട്ടി പാടിക്കളിച്ചിരുന്ന പാട്ടുകളിലൊന്നാണ്‌ ഈ പറയുന്ന കഥയുടെ ആധാരം.&lt;br /&gt;&lt;br /&gt;രാ‍വണന്‍ തട്ടിക്കൊണ്ടു പോയ സീതയെ രാമന്‍ വീണ്ടെടുത്ത ശേഷം അയോധ്യയില്‍ വാഴുന്ന കാലം. ശ്രീരാമന്‍ സഹോദരന്മാരോടൊത്ത് പള്ളിവേട്ടയ്ക്കു പോയിരിക്കുകയായിരുന്ന ഒരു ദിനം. അവരുടെ മാതാക്കള്‍ മൂന്നുപേരും കൂടി സീതയെ സമീപിച്ചു പറഞ്ഞു.&lt;br /&gt;&lt;br /&gt;" ദേവീ.... ലങ്കയിലെ രാക്ഷസന്‍ രാവണന്‍ അതിദുഷ്ടനും അസാ‍മാന്യ ശക്തിയുമുള്ളവനാണെന്ന് കേട്ടിട്ടുണ്ട്. അവനെ കൊല്ലാന്‍ മൂലോകത്തില്‍ രാമനൊരാള്‍ ഉണ്ടായല്ലോ! ഞങ്ങളാരും അവനെ കണ്ടിട്ടില്ല. ദേവി ചിത്രകലാ നിപുണയാണല്ലോ. അവന്റെ രൂപം ഞങ്ങള്‍ക്ക് ഒന്നു വരച്ചു കാണിക്കുമോ?"&lt;br /&gt;&lt;br /&gt;അതുകേട്ടയുടന്‍ സീത പുഞ്ചിരിതൂകി അങ്ങനെയാവട്ടെ എന്നു പറഞ്ഞു. പരിചാരകയോട് ഒരു പലകയും കുറച്ചു ചെങ്കല്ലും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ സീതയുടെ ചാരുതയാര്‍ന്ന വിരലുകള്‍ പലകമേല്‍ ചലിച്ചു. പത്തു തലകള്‍, ഇരുപതു കൈകള്‍..... എല്ലാം ഞൊടിയിടയില്‍ പലകമേല്‍ തെളിഞ്ഞു.&lt;br /&gt;&lt;br /&gt;അമ്മമാര്‍ അമ്പരന്നു നിന്നു! സീതയുടെ ചിത്രനൈപുണിയെ കീര്‍ത്തിച്ചു. അപ്പോള്‍ ആ പലകയതാ ചലിക്കുന്നു! അത് തുള്ളിത്തുള്ളി നീങ്ങാന്‍ തുടങ്ങി!!&lt;br /&gt;&lt;br /&gt;പള്ളിവേട്ട കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീരാമന്റെ മുന്നിലേക്കാണ്‌ ആ പലക തുള്ളിയെത്തിയത്. എല്ലാവരും അമ്പരന്നു നില്‍ക്കേ രാമന്‍ കുനിഞ്ഞ് ആ പലക കയ്യിലെടുത്തു. കൗതുകത്തോടെ തിരിച്ചു നോക്കി.&lt;br /&gt;&lt;br /&gt;രാവണന്‍ !&lt;br /&gt;&lt;br /&gt;രാമന്റെ പുരികക്കൊടികള്‍ ചുളിഞ്ഞു. മുഖമുയര്‍ത്തി ചോദിച്ചു " അമ്മമാരേ...ആരാണ്‌ പലകയില്‍ ഈ ദുഷ്ടന്റെ ചിത്രം വരച്ചത്?"&lt;br /&gt;&lt;br /&gt;അപ്പോള്‍ കൗസല്യാകൈകേയിസുമിത്രമാര്‍ പറഞ്ഞുപോലും " ഞങ്ങള്‍ക്കറിയില്ല രാമദേവാ...! ഇവിടെയുള്ള ആരും രാവണനെ കണ്ടിട്ടുകൂടിയില്ല..."&lt;br /&gt;&lt;br /&gt;"അപ്പോള്‍ പിന്നെ...?"&lt;br /&gt;&lt;br /&gt;രാമന്റെ വജ്രസൂചിപോലെയുള്ള ചോദ്യം കേട്ട് അവര്‍ പറഞ്ഞു&lt;br /&gt;&lt;br /&gt;" സീതാദേവി അല്ലാതെ മറ്റാരും ഇങ്ങനൊരു ചിത്രം വരയ്ക്കാനിടയില്ല. അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ ഇവിടെ ഈ പത്തുതലയന്‍ രാക്ഷസനില്‍ താല്‍പ്പര്യം?"&lt;br /&gt;&lt;br /&gt;ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം രാമന്‍ ശിരസ്സുയര്‍ത്തി കല്‍പ്പിച്ചു&lt;br /&gt;&lt;br /&gt;"ലക്ഷ്മണാ...! എത്രയും പെട്ടെന്ന് കാട്ടില്‍ കൊണ്ടുപോയി ഇവളുടെ ശിരസ്സറുക്കൂ..!&lt;br /&gt;&lt;br /&gt;കല്ലേപ്പിളര്‍ക്കുന്ന രാമശാസനം കേട്ട് തരിച്ചു നിന്ന ലക്ഷ്മണന്‍ സീതയെ കാട്ടിലേക്കു കൊണ്ടുപോയി.&lt;br /&gt;&lt;br /&gt;ഖഡ്ഗധാരിയായ ലക്ഷ്മണന്, പക്ഷേ മാതൃതുല്യയായി കണ്ടാരാധിച്ചിരുന്ന സീതയെ കൊല്ലാന്‍ മനസ്സു വന്നില്ല. എന്തു ചെയ്യണം എന്നറിയാതെ വിഷണ്ണനായി നിന്ന ലക്ഷ്മണനേയും അപവാദാഘാതത്തില്‍ ശിരസ്സുകുനിഞ്ഞുപോയ സീതയേയും നോക്കി അപ്പോള്‍ അവിടെയിരുന്ന ഒരു ഓന്ത് കളിയാക്കി ചിരിച്ചത്രേ!&lt;br /&gt;&lt;br /&gt;"ദാ നില്‍ക്കുന്നു ഒരു പതിവ്രത! കണ്ട രാക്ഷനൊപ്പം പാര്‍ത്ത് ഭര്‍ത്താവിനെ വഞ്ചിച്ചവള്‍!"&lt;br /&gt;&lt;br /&gt;അതുകേട്ട നിമിഷം ലക്ഷ്മണന്റെ വാള്‍ ഉയര്‍ന്നുതാണു. ഓന്ത് ശിരസ്സറ്റു നിലത്തു പിടഞ്ഞു!&lt;br /&gt;&lt;br /&gt;സീതയുടെ വസ്ത്രാഞ്ചലം കീറിക്കൊടുക്കാന്‍ ലക്ഷ്മണന്‍ ആവശ്യപ്പെട്ടു. ആ ഓന്തിന്റെ ചോര അതില്‍ പുരട്ടി. അമ്മമാരെ കാണിക്കാന്‍ ചോരപുരണ്ട ആ ചേലത്തുമ്പ് ലക്ഷ്മണന്‍ തേരില്‍ വച്ചു.&lt;br /&gt;&lt;br /&gt;അടുത്തു കണ്ട വാല്‍മീകി മുനിയുടെ ആശ്രമത്തില്‍ സീതയെ കൊണ്ടാക്കി ലക്ഷ്മണന്‍ തിരികെപ്പോയി....!&lt;br /&gt;&lt;br /&gt;എന്തൊരു കഥ! അല്ലേ!? &lt;br /&gt;&lt;br /&gt;മനുഷ്യബന്ധങ്ങളില്‍ പലപല അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന ഒരു നാടന്‍ കഥ...&lt;br /&gt;&lt;br /&gt;എന്റെ നാട്ടില്‍ ഇന്നും പാടിക്കേള്‍ക്കുന്ന കഥയാണിത്. പാട്ട് താഴെക്കൊടുത്തിട്ടുണ്ട്. &lt;br /&gt;&lt;br /&gt;&lt;br /&gt;അഭിഷേകം കഴിഞ്ഞങ്ങു സുഖമായിട്ടിരിക്കുമ്പോള്‍&lt;br /&gt;രാമദേവന്‍ പള്ളിവേട്ടയ്ക്കെഴുന്നള്ളത്ത്&lt;br /&gt;&lt;br /&gt;അന്നനേരം മാതാക്കന്മാര്‍ മൂന്നുപേരുമൊരുമിച്ച്&lt;br /&gt;സീതയോടു പറയുന്നു രഹസ്യമായി&lt;br /&gt;&lt;br /&gt;രാവണന്റെ രൂപഗുണം ഞങ്ങളാരും കണ്ടിട്ടില്ല&lt;br /&gt;ഞങ്ങള്‍ക്കതു മനസ്സാലെ കാണേണമിപ്പോള്‍&lt;br /&gt;&lt;br /&gt;അന്നനേരം സീതാദേവി ചെങ്കല്ലും പലകയുമായ്&lt;br /&gt;രാവണന്റെ രൂപഗുണം വരച്ചു ചിത്രം&lt;br /&gt;&lt;br /&gt;പത്തുതല,യിരുപതു കരങ്ങളും വരച്ചിട്ട്&lt;br /&gt;കരങ്ങളില്‍ പലപല ആയുധങ്ങളും&lt;br /&gt;&lt;br /&gt;പലകയും തുള്ളിത്തുള്ളി മന്ത്രമഞ്ചും ജപിച്ചിട്ട്&lt;br /&gt;അപ്പലക തൃക
